നിർബന്ധിത മതപരിവർത്തനം തടയാൻ കർശനനടപടികളെന്നു കേന്ദ്രസർക്കാർ
നിർബന്ധിത മതപരിവർത്തനം തടയാൻ കർശനനടപടികളെന്നു കേന്ദ്രസർക്കാർ
Tuesday, November 29, 2022 2:05 AM IST
ന്യൂഡൽഹി: നിർബന്ധിത മതപരിവർത്തനം തടയാൻ കർശനനടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ. നിർബന്ധിത മതപരിവർത്തനത്തിന്‍റെ ഗുരുതരവും ഗൗരവവുമായ വശം ഉൾക്കൊള്ളണമെന്നും സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

നിർബന്ധിത മതപരിവർത്തനം നിയന്ത്രിക്കണം എന്നാവശ്യപ്പെട്ടു ബിജെപി നേതാവ് അശ്വനി ഉപാധ്യായ നൽകിയ ഹർജിയിലാണ് സത്യവാങ്മൂലം. നിർബന്ധിത മതപരിവർത്തനം തടയാൻ കർശന നടപടികൾ സ്വീകരിക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടണമെന്നു ചൂണ്ടിക്കാട്ടിയാണ് അശ്വിനി ഉപാധ്യായയുടെ ഹർജി.

മതപരിവർത്തനം തടയാൻ ബില്ല് കൊണ്ടു വരണമെന്നും ലോ കമ്മീഷനോട് റിപ്പോർട്ട് തയാറാക്കാൻ നിർദേശിക്കണമെന്നും ബിജെപി നേതാവ് ആവശ്യപ്പെടുന്നു. ഹർജി നേരത്തെ പരിഗണിച്ചപ്പോഴും നിർബന്ധിത മതപരിവർത്തനനം ഗുരുതര പ്രശ്നമാണെന്നു സുപ്രീം കോടതി വിലയിരുത്തിയിരുന്നു.

ഭരണഘടന നൽകുന്ന മതസ്വാതന്ത്ര്യം ഒരു പ്രത്യേകമതത്തിലേക്കു പരിവർത്തനം നടത്താനുള്ള അവകാശം നൽകുന്നില്ലെന്നാണ് ആഭ്യന്തര മന്ത്രാലയം നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. അത് ഒരു വ്യക്തിയെ കബളിപ്പിച്ചോ പ്രേരിപ്പിച്ചോ ഭീഷണിപ്പെടുത്തിയോ പാരിതോഷികങ്ങൾ നൽകിയോ മതപരിവർത്തനം നടത്താൻ അനുവദിക്കുന്നില്ല.


സുപ്രീം കോടതിയുടെ തന്നെ നേരത്തേയുള്ള ഒരു ഉത്തരവിൽ പ്രചരിപ്പിക്കുക എന്ന വാക്ക് ഒരു വ്യക്തിയെ മറ്റൊരു മതത്തിലേക്ക് പരിവർത്തനം ചെയ്യാൻ അനുവദിക്കുന്നില്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്. ഒരു മതത്തിന്‍റെ തത്വങ്ങൾ പ്രചരിപ്പിക്കുക എന്നതു മാത്രമാണ് അതുകൊണ്ട് അർഥമാക്കുന്നതെന്നും കേന്ദ്രം വിശദീകരിക്കുന്നു.

മുൻ ചീഫ് ജസ്റ്റീസ് എ.എൻ. റായ് അധ്യക്ഷനായ അഞ്ചംഗ സുപ്രീം കോടതി ബെഞ്ചിന്‍റെ ഉത്തരവിൽ പ്രചാരണം, ക്രമസമാധാനവും എന്ന വാക്കുകളെ വിശദീകരിച്ചിട്ടുണ്ട്. ആസൂത്രിതമായും പ്രലോഭിച്ചുമുള്ള മതപരിവർത്തനം തടയുന്നതിനുള്ള നടപടികളെ ആ ഉത്തരവിൽ സുപ്രീംകോടതി പ്രകീർത്തിച്ചിട്ടുണ്ടെന്നും സർക്കാർ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടുന്നു.

അത്തരം നടപടികൾ സ്ത്രികളും കുട്ടികളും അടക്കും സമൂഹത്തിലെ അവശവിഭാഗങ്ങളെ ഉൾക്കൊള്ളുന്ന ഒരു സമൂഹത്തിന്‍റെ അവകാശ സംരക്ഷണത്തിന് അത്യാവശ്യമാണെന്നും കേന്ദ്രം വാദിക്കുന്നു. മധ്യപ്രദേശ്, ഒഡിഷ, ഗുജറാത്ത്, ഛത്തീസ്ഗഡ്, ജാർഖണ്ഡ്, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, കർണാടക, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ പ്രത്യേക നിയമനിർമാണം തന്നെ നടത്തിയെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<