ജനം തീരുമാനിക്കുന്നു; തെലുങ്കാനയില്‍ വോട്ടെടുപ്പ് ആരംഭിച്ചു
ജനം തീരുമാനിക്കുന്നു; തെലുങ്കാനയില്‍ വോട്ടെടുപ്പ് ആരംഭിച്ചു
Thursday, November 30, 2023 8:36 AM IST
ഹൈദരബാദ്: തെലുങ്കാന സംസ്ഥാന നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴിനാണ് വോട്ടെടുപ്പ് ആരംഭിച്ചത്. കാമറെഡ്ഡി മണ്ഡലത്തിലെ ആര്‍ ആന്‍ഡ് ബി ബില്‍ഡിംഗിലെ 253-ാം നമ്പര്‍ ബൂത്തില്‍ 30 മിനിറ്റോളം വോട്ടെടുപ്പ് നിര്‍ത്തിവച്ചു. ഇവിഎം മെഷീന്‍റെ തകരാറാണ് കാരണം.

രാവിലെ ഏഴിനാണ് വോട്ടെടുപ്പ് ആരംഭിച്ചത്.106 മണ്ഡലങ്ങളില്‍ വൈകുന്നേരം അഞ്ചുവരെയും 13 പ്രശ്‌നബാധിത പ്രദേശങ്ങളില്‍ വൈകുന്നേരം നാല് വരെയുമാണ് പോളിംഗ് നടക്കുക.

119 നിയമസഭാ സീറ്റുകളിലേക്ക് 2,290 സ്ഥാനാര്‍ഥികളാണ് മത്‌സരിക്കുന്നത്. 3.17 കോടി വോട്ടര്‍മാരുണ്ട്. 35,655 പോളിംഗ് സ്റ്റേഷനുകളാണ് ക്രമീകരിച്ചിരിക്കുന്നത്. ഇതില്‍ 27,000 പോളിംഗ് സ്റ്റേഷനുകള്‍ പ്രശ്ന സാധ്യതാ ബൂത്തുകളാണ്.

തെരഞ്ഞെടുപ്പിനുള്ള സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി സംസ്ഥാനത്തുടനീളം 375 കമ്പനി കേന്ദ്ര സായുധ പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. കൂടാതെ സംസ്ഥാനത്തുനിന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള പോലീസും ഹോം ഗാര്‍ഡുകളും അടങ്ങുന്ന 77,000 സുരക്ഷാ ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്.

ബിആര്‍എസ്, ബിജെപി, കോണ്‍ഗ്രസ് എന്നിവര്‍ തമ്മിലാണ് തെലുങ്കാനയില്‍ പ്രധാനമത്സരം. ബിആര്‍എസ് നേതാവും മുഖ്യമന്ത്രിയുമായ കെ. ചന്ദ്രശേഖര്‍ റാവു, മകനും മന്ത്രിയുമായ കെ.ടി. രാമറാവു, കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് എ. രേവന്ത് റെഡ്ഡി, ബിജെപി എംപി ബന്ദി സഞ്ജയ് കുമാര്‍ തുടങ്ങിയ പ്രമുഖര്‍ ജനവിധി തേടുന്നുണ്ട്.

രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മിസോറാം എന്നീ സംസ്ഥാനങ്ങളോടൊപ്പം തെലുങ്കാനയിലെ ഫലം ഡിസംബര്‍ മൂന്നിന് പ്രഖ്യാപിക്കും.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<