എടവനക്കാട്ടെ കൊലപാതകം; പ്രതി സജീവനെ തെളിവെടുപ്പിനെത്തിച്ചു
എടവനക്കാട്ടെ കൊലപാതകം; പ്രതി സജീവനെ തെളിവെടുപ്പിനെത്തിച്ചു
Friday, January 13, 2023 12:46 PM IST
കൊച്ചി: എടവനക്കാട് ഭാര്യയെ കൊന്ന് കുഴിച്ച് മൂടിയ സംഭവത്തില്‍ പ്രതി സജീവനെ തെളിവെടുപ്പിനെത്തിച്ചു. ഇയാള്‍ താമസിച്ചിരുന്ന വാടക വീട്ടിലാണ് തെളിവെടുപ്പ് നടക്കുന്നത്.

പ്രതിയെ കോടതിയില്‍ ഹാജരാക്കുന്നതിന് മുമ്പ് തെളിവെടുപ്പ് നടത്തണമെന്ന ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. ഇയാള്‍ ഒറ്റയ്ക്കാണ് കൊലപാതകം നടത്തിയതെന്ന് പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.

2021 ഒക്ടോബര്‍ 16നാണ് കേസിനാസ്പദമായ സംഭവം. നായരമ്പലം നികത്തിത്തറ രമ്യ(35) ആണ് കൊല്ലപ്പെട്ടത്.

കുട്ടികള്‍ വീ​ട്ടി​ൽ ഇല്ലാ​തി​രു​ന്ന സമയത്ത് പ്രതി സജീവന്‍ ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം രാത്രിയില്‍ വീട്ടുമുറ്റത്ത് മൃതദേഹം മറവുചെയ്യുകയായിരുന്നു. ഭാര്യയെ കാണാതായതിനെക്കുറിച്ച് രണ്ട് രീതിയിലാണ് സജീവന്‍ ബന്ധുക്കളോടും നാട്ടുകാരോടും പറഞ്ഞത്.


ബൂട്ടിഷന്‍ കോഴ്‌സ് കഴിഞ്ഞ ഇവര്‍ മുംബൈയില്‍നിന്ന് ഡല്‍ഹിയിലേക്ക് ജോലിതേടി പോയെന്നാണ് ആദ്യം പറഞ്ഞത്. ഫോണില്‍ പോലും ആരെയും ബന്ധപ്പെടാതെ വന്നപ്പോള്‍ രമ്യയുടെ സഹോദരന്‍ പോലീസില്‍ പരാതി നല്‍കി.

മുംബൈയില്‍ കോഴ്‌സ് ചെയ്യുന്നതിനിടെ മറ്റൊരാളുമായി അടുപ്പത്തിലായ രമ്യ ഇയാളോടൊപ്പം വിദേശത്തേയ്ക്ക് കടന്നെന്ന് ഈ ഘട്ടത്തില്‍ ഇയാള്‍ കഥ മെനഞ്ഞു.

എന്നാല്‍ ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തിയ പോലീസ് രാജ്യത്തെ ഒരു വിമാനത്താവളം വഴിയും കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ രമ്യ വിദേശത്ത് പോയിട്ടില്ലെന്ന് കണ്ടെത്തി.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<