അഞ്ജു-നസ്രുല്ല പ്രണയം: ബന്ധുക്കള്‍ക്കൊപ്പം ഭക്ഷണം കഴിക്കുന്ന വീഡിയോ പുറത്ത്
അഞ്ജു-നസ്രുല്ല പ്രണയം: ബന്ധുക്കള്‍ക്കൊപ്പം ഭക്ഷണം കഴിക്കുന്ന വീഡിയോ പുറത്ത്
Thursday, July 27, 2023 2:22 PM IST
വെബ് ഡെസ്ക്
ലാഹോര്‍: കാമുകനെ കാണുന്നതിനായി പാക്കിസ്ഥാനിലേക്ക് പോയ അഞ്ജു എന്ന യുവതിയുടെ കൂടുതല്‍ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. നസ്രുല്ലയോടും ബന്ധുക്കളോടും ഒപ്പമിരുന്ന് ഭക്ഷണം കഴിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ ട്വിറ്ററില്‍ വന്നിരിക്കുന്നത്. ഫാത്തിമ എന്ന പേര് അഞ്ജു സ്വീകരിച്ചെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് വന്നിരുന്നു.

ഇപ്പോള്‍ വന്നിരിക്കുന്ന വീഡിയോയില്‍ അഞ്ജു ശിരോവസ്ത്രം ധരിച്ചിട്ടുണ്ട്. പാക്കിസ്ഥാന്‍റെ വടക്ക് പടിഞ്ഞാറന്‍ പ്രദേശമായ പാക്ക്തുങ്ക്വയിലേക്കാണ് രാജസ്ഥാനിലെ അല്‍വാറില്‍ നിന്നുള്ള വിവാഹിത കൂടിയായ അഞ്ജു പോയത്. ഇവര്‍ യുപിയിലെ കൈലോറിലാണ് ജനിച്ചതെന്നും റിപ്പോര്‍ട്ടുകളിലുണ്ട്.



29 വയസുകാരനായ പാക്കിസ്ഥാന്‍ സ്വദേശി നസ്‌റുല്ലയെ കാണാനാണ് അഞ്ജു എന്ന 34 വയസുകാരി പുറപ്പെട്ടത്. മെഡിക്കല്‍ മേഖലയില്‍ ജോലി ചെയ്യുന്ന നസ്‌റുല്ലയെ ഫേസ്ബുക്ക് വഴിയാണ് അഞ്ജു പരിചയപ്പെട്ടത്. പാക്കിസ്ഥാനിലെത്തിയ അഞ്ജുവിനെ പോലീസ് സംശയം തോന്നി കസ്റ്റഡിയിലെടുത്തു. യാത്രാ രേഖകള്‍ കൃത്യമാണെന്ന് മനസിലായതോടെ വിട്ടയച്ചു.

സംഭവത്തില്‍ നസ്‌റുല്ലയേയും പോലീസ് ചോദ്യം ചെയ്തതിനു പിന്നാലെയാണ് "ഫേസ്ബുക്ക് പ്രണയകഥ' പുറംലോകമറിയുന്നത്. ബിവന്‍ഡിയിലുള്ള അഞ്ജുവിന്‍റെ വീട്ടില്‍ രാജസ്ഥാന്‍ പോലീസ് എത്തുകയും മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയെ പറ്റി ചോദിച്ചറിയുകയും ചെയ്തു.

എന്നാല്‍ സുഹൃത്തിനെ കാണാന്‍ ജയ്പൂരിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് അഞ്ജു വീട്ടില്‍ നിന്നും ഇറങ്ങിയതെന്ന് ഭര്‍ത്താവ് അരവിന്ദ് പോലീസിനെ അറിയിച്ചു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് വാട്സ്ആപ്പ് കോളില്‍ വന്നപ്പോഴാണ് അഞ്ജു ലാഹോറിലാണെന്ന് അരവിന്ദിന് മനസിലായത്.

2007-ലായിരുന്നു ഇവരുടെ വിവാഹം. ദമ്പതികള്‍ക്ക് 15 വയസുള്ള ഒരു പെണ്‍കുട്ടിയുണ്ട്. ബിവണ്ടിയിലുള്ള സ്വകാര്യ സ്ഥാപനങ്ങളിലാണ് ഇവര്‍ ജോലി ചെയ്തിരുന്നത്. വിദേശത്ത് ജോലിക്ക് ശ്രമിക്കുന്നതിനാണ് പാസ്‌പോര്‍ട്ട് എടുക്കുന്നതെന്ന് 2020-ല്‍ അഞ്ജു പറഞ്ഞിരുന്നതെന്നും ഭര്‍ത്താവ് അരവിന്ദ് വ്യക്തമാക്കിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<