മോദി എല്ലാ മുഖ്യമന്ത്രിമാരെയും ജയിലിലടയ്ക്കും, അമിത് ഷായെ പ്രധാനമന്ത്രിയാക്കാനാണ് ശ്രമിക്കുന്നത്: ആഞ്ഞടിച്ച് കേജരിവാൾ
മോദി എല്ലാ മുഖ്യമന്ത്രിമാരെയും ജയിലിലടയ്ക്കും, അമിത് ഷായെ പ്രധാനമന്ത്രിയാക്കാനാണ് ശ്രമിക്കുന്നത്: ആഞ്ഞടിച്ച് കേജരിവാൾ
Saturday, May 11, 2024 2:05 PM IST
ന്യൂഡൽഹി: ആം ആദ്മിയെ തകര്‍ക്കാനായിരുന്നു മോദിയുടെ ശ്രമമെന്നും 50 ദിവസത്തിന് ശേഷം നിങ്ങളുടെ അടുത്തേക്ക് മടങ്ങി എത്തിയതില്‍ സന്തോഷമെന്നും ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കേജരിവാൾ.

മദ്യനയക്കേസിൽ ഇടക്കാല ജാമ്യം ലഭിച്ചതിന് ശേഷം ആം ആദ്മി പാർട്ടി ആസ്ഥാനത്ത് നടന്ന പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നേതാക്കളെ ജയിലില്‍ അടച്ചാല്‍ ഈ പാര്‍ട്ടിയെ തകര്‍ക്കാന്‍ ആകില്ലെന്നും എല്ലാ അഴിമതിക്കാരും ബിജെപിയിലാണുള്ളതെന്നും കേജരിവാൾ പറഞ്ഞു.

ചെയ്ത പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് എഎപി വോട്ടു ചോദിക്കുന്നത്. അഴിമതിക്ക് എതിരെ എങ്ങനെ പോരാട്ടം നടത്തണമെന്ന് എന്നില്‍ നിന്ന് പഠിക്കണം. തന്‍റെ അറസ്റ്റിലൂടെ മോദി നല്‍കിയത് ആരെയും അറസ്റ്റ് ചെയ്യാമെന്ന് സന്ദേശമാണ്.

വൈകാതെ എല്ലാ പ്രതിപക്ഷ മുഖ്യമന്ത്രിമാരെയും മോദി ജയിലിലടയ്ക്കും. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍റെ പേരും കേജരിവാൾ പരാമർശിച്ചു. ഏകാധിപത്യമാണ് മോദി രാജ്യത്ത് നടപ്പാക്കുന്നത്. മോദി നടപ്പാക്കുന്ന അപകടകരമായ പദ്ധതിയുടെ പേര് ഒരു രാജ്യം ഒരുനേതാവ് എന്നാണ് എന്നും കേജരിവാൾ പറഞ്ഞു.


എന്‍റെ പ്രയത്‌നവും സമ്പത്തും രാജ്യത്തിന് സമര്‍പ്പിച്ചതാണ്. രാജ്യത്തിനായി രക്തം ചിന്താനും താന്‍ തയാറാണ്. രാജ്യത്തൊട്ടാകെ സഞ്ചരിച്ച് ജനങ്ങളോട് സംവദിക്കും. ഇനി പോരാട്ടം മോദിക്കെതിരെയാണ്. 21 ദിവസവും മോദിക്കെതിരെ പ്രചാരണം നടത്തും.

മോദി വോട്ട് ചോദിക്കുന്നത് അമിത്ഷായെ പ്രധാനമന്ത്രിയാക്കാനാണ്. മുതിര്‍ന്ന ബിജെപി നേതാക്കളുടെ രാഷ്ട്രീയ ഭാവി മോദി ഇല്ലാതാക്കി. അഴിമതി നടത്തിയെന്ന് മോദി പറയുന്നവര്‍ തന്നെ ബിജെപിയുടെ ഭാഗമാകും.

ബിജെപിക്ക് 230 ല്‍ കൂടുതല്‍ സീറ്റ് കിട്ടില്ല. എല്ലാ സംസ്ഥാനങ്ങളിലും ബിജെപി സീറ്റ് കുറയും. ഇന്ത്യസഖ്യ സര്‍ക്കാര്‍ അധികാരത്തിലെത്തും. ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി നല്‍കും. ആം ആദ്മിക്ക് പങ്കുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നും കേജരിവാള്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<