Responses
കുട്ടനാടും നെൽകൃഷിയും നിലനിർത്തണ്ടേ?
Tuesday, January 10, 2023 10:12 PM IST
കേരളത്തിന്‍റെ ‘ദൈവത്തിന്‍റെ സ്വന്തം നാട്’ എന്ന അന്താരാഷ്ട്ര ബ്രാൻഡിന് ഏറ്റവും അധികം പിൻബലം നല്കിയത് ആലപ്പുഴകോട്ടയം ജില്ലകളിലായി കിടക്കുന്ന കുട്ടനാട് ആയിരുന്നു. വിനോദസഞ്ചാരം കൊട്ടിഘോഷിക്കപ്പെടുമ്പോൾ കുട്ടനാടിന്‍റെ അടിസ്ഥാന വർഗമായ കർഷകർ അവഗണിക്കപ്പെടുന്നു. കുട്ടനാട്ടിൽ നെൽകൃഷി എന്ന് ഇല്ലാതാകുന്നുവോ അന്ന് വിനോദ സഞ്ചാരത്തിനും മരണമണി മുഴങ്ങും.

കേരളം അനുദിനാവശ്യത്തിനുള്ള അരിക്കും പച്ചക്കറിക്കും അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട ദയനീയ അവസ്ഥയിലാണ്. ഈ സാഹചര്യത്തിൽ പോലും കേരളത്തിന്‍റെ നെല്ലറയായ പാലക്കാടും കുട്ടനാട്ടിലും നെൽകൃഷി പ്രോത്സാഹനത്തിന് നമുക്ക് എന്തുചെയ്യാൻ സാധിച്ചു എന്നത് ഒരു ചോദ്യചിഹ്നമായി നില്ക്കുന്നു.

മൂലധന ചെലവ് കണക്കാക്കണം

ഏതൊരു മേഖലയിലായാലും ഒരു സംരംഭത്തിന്‍റെ മൂലധന ചെലവിന്‍റെ പലിശയും മുടക്കുമുതലും തൊഴിലിനുള്ള കൂലിയും ലഭിക്കുന്നില്ലെങ്കിൽ അത് നഷ്ടത്തിലാണ് എന്നാണ് പറയുക. നെൽകൃഷിയുടെ മേഖലയിൽ നെല്ലിന് വില നിശ്ചയിക്കുമ്പോൾ ഇപ്പോൾ കർഷകന്‍റെ കൂലിച്ചെലവും മുടക്കുമുതലും മാത്രമാണ് കണക്കാക്കപ്പെടുന്നത്. ഏകദേശം ആകെ ചെലവിന്‍റെ 4050 % വരുന്ന മൂലധനത്തിന്‍റെ പലിശകൂടി ചേർത്ത് കൃഷിച്ചെലവ് കണക്കാക്കേണ്ടിയിരിക്കുന്നു. അങ്ങനെ വരുമ്പോൾ ഇപ്പോൾ ലഭിക്കുന്നത് കിലോഗ്രാമിന് 28 രൂപയോളമാണ്. 4244 രൂപ എങ്കിലും കിലോഗ്രാമിന് നല്കിയാൽ മാത്രമേ നെൽകർഷകന് നഷ്ടം വരാതിരിക്കു.

കുട്ടനാടൻ ബ്രാൻഡ്

ഇന്ത്യയിൽ ഉത്പാദിപ്പിക്കപ്പെടുന്ന അരിയിൽ ഏറ്റവും രുചികരവും ഗുണപ്രദവുമായത് കുട്ടനാടൻ പുഞ്ച അരി ആണ് എന്ന് പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്ന ഒരു വസ്തുതയാണ്. എന്നാൽ കുട്ടനാട്ടിലെ കർഷകന് അവന്‍റെ കൃഷിച്ചെലവിന് ആനുപാതികമായി ഉത്പന്നത്തിന് വില ലഭിക്കാൻ കുട്ടനാടൻ ബ്രാൻഡിന് പ്രോത്സാഹനം നല്കണം. അങ്ങനെ കിട്ടുന്ന കൂടിയ വിലകൂടി കർഷകർക്ക് ലഭ്യമാക്കിയാൽ നെൽകൃഷി കൂടുതൽ ആകർഷകമാക്കാൻ കഴിയും.

നെല്ലുവില യഥാസമയം ലഭ്യമാക്കണം

ഒക്ടോബർ നവംബർ മാസങ്ങളിൽ വിളവെടുത്തതും സർക്കാർ നേതൃത്വത്തിൽ സംഭരിക്കപ്പെട്ടതുമായ നെല്ലിന്‍റെ വില ജനുവരി രണ്ടാം വാരമായിട്ടും ലഭ്യമായിട്ടില്ല. കർഷകർക്ക് നെൽവില യഥാസമയം നല്കാതെ പോയാൽ ബന്ധപ്പെട്ട വകുപ്പുകളിലെ മുഴുവൻ ഉദ്യോഗസ്ഥരുടെയും ശമ്പളം നെൽവില നല്കുന്ന അത്രയും ദിവസംവരെ തടഞ്ഞുവയ്ക്കും എന്നൊരു തീരുമാനം ഉണ്ടായാൽ കർഷകർക്ക് പാട വരമ്പിൽത്തന്നെ നെൽവില കിട്ടും.

കുട്ടനാട്ടിൽ 1960കൾക്ക് ശേഷമാണ് രണ്ട് നെൽ കൃഷി പ്രാബല്യത്തിലായത്. രണ്ട് കൃഷി പ്രാബല്യത്തിൽ വന്നപ്പോൾ ഒരു നിശ്ചയവുമില്ല ഒന്നിനും എന്ന അവസ്ഥയിലായി കാര്യങ്ങൾ. കർഷകരെ വിശ്വാസത്തിലെടുത്ത് ശാസ്ത്രീയ രീതിയിൽ, അടുത്ത കാലത്തുണ്ടായ പ്രളയങ്ങളും വെള്ളപ്പൊക്കങ്ങളും കൂടി പഠിച്ച്‌ കാർഷിക കലണ്ടർ രൂപകല്പന ചെയത് നടപ്പിൽ വരുത്തണം.

വിത്തിനും വളത്തിനും നെട്ടോട്ടം

പാലക്കാട്‌ ജില്ലയിലെ നെൽകർഷകർക്ക് തങ്ങളുടെ വിളയിൽനിന്ന് വരും വർഷങ്ങളിലെ കൃഷിക്ക് ആവശ്യമായ വിത്ത് ശേഖരിക്കാൻ സാധിക്കും. എന്നാൽ കുട്ടനാടിന്‍റെ ഭൂപ്രകൃതിയുടെ പ്രത്യേകത കൊണ്ട് പലപ്പോഴും ഇത് സാധിക്കാതെ പോകുന്നു. എന്നാൽ ചില പ്രദേശങ്ങളിൽ ഇത് സാധ്യമാണെങ്കിൽ പോലും ഉത്തരവാദിത്വപ്പെട്ടവരും കർഷകരും ഇതിന് തയാറാകാതെ പോകുന്നത് ഇരട്ടി വില കൊടുത്ത് വിത്ത് വാങ്ങേണ്ട സാഹചര്യം സൃഷ്ടിക്കുന്നുണ്ട്. രാസവളത്തിന്‍റെ കാര്യത്തിലും ചില അവസരങ്ങളിൽ ദൗർലഭ്യവും അമിത വിലയും കർഷകനെ കുഴയ്ക്കുന്നു. ആവശ്യാനുസരണം നല്ല വിത്തും വളവും ന്യായമായ വിലയ്ക്ക് ലഭ്യമാകണം. പലപ്പോഴും 28 രൂപയ്‌ക്ക് നെല്ല് വില്ക്കുന്ന കർഷകൻ ഇരട്ടിയും അതിലധികവും നല്കി വിത്ത് വാങ്ങേണ്ടി വരുന്ന അവസ്ഥയാണുള്ളത്.

പാടത്ത് തൊഴിലാളികൾ അരിവാളിന് കൊയ്ത് എടുത്തിരുന്ന കാലത്തേതിനേക്കാൾ ബുദ്ധിമുട്ട് ഏറിയ ഒരു പ്രക്രിയയായി ഇന്ന് കൊയ്ത്ത് മാറിയിരിക്കുന്നു. യഥാസമയം കൊയ്ത്തുയന്ത്രങ്ങൾ എത്തിക്കാനും നെല്ല് സംഭരിക്കാനും സാധിച്ചാൽ കർഷകന്‍റെ കൃഷിച്ചെലവും നഷ്ടവും ഒരു പരിധിവരെ കുറയ്ക്കാൻ കഴിയും. വ്യക്തമായ കാഴ്ചപ്പാടോടുകൂടി വേണം കൊയ്ത്തുയന്ത്രങ്ങളുടെ വിതരണം നടത്തേണ്ടതും നെല്ല് സംഭരിക്കേണ്ടതും.

ഇൻഷ്വറൻസ്, നഷ്ടപരിഹാരം

നഷ്ടപരിഹാരവും ഇൻഷ്വറൻസ് പരിരക്ഷയും കർഷകന് വിളനാശം ഉണ്ടായാൽ ഉടൻ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കണം. ഭൂരിപക്ഷം കർഷകരും ഉയർന്ന പലിശക്ക് കടം എടുത്തും വായ്പ വാങ്ങിയും സ്വർണം പണയപ്പെടുത്തിയുമാണ് കൃഷി ചെയ്യുന്നത്. നഷ്ടങ്ങൾക്ക് ആനുപാതികമായും സമയബന്ധിതമായും നഷ്ടപരിഹാരവും ഇൻഷ്വറൻസ് പരിരക്ഷയും ലഭ്യമായില്ലെങ്കിൽ കർഷകൻ വീണ്ടും കടക്കാരനായി മാറും. മൂലധനച്ചെലവുകൂടി കണക്കാക്കി ഇൻഷ്വറൻസും നഷ്ടപരിഹാരവും നല്കുന്ന രീതി നടപ്പിൽ വരുത്തണം.

അടിസ്ഥാന സൗകര്യങ്ങൾ

സമുദ്രനിരപ്പിൽനിന്ന് മൂന്നും നാലും മീറ്ററുകൾ താഴ്ചയിലാണ് കുട്ടനാട്ടിലെ കൃഷിയിടങ്ങൾ. കൃഷിയുടെ ഇടവേളകളിൽ പാടശേഖരത്തിൽ വെള്ളം കയറ്റുമ്പോൾ പലപ്പോഴും റോഡുകളും വഴികളും വെള്ളത്തിനടിയിൽ പോകും. ഇത് ഈ പ്രദേശത്തെ അടിസ്ഥാന സൗകര്യങ്ങളെ താറുമാറാക്കുന്നുണ്ട്. ഇവിടത്തെ റോഡുകൾക്ക് താങ്ങാനാവാത്ത ഭാരവുമായി എത്തുന്ന വാഹനങ്ങളെ തടഞ്ഞു നിർത്താൻ നിയമങ്ങൾ ഉണ്ടാവണം. പാടശേഖരങ്ങളിൽ നിയന്ത്രിത രീതിയിൽ മാത്രം വെള്ളം നില നിർത്തണമെങ്കിൽ മോട്ടർ വാടക, ഡ്രൈവർ കൂലി, വൈദ്യുതി ചാർജ് എന്നിവയും ഇന്ന് കർഷകൻ തന്നെ മുടക്കേണ്ടിവരുന്നു. ഈ ചെലവ് എന്നിവ സർക്കാർ വഹിച്ചാൽ റോഡുകളും വഴികളും സുരക്ഷിതമായി നിലനിർത്താനും കഴിയും.

നദികളുടേയും കായലുകളുടേയും ആഴം കുറഞ്ഞിരിക്കുന്നു. അതിലൂടെ ഒഴുകുന്ന വെള്ളത്തിന്‍റെ ശുദ്ധത കുറഞ്ഞിരിക്കുന്നു. ഇതു രണ്ടും കൃഷിയെ വലിയ തോതിൽ ബാധിച്ചിട്ടുണ്ട്. നദികളുടേയും കായലുകളുടേയും ആഴം കൂട്ടുമ്പോൾ മലിനജലം വേഗം ഒഴുകി മാറുകയും ശുദ്ധജലം എത്തുകയും ചെയ്യും. അതുപോലെ അവയുടെ സംഭരണ ശേഷി കൂടുന്നത് വെള്ളപ്പൊക്ക ഭീഷണി കുറയ്ക്കുകയും ചെയ്യും.

ജൈവവൈവിധ്യം/മത്സ്യസമ്പത്ത്

കേരളത്തിലെ മറ്റ് പ്രദേശങ്ങളിൽനിന്ന് വ്യത്യസ്തമായ ഒരു ജൈവ വൈവിധ്യമേഖലയാണ് കുട്ടനാട്. അതിന്‍റെ ഏറ്റവും വലിയ ഉദാഹരണമാണ് കുട്ടനാട്ടിൽ ഉണ്ടായിരുന്ന മത്സ്യസമ്പത്തും താറാവ് കൃഷിയും. കുട്ടനാട്ടിലെ ജലാശയങ്ങളിൽ ഉണ്ടായിരുന്ന വിവിധ ഇനം മത്സ്യങ്ങൾ ഇന്ന് നാശത്തിന്‍റെ വക്കിലാണ്. പലതും ഇവിടെ നിന്ന് അപ്രത്യക്ഷമായിരിക്കുന്നു.

കൃഷിയും വിനോദ സഞ്ചാരവും ഇത്രയേറെ ബന്ധപ്പെട്ടുനില്ക്കുന്ന കുട്ടനാടിനെ രക്ഷിക്കാൽ കഴിയണം. കാരണം ഇത്ര സുന്ദരമായ, വൈവിധ്യങ്ങൾ നിറഞ്ഞ ഒരു പ്രദേശം വേറെ ഇല്ല. ഇത് പ്രകൃതിയുടെ ദാനമാണ്. അത് അറിഞ്ഞു കൊണ്ട് നശിപ്പിക്കരുത്. അതിനായി ഇവിടുത്തെ കൃഷിയെ സംരക്ഷിക്കണം; കർഷകർക്ക് കൈത്താങ്ങ് നൽകണം.

എഎംഎ ചമ്പക്കുളം