Responses
‘കക്കുകളി’ കടന്നാക്രമണം
Thursday, March 9, 2023 10:29 PM IST
ബ്രഹ്മപുരത്തെ മാലിന്യക്കൂന്പാരത്തിൽനിന്ന് ഉയരുന്ന വിഷപ്പുകയേറ്റ് ശ്വാസം മുട്ടുന്ന ഫോർട്ട് കൊച്ചിയിലെ സ്ഥലവാസികളുടെ വിലാപം പത്രദ്വാരാ വായിച്ചറിയാൻ കഴിഞ്ഞു. അതിനെതിരേ അധികൃതർ നടപടി സ്വീകരിച്ചതായും മനസിലാക്കാൻ കഴിഞ്ഞു. ഗുരുവായൂർ ക്ഷേത്രപരിസരത്ത് അരങ്ങേറിയ സർഗോത്സവത്തിൽ അവതരിപ്പിച്ച ‘കക്കുകളി ’യുടെ പൊടിപടലങ്ങളിൽ ചെളി പുരളുന്ന ലക്ഷക്കണക്കിന് സന്യസ്തർ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ ഭരണപരിസരങ്ങളിൽ നിശബ്ദരായി ജീവിക്കുന്നുണ്ടെന്ന് അങ്ങ് അറിഞ്ഞാലും!

ഇവരാരും പെണ്‍കരുത്തിന്‍റെ മുഷ്ടി ചുരുട്ടി നാടകകൃത്തിന്‍റെ വീട്ടുപടിക്കലോ സർഗോത്സവത്തിനു പിന്തുണയേകുന്ന അണിയറ പ്രവർത്തകർക്കു നേരെയോ പ്രതിഷേധസ്വരം ഉയർത്താനും നിരാഹാരമിരിക്കാനും മുതിരില്ലായെന്ന് കരുതിയാവണം അന്താരാഷ്‌ട്ര വനിതാ ദിനത്തിന്‍റെ ആഘോഷവേളയിൽത്തന്നെ സമർപ്പിത സ്ത്രീകളെ അങ്ങേയറ്റം അവഹേളിക്കുന്ന നാടകം അരങ്ങേറിയത്. ഇതിനെതിരേ ക്രൈസ്തവർ നടത്തിയ ഒറ്റപ്പെട്ട പ്രതിഷേധങ്ങളെ പോലും വർഗീയ ധ്രുവീകരണത്തിന്‍റെ ഭാഗമായി ചിത്രീകരിച്ചുകൊണ്ട് ചില സംഘടനകൾ ഇറക്കിയ പ്രസ്താവനകളിൽ പോലും വെല്ലുവിളിയുടെ സ്വരമാണ് ഉയർന്നുകേട്ടത്.

ഞങ്ങൾ എന്തപരാധം ചെയ്തു‍?

പൊതുസമൂഹത്തിന്‍റെ നന്മയ്ക്കും പുരോഗതിക്കുംവേണ്ടി സ്വതന്ത്ര മനസോടെ ഒരായുസ് മുഴുവൻ സമർപ്പിച്ച് ആർക്കും ഒരു ഉപദ്രവവുമില്ലാതെ ജീവിക്കുന്ന സമർപ്പിതരായ ഞങ്ങളെ ആവിഷ്കാരസ്വാതന്ത്ര്യത്തിന്‍റെ മറപിടിച്ച് ഇത്ര ശത്രുതാ മനോഭാവത്തോടെ അവഹേളിക്കാനും ഞങ്ങളുടെ ആത്മാഭിമാനത്തെ ചവിട്ടിത്തേക്കാനും ഈ സമൂഹത്തിനെതിരേ ഞങ്ങൾ എന്ത് അപരാധമാണു ചെയ്യുന്നതെന്ന് മനസിലാകുന്നില്ല. ദുഷിച്ച ഭാവനയിലും കടുത്ത സ്ത്രീവിദ്വേഷത്തിലുംനിന്ന് ഉടലെടുത്ത കഥാസാരത്തെ ഞങ്ങളുടെ വിശുദ്ധ വസ്ത്രത്തിന്‍റെ അകന്പടിയോടെ അരങ്ങിലെത്തിച്ച് കൈയടിയും സാന്പത്തികലാഭവും കൊയ്യാൻ വ്യഗ്രത കാട്ടിയ നാടകകൃത്തിന്‍റെ ഗൂഢലക്ഷ്യം ഊഹിക്കാവുന്നതേയുള്ളൂ.

പ്രിയ നാടകകൃത്തേ, ഞങ്ങൾ സമർപ്പിതരുടെ ജീവിതം എല്ലാ വിധത്തിലും നിങ്ങൾ കൊടുത്ത പേരുപോലെ ഒരുവിധത്തിൽ കക്കുകളി തന്നെയാണ്. ഏതൊരു നല്ല കളിക്കും അതിന്‍റേതായ നിയമങ്ങളുണ്ട്. പരിധിയും പരിമിതികളുമുണ്ട്. കളി നിയന്ത്രിക്കുന്നവരുടെ നിർദേശങ്ങൾക്കനുസൃതം ജാഗ്രതയോടും ഉത്തരവാദിത്വബോധത്തോടും കൃത്യമായ ലക്ഷ്യബോധത്തോടും കൂടെ കളിച്ചാലേ വിജയിക്കാൻ കഴിയൂ.

ജനസേവനത്തിന്‍റെ വിവിധ കളങ്ങളിലൂടെ കൃത്യമായ നിയമങ്ങൾക്കനുസൃതം ചിട്ടയായും ക്രമമായും നടത്തുന്ന സഞ്ചാരമാണ് സന്യാസം. ട്രാക്ക് വിട്ടു കളിക്കുന്ന ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടായേക്കാം. അത് ബഹുഭൂരിപക്ഷം വരുന്ന സമർപ്പിതരുടെ ജീവിതശൈലിയായി വ്യാഖ്യാനിക്കുന്നത് അപക്വമതികളുടെ ക്രൂരവിനോദമായേ കാണാൻ കഴിയൂ. സന്യാസവസ്ത്രം എടുത്ത് കോലം കെട്ടിച്ച് പ്രേക്ഷകരെ രസിപ്പിക്കാൻ മനസു കാണിച്ച നാടകകൃത്തിന്‍റെ മനസിന് കലയുടെ സൗന്ദര്യമല്ല, അശ്ലീല സാഹിത്യത്തിന്‍റെ ദുർഗന്ധമാണുള്ളത്.

ഞങ്ങൾക്കും അവകാശങ്ങളുണ്ട്

പൊതുസമൂഹത്തിന്‍റെ ഭാഗമെന്ന നിലയിൽ ഒരു സ്ത്രീയുടെ, പൗരന്‍റെ എല്ലാ അവകാശങ്ങളും നിയമപരിരക്ഷയും അർഹിക്കുന്നവർ തന്നെയാണ് ഞങ്ങളും. സ്ത്രീകൾക്കു നേരേയുള്ള കടന്നാക്രമണത്തിന്‍റെ മറ്റൊരു മുഖമായിട്ടു മാത്രമേ ഇത്തരം കുത്സിത പ്രവർത്തനങ്ങളെ വീക്ഷിക്കാൻ കഴിയൂ. സാംസ്കാരിക കേന്ദ്രം എന്നറിയപ്പെടുന്ന തൃശൂർ ജില്ലയിലെ ഗുരുവായൂർ ക്ഷേത്രപരിസരത്തുതന്നെ ഇത്തരമൊരു നാടകം അരങ്ങേറിയത് ഉത്തരവാദപ്പെട്ടവർ അറിഞ്ഞു നടത്തിയ മറ്റൊരു ‘നാടക’മാണെന്നു വിശ്വസിച്ചാൽ അതിന് ആരെയും കുറ്റപ്പെടുത്താനാകില്ല.

ഒരു കാര്യം ഉറപ്പിച്ചോളൂ, നിങ്ങളൊരുക്കുന്ന ചെളിക്കുണ്ടിൽ വീണ് ചോർന്നുപോകുന്നതല്ല ഞങ്ങളുടെ ആത്മവീര്യം. ലോകരക്ഷയ്ക്കായി കുരിശിൽ സ്വയം ബലിയർപ്പിച്ച ക്രിസ്തുവിന്‍റെ ചങ്കോടു ചേർന്ന് ജീവിക്കുന്നതിന്‍റെ, അവൻ നടന്ന കുരിശിന്‍റെ വഴിയേ വീരോചിതമായി സഞ്ചരിക്കുന്നതിന്‍റെ ആത്മബലമുണ്ടിതിന്. ആവിഷ്കാര സ്വാതന്ത്ര്യത്തിന്‍റെ മറവിൽ നിറമുള്ള കഥകൾ മെനഞ്ഞ് സന്യാസജീവിതത്തെ കളങ്കപ്പെടുത്തുന്നവർ തെരുവിൽ വസ്ത്രാക്ഷേപം ചെയ്യുന്നത് കത്തോലിക്കാ സന്യാസജീവിതത്തെയാണെന്നു മറക്കരുത്. കാലം നിങ്ങൾക്ക് മാപ്പു നൽകട്ടെ. കാര്യമറിയാതെ കഥാകഥനം നടത്തുന്നവർക്കും അരങ്ങുകളിൽ അസഭ്യം അവതരിപ്പിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ പൊങ്കാലയിടുന്നവർക്കുംവേണ്ടി പരിഭവമില്ലാതെ ഞങ്ങൾ ഇനിയും പ്രാർഥനയുടെ കരമുയർത്തും. കാരണം, ക്ഷമിച്ചു കൊണ്ട് സ്നേഹിക്കാൻ പഠിപ്പിച്ച ക്രിസ്തുവിന്‍റെ ശുശ്രൂഷകരാണ് ഞങ്ങൾ.

സിസ്റ്റർ. ആൻസി പോൾ എസ്എച്ച്, മാനന്തവാടി