Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
| Back to Home |
‘കക്കുകളി’ കടന്നാക്രമണം
Thursday, March 9, 2023 10:29 PM IST
ബ്രഹ്മപുരത്തെ മാലിന്യക്കൂന്പാരത്തിൽനിന്ന് ഉയരുന്ന വിഷപ്പുകയേറ്റ് ശ്വാസം മുട്ടുന്ന ഫോർട്ട് കൊച്ചിയിലെ സ്ഥലവാസികളുടെ വിലാപം പത്രദ്വാരാ വായിച്ചറിയാൻ കഴിഞ്ഞു. അതിനെതിരേ അധികൃതർ നടപടി സ്വീകരിച്ചതായും മനസിലാക്കാൻ കഴിഞ്ഞു. ഗുരുവായൂർ ക്ഷേത്രപരിസരത്ത് അരങ്ങേറിയ സർഗോത്സവത്തിൽ അവതരിപ്പിച്ച ‘കക്കുകളി ’യുടെ പൊടിപടലങ്ങളിൽ ചെളി പുരളുന്ന ലക്ഷക്കണക്കിന് സന്യസ്തർ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ ഭരണപരിസരങ്ങളിൽ നിശബ്ദരായി ജീവിക്കുന്നുണ്ടെന്ന് അങ്ങ് അറിഞ്ഞാലും!
ഇവരാരും പെണ്കരുത്തിന്റെ മുഷ്ടി ചുരുട്ടി നാടകകൃത്തിന്റെ വീട്ടുപടിക്കലോ സർഗോത്സവത്തിനു പിന്തുണയേകുന്ന അണിയറ പ്രവർത്തകർക്കു നേരെയോ പ്രതിഷേധസ്വരം ഉയർത്താനും നിരാഹാരമിരിക്കാനും മുതിരില്ലായെന്ന് കരുതിയാവണം അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ ആഘോഷവേളയിൽത്തന്നെ സമർപ്പിത സ്ത്രീകളെ അങ്ങേയറ്റം അവഹേളിക്കുന്ന നാടകം അരങ്ങേറിയത്. ഇതിനെതിരേ ക്രൈസ്തവർ നടത്തിയ ഒറ്റപ്പെട്ട പ്രതിഷേധങ്ങളെ പോലും വർഗീയ ധ്രുവീകരണത്തിന്റെ ഭാഗമായി ചിത്രീകരിച്ചുകൊണ്ട് ചില സംഘടനകൾ ഇറക്കിയ പ്രസ്താവനകളിൽ പോലും വെല്ലുവിളിയുടെ സ്വരമാണ് ഉയർന്നുകേട്ടത്.
ഞങ്ങൾ എന്തപരാധം ചെയ്തു?
പൊതുസമൂഹത്തിന്റെ നന്മയ്ക്കും പുരോഗതിക്കുംവേണ്ടി സ്വതന്ത്ര മനസോടെ ഒരായുസ് മുഴുവൻ സമർപ്പിച്ച് ആർക്കും ഒരു ഉപദ്രവവുമില്ലാതെ ജീവിക്കുന്ന സമർപ്പിതരായ ഞങ്ങളെ ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ മറപിടിച്ച് ഇത്ര ശത്രുതാ മനോഭാവത്തോടെ അവഹേളിക്കാനും ഞങ്ങളുടെ ആത്മാഭിമാനത്തെ ചവിട്ടിത്തേക്കാനും ഈ സമൂഹത്തിനെതിരേ ഞങ്ങൾ എന്ത് അപരാധമാണു ചെയ്യുന്നതെന്ന് മനസിലാകുന്നില്ല. ദുഷിച്ച ഭാവനയിലും കടുത്ത സ്ത്രീവിദ്വേഷത്തിലുംനിന്ന് ഉടലെടുത്ത കഥാസാരത്തെ ഞങ്ങളുടെ വിശുദ്ധ വസ്ത്രത്തിന്റെ അകന്പടിയോടെ അരങ്ങിലെത്തിച്ച് കൈയടിയും സാന്പത്തികലാഭവും കൊയ്യാൻ വ്യഗ്രത കാട്ടിയ നാടകകൃത്തിന്റെ ഗൂഢലക്ഷ്യം ഊഹിക്കാവുന്നതേയുള്ളൂ.
പ്രിയ നാടകകൃത്തേ, ഞങ്ങൾ സമർപ്പിതരുടെ ജീവിതം എല്ലാ വിധത്തിലും നിങ്ങൾ കൊടുത്ത പേരുപോലെ ഒരുവിധത്തിൽ കക്കുകളി തന്നെയാണ്. ഏതൊരു നല്ല കളിക്കും അതിന്റേതായ നിയമങ്ങളുണ്ട്. പരിധിയും പരിമിതികളുമുണ്ട്. കളി നിയന്ത്രിക്കുന്നവരുടെ നിർദേശങ്ങൾക്കനുസൃതം ജാഗ്രതയോടും ഉത്തരവാദിത്വബോധത്തോടും കൃത്യമായ ലക്ഷ്യബോധത്തോടും കൂടെ കളിച്ചാലേ വിജയിക്കാൻ കഴിയൂ.
ജനസേവനത്തിന്റെ വിവിധ കളങ്ങളിലൂടെ കൃത്യമായ നിയമങ്ങൾക്കനുസൃതം ചിട്ടയായും ക്രമമായും നടത്തുന്ന സഞ്ചാരമാണ് സന്യാസം. ട്രാക്ക് വിട്ടു കളിക്കുന്ന ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടായേക്കാം. അത് ബഹുഭൂരിപക്ഷം വരുന്ന സമർപ്പിതരുടെ ജീവിതശൈലിയായി വ്യാഖ്യാനിക്കുന്നത് അപക്വമതികളുടെ ക്രൂരവിനോദമായേ കാണാൻ കഴിയൂ. സന്യാസവസ്ത്രം എടുത്ത് കോലം കെട്ടിച്ച് പ്രേക്ഷകരെ രസിപ്പിക്കാൻ മനസു കാണിച്ച നാടകകൃത്തിന്റെ മനസിന് കലയുടെ സൗന്ദര്യമല്ല, അശ്ലീല സാഹിത്യത്തിന്റെ ദുർഗന്ധമാണുള്ളത്.
ഞങ്ങൾക്കും അവകാശങ്ങളുണ്ട്
പൊതുസമൂഹത്തിന്റെ ഭാഗമെന്ന നിലയിൽ ഒരു സ്ത്രീയുടെ, പൗരന്റെ എല്ലാ അവകാശങ്ങളും നിയമപരിരക്ഷയും അർഹിക്കുന്നവർ തന്നെയാണ് ഞങ്ങളും. സ്ത്രീകൾക്കു നേരേയുള്ള കടന്നാക്രമണത്തിന്റെ മറ്റൊരു മുഖമായിട്ടു മാത്രമേ ഇത്തരം കുത്സിത പ്രവർത്തനങ്ങളെ വീക്ഷിക്കാൻ കഴിയൂ. സാംസ്കാരിക കേന്ദ്രം എന്നറിയപ്പെടുന്ന തൃശൂർ ജില്ലയിലെ ഗുരുവായൂർ ക്ഷേത്രപരിസരത്തുതന്നെ ഇത്തരമൊരു നാടകം അരങ്ങേറിയത് ഉത്തരവാദപ്പെട്ടവർ അറിഞ്ഞു നടത്തിയ മറ്റൊരു ‘നാടക’മാണെന്നു വിശ്വസിച്ചാൽ അതിന് ആരെയും കുറ്റപ്പെടുത്താനാകില്ല.
ഒരു കാര്യം ഉറപ്പിച്ചോളൂ, നിങ്ങളൊരുക്കുന്ന ചെളിക്കുണ്ടിൽ വീണ് ചോർന്നുപോകുന്നതല്ല ഞങ്ങളുടെ ആത്മവീര്യം. ലോകരക്ഷയ്ക്കായി കുരിശിൽ സ്വയം ബലിയർപ്പിച്ച ക്രിസ്തുവിന്റെ ചങ്കോടു ചേർന്ന് ജീവിക്കുന്നതിന്റെ, അവൻ നടന്ന കുരിശിന്റെ വഴിയേ വീരോചിതമായി സഞ്ചരിക്കുന്നതിന്റെ ആത്മബലമുണ്ടിതിന്. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ മറവിൽ നിറമുള്ള കഥകൾ മെനഞ്ഞ് സന്യാസജീവിതത്തെ കളങ്കപ്പെടുത്തുന്നവർ തെരുവിൽ വസ്ത്രാക്ഷേപം ചെയ്യുന്നത് കത്തോലിക്കാ സന്യാസജീവിതത്തെയാണെന്നു മറക്കരുത്. കാലം നിങ്ങൾക്ക് മാപ്പു നൽകട്ടെ. കാര്യമറിയാതെ കഥാകഥനം നടത്തുന്നവർക്കും അരങ്ങുകളിൽ അസഭ്യം അവതരിപ്പിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ പൊങ്കാലയിടുന്നവർക്കുംവേണ്ടി പരിഭവമില്ലാതെ ഞങ്ങൾ ഇനിയും പ്രാർഥനയുടെ കരമുയർത്തും. കാരണം, ക്ഷമിച്ചു കൊണ്ട് സ്നേഹിക്കാൻ പഠിപ്പിച്ച ക്രിസ്തുവിന്റെ ശുശ്രൂഷകരാണ് ഞങ്ങൾ.
സിസ്റ്റർ. ആൻസി പോൾ എസ്എച്ച്, മാനന്തവാടി
വിദേശയാത്ര കൊള്ളാം, നല്ലത് പകർത്തണം!
മുഖ്യമന്ത്രിയും മന്ത്രിമാരുമൊക്കെ വിദേശയാത്രകൾ നടത്തി കോടികളുടെ നികുതിപ്പണം ചെലവാക്കാറുണ്ടല്ലോ. എന്നാൽ, വിദേശരാജ്യങ്ങളിൽ അവർ കാ
ദയവായി കണ്ണടച്ച് ഇരുട്ടാക്കരുതേ
സിസ്റ്റർ ഗ്ലോറി സിഎംസിയുടെ ‘തിരുത്തൽ ശക്തിയാകാം, കരുതലോടെ’ എന്ന ചിന്തോദ്ദീപക ലേഖനം ആനുകാലിക കേരളത്തിന്റെ
അതിഥിസത്കാരത്തിന്റെ സുവർണകാലം
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സത്കാരച്ചെലവ് 66.13 ലക്ഷം എന്ന ശീർഷകത്തിൽ ദീപികയിൽ വന്ന ഒരു റിപ്പോർട്ടാണ് ഈ കുറിപ്പിനാധ
നെൽകർഷകരുടെ പ്രശ്നങ്ങൾ അവസാനിക്കുന്നില്ല
വീണ്ടും ഒരു വിളവെടുപ്പു കാലം എത്തിയപ്പോഴും കേരളത്തിലെ നെൽകർഷകരുടെ പ്രശ്നങ്ങൾ പരിഹരിക
സിഎഎ: മതേതരത്വം ഉയർത്തിപ്പിടിക്കുന്ന നീക്കം
പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയ അയൽരാജ്യങ്ങളിൽ മതപരമായ പീ
വന്യമൃഗങ്ങളില്നിന്ന് രക്ഷനേടാന്
സമീപകാലത്ത് കേരളത്തില് വന്യമൃഗങ്ങളുടെ ആക്രമണം വര്ധിച്ചുവരികയാണെല്ലോ. മനുഷ്യനും വളര്ത്തുമൃഗങ്ങ
‘വർക്കിച്ചന്റെ മകൾ കല്യാണം കഴിക്കും’
‘വർക്കിച്ചന്റെ മകൾക്ക് കല്യാണം വേണ്ടേ വേണ്ട’ എന്ന കെ.ആർ. പ്രമോദിന്റെ നർമലേഖനം വായിച്ചപ്പോൾ പലവിധ സങ്കടങ്ങൾ എന്റെ മനസിൽ ഉരുണ്ടുകൂടുന്നു. നമ്മുടെ പെൺകുട്ട
കാട്ടുമൃഗങ്ങളേക്കാൾ വില കുറഞ്ഞ മനുഷ്യർ!
ഏത് ഇരുണ്ട നൂറ്റാണ്ടിലാണ് നാം ഇന്നും ജീവിക്കുന്നുത്? സംസ്കാരമോ മനുഷ്യജീവന്റെ വിലയോ തിരിച്ചറിഞ്ഞ
മുതിർന്ന പൗരന്മാരോട് അവഗണന ഉണ്ടാകാതിരിക്കട്ടെ
അന്തർദേശീയ തലത്തിൽത്തന്നെ, ഓരോ വർഷവും ഓഗസ്റ്റ് 21ന് "സീനിയർ സിറ്റിസൺസ്' ദിനമായി ആചരിക്കുന്നുണ്ട്. 60നുമേൽ പ്രായമുള്ള സ്ത്രീ, പുരുഷന്മാർ സീനിയർ സിറ്റിസൺ
മതം രാഷ്ട്രീയക്കാരുടെ ഇഷ്ടവിഷയമാകുന്നത്...
ഇന്ത്യ സ്വതന്ത്രമായപ്പോൾ അന്നത്തെ രാഷ്ട്രശില്പികൾ ഈ രാജ്യത്തെ ഒരു മതേതര രാഷ്ട്രമായാണ് പ്രഖ്യാപിച്ചത്. എന്നുവച്ചാൽ ഇന്ത്യ മതാധിഷ്ഠിതമല്ല, മതനിരാസ രാജ്യ
നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിലെ പൊരുത്തക്കേടുകൾ
പരിസ്ഥിതി വ്യവസ്ഥയുടെ സുസ്ഥിരതയ്ക്കും കാർഷികരംഗത്തെ വളർച്ചയെ പ്രോത്സാഹിപ്പിക്കു
മലയോര മേഖലയിലെ മനുഷ്യ-കാർഷിക സംരക്ഷണം
ഭരണഘടന വിവക്ഷിക്കുന്ന പ്രകാരം ഗവൺമെന്റിന്റെ പരമവും പ്രധാനവുമായ ഉത്തരവാദിത്വം ജ
ഗവൺമെന്റ് ഹയർ സെക്കൻഡറി തസ്തികമാറ്റം അനിശ്ചിതമാകുമ്പോൾ
ഹൈസ്കൂൾ, പ്രൈമറിയിൽനിന്ന് ഹയർ സെക്കൻഡറി ജൂണിയറിലേക്ക് തസ്തികമാറ്റ നിയമ
മതിൽകെട്ടി മറയ്ക്കാൻ പറ്റുമോ ദാരിദ്ര്യം
സ്വാതന്ത്ര്യം നേടി മുക്കാൽ നൂറ്റാണ്ട് പിന്നിട്ടിട്ടും ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യ ദാരിദ്ര്യം മറയ്ക്കാൻ മതിൽ കെട
ഏലം കർഷകർ നേരിടുന്ന ചൂഷണം അവസാനിപ്പിക്കണം
ഏറെ കഷ്ടപ്പെട്ട് തങ്ങൾ ഉത്പാദിപ്പിക്കുന്ന ഏലക്ക ഓക്ഷൻ സെന്ററുകൾ മുഖേന വില്പന നടത്തുന്പോൾ അപ്പോൾതന്നെ പണം ലഭിക്കാനുള്ള നട
കേരളീയം: കെഎസ്ആർടിസി പെൻഷൻകാരുടെ ദുരന്താഘോഷം
കെഎസ്ആർടിസി പെൻഷൻകാർ ഇടതുപക്ഷ സർക്കാർ ഭരണത്തിൽ വന്നാൽ പെൻഷൻ കൃത്യമായി കിട്ടുമെന്ന് പ്രതീക്ഷിച്ചി
സാധാരണക്കാർ നരകയാതനയിൽ
രാജ്യത്തെ മൊത്തം ജനസംഖ്യയിൽ 75 ശതമാനം വരുന്ന സാധാരണക്കാർ വൻ സാന്പത്തി
നെൽകർഷകർ വീണ്ടും വായ്പക്കെണിയിലോ?
നെൽകർഷകരെ വീണ്ടും വായ്പാകെണിയിൽ വീഴീക്കാനാണോ ഉത്തരവാദിത്വപ്പെട്ടവർ ശ്രമിക്കുന്നത് എന്ന് കർഷകർ സംശയിക്കുന്നു. സംഭരിക്കുന്ന നെല്ലിന്റെ വില പിആർഎസ് വാ
ലഹരി വിഴുങ്ങുന്ന ജീവിതങ്ങൾ
നാടിനെ കാർന്നുതിന്നുന്ന വിപത്തായി വളർന്നിരിക്കുകയാണു ലഹരികൾ. ലഹരിമാഫിയകൾ വിരിക്കുന്ന വലയിൽ പെട
പട്ടിണി കിടക്കുന്ന കർഷകനെ കാണുന്ന മക്കൾ കൃഷിക്കാരാകില്ല
രാഷ്ട്രീയക്കാരുടെ മക്കൾ രാഷ്ട്രീയക്കാർ, ഉദ്യോഗസ്ഥരുടെ മക്കൾ ഉദ്യോഗസ്ഥർ, ഡോക്ടറുടെ മക്കൾ ഡോക്ടർ, എൻജിനിയറുടെ മക്കൾ എൻജിനി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.