അടുക്കളയില്‍ ഒളിഞ്ഞിരുന്ന ആയിരം പുരാതന നാണയങ്ങള്‍
Thursday, April 25, 2024 2:53 PM IST
പ്രാചീന കാലത്തെ കുറിച്ച് നമുക്ക് വലിയ അറിവുകള്‍ ഇല്ലെന്നുതന്നെ പറയാം. കൂടുതലും നിഗമനങ്ങളും ഊഹങ്ങളുമൊക്കെയാണ് ആളുകള്‍ പങ്കുവയ്ക്കുക. ചിലപ്പോള്‍ അപ്രതീക്ഷിതമായി ചില തെളിവുകള്‍ നമുക്ക് മുന്നില്‍ പ്രത്യക്ഷപ്പെടാം.

മിക്കപ്പോഴും ഈ തെളിവുകള്‍ വലിയ പഠനങ്ങള്‍ക്ക് വഴിയൊരുക്കും. ഇപ്പോഴിതാ യുകെയിലുള്ള ഒരു ദമ്പതികളുടെ ഇത്തരത്തിലെ കണ്ടെത്തല്‍ സമൂഹ മാധ്യമങ്ങളിലും ചര്‍ച്ചയാകുന്നു.

ദമ്പതികളായ റോബര്‍ട്ട്, ബെറ്റി ഫ്യൂച്ച്സ് എന്നിവര്‍ 2019ല്‍ തെക്കന്‍ ഇംഗ്ലണ്ടിലെ വെസ്റ്റ് ഡോര്‍സെറ്റില്‍ ഒരു വീട് വാങ്ങുകയുണ്ടായി. 17-ാം നൂറ്റാണ്ടിലെ ഒരു കോട്ടേജായിരുന്നിത്. കുറേ നാളുകള്‍ക്കിപ്പുറം അവര്‍ക്കതൊന്നു അറ്റകുറ്റപ്പണി ചെയ്യണമെന്ന് തോന്നി.

അടുക്കളയുടെ കോണ്‍ക്രീറ്റ് തറ നീക്കം ചെയ്ത് ഉയര്‍ന്ന മേല്‍ത്തട്ട് നിര്‍മ്മിക്കാന്‍ അവര്‍ ആഗ്രഹിച്ചു. അങ്ങനെ അവര്‍ അടുക്കളയുടെ തറ ഇളക്കി. അപ്പോഴൊ വല്ലാത്ത കിലുക്കം. ഞെട്ടിപ്പോയ ദമ്പതികള്‍ പരിശോധിച്ചപ്പോള്‍ നാണയങ്ങളുള്ള ഒരു പോര്‍സലൈന്‍ പാത്രം കണ്ടെത്തി.

അതില്‍ 400 വര്‍ഷം പഴക്കമുള്ള 1,029 നാണയങ്ങള്‍ ഉണ്ടായിരുന്നു. ഇക്കാര്യം ഉടനടി അവര്‍ അധികൃതരെ അറിയിച്ചു. അവര്‍ എത്തി പരിശോധിച്ചു. ഈ നാണയങ്ങള്‍ ഇംഗ്ലീഷ് ആഭ്യന്തരയുദ്ധത്തിന്‍റെ സമയമായ 1642 ലും 1644 ലും ഉള്ളതാണെന്ന് അധികൃതര്‍ കരുതുന്നു.

പിന്നീട് ഈ നാണയങ്ങള്‍ അവര്‍ ലേലം ചെയ്യുകയുണ്ടായി. 62.88 ലക്ഷം രൂപയ്ക്ക് നാണയങ്ങള്‍ വിറ്റുപോയി. ചാള്‍സ് ഒന്നാമന്‍ രാജാവിന്‍റെ സ്വര്‍ണനാണയങ്ങളാണ് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ടത്. 1621-ലെ ജെയിംസ് രാജാവിന്‍റെ ഒരു വെള്ളി നാണയം ഒരാള്‍ 2.80 ലക്ഷം രൂപ നല്‍കിയാണ് സ്വന്തമാക്കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.