റോബോട്ടോ യുവതിയോ; നെറ്റിസണെ ആശയക്കുഴപ്പത്തിലാക്കിയ ആള്‍ യഥാര്‍ഥത്തില്‍...
Thursday, April 11, 2024 11:39 AM IST
കാലം എഐയുടേതാണല്ലൊ. നമ്മുടെ കാഴ്ചകളെ ആകെ അവ തകിടം മറിയ്ക്കുകയാണ്. സമൂഹ മാധ്യമങ്ങളില്‍ മാത്രമല്ല ആരോഗ്യമേഖലയിലും എന്തിനേറെ ഭക്ഷണയിടങ്ങളിലും അവ എത്തിയിരിക്കുന്നു. മാത്രമല്ല നിലവില്‍ സാധാരണ മനുഷ്യരുടെ രൂപത്തിലും റോബോട്ടുകള്‍ എത്തിക്കഴിഞ്ഞു.

ഇപ്പോഴിതാ ചൈനയിലെ ഒരു റെസ്‌റ്റോറെന്‍റിലെ ഒരു "റോബോട്ട്' സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നു. ഇന്‍സ്റ്റഗ്രാമില്‍ എത്തിയ ദൃശ്യങ്ങളില്‍ ചോംഗ്കിംഗ് ഹോട്ട്പോട്ട് എന്ന റെസ്‌റ്റോറെന്‍റിന്‍റെ ഉള്ളിലെ കാഴ്ചയാണുള്ളത്.

ദൃശ്യങ്ങളില്‍ ഒരു ഹ്യൂമനോയിഡ് റോബോട്ട് പരിചാരിക ആളുകള്‍ക്കായി ഭക്ഷണമവുമായി എത്തുന്നു. ശേഷം ബില്ലും കൈമാറുന്നു. എന്നാല്‍ രസകരമായ കാര്യം ഇത് യഥാര്‍ റോബോട്ട് അല്ല എന്നതാണ്.

ഇത് ശരിക്കുമൊരു യുവതി തന്നെയാണ്. ഇവര്‍ ഈ റെസ്റ്റോറന്‍റിന്‍റെ ഉടമയാണ്. യുവതി റോബോട്ടിക് ചലനങ്ങളുടെ കലയില്‍ വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്. ചലനങ്ങള്‍ മാത്രമല്ല സംഭാഷണം പോലും അത്തരത്തിലാക്കാന്‍ അവര്‍ പരിശീലിച്ചുവത്രെ.

ഒരു പ്രൊഫഷണല്‍ നര്‍ത്തകി കൂടിയായ ഇവരുടെ ഈ ആശയം ഹിറ്റായെന്ന് പറയേണ്ടതില്ലല്ലൊ. നിരവധിയാളുകള്‍ ഭക്ഷണശാലയിലേക്ക് എത്തുന്നുണ്ട്. "എന്തൊരു ഭംഗിയുള്ള റോബോട്ട്'എന്നാണ് നെറ്റിസണിലൊരാള്‍ പ്രതികരിച്ചത്.

"പണം നല്‍കാതെ ഓടാന്‍ ശ്രമിച്ചാല്‍ അവള്‍ ഒരു ഇന്‍സ്‌പെക്ടര്‍ ഗാഡ്ജറ്റിനെപ്പോലെ നിങ്ങളെ പിന്തുടരും' എന്നാണ് മറ്റൊരാള്‍ കുറിച്ചത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.