ഇങ്ങനെയും സെലിബ്രിറ്റിയാകാം; വിയറ്റ്നാം സ്വദേശി ധരിക്കുന്നത് കിലോ കണക്കിന് സ്വർണം
Wednesday, December 12, 2018 1:57 PM IST
കിലോ കണക്കിന് സ്വർണം ധരിച്ച് വാർത്തകളിലിടം നേടി വിയറ്റ്നാം സ്വദേശിയായ ബിസിനസുകാരൻ. 36 വയസുകാരനായ ഇദ്ദേഹം എവിടെ പോയാലും ശരീരത്തിൽ 13 കിലോഗ്രാം സ്വർണവുമുണ്ടാകും. ശരീരത്ത് സ്വർണമുള്ളതിനാൽ ആരുമിത് കവരാതിരിക്കുവാനായി അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ചാണ് ഇദ്ദേഹത്തിന്‍റെ യാത്രയും.

തന്‍റെ കൈവശമുള്ള സ്വർണത്തിന്‍റെ ശേഖരം എല്ലാവർക്കും മുൻപിൽ പ്രദർശിപ്പിച്ചാണ് ആദ്യം ഇദ്ദേഹം വാർത്തകളിൽ ഇടം നേടുന്നത്. ഇതേ തുടർന്ന് പ്രശസ്തനായ ഇദ്ദേഹം വളരെ കനമുള്ള സ്വർണമാലയും വളകളും മോതിരവും ധരിച്ച് ഇരിക്കുന്നതിന്‍റെ ചിത്രങ്ങൾ വിയറ്റ്നാമിലെ സോഷ്യൽമീഡിയയിൽ വൈറലാകുകയായിരുന്നു. ഇതോടെ ചൈനയിലും തായ്ലൻഡിലും വരെ ഇദ്ദേഹം ആരാധകരെ സ്വന്തമാക്കിയിരുന്നു.

കഴുത്തിലണിയുന്ന മാലയുടെ ഭാരം അഞ്ച് കിലോ ഗ്രാമാണ്. കൂടാതെ അഞ്ച് കിലോ ഗ്രാം വീതം ഭാരമുള്ള രണ്ട് വലിയ ബ്രേസ്ലറ്റും 500 ഗ്രാം ഭാരമുള്ള നാല് മോതിരവും തന്‍റെ കൈവശമുണ്ടെന്നും ഇതിനെല്ലാം 550,000 ഡോളർ വില വരുമെന്നും ഇദ്ദേഹം വ്യക്തമാക്കുന്നു.

സ്വർണത്തിനോടുള്ള തന്‍റെ സ്നേഹം അഞ്ച് വർഷങ്ങൾ മുൻപാണ് ആരംഭിച്ചതെന്ന് അദ്ദേഹം പറയുന്നു. ഇത്രമാത്രം സ്വർണം സ്വന്തമാക്കിയാൽ എന്‍റെ നല്ല കാലം ആരംഭിക്കുമെന്ന് ഒരാൾ പറഞ്ഞതിനാലാണ് ഈ തീരുമാനം സ്വീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

സ്വർണം ഉപയോഗിച്ച് നിർമിച്ച തൊപ്പിയും ഷർട്ടും സ്വന്തമാക്കുകയെന്നതാണ് ഇദ്ദേഹത്തിന്‍റെ അടുത്ത ആഗ്രഹം.

ഇത്രമാത്രം സ്വർണം ധരിക്കുന്നത് ആദ്യമൊക്കെ വളരെ അലോസരമുണ്ടാക്കിയിരുന്നെങ്കിലും ഇപ്പോൾ ആ ശീലത്തോട് ഞാൻ യോജിച്ചെന്നും വളരെ വലിയ ഭാരമുള്ള സ്വർണമായിരുന്നതിനാൽ ആദ്യമൊക്കെ കഴുത്തിന് വേദന അനുഭവപ്പെട്ടിരുന്നതായി അദ്ദേഹം പറയുന്നു.

ഇത്രെയും അധികം സ്വർണം ധരിച്ച് നടക്കുന്നത് ഒട്ടും സുരക്ഷിതമല്ലെന്ന് തോന്നിയതിനാലാണ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കുവാൻ തീരുമാനിച്ചത്.

ഇത്തരമൊരു പ്രവർത്തിയിലൂടെ ഇയാൾ വിയറ്റ്നാമിൽ ഒരു സെലിബ്രിറ്റിയായി മാറിയിരിക്കുകയാണ്. മാത്രമല്ല സ്വർണം ധരിച്ച് പല സ്ഥലങ്ങളിലും എത്തുമ്പോൾ കാണാനായി ആളുകൾ തിക്കും തിരക്കുമുണ്ടാക്കുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.