മദ്യപാനിയായ പിതാവ് ബാഗും പുസ്തകവും കത്തിച്ചു കളഞ്ഞതിൽ മനംനൊന്ത് വീട് വിട്ടിറങ്ങിയ ഓട്ടിസം ബാധിച്ച കുട്ടിക്ക് കേരള പോലീസിന്‍റെ കരുതൽ. അപർണ നായർ എന്ന യുവതിയാണ് ഇതുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവച്ചത്. കേരള പോലീസും ഫേസ്ബുക്ക് പേജിൽ ഈ കുറിപ്പ് പങ്കുവച്ചിട്ടുണ്ട്.

ആരും കാണാതെ വീട്ടിൽ നിന്നുമിറങ്ങിയ കുട്ടി ഓട്ടോയിൽ കയറിയാണ് പോയത്. സംശയം തോന്നിയ ഓട്ടോഡ്രൈവർ വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷനിൽ എത്തിച്ചു. പഠിക്കുന്ന സ്കൂളിന്‍റെ പേര് പറഞ്ഞപ്പോൾ പോലീസ് സ്കൂളുമായി ബന്ധപ്പെട്ടു.

അമ്മയും ടീച്ചറും വരുന്നത് വരെ സ്നേഹത്തോടെയും വാത്സല്യത്തോടെയും പരിചരിച്ച പോലീസ് കുട്ടിക്ക് എന്താണ് വേണ്ടതെന്ന് ആരാഞ്ഞു. ചെരിപ്പും ബാഗും വേണമെന്ന് അറിയിച്ചതോടെ പോലീസ് കുട്ടിക്ക് ഇത് വാങ്ങി നൽകി. അവനത് വാങ്ങിക്കൊടുത്ത കാക്കിക്കുള്ളിലെ ആ സ്നേഹത്തിന് എന്നും കടപ്പെട്ടിരിക്കും എന്ന് കുറിച്ചാണ് അപർണ നായർ തന്‍റെ കുറിപ്പ് അവസാനിപ്പിച്ചത്.


ഫേസ്ബുക്ക് പോസ്റ്റ്