ഇരുമുഖവുമായി ജനിച്ച പൂച്ചക്കുഞ്ഞ്; ജീവിച്ചിരുന്നത് നാലു ദിവസം
Thursday, July 21, 2022 10:36 AM IST
പഴയ റോമന്‍ വി‍ശ്വാസ പ്രകാരം രണ്ടുതലയുള്ള ദൈവമാണ് ജാനസ്. ചിലപ്പോള്‍ നമ്മുടെ പ്രകൃതിയിലും ഇത്തരത്തിലുള്ള പ്രതിഭാസങ്ങള്‍ സംഭവിക്കാറുണ്ട്.

അത്തരത്തിലൊന്നായിരുന്നു കഴിഞ്ഞ ദിവസം തായ്‌ലന്‍ഡിലെ ലംപാംഗില്‍ ജനിച്ച പൂച്ചക്കുഞ്ഞ്. ഇരുമുഖവുമായിട്ടാണീ പൂച്ചക്കുട്ടി പിറന്നത്. രണ്ടുമുഖം ഉണ്ടായിരുന്നെങ്കിലും തലയും തലച്ചോറും ശരീരവും ആന്തരീകാവയവങ്ങളും സാധാരണ ഒരു പൂച്ചയുടേത് മാത്രമായിരുന്നു ഇതിന്.

കഴിഞ്ഞ ഞായറാഴ്ച രണ്ട് മുഖവുമായി ജനിച്ച ഈ പൂച്ചക്കുഞ്ഞിന്‍റെ ചിത്രം ഉടമയായ അനുവാത് തന്‍റെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവച്ചിരുന്നു. ടംഗ് ഗേര്‍ണ്‍ എന്നും ടംഗ് ടോണ്‍ എന്നുമായിരുന്നു ഇവയ്ക്കു ഉടമ നല്‍കിയ പേരുകള്‍. വെള്ളി നിറച്ച സഞ്ചി, സ്വര്‍ണത്തിന്‍റെ സഞ്ചി എന്നിങ്ങനെയായിരുന്നു ആ പേരുകളുടെ അര്‍ഥം.

സമൂഹ മാധ്യമങ്ങളില്‍ വളരെ പെട്ടെന്നുതന്നെ ഈ പൂച്ചക്കുട്ടി വെെറലായിരുന്നു. എന്നാല്‍ നാലു ദിവസത്തിന് ശേഷം ബുധനാഴ്ച ഇവ മരണത്തിന് കീഴടങ്ങി. ശ്വാസം എടുക്കാന്‍ വളരെ ബുദ്ധിമുട്ടിയിരുന്ന പൂച്ചക്കുട്ടി വെളുപ്പിനെ അഞ്ചരയോടെയാണ് ചത്തതെന്ന് അനുവാത് പറഞ്ഞു.

നേരത്തെ ലംപാംഗിലുള്ള ഹാംഗ് ചാറ്റ് എന്ന മൃഗാശുപത്രിയില്‍ വച്ചു ശസ്ത്രക്രിയ വഴിയാണ് പൂച്ചക്കുഞ്ഞിനെ പുറത്തെടുത്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.