തളരില്ല ഞങ്ങൾ; വിധിയെ മനോബലം കൊണ്ട് തോല്‍പ്പിച്ച് ദമ്പതികള്‍
Monday, December 10, 2018 4:43 PM IST
നഷ്ടസൗഭാഗ്യങ്ങളെക്കുറിച്ച് ഓര്‍ത്ത് വിലപിക്കാതെ ജീവിതത്തെ കരുത്തോടെ സമീപിച്ച് ദമ്പതികള്‍. മുട്ടട അനുപമ നഗര്‍ എഎന്‍ആര്‍എസി 24 കളത്തില്‍ വീട്ടില്‍ജോര്‍ജ് കെ. തോമസും ഭാര്യ ജാസ്മിന്‍ ഐസക്ക് ജോര്‍ജുമാണ് നഷ്ടജീവിതത്തെ തിരികെപ്പിടിച്ചിരിക്കുന്നത്.

2005ല്‍ പരുത്തിപ്പാറയിലുണ്ടായ ബൈക്കപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് സുഷുമ്നാ നാഡിക്ക് ക്ഷതമേറ്റ ജോര്‍ജ് ചങ്ങനാശേരിയില്‍ ചികിത്സയ്ക്കിടെ കണ്ടുമുട്ടിയ ജാസ്മിനെ ജീവിതസഖിയാക്കുകയായിരുന്നു.

ജാസ്മിനും സുഷുമ്നാ നാഡിക്കുതന്നെയായിരുന്നു പരിക്ക്. ഇരുവര്‍ക്കും നടക്കാന്‍ പരസഹായം വേണം. കണ്ടുമുട്ടലും വിഷമങ്ങള്‍ പങ്കുവയ്ക്കലും കൂടിച്ചേര്‍ന്നപ്പോള്‍ ഇവരുടെ ജീവിതവും ഒന്നാകുകയായിരുന്നു.

2014 ഡിസംബര്‍ 31നായിരുന്നു ഇവരുടെ വിവാഹം. മോട്ടിവേഷന്‍ ക്ലാസുകളില്‍ സജീവപങ്കാളിയായി പ്രവര്‍ത്തിക്കുന്ന ജോര്‍ജ് അംഗപരിമിതർക്കായി ‘ഫ്രീഡം ഓണ്‍ വീല്‍സ്’ എന്ന സംഘടനയുടെ ഫൗണ്ടറും നിലവിലെ സെക്രട്ടറിയുമാണ്.

ജീവിതസാഹചര്യങ്ങളില്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ട് ഇദേഹം രചിച്ച പുസ്തകമാണ് "സെയ്ഫര്‍ ഡ്രൈവ്'. മോട്ടിവേഷന്‍ ക്ലാസുകൾനടത്താറുള്ള ജോര്‍ജുമായുള്ള പരിചയവും ഇദേഹത്തിന്‍റെ ജീവിതത്തെക്കുറിച്ചുള്ള അറിവുമാണ് പേരൂർക്കട ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ എസ്പിസി കേഡറ്റുകള്‍ തങ്ങളുടെ പ്രോജക്ടില്‍ ദമ്പതികളുടെ ജീവിതം ഉള്‍ക്കൊള്ളിക്കാന്‍ തീരുമാനിച്ചത്.മുട്ടടയിലെ വസതിയിലെത്തിയ കേഡറ്റുകള്‍ ദമ്പതികളുടെ ജീവിതത്തെക്കുറിച്ച്ചോദിച്ചറിഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.