ഒരിക്കൽ മാത്രം കണ്ട പെണ്‍കുട്ടിക്കു വേണ്ടി ജോലി വരെ ഉപേക്ഷിച്ച് കാത്തിരിക്കുന്നു യുവാവ്
Thursday, December 13, 2018 12:04 PM IST
ഒരു പ്രാവശ്യം കണ്ടപ്പോൾ തന്നെ മനസിൽ സ്ഥാനം പിടിച്ച പെണ്‍കുട്ടിക്കു വേണ്ടി സ്വന്തം ജോലി പോലും ഉപേക്ഷിച്ച് യുവാവ് കാത്തിരിക്കുന്നു. ചൈന സ്വദേശിയായ സണ്‍ എന്ന 26 വയസുകാരനാണ് തന്‍റെ മനസിൽ ഉടക്കിയ പെണ്‍കുട്ടിയെ ആദ്യമായും അവസാനമായും കണ്ട സ്ഥലത്ത് തന്നെ അവർക്കായി കാത്തിരിക്കുന്നത്.

ഒരു ബുക്ക് സ്റ്റാളിൽ വച്ചാണ് സണ്‍ ഈ പെണ്‍കുട്ടിയെ കണ്ടത്. ആ സമയം അദ്ദേഹത്തോടൊപ്പം മറ്റൊരു പെണ്‍ സുഹൃത്തുണ്ടായിരുന്നതിനാൽ സണ്ണിന് അവരോട് മിണ്ടുവാൻ സാധിച്ചിരുന്നില്ല. എന്നാൽ ആ കുട്ടിയുടെ നോട്ടം സണ്ണിന്‍റെ ഹൃദയത്തിലാണ് ഉടക്കിയത്.

അതിനെ തുടർന്ന്, ബുക്ക് സ്റ്റാളിൽ വച്ചു കണ്ട പെണ്‍കുട്ടി വീണ്ടും അവിടെ എത്തും എന്ന ചിന്തയെ തുടർന്ന് അവർക്കായി ബുക്ക്സ്റ്റാളിൽ കാത്തിരിക്കുവാൻ സണ്‍ തീരുമാനിച്ചു. എല്ലാ ദിവസവും രാവിലെ 11 മുതൽ രാത്രി 7 വരെ സണ്‍ ഈ ബുക്ക്സ്റ്റാളിൽ ആ പെണ്‍കുട്ടിക്ക് വേണ്ടി കാത്തിരിക്കും. ഇതിന് ജോലി ഒരു തടസമായി വന്നപ്പോൾ അദ്ദേഹം ജോലി രാജിവയ്ക്കുക വരെ ചെയ്തു.

പെണ്‍കുട്ടിയെ കണ്ടു പിടിക്കുന്നത് എളുപ്പമാക്കുന്നതിനു വേണ്ടി മനസിലെ ഓർമ വച്ച് സണ്‍ അവരുടെ രൂപരേഖ വരെ തയാറാക്കി. ബുക്ക് സ്റ്റാളിൽ എത്തുന്ന എല്ലാവർക്കും ഈ ചിത്രം നൽകുകയും ചെയ്തു. ഇവർക്കു വേണ്ടിയുള്ള കാത്തിരിപ്പ് ഏകദേശം 50 ദിനങ്ങൾ പിന്നിട്ടപ്പോൾ മാനസിക സമ്മർദ്ദത്തിനടിമയായ അദ്ദേഹം ഈ യുവതിക്കെതിരെ പരാതി നൽകി കോടതിയെ സമീപിച്ചിരുന്നു.

എന്നാൽ യുവതിയുടെ പേരുപോലും അറിയാത്ത ഒരാൾക്ക് എങ്ങനെയാണ് ഇപ്രകാരം പരാതി നൽകുവാൻ സാധിക്കുമെന്ന് പറഞ്ഞ കോടതി, ഈ പരാതി തള്ളിക്കളയുകയും ചെയ്തു.

ജോലി ഇല്ലാത്തതിനാൽ ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും കടം വാങ്ങിയാണ് ഇയാൾ ചിലവിനുള്ള പണം കണ്ടെത്തുന്നത്. എന്തൊക്കെ പ്രശ്നങ്ങളുണ്ടായാലും തീരുമാനത്തിൽ നിന്നും പിന്നോട്ടില്ലെന്നാണ് സണ്‍ പറയുന്നത്.

സണ്ണിന്‍റെ കഥ ചൈനയിലെ സോഷ്യൽമീഡിയയിൽ പ്രചരിച്ചതിനെ തുടർന്ന് പ്രതികരണവുമായി നിരവധിയാളുകളാണ് രംഗത്തെത്തിയിരിക്കുന്നത്. ഇയാൾക്ക് ഭ്രാന്താണെന്നാണ് ഭൂരിഭാഗം ആളുകളുടെയും പ്രതികരണം. മാത്രമല്ല ഈ പെണ്‍കുട്ടി ഇത് അറിയുന്നുണ്ടെങ്കിൽ സണ്ണിനെ ഒരിക്കലും സമീപിക്കരുതെന്നും ആളുകൾ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.