തൈര് മോഷ്ടിച്ചയാളെ കണ്ടെത്താൻ ഡിഎൻഎ ടെസ്റ്റ്; പോലീസ് ചെലവഴിച്ചത് 585 ഡോളർ
Thursday, December 6, 2018 11:50 AM IST
വളരെ നിസാരമായ ഒരു കേസ് തെളിയിക്കുവാനായി അനാവശ്യമായി പണം ചെലവഴിച്ച പോലീസുദ്യോഗസ്ഥരെ കുറ്റപ്പെടുത്തിയുള്ള വാർത്തകളാണ് ഇന്ന് വാർത്തകളിൽ നിറയുന്നത്. തായ്വനിലെ തായ്പേയിയിലാണ് സംഭവം.

ഇവിടെ പ്രവർത്തിക്കുന്ന ചൈനീസ് കൾച്ചർ യൂണിവേഴ്സിറ്റിയിലെ വിദ്യാർഥിനികളിലൊരാൾ, അഞ്ച് പേർക്കൊപ്പം താൻ താമസിക്കുന്ന മുറിയിലെ ഫ്രിഡ്ജിൽ സൂക്ഷിച്ച കുപ്പിയിൽ നിന്നും തൈര് നഷ്ടപ്പെട്ടുവെന്ന് കാണിച്ച് പോലീസിൽ പരാതി നൽകിയിരുന്നു.

തന്‍റെ വസ്തുക്കൾ ഉപയോഗിക്കുവാൻ ഇവർ ആർക്കും അനുവാദം നൽകിയിരുന്നില്ല. സംഭവത്തിൽ കുപിതയായ ഈ വിദ്യാർഥിനി, മുറിയിൽ താമസിക്കുന്ന എല്ലാവരെയും വിളിച്ചുവരുത്തി, ആരാണ് തന്‍റെ തൈര് എടുത്തതെന്ന് ആരാഞ്ഞു.

തൈര് എടുത്തതിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുക്കാത്തതിനെ തുടർന്ന് ഈ വിദ്യാർഥിനി കാലി കുപ്പിയുമായി പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയായിരുന്നു. സംഭവത്തെക്കുറിച്ച് അറിഞ്ഞ പോലീസുദ്യോഗസ്ഥർ എന്ത് വിലകൊടുത്തും തൈര് കട്ടെടുത്തയാളെ നിയമത്തിനു മുൻപിൽ എത്തിക്കുവാൻ തീരുമാനിക്കുകയായിരുന്നു.

പരാതിക്കാരിയുടെ മുറിയിൽ താമസിക്കുന്ന എല്ലാ വിദ്യാർഥിനികളെയും പോലീസ് ചോദ്യം ചെയ്തു. എന്നാൽ ഇവരാരും കുറ്റം ഏറ്റില്ല. ഇതിനെ തുടർന്ന് പോലീസുദ്യോഗസ്ഥർ ഡിഎൻഎ ടെസ്റ്റ് നടത്തി യഥാർത്ഥ കുറ്റവാളിയെ കണ്ടെത്താൻ തീരുമാനിക്കുകയായിരുന്നു.

വെറും രണ്ട് ഡോളർ വിലയുള്ള ഡിഎൻഎ ടെസ്റ്റിനായി പോലീസുദ്യോഗസ്ഥർ ചിലവഴിച്ചത് ഏകദേശം 585 ഡോളറായിരുന്നു. ഇവർ യഥാർത്ഥ കുറ്റവാളിയെ പിടികൂടിയോ എന്ന് വ്യക്തമല്ല. എന്നാൽ സംഭവം വാർത്തകളിൽ നിറഞ്ഞതിനെ തുടർന്ന് വളരെ നിസാരമായ കാര്യത്തിനു വേണ്ടി പൊതു ജനങ്ങളുടെ പണം ദുർവിനിയോഗം ചെയ്ത പോലീസുദ്യോഗസ്ഥരെ കുറ്റപ്പെടുത്തിയാണ് ആളുകളുടെ സംസാരം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.