കളക്ടറുടെ മേശപ്പുറത്തെ കുട്ടി സൂപ്പര്‍മാന്‍; വൈറല്‍
Monday, April 15, 2024 10:10 AM IST
ഒരു ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് ഓഫീസറുടെ കാര്യാലയം എന്നാല്‍ നമ്മുടെയെക്കെ മനസില്‍ ഒരു ധാരണയുണ്ടാകും. വളരെ ചിട്ടയായി കാര്യങ്ങള്‍ നടക്കുന്ന, ഔദ്യോഗിക ശെെലികള്‍ മാത്രം കാണാനാകുന്ന ഒരിടം.

പൊതുവേ ഇത്തരം ഉദ്യോഗസ്ഥര്‍ ഗൗരവക്കാരും മിതഭാഷികളുമായിട്ടാണ് കാണപ്പെടാറുള്ളത്. അത്തരം കാര്യഗൗരവം നിലനിര്‍ത്താന്‍ ഓഫീസിലുള്ളവരും ശ്രദ്ധിക്കാറുണ്ടുതാനും. എന്നാല്‍ കുട്ടികള്‍ക്ക് ഇത്തരം വേലിക്കെട്ടുകള്‍ ഒന്നുംതന്നെയില്ലല്ലൊ. അവര്‍ക്ക് എവിടേയും പറന്നുനടക്കാം.

ഇപ്പോഴിതാ പമേല സത്പതി എന്ന ഐഎഎസ് ഓഫീസറുടെ കാര്യാലയത്തിന്‍റെ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. അതിനു കാരണം അവരുടെ ഇളയ മകനാണ്.

എക്‌സിലെത്തിയ വീഡിയോയില്‍ ഈ കുട്ടി കളക്ടറുടെ മേശയ്ക്ക് മുകളിലൂടെ ഓടിക്കളിക്കുകയാണ്. നീല സൂപ്പര്‍മാന്‍ ടി-ഷര്‍ട്ടും ചുവന്ന കേപ്പും ധരിച്ച് ആണ് കുട്ടി കളിക്കുന്നത്. ഈ സമയം അവന്‍റെ അമ്മ കൂടിയായ പമേല അവരുടെ ജോലിയില്‍ മുഴുകിയിരിക്കുന്നു.

വൈറലായി മാറിയ ദൃശ്യങ്ങള്‍ക്ക് നിരവധി അഭിപ്രായങ്ങള്‍ ലഭിച്ചു. "മാഡം, കുട്ടികള്‍ അവരുടെ മാതാപിതാക്കളോടൊപ്പം സമയം ചെലവഴിക്കുന്നത് ഏറ്റവും അവിസ്മരണീയമായ സമയമാണെന്ന് ഞാന്‍ കരുതുന്നു. അത് കാണാതെ പോകരുത്. സമയം ഒരിക്കലും തിരിച്ചുവരില്ല' എന്നാണൊരാള്‍ കുറിച്ചത്.

"ഇതാണ് നമ്മുടെ രാജ്യത്തിന്‍റെ സൗന്ദര്യം, നമ്മുടെ കുടുംബ ജീവിതത്തെ നമ്മുടെ തൊഴില്‍ ജീവിതത്തിന് തുല്യമായി ഞങ്ങള്‍ വിലമതിക്കുന്നു. ജോലി-ജീവിത സന്തുലിതാവസ്ഥ നമ്മുടെ സമൂഹത്തിന് ആവശ്യമാണ്' എന്നാണ് മറ്റൊരാള്‍ കുറിച്ചത്.

അതേ സമയം, ചിലര്‍ കുട്ടിയെ ജോലിസ്ഥലത്തേക്ക് കൊണ്ടുവന്നതിനെ വിമര്‍ശിച്ചു. എന്നാല്‍ താന്‍ രാത്രി എട്ടിന് ശേഷം ഹോം ഓഫീസില്‍ ജോലി ചെയ്യുകയാണെന്ന് പമേല വ്യക്തമാക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.