"എന്‍റെ ജീവിതം മാന്ത്രികമാക്കിയതിന് എല്ലാവര്‍ക്കും നന്ദി'; ഡാനിയേലയുടെ അവസാന പോസ്റ്റ്
Tuesday, February 27, 2024 4:40 PM IST
എത്ര മഴകണങ്ങളും പൊള്ളിക്കുന്ന തീയമ്പുകളും ഏറ്റാണ് ഓരോ ജീവിതവും തിരികെ കുന്നുകയറുന്നത്. ചിലര്‍ പൊടുന്നനെയും വേറെ ചിലര്‍ കാലങ്ങളെടുത്തുമാണ് ജീവിതചക്രം പൂര്‍ണമാക്കുന്നത്.

ചിലര്‍ ജീവിതത്തെ അര്‍ഥവത്താക്കുമ്പോള്‍ ചിലര്‍ ജീവിതത്തിന്‍റെ പ്രാധാന്യം അറിയാതെ തങ്ങളുടെ തോന്നലുകളില്‍ അഭിരമിക്കും. എങ്ങനെ ആയാലും അനിവാര്യമായ അവസാനയാത്ര അവര്‍ക്ക് മുന്നില്‍ കാത്തുനില്‍ക്കുന്നു.

ഇപ്പോഴിതാ തന്‍റെ മുന്നില്‍ മരണമെത്തി എന്നറിഞ്ഞ നേരത്ത് ഒരു ബ്രിട്ടീഷ് യുവതി കുറിച്ചത് സമൂഹ മാധ്യമങ്ങളില്‍ നോവിക്കുന്ന വാക്കുകളാകുന്നു. ഡാനിയേല എന്ന യുവതിയാണ് ഈ കുറിപ്പെഴുതിയത്.

പിത്തരസം നാളങ്ങളില്‍ അര്‍ബുദം ആയിരുന്നു അവര്‍ക്ക്. ദൗര്‍ഭാഗ്യവശാല്‍ അതിന് ശരിയായ ചികിത്‌സ ഇല്ലായിരുന്നു. താന്‍ മരണത്തിലേക്ക് എന്ന് തിരിച്ചറിഞ്ഞ ഡാനിയേല ഒരു നിമിഷംപോലും നിരാശയായില്ല.

അവര്‍ തനിക്ക് നന്ദി പറയാനുള്ളവരോട് അത് പറയുവാനും ബാക്കിയുള്ളവരോട് ജീവിതത്തിന്‍റെ മൂല്യം തിരിച്ചറിയുവാന്‍ ഉപദേശിക്കാനും ആ നാളുകളെ ഉപയോഗിച്ചു.

സമൂഹ മാധ്യമങ്ങളില്‍ അവര്‍ പങ്കുവച്ചത് ഇപ്രകാരമായിരുന്നു. "എല്ലാ കാന്‍സറുകളും ജീവിതശൈലി തെരഞ്ഞെടുപ്പുകള്‍ മൂലമല്ല ഉണ്ടാകുന്നത്. ചില സന്ദര്‍ഭങ്ങളില്‍ അത് ജനിതകപരമായാണ് ഉണ്ടാവുക; അല്ലെങ്കില്‍ നിര്‍ഭാഗ്യവശാല്‍ അത് സംഭവിക്കുന്നു.

എന്നാല്‍ നിങ്ങളുടെ ജീവിതം ഇപ്പോള്‍ ആസ്വദിക്കൂ, നിങ്ങള്‍ അത് അര്‍ഹിക്കുന്നു.' ജീവിതത്തിന്‍റെ സന്തോഷം നിങ്ങളില്‍ നിന്ന് എടുത്തുകളയാന്‍ ആരെയും അനുവദിക്കരുത് എന്നും അവര്‍ കുറിച്ചു. തന്‍റെ പങ്കാളി ടോമിനും ഡാനിയേല നന്ദി പറയുന്നുണ്ട്.

താന്‍ അസുഖബാധിതയായെങ്കിലും നഷ്ടപ്പെടുന്ന ജീവിതത്തില്‍ വിലപിക്കാനില്ല. പകരം ശേഷിച്ച ഓരോ നിമിഷവും ആസ്വദിക്കാന്‍ തീരുമാനിച്ചു. നേടിയതെല്ലാം ആഗ്രഹിച്ചതാണ്. ജോലി, പങ്കാളി, കുടുംബം, സുഹൃത്തുക്കള്‍, നായ, ഞങ്ങള്‍ വാങ്ങാന്‍ പോകുന്ന വീട് എന്നിവയെ ഒക്കെ താന്‍ ഇഷ്ടപ്പെടുന്നു.

നമ്മള്‍ ഇത് വായിക്കുന്നുണ്ടെങ്കില്‍ അതിനര്‍ഥം താന്‍ കാന്‍സറുമായുള്ള പോരാട്ടത്തില്‍ നിന്ന് മരിച്ചുവെന്നും തന്‍റെ കുടുംബം തനിക്ക് വേണ്ടി അവസാന സന്ദേശം പോസ്റ്റ് ചെയ്യുന്നുവെന്നുമാണെന്നും ഡാനിയേല കുറിച്ചു.

അവര്‍ കുറിച്ചതുപോലെ തന്നെ നമ്മള്‍ ഈ കുറിപ്പ് വായിക്കുന്ന സമയം അവര്‍ ഈ ലോകത്തുനിന്നും പോയിക്കഴിഞ്ഞു...

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.