"എന്‍റെ പ്രിയപ്പെട്ട സഹോദരിക്ക്'; വര്‍ഷങ്ങള്‍ക്കിപ്പുറം നോവിക്കുന്ന ഒരു കത്ത്
Monday, February 26, 2024 2:05 PM IST
കത്തുകള്‍ പലരുടെയും ഹൃദയത്തിന്‍റെ പരിച്ഛേദം തന്നെ ആയിരിക്കും. ഏറ്റവും പ്രിയപ്പെട്ടവര്‍ക്കായി കുറിക്കുന്ന ഓരോ വരിയിലും അവരുണ്ടാകും. അത് വായിക്കുന്നവര്‍ക്കും അത് തിരിച്ചറിയാന്‍ കഴിയും.

അതിനാലാണ് കത്തുകള്‍ പലര്‍ക്കും പ്രിയപ്പെട്ടതാകുന്നത്. കാലഘട്ടം മാറി വാട്‌സ്ആപ്പ് സന്ദേശങ്ങളൊക്കെ കത്തുകളെ ഇല്ലാതാക്കി എന്നു പറയാം. എന്നിരുന്നാലും എപ്പോള്‍ തുറന്നുനോക്കിയാലും ആദ്യവായനയിലെ അതേ വികാരം സമ്മാനിക്കാന്‍ കത്തുകള്‍ക്ക് മാത്രമാണ് കഴിയുക.

ഇപ്പോഴിതാ തന്‍റെ സഹോദരന്‍ പണ്ട് തനിക്കായി കുറിച്ച കത്ത് ഒരു യുവതി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നു. ഈ കത്ത് നെറ്റിസണെ നോവിച്ചെന്ന് നിസംശയം പറയാം. കാരണം ഈ കത്ത് എഴുതിയ ആള്‍ ഇപ്പോള്‍ ഈ ഭൂമുഖത്തില്ല.

ബുട്ട എന്ന് പേരുണ്ടായിരുന്ന ആ 11കാരന്‍റെ വാക്കുകളില്‍ ഒരു സഹോദരിയോടുള്ള സ്‌നേഹവും കരുതലുമൊക്കെ കാണാമായിരുന്നു. ഈ യുവതിക്ക് ഒരു വയസുള്ളപ്പോഴാണത്രെ ബുട്ട മരിച്ചത്.

വര്‍ഷങ്ങള്‍ക്കിപ്പുറം ഒരിക്കല്‍ മുറി വൃത്തിയാക്കുന്നതിനിടയിലാണ് സഹോദരി ആ കത്ത് കണ്ടെത്തിയത്. 1998 ജനുവരി 16-ന് എഴുതിയ ഒരു കത്തായിരുന്നത്. അതിന്‍റെ തലവാചകം "മൈ ബേബി സിസ്റ്റര്‍' എന്നായിരുന്നു.

അതില്‍ ഇങ്ങനെ എഴുതിയിരുന്നു "എന്‍റെ പെങ്ങള്‍ ജനിച്ച ദിവസമാണ്. അവള്‍ക്ക് അഞ്ച് ദിവസം മാത്രം പ്രായമുണ്ട്. എന്‍റെ സഹോദരി വളര്‍ന്ന് എന്‍റെ അതേ സ്‌കൂളില്‍ പഠിക്കാന്‍ പോകുന്നു. എന്‍റെ സഹോദരി എന്തായിരിക്കും അവള്‍ സംസാരിക്കാന്‍ തുടങ്ങുമ്പോള്‍പറയുക. ഞാന്‍ എന്‍റെ അമ്മയെയും സഹോദരിയെയും സ്‌നേഹിക്കുന്നു. എന്‍റെ സഹോദരി എന്നെപ്പോലെ വളരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു'.

ഈ കത്ത് സഹോദരിയെ ഏറെ നൊമ്പരപ്പെടുത്തി. ബുട്ട എന്നാണ് അവള്‍ തന്‍റെ ഇന്‍സ്റ്റാ അക്കൗണ്ടിന് നല്‍കിയ പേര്. അതില്‍ ഈ കത്ത് പങ്കുവച്ചു. തന്‍റെ സഹോദരന്‍ തന്നെ ഏറെ സ്‌നേഹിച്ചിരുന്നെന്നും അവന്‍ അത്ഭുതകരമായ ജീവിതം നയിച്ചു കടന്നുപോയി എന്നും അവര്‍ കുറിച്ചു.

"ഈ കത്ത് പലരുടെയും ഹൃദയത്തെ തകര്‍ത്തു. ഇതുപോലെ സ്‌നേഹിക്കപ്പെടുന്നത് വളരെ പ്രധാനമാണ്! ഞാന്‍ കരഞ്ഞു പോയി...'എന്നാണൊരാള്‍ കുറിച്ചത്. "നിങ്ങള്‍ ഇതുപോലുള്ള കാര്യങ്ങള്‍ കണ്ടെത്തുമ്പോള്‍, നഷ്ടപ്പെട്ടവരുമായി വീണ്ടും കണക്റ്റുചെയ്യാനുള്ള അവസരം ഇത് വാഗ്ദാനം ചെയ്യുന്നു, അതേസമയം അവരുടെ അഭാവത്തെക്കുറിച്ച് നിങ്ങളെ വീണ്ടും ഓര്‍മ്മപ്പെടുത്തുന്നു' എന്നാണ് മറ്റൊരാള്‍ കുറിച്ചത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.