10 കോടി ലോട്ടറിയടിച്ചു; പിന്നാലെ കമിതാക്കൾ അടിച്ചുപിരിഞ്ഞു
Tuesday, February 27, 2024 9:28 AM IST
കോടികൾ ലോട്ടറിയടിച്ചാൽ തുടർന്നുള്ള ജീവിതം അത്യന്തം സുഖകരമായിരിക്കേണ്ടതാണ്. എന്നാൽ 10 കോടി രൂപ ലോട്ടറിയടിച്ച ബ്രിട്ടീഷ് കമിതാക്കളുടെ കാര്യത്തിൽ അങ്ങനെയല്ല സംഭവിച്ചത്.

സമ്മാനാർഹമായ ലോട്ടറിയുടെ അവകാശത്തെച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും അത് നിയമയുദ്ധത്തിൽ എത്തുകയും രണ്ടാളും അടിച്ചുപിരിയുകയും ചെയ്തെന്നാണു റിപ്പോർട്ട്.

മുപ്പത്തിയൊന്പതുകാരനായ മൈക്കൽ കാർട് ലിഡ്ജും 37കാരിയായ ഷാർലറ്റ് കോക്സുമാണ് ഇതിലെ കക്ഷികൾ. ലോട്ടറി എടുത്തത് ഷാർലറ്റാണ്. അവരുടെ കൈവശമാണു ടിക്കറ്റുള്ളത്. സമ്മാനത്തുക പങ്കാളിയായ മൈക്കലുമായി പങ്കുവയ്ക്കാൻ തയാറല്ലെന്നാണു ഷാർലറ്റ് പറയുന്നത്.

എന്നാൽ സമ്മാനത്തുകയിൽ തനിക്ക് അവകാശമുണ്ടെന്നു വാദിക്കുന്ന മൈക്കൽ തന്‍റെ പണംകൊണ്ടാണു ടിക്കറ്റ് എടുത്തതെന്നു പറയുന്നു.

മൈക്കലിന്‍റെ വാദം ഇങ്ങനെ: "മൂന്നുമാസമായി താനും ഷാർലറ്റും ഒരുമിച്ചു താമസിക്കുകയാണ്. സ്ക്രാച്ച്‍ കാർഡ് വാങ്ങാൻ ഷാർലറ്റിന്‍റെ കൈയിൽ കാശില്ലെന്നു പറഞ്ഞപ്പോൾ താനാണ് ആ തുക അടച്ചത്. അതിനാൽ സമ്മാനത്തുകയുടെ പകുതി എങ്കിലും തനിക്കു കിട്ടണം'.

എന്നാൽ, നാഷണൽ ലോട്ടറി ഓർഗനൈസേഷൻ ഷാർലറ്റിന്‍റെ പക്ഷത്താണ്. "ലോട്ടറി അവളുടെ പേരിലാണുള്ളത്. അതിന് അവകാശികളുണ്ടെന്ന കരാറൊന്നുമില്ല. അതിനാൽ, തുക മുഴുവൻ ഷാർലറ്റിനാണ്'.

സമ്മാനം ലഭിച്ച ഉടൻ ഷാർലറ്റും മൈക്കലും ആ തുകയ്ക്കു വീടും കാറും ഒക്കെ വാങ്ങാൻ പദ്ധതിയിട്ടിരുന്നു. എന്നാൽ, താമസിയാതെ ഇരുവരും തമ്മിൽ അസ്വാരസ്യങ്ങളുണ്ടായി. ഇതോടെ തർക്കം ഉടലെടുക്കുകയും ഇരുവരും പിരിയുകയുമായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.