സെക്യൂരിറ്റി ഗാര്‍ഡിന് വിദ്യാര്‍ഥികള്‍ വക സർപ്രെെസ്; നന്നെന്ന് നെറ്റിസണ്‍
Wednesday, March 13, 2024 11:18 AM IST
കുടുംബം എല്ലാവര്‍ക്കും ഏറ്റവും പ്രിയമുള്ള ഒരിടമാണല്ലൊ. മാതാപിതാക്കളൊ മക്കളൊ ഭാര്യയോ ഭര്‍ത്താവൊ ഒക്കെ അടങ്ങിയ ആ ഇടം മിക്കവര്‍ക്കും സവിശേഷാണ്. എന്നാല്‍ ചിലയാളുകള്‍ തങ്ങളുടെ ജീവിത സാഹചര്യം നിമിത്തം കുടുംബത്തില്‍ നിന്നും മാറി നില്‍ക്കാറുണ്ട്.

അത്തരം സന്ദര്‍ഭങ്ങളില്‍ ചെറുതല്ലാത്ത സങ്കടം അവര്‍ക്കുണ്ടാകും. ഇപ്പോഴിതാ തന്‍റെ വീട്ടില്‍ പോകാന്‍ കഴിയാതിരുന്ന ഒരു സെക്യൂരിറ്റി ഗാര്‍ഡിന് വിദ്യാര്‍ഥികള്‍ നല്‍കിയ സര്‍പ്രൈസ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു.

ഇന്‍സ്റ്റഗ്രാമില്‍ എത്തിയ ദൃശ്യങ്ങളില്‍ നൈജീരിയയില്‍ നിന്നു ജെയിംസിന്‍റെ കാര്യമാണുള്ളത്. ഇദ്ദേഹം അമേരിക്കയിലെ പ്രൊവിഡന്‍സ് കോളജില്‍ സെക്യൂരിറ്റിയായിട്ട് ജോലി ചെയ്യുകയായിരുന്നു.

എന്നാല്‍ കഴിഞ്ഞ 11 വര്‍ഷമായി ഇദ്ദേഹത്തിന് തന്‍റെ നാട്ടിലേക്ക് മടങ്ങാനൊ കുടുംബത്തെ കാണുവാനൊ സാധിച്ചിരുന്നില്ല. ഇതില്‍ ജെയിംസ് ഏറെ ദുഃഖിതനായിരുന്നു. ഇദ്ദേഹത്തിന്‍റെ അവസ്ഥയും സാമ്പത്തിക പ്രയാസവും മനസിലാക്കിയ കുട്ടികള്‍ ഒരു കാര്യമങ്ങ് തീരുമാനിച്ചു; ഇദ്ദേഹത്തെ വീട്ടിലേയ്ക്ക് ഒന്നയയ്ക്കണം.

അങ്ങനെ അവര്‍ "ഗോഫണ്ട് ഫോര്‍ മീ' എന്ന സൈറ്റ് വഴി പണം പിരിച്ചു. ഒടുവില്‍ ഈ പണം ജെയിംസിന് കൈമാറി. വളരെ സര്‍പ്രൈസ് ആയി കുട്ടികള്‍ ഈ കാര്യം ചെയ്തപ്പോള്‍ ജെയിംസ് ഏറെ വികാരാധീനനായി.

അദ്ദേഹം പണം വാങ്ങിയ ഉടന്‍ കസേരയില്‍ നിന്നും താഴെ ഇറങ്ങി നിലത്ത് കുനിഞ്ഞിരുന്നു കണ്ണുനീര്‍ വാര്‍ത്തു. ഈ സമയം കുട്ടികള്‍ നമ്മള്‍ ഒരു കുടുംബം ആണെന്നും ഞങ്ങള്‍ നിങ്ങളെ സ്‌നേഹിക്കുന്നു ജെയിംസ് എന്നും പറയുകയുണ്ടായി.

ഈ കാഴ്ചകള്‍ നെറ്റിസന്‍റേയും ഹൃദയത്തെ തൊട്ടു. നിരവധി അഭിപ്രായങ്ങള്‍ ദൃശ്യങ്ങൾക്ക് ലഭിക്കുകയുണ്ടായി. "എല്ലായിടത്തും നല്ല ദയയുള്ള, ഉദാരമനസ്‌കരായ ആളുകള്‍ ഉണ്ട്'എന്നാണൊരാള്‍ കുറിച്ചത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.