Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
ഖാലിസ്ഥാൻ വാദികൾക്ക് മറുപടി വൈകരുത്
സുവർണ ക്ഷേത്രത്തിലെ പട്ടാള നടപടിയും അംഗരക്ഷകരാൽ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി വധിക്കപ്പെട്ടതും തുടർന്നു സിക്കുകാർക്കെതിരേ നടന്ന കിരാതമായ ആക്രമണങ്ങളുമൊക്കെ എൺപതുകളിൽ കരുത്താർജിച്ച ഖാലിസ്ഥാൻ വിഘനടനവാദത്തിന്റെ കറുത്ത അധ്യായങ്ങളിലുണ്ട്. അത്രയ്ക്കങ്ങു വളരാൻ പുതിയ സംഘടനയെയും നേതാവിനെയും അനുവദിക്കരുത്. അല്ലെങ്കിൽ അതിലും വലിയ വില കൊടുക്കേണ്ടിവരും.
മാളത്തിൽനിന്നു പുറത്തിറങ്ങുന്ന ഖാലിസ്ഥാൻ തീവ്രവാദത്തിന്റെ തല തകർക്കാനുള്ള കേന്ദ്ര-പഞ്ചാബ് സർക്കാരുകളുടെ നീക്കം രാജ്യത്തിന് ആശ്വാസകരമാണ്. ഭീകരവാദത്തിന്റെ മൊത്തവ്യാപാരിയായ പാക്കിസ്ഥാന്റെ അടുക്കളയിൽ വേവിച്ചെടുക്കുന്ന വിഘടനവാദം ഇന്ത്യയിൽ വിളന്പാനുള്ള പദ്ധതി വിജയിപ്പിക്കരുത്. ഒരു പ്രധാനമന്ത്രി നഷ്ടം ഉൾപ്പെടെ ഖാലിസ്ഥാൻ വാദത്തിന്റെ പേരിൽ ഏറെ മുറിവേറ്റ രാജ്യമാണ് ഇന്ത്യ. കെ.പി.എസ്. ഗിൽ എന്ന പോലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ തൊണ്ണൂറുകളുടെ തുടക്കത്തിൽ അത് അടിച്ചമർത്തിയെങ്കിലും കാർക്കശ്യത്തിന്റെ ലാത്തിയടിയിൽ നിരപരാധികൾക്കും പരിക്കേറ്റു. തീവ്രവാദികളും പോലീസും പട്ടാളവുമൊക്കെ മനുഷ്യാവകാശ ലംഘനങ്ങൾ നടത്തിയതായി ആരോപണങ്ങളുമുണ്ടായി. അത്തരമൊരു സാഹചര്യത്തിലൂടെ ഇന്ത്യക്ക് ഇനിയും കടന്നുപോകാനാവില്ല. രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും വെല്ലുവിളിക്കുന്ന തീവ്രവാദികൾക്ക് അർഹിക്കുന്ന മറുപടി വൈകരുത്.
‘വാരിസ് പഞ്ചാബ് ദേ’എന്നതാണ് അമൃത് പാൽ സിംഗ് എന്നയാളുടെ നേതൃത്വത്തിലുള്ള തീവ്രവാദ സംഘടനയുടെ പേര്. പഞ്ചാബിന്റെ അവകാശികൾ എന്നാണ് സംഘടനയുടെ പേരിന്റെ അർഥമെങ്കിലും ഉദ്ദേശം ‘ഖൽസാ രാജ്’അഥവാ സിക്ക് സാമ്രാജ്യമാണ്. കഴിഞ്ഞ ദിവസം ഖാലിസ്ഥാൻ എന്നെഴുതിയ പതാകയുമായി ഇവർ ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലെത്തി ഇന്ത്യൻ ദേശീയപതാക താഴ്ത്താൻ ശ്രമിച്ചതോടെ കളി കാര്യമായി. അമൃത്പാൽ സിംഗ് അറസ്റ്റിലായെന്ന വാർത്തയ്ക്കു പിന്നാലെയായിരുന്നു പ്രതിഷേധം. ഇന്ത്യ ആശങ്ക അറിയിച്ചതോടെ ബ്രിട്ടൻ കർശന നടപടിയെടുക്കുകയും ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തെന്നാണ് റിപ്പോർട്ടുകൾ. പക്ഷേ, തൊട്ടുപിന്നാലെ, അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റിലും തീവ്രവാദികൾ ആക്രമണം നടത്തി. ഓസ്ട്രേലിയൻ പാർലമെന്റിനു മുന്നിലും അമൃത്പാൽ സിംഗിനു പിന്തുണയുമായി ഖാലിസ്ഥാൻ വാദികൾ പ്രകടനം നടത്തി.
കഴിഞ്ഞ മാസം സംഘടനാ പ്രവർത്തകരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പഞ്ചാബിലെ അമൃത്സറിനടുത്തുള്ള അജിനാലയിൽ തോക്കും കൃപാണുമുൾപ്പെടെയുള്ള ആയുധങ്ങളുമായെത്തിയ അമൃത് പാൽ സിംഗിന്റെ നേതൃത്വത്തിലുള്ള സംഘം പോലീസ് സ്റ്റേഷൻ ആക്രമിച്ചിരുന്നു. തുടർന്ന് നിരപരാധികളെന്നു പറഞ്ഞ് പോലീസ് പ്രതികളെ വിട്ടയയ്ക്കുകയും ചെയ്തതു.
ഇത് സംഘടന വലിയ നേട്ടമായി കരുതിയെങ്കിലും പിന്നാലെ പോലീസ് കർശന നടപടിയെടുത്തു. അമൃത് പാൽ സിംഗിന്റെ പിതാവുൾപ്പെടെ നിരവധിപ്പേർ അകത്തായി. വൻ ആയുധശേഖരവും പിടിച്ചെടുത്തു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം അതീവ ജാഗ്രതയിലുമായിട്ടുണ്ട്. അമൃത്പാലിനു പിന്നിൽ പാക്കിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐ ഉണ്ടെന്നതിന്റെ തെളിവു ലഭിച്ചെന്നാണ് പഞ്ചാബ് പോലീസ് ഐജി പറഞ്ഞത്. പാക്കിസ്ഥാൻ തീവ്രവാദികളും ലഹരിമരുന്നു മാഫിയയുമായി അയാൾക്കുള്ള ബന്ധത്തെക്കുറിച്ചും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. കേസ് എൻഐഎ ഏറ്റെടുത്തേക്കും. പഞ്ചാബ് പോലീസ് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അമൃത്പാൽ സിംഗിനെ അറസ്റ്റ് ചെയ്തെന്നും ഷാഹ്കോട്ട് സ്റ്റേഷനിലുണ്ടെന്നുമാണ് സംഘടനയുടെ നിയമോപദേശകൻ ഇമാൻ സിംഗ് ഖാര പറയുന്നത്.
കഴിഞ്ഞ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്പ്, 2021 സെപ്റ്റംബർ 30നാണ് ‘വാരിസ് ദേ പഞ്ചാബ്’ പൊട്ടിമുളച്ചത്. വക്കീലും നടനും പൊതുപ്രവർത്തകനുമായിരുന്ന സന്ദീപ് സിദ്ധു എന്ന ദീപ് സിദ്ധുവായിരുന്നു സ്ഥാപകൻ. കർഷക ബില്ലിനെതിരേ ഡൽഹിയിൽ നടന്ന പ്രക്ഷോഭത്തിനിടെ 2021ലെ റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിൽ സിഖ് പതാക ഉയർത്തിയെന്ന കേസോടെയാണ് സിദ്ധു വാർത്തകളിൽ നിറഞ്ഞത്. 2022 ഫെബ്രുവരി 15ന് ഹരിയാനയിൽനിന്നു പഞ്ചാബിലേക്കു പോകുംവഴി നിർത്തിയിട്ട ട്രക്കിലിടിച്ചുണ്ടായ അപകടത്തിൽ സിദ്ധു മരിച്ചു. ദുബായിലായിരുന്ന അമൃത് പാൽ സിംഗ് സെപ്റ്റംബറിൽ നാട്ടിലെത്തി വാരിസ് പഞ്ചാബ് ദേയുടെ തലവനായി. എന്നാൽ ഇത്തരമൊരാളെ തങ്ങൾക്കറിയില്ലെന്നും യഥാർഥ സംഘടനയുടെ നേതാവ് ഹർനേക് സിംഗ് ഉപ്പലാണെന്നും സിദ്ധുവിന്റെ സഹോദരൻ ഉൾപ്പെടെ പ്രഖ്യാപിച്ചു. പക്ഷേ, ഖാലിസ്ഥാൻ തീവ്രവാദിയായിരുന്ന ജർണയിൽ സിംഗ് ഭിന്ദ്രൻവാലെയുടെ വേഷഭൂഷാദികൾ ധരിച്ചെത്തിയ അമൃത് പാലിനെ തീവ്ര ഖാലിസ്ഥാൻ വാദികൾ പിന്തുണച്ചു.
രണ്ടാം ഭിന്ദ്രൻവാല എന്നു സ്വയം വിശേഷിപ്പിക്കുന്ന അമൃത്പാൽ സിംഗ് യുവാക്കളോട് ചാവേറുകളാകാൻവരെ നിർദേശിച്ചെന്നാണ് റിപ്പോർട്ടുകൾ. എൺപതുകളിൽ പഞ്ചാബിൽ വളർന്നുപന്തലിച്ച ഖാലിസ്ഥാൻ തീവ്രവാദത്തെ, അനുനയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതോടെയാണ് അടിച്ചമർത്താൻ പഞ്ചാബ് ഡിജിപിയായിരുന്ന കെ.പി.എസ്. ഗിൽ ഉരുക്കുമുഷ്ടി പ്രയോഗിച്ചത്. 1995ൽ അദ്ദേഹം വിരമിക്കുന്പോൾ ഖാലിസ്ഥാൻ വിഘടനവാദമെന്ന വിഷവൃക്ഷം വീഴ്ത്തിയിരുന്നു. പക്ഷേ, വേരുകൾ രണ്ടു പതിറ്റാണ്ടിനുശേഷം പൊട്ടിമുളയ്ക്കുകയാണ്. ആ വേരുകളിൽ വെള്ളമൊഴിച്ച തോട്ടക്കാരൻ പാക്കിസ്ഥാനാണെന്നു വേണം കരുതാൽ. വിദേശഫണ്ടും ധാരാളമെത്തി.
സുവർണക്ഷേത്രത്തിലെ പട്ടാള നടപടിക്കു ശേഷം അംഗരക്ഷകരാൽ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി വധിക്കപ്പെട്ടതും തുടർന്നു സിക്കുകാർക്കെതിരേ നടന്ന കിരാതമായ ആക്രമണങ്ങളുമൊക്കെ എൺപതുകളിൽ കരുത്താർജിച്ച ഖാലിസ്ഥാൻ വിഘടനവാദത്തിന്റെ കറുത്ത അധ്യായങ്ങളിലുണ്ട്. അത്രയ്ക്കങ്ങു വളരാൻ പുതിയ സംഘടനയെയും നേതാവിനെയും അനുവദിക്കരുത്. അല്ലെങ്കിൽ അതിലും വലിയ വില കൊടുക്കേണ്ടിവരും.
ആനവണ്ടിക്കും മദമിളകിയോ?
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
ആനവണ്ടിക്കും മദമിളകിയോ?
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
Latest News
രാജ്യത്തിനു ഗുണമുള്ളവർക്ക് വോട്ട് നല്കുക: എൻഎസ്എസിന് സമദൂര നിലപാടെന്ന് സുകുമാരൻ നായർ
ഈരാറ്റുപേട്ടയിൽ എൽഡിഎഫിന്റെ ബൂത്തിലേക്ക് വാഹനം ഇടിച്ചുകയറി; ആറുപേർക്കു പരിക്ക്
"ചേട്ടനും അച്ഛനും അമ്മയുമെല്ലാം വീട്ടിൽ; പ്രാർഥിക്കാൻ അദ്ദേഹം അസുഖമായി കിടക്കുകയൊന്നുമല്ലല്ലോ'
കേരളമെങ്ങും ആവേശ പോളിംഗ്; ഉച്ചവരെ വോട്ടിംഗ് ശതമാനം 40 കടന്നു
മതത്തിന്റെ പേരിൽ വോട്ടു തേടിയ മോദിയെ വിലക്കണം: ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
Latest News
രാജ്യത്തിനു ഗുണമുള്ളവർക്ക് വോട്ട് നല്കുക: എൻഎസ്എസിന് സമദൂര നിലപാടെന്ന് സുകുമാരൻ നായർ
ഈരാറ്റുപേട്ടയിൽ എൽഡിഎഫിന്റെ ബൂത്തിലേക്ക് വാഹനം ഇടിച്ചുകയറി; ആറുപേർക്കു പരിക്ക്
"ചേട്ടനും അച്ഛനും അമ്മയുമെല്ലാം വീട്ടിൽ; പ്രാർഥിക്കാൻ അദ്ദേഹം അസുഖമായി കിടക്കുകയൊന്നുമല്ലല്ലോ'
കേരളമെങ്ങും ആവേശ പോളിംഗ്; ഉച്ചവരെ വോട്ടിംഗ് ശതമാനം 40 കടന്നു
മതത്തിന്റെ പേരിൽ വോട്ടു തേടിയ മോദിയെ വിലക്കണം: ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top