Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Play Audio
ഇലക്ടറൽ ബോണ്ട് ഇത്ര ചീത്തയാണോ?
Tuesday, March 12, 2024 12:00 AM IST
ഭരണകക്ഷിയെ സ്വാധീനിക്കാൻ കുത്തകകൾക്കും, ആരെയും ഭയപ്പെടുത്തി പണം വാങ്ങാൻ ഭരിക്കുന്ന പാർട്ടിക്കും അവസരമുണ്ടായാൽ അതിനോളം അഴിമതി മറ്റെന്തുണ്ട്?
ഇലക്ടറൽ ബോണ്ട് (തെരഞ്ഞെടുപ്പ് സംഭാവനാ കടപ്പത്രങ്ങൾ) വിവരങ്ങൾ വെളിപ്പെടുത്തണമെന്ന വിധിയെ മറികടക്കാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നടത്തിയ നീക്കത്തെ സുപ്രീംകോടതി തടഞ്ഞത് അഴിമതിക്കെതിരേയുള്ള നീക്കം മാത്രമല്ല, അറിയാനുള്ള ജനങ്ങളുടെ അവകാശത്തെ ഉയർത്തിപ്പിടിക്കുന്നതുമായി. കണക്കും വിലാസവും രഹസ്യമാക്കി വച്ചുകൊണ്ട് രാഷ്ട്രീയ പാർട്ടികൾക്കു സംഭാവന സ്വീകരിക്കാനുള്ള ഇല്കടറൽ ബോണ്ട് സംവിധാനം ഒന്നാം മോദി സർക്കാർ കൊണ്ടുവന്നതുമുതൽ വിവാദത്തിലായിരുന്നു.
കണക്കില്ലാതെ ഒഴുകിയെത്തുന്ന ഫണ്ടിന്റെ ഉറവിടം വെളിപ്പെടുത്താൻ മടി ബിജെപിക്കോ കേന്ദ്രസർക്കാരിനോ മാത്രമായിരുന്നു. കാരണം, അതിന്റെ ഏറ്റവും വലിയ ഗുണഭോക്താവ് അവരായിരുന്നു. പക്ഷേ, വിവരങ്ങൾ പരസ്യപ്പെടുത്തണമെന്ന വിധിക്കെതിരേ കോടതിയെ സമീപിച്ചത് എസ്ബിഐയാണ്. എസ്ബിഐയെ മുന്നിൽ നിർത്തി കേന്ദ്രം നടത്തിയ നീക്കമാണ് സുപ്രീംകോടതി തടഞ്ഞത്.
വിവരങ്ങള്‍ നല്കാന് ഇന്നു വൈകിട്ട് അഞ്ചുമണി വരെ സമയം അനുവദിച്ചുകൊണ്ട് എസ്ബിഐ ചെയര്‍മാനും എംഡിക്കും സുപ്രീംകോടതി നോട്ടീസ് നല്കി. നടപ്പാക്കാതിരുന്നാൽ കോടതിയലക്ഷ്യ നടപടിയുണ്ടാകും. ഇലക്ടറൽ ബോണ്ടുകൾ ഭരണഘടനാ വിരുദ്ധമാണെന്നും റദ്ദാക്കണമെന്നുമാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഫെബ്രുവരി 15നു വിധിച്ചത്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു ലഭിച്ച ബോണ്ടുകളുടെ വിശദാംശങ്ങള്‍ എസ്ബിഐ മാര്‍ച്ച് ആറിനകം തെരഞ്ഞെടുപ്പു കമ്മിഷനു നൽകണമെന്നും കമ്മീഷൻ അതു 13നകം വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നുമാണ് കോടതി ആവശ്യപ്പെട്ടത്.
ഇതിനെതിരേയാണ് എസ്ബിഐ ഹർജി നൽകിയത്. ജൂൺ 30 വരെ സമയം നീട്ടിക്കിട്ടണമെന്നായിരുന്നു എസ്ബിഐയുടെ ആവശ്യം. ബോണ്ടുകളുടെ വിശദാംശങ്ങൾ ക്രോഡീകരിച്ചു പുറത്തുവിടാൻ ആഴ്ചകളെടുക്കുമെന്നാണ് അതിനു കാരണമായി അവർ ഹർജിയിൽ പറഞ്ഞത്. പക്ഷേ, ഏപ്രിൽ-മേയ് മാസങ്ങളിൽ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പ് കഴിയുവോളം വിവരം രഹസ്യമാക്കി വയ്ക്കാനുള്ള സർക്കാരിന്റെ തന്ത്രമാണിതെന്ന് ആരോപണം ഉയർന്നു. വിധി പുറപ്പെടുവിച്ച് 26 ദിവസം കഴിഞ്ഞിട്ടും എസ്ബിഐ എന്തെടുക്കുകയായിരുന്നു എന്നായിരുന്നു കോടതിയുടെ ചോദ്യം. സാങ്കേതികത്വം പറയാതെ ഉത്തരവ് അനുസരിക്കാനും എസ്ബിഐയിൽനിന്ന് ആത്മാർഥത പ്രതീക്ഷിക്കുന്നുവെന്നും കോടതി ഓർമിപ്പിച്ചു.
സുപ്രീംകോടതിയുടെ ചോദ്യങ്ങൾക്കു മുന്നിൽ എസ്ബിഐയെ പരിഹാസ്യമാക്കി നിർത്തിയത് കേന്ദ്രസർക്കാരാണ്. ബോണ്ട് വാങ്ങിയത് ആരൊക്കെയെന്ന് ഉടന്‍ പറയാമെന്നും എന്നാല്‍ ഏതൊക്കെ പാര്‍ട്ടിക്ക് പണം കിട്ടിയെന്നു വെളിപ്പെടുത്താൻ സമയം വേണമെന്നുമാണ് എസ്ബിഐ കോടതിയെ അറിയിച്ചത്. ഒളിച്ചുകളിയുടെ ലക്ഷണമുണ്ടെന്നു സംശയിക്കാവുന്ന ഈ ആവശ്യം കോടതി തള്ളുകയായിരുന്നു. രാഷ്ട്രീയ പാർട്ടികൾക്കു കോർപറേറ്റുകളിൽനിന്നു ലഭിക്കുന്ന സംഭാവനകളിൽ 90 ശതമാനവും ബിജിെപിക്കായിരുന്നുവെന്ന് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) റിപ്പോർട്ടിൽ പറയുന്നു.
ഭരണകക്ഷിയെ സ്വാധീനിക്കാൻ കുത്തകകൾക്കും, ആരെയും ഭയപ്പെടുത്തി പണം വാങ്ങാൻ ഭരിക്കുന്ന പാർട്ടിക്കും അവസരമുണ്ടായാൽ അതിനോളം അഴിമതി മറ്റെന്തുണ്ട്? പ്രത്യേകിച്ചും, ചില കന്പനികൾ ബിജെപിക്കു സംഭാവന നൽകിയത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ആദായനികുതി വകുപ്പും അവരെത്തേടി എത്തിയതിനു ശേഷമാണെന്ന വാർത്തകൾ ന്യൂസ് ലോൺഡ്രി പോലുള്ള പോർട്ടലുകൾ പുറത്തുവിട്ട പശ്ചാത്തലത്തിൽ.
ബോണ്ട് ഇപ്പോൾ എസ്ബിഐയുടെ കോർട്ടിലാണ്. ഫൗൾ കാണിക്കാതെ കോടതി നിർദേശിച്ചടത്ത് അതു കൃത്യമായി എത്തിക്കുകയാണു വേണ്ടത്. ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കിന്റെ ഏറ്റവും വലിയ ഓഹരിയുടമ കേന്ദ്രസർക്കാരാണ്. പക്ഷേ, സർക്കാരിന്റെയും രാജ്യത്തിന്റെയും ഉടമകൾ ജനങ്ങളാണ്. കോടികളുടെ കൊടുക്കൽ വാങ്ങലുകൾ അവരോടു വെളിപ്പെടുത്താൻ പറയുന്പോൾ സർക്കാർ ഇരുട്ടത്തേക്കു മാറി നിൽക്കുന്നത് എന്തിനാണ്? തലയിൽ മുണ്ടിട്ടു വാങ്ങാൻ മാത്രം ചീത്തയാണോ ഇലക്ടറൽ ബോണ്ട്?
വിദഗ്ധ സമിതിയല്ല; ഇതു വിദഗ്ധ ചതിയാണ്
ആനവണ്ടിക്കും മദമിളകിയോ?
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
വിദഗ്ധ സമിതിയല്ല; ഇതു വിദഗ്ധ ചതിയാണ്
ആനവണ്ടിക്കും മദമിളകിയോ?
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
Latest News
വിവാദം പുകയുന്നതിനിടെ സ്വകാര്യ ചടങ്ങിൽ കൈകൊടുത്ത് ഇ.പി. ജയരാജനും കെ. സുധാകരനും
മാധ്യമ പ്രവർത്തകരെ ആക്രമിച്ച സംഭവം; പത്ത് ലീഗ് പ്രവർത്തകർ അറസ്റ്റിൽ
കേജരിവാളിനായി തെരഞ്ഞെടുപ്പ് പ്രചാരണം ഏറ്റെടുത്ത് സുനിതാ കേജരിവാൾ
അന്യസംസ്ഥാന തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവം; ഒരാൾ പിടിയിൽ
വൈദ്യുതി ആവശ്യകത സർവകാല റിക്കാർഡിൽ
Latest News
വിവാദം പുകയുന്നതിനിടെ സ്വകാര്യ ചടങ്ങിൽ കൈകൊടുത്ത് ഇ.പി. ജയരാജനും കെ. സുധാകരനും
മാധ്യമ പ്രവർത്തകരെ ആക്രമിച്ച സംഭവം; പത്ത് ലീഗ് പ്രവർത്തകർ അറസ്റ്റിൽ
കേജരിവാളിനായി തെരഞ്ഞെടുപ്പ് പ്രചാരണം ഏറ്റെടുത്ത് സുനിതാ കേജരിവാൾ
അന്യസംസ്ഥാന തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവം; ഒരാൾ പിടിയിൽ
വൈദ്യുതി ആവശ്യകത സർവകാല റിക്കാർഡിൽ
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top