ബംഗളൂരു നഗരത്തിൽ കനത്ത മഴ; താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട്
ബംഗളൂരു നഗരത്തിൽ കനത്ത മഴ;  താഴ്ന്ന പ്രദേശങ്ങളിൽ  വെള്ളക്കെട്ട്
Wednesday, May 8, 2024 1:06 AM IST
ബംഗളൂരു: കടുത്ത വേനൽച്ചൂടും കുടിവെള്ള ക്ഷാമവും മൂലം ജനം വലയുന്നതിനിടെ ബംഗളൂരു നഗരത്തിന് ആശ്വാസമായി കനത്ത മ‌ഴ. തിങ്കളാഴ്ച രാത്രിയിലാണ് കാറ്റിനൊപ്പം കനത്ത മഴ പെയ്തത്. എന്നാൽ, ഒരു മണിക്കൂറിലേറെ നീണ്ടുനിന്ന മഴയെത്തുടർന്ന് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. ഇതോടെ വിവിധ കേന്ദ്രങ്ങളിൽ ഗതാഗതം താറുമാറായി.

ഇലക്‌ട്രോണിക് സിറ്റി, ബെല്ലാന്ദുർ, നാഗവാര, കാമാക്ഷിപാളയ, മഹാറാണി അണ്ടർപാസ്, ഹെബ്ബാൾ തുടങ്ങിയ 33 കേന്ദ്രങ്ങളിലാണ് വെള്ളം കയറിയത്. 16 പ്രദേശങ്ങളിൽ മരം കടപുഴകി വീണ് ഗതാഗതം സ്തംഭിച്ചു. നഗരത്തിൽ അടുത്ത രണ്ടു ദിവസത്തേക്ക് മഴമുന്നറിയിപ്പുണ്ട്.


കനത്ത മഴയെത്തുടർന്ന് എട്ട് വിമാനസർവീസുകൾ വഴിതിരിച്ചുവിട്ടതായി കെന്പഗൗഡ ഇന്‍റർനാഷണൽ എ‍യർപോർട്ട് അധികൃതർ അറിയിച്ചു. ഏഴു വിമാനങ്ങൾ ചെന്നൈയിലേക്കും ഒന്ന് കോയന്പത്തൂരിലേക്കുമാണ് വഴിതിരിച്ചുവിട്ടത്.

കനത്ത മഴയെത്തുടർന്ന് നഗരത്തിലെ ഗൊട്ടിഗെരെയിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്നുവീണ് പതിനേഴുകാരിയായ പെൺകുട്ടിക്കും അമ്മയ്ക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.