ഡൽഹി പോലീസിനെ മാറ്റി; പാർലമെന്‍റ് സുരക്ഷയ്ക്ക് ഇനി കമാൻഡോ സംഘം
ഡൽഹി പോലീസിനെ മാറ്റി; പാർലമെന്‍റ് സുരക്ഷയ്ക്ക്  ഇനി കമാൻഡോ സംഘം
Wednesday, May 15, 2024 2:45 AM IST
ന്യൂഡൽഹി: പാർലമെന്‍റ് സമുച്ചയത്തിന്‍റെ സുരക്ഷാച്ചുമതല സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്) ഏറ്റെടുത്തു. ഡൽഹി പോലീസിനു പകരം പാർലമെന്‍റിന്‍റെ സുരക്ഷാച്ചുമതല സിഐഎസ്എഫിനെ ഏൽപ്പിക്കുന്നതായി കഴിഞ്ഞയാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവ് ഇറക്കിയിരുന്നു.

തിങ്കളാഴ്ച മുതൽ ഡെപ്യൂട്ടി ഇൻസ്പെക്‌ടർ ജനറലിന്‍റെ കീഴിൽ 1500 സിഐഎസ്എഫ് ഉദ്യോഗസ്ഥർ സുരക്ഷ ഏറ്റെടുത്തു. പാർലമെന്‍റിനകത്തു വിന്യസിച്ചിരുന്ന സെൻട്രൽ റിസർവ് പോലീസി (സിആർപിഎഫ്)നെയും പിൻവലിച്ചിട്ടുണ്ട്. സിആർപിഎഫ് സംഘം ഉപയോഗിച്ചിരുന്ന ബാരക്കുകൾ സിഐഎസ്എഫ് സംഘം ഉപയോഗിക്കും.

രണ്ടായി തിരിഞ്ഞാണ് സിഐഎസ്എഫ് സംഘം പാർലമെന്‍റിനു സംരക്ഷണം നൽകുന്നത്. കമാൻഡോസംഘവും പരിശോധനാസംഘവുമുണ്ടാകും. നിലവിൽ പാർലമെന്‍റിലെ സ്വന്തം സുരക്ഷാസേന പാർലമെന്‍റ് സെക്യൂരിറ്റി സർവീസ് (പിഎസ്എസ്) ഉദ്യോഗസ്ഥർ സിഐഎസ്എഫ് സംഘത്തിനൊപ്പം പ്രവർത്തിക്കും.


പാർലമെന്‍റ് മന്ദിരത്തിനുപുറത്തെ സുരക്ഷയും വാച്ച് ടവറുകളിലെ നിരീക്ഷണവും സിആർപിഎഫ് തന്നെ നിർവഹിക്കും. നുഴഞ്ഞുകയറ്റം പോലുള്ള സാഹചര്യം നേരിടുന്നതിനായി വളപ്പിനു പുറത്തും സിആർപിഎഫ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്.

ഡിസംബർ 13ന് പാർലമെന്‍റ് സമ്മേളനം നടക്കുന്നതിനിടെ സന്ദർശന ഗാലറിയിൽനിന്ന് രണ്ടുപേർ താഴേക്കു ചാടി കളർസ്പ്രേ പ്രയോഗം നടത്തിയിരുന്നു.

ഇതിനെത്തുടർന്ന് പാർലമെന്‍റ് സുരക്ഷ സംബന്ധിച്ച് വിശദമായ റിപ്പോർട്ട് നൽകാൻ ആഭ്യന്തരമന്ത്രാലയം സിഐഎസ്എഫിന് നിർദേശം നൽകി. ഇതിന്‍റെ ഭാഗമായാണു സിഐഎസ്എഫിന് സുരക്ഷാച്ചുമതല കൈമാറിയത്.

2001ലെ പാർലമെന്‍റ് ആക്രമണത്തിന്‍റെ വാർഷികത്തിലാണ് സുരക്ഷാവീഴ്ച ഉണ്ടായത്. സുരക്ഷാവീഴ്ചയെത്തുടർന്ന് പാർലമെന്‍റ് സെക്രട്ടേറിയറ്റ് എട്ടു ജീവനക്കാർക്കെതിരേ നടപടി സ്വീകരിച്ചിരുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.