ധനലക്ഷ്മി ഗ്രൂപ്പിന്‍റെ നേതൃത്വത്തിൽ 216 യുവതീയുവാക്കളുടെ സമൂഹവിവാഹം നാളെ
ധനലക്ഷ്മി ഗ്രൂപ്പിന്‍റെ  നേതൃത്വത്തിൽ  216 യുവതീയുവാക്കളുടെ സമൂഹവിവാഹം നാളെ
Sunday, March 24, 2024 1:48 AM IST
തൃശൂർ: 100 ബ്രാഞ്ചുകൾ പൂർത്തിയാകുന്ന ദിവസം 100 ആദിവാസിയുവതികളുടെ വിവാഹം നടത്തുമെന്ന ധനലക്ഷ്മി ഗ്രൂപ്പ് ഓഫ് കന്പനീസ് ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ ഡോ. വിബിൻദാസ് കടങ്ങോട്ടിന്‍റെ ഉറപ്പിന്‍റെ സാക്ഷാത്കാരമായി ആദിവാസി ഗോത്ര വിഭാഗത്തിൽപെട്ട 216 യുവതീയുവാക്കളുടെ സമൂഹവിവാഹം നാളെ തിരുവനന്തപുരം കോവളം വെങ്ങാനൂർ പൗർണമിക്കാവ് ശ്രീ ബാലത്രിപുരസുന്ദരി ദേവീ ക്ഷേത്രത്തിൽ നടത്തും.

ആദിവാസി ഗോത്ര വിഭാഗങ്ങളിൽപ്പെട്ട 200 ലധികം യുവതീയുവാക്കൾ ഒരു പന്തലിൽ ഒരുമിച്ചു വിവാഹിതരാകുന്ന ഈ അപൂർവചടങ്ങ് ധനലക്ഷ്മി ഗ്രൂപ്പ് ഓഫ് കന്പനീസും പൗർണമിക്കാവ് ക്ഷേത്രവും സംയുക്തമായാണു നടത്തുന്നത്.


ഇന്നു വൈകീട്ട് ക്ഷേത്രത്തിൽ ആദിവാസി ഗോത്രസമുദായത്തിലെ വിവിധ ചടങ്ങുകളുണ്ടാവും. നാളെ മഹാത്രിപുരസുന്ദരി ഹോമം മുഖ്യ ആചാര്യൻ ശിവശ്രീ പി. ഭാഗ്യരാജ് ശിവാചാര്യരുടെ സാന്നിധ്യത്തിൽ നടത്തും.

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നു ലഭിച്ച 1500ലധികം അപേക്ഷകളിൽനിന്നു തെരഞ്ഞെടുക്കപ്പെട്ട 216 യുവതീയുവാക്കളാണ് വിവാഹിതരാകുന്നത്.

ഓരോ ഗോത്രത്തിന്‍റെയും ആചാരപ്രകാരമുള്ള വിവാഹനിശ്ചയവും ചടങ്ങുകളും നടത്തിയതിനുശേഷമാണ് പൗർണമിക്കാവ് ക്ഷേത്രത്തിൽ ഈ സമൂഹവിവാഹച്ചടങ്ങ് നടത്തുന്നത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.