Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
ഒാസ്ട്രേലിയൻ ചതിക്കഥ!
WhatsApp
മനുഷ്യക്കടത്തുകളുടെ മുനന്പം-1/ ഹരുണി സുരേഷ്
എൽടിടിഇയുടെ പതനത്തിനുശേഷം ശ്രീലങ്കൻ അഭയാർഥികളെ അനധികൃതമായി ഒാസ്ട്രേലിയയിലേക്ക് കടത്തുന്ന കേന്ദ്രമായി മുനന്പം മത്സ്യബന്ധന തുറമുഖം മാറുകയാണ്. തമിഴ് നാട്ടിലെ കന്യാകുമാരി , രാമേശ്വരം, കുളച്ചൽ മേഖലകൾ കഴിഞ്ഞാൽ ഏറ്റവും പ്രധാന കേന്ദ്രം മുനന്പം ആണെന്നാണ് പോലീസ് ഇന്റലിജൻസ് മേധാവികളുടെ വെളിപ്പെടുത്തൽ. സുരക്ഷയുടെ പേരിലുള്ള നിരീക്ഷണങ്ങളോ മറ്റ് നൂലാമാലകളോ ഒന്നും തന്നെ ഇല്ലാത്ത ഒരു തുറമുഖം എന്നതാണ് മനുഷ്യക്കടത്ത് സംഘം മുനന്പത്തെ തെരഞ്ഞെടുക്കാൻ കാരണം. സകലരുടേയും കണ്ണ് വെട്ടിച്ച് എന്ത് കടത്തും ഇവിടെ നിർബാധം നടത്താം. ഇക്കാരണത്താൽ തന്നെ വൈപ്പിനിലെ മുനന്പം മുരുക്കുംപാടം മത്സ്യബന്ധന മേഖല എപ്പോഴും ഇന്റലിജൻസ് ഉദ്യോഗസ്ഥൻമാരുടെ നിരീക്ഷണത്തിലാണ്.
തമിഴ്പുലികൾക്കായി ബോട്ട്
മുനന്പം ഇന്റലിജൻസിന്റെ ശ്രദ്ധാകേന്ദ്രമാകുന്നത് 2008ലാണ്. മുനന്പത്തെ ഒരു സ്വകാര്യ ബോട്ട് യാർഡിൽ തമിഴ്പുലികൾക്കായി ബോട്ട് നിർമിക്കുന്നുവെന്ന രഹസ്യ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ബെന്നി എന്ന മേസ്തിരിയെ തേടി തമിഴ്നാട് ക്യൂ ബ്രാഞ്ച് എത്തിയതോടെയാണ് മുനന്പം ശ്രദ്ധാകേന്ദ്രമാകുന്നത്. ഇയാളെ ചോദ്യം ചെയ്യുകയും ബോട്ട് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. തമിഴ് പുലികൾക്കു വേണ്ടി ബേപ്പൂർ സ്വദേശിയാണ് ബോട്ട് നിർമിക്കാൻ ഏൽപ്പിച്ചിരുന്നത്. യാർഡിന്റെ ഉടമയ്ക്കും മേസ്തിരിക്കും പുലികളുമായി നേരിട്ടു ബന്ധമില്ലെന്ന് തെളിഞ്ഞതിന്റെ അടിസ്ഥാനത്തിൽ ബോട്ട് അന്നത്തെ ഫിഷറീസ് ജോയിന്റ് ഡയറക്ടറായിരുന്ന സൈറഭാനുവിനെ ഏല്പിച്ച് ക്യൂ ബ്രാഞ്ച് മടങ്ങി. പിന്നീട് ഈ ബോട്ട് അന്വേഷിച്ച് നിർമ്മിക്കാൻ കരാർ തന്നവരോ ക്യൂബ്രാഞ്ചോ ലോക്കൽ പോലീസോ ഫിഷറീസ് വകുപ്പോ ആരും തന്നെ ഏത്തിയിട്ടില്ല. പാതിനിർമ്മാണത്തിലുള്ള ഇരുന്പ് നിർമിത മത്സ്യബന്ധനബോട്ട് ഇന്നും മുനന്പത്തെ സ്വകാര്യ ബോട്ട് യാർഡിൽ ആർക്കും വേണ്ടാതെ ഒരു തമിഴ്പുലി സ്മാരകമായി കിടക്കുകയാണ്.
അടുത്തിടെ മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട വൻ റാക്കറ്റ് പ്രത്യക്ഷപ്പെട്ടതോടെയാണ് മുനന്പം വീണ്ടും ശ്രദ്ധാ കേന്ദ്രമായിരിക്കുന്നത്. ശ്രീലങ്കയിൽ നിന്നും ഡൽഹിയിലെത്തി അവിടെ നിന്നും ചെന്നൈവഴി കൊച്ചിയിലെത്തിയ 65നു മേൽ അംഗസംഖ്യയുള്ള അഭയാർഥിസംഘം ചോറ്റാനിക്കരയിലും ചെറായി ബീച്ചിലുമായി തങ്ങി 12 നു പുലർച്ചെ മാല്യങ്കര ജെട്ടിയിൽ നിന്നും ദയാമാതാ എന്നമത്സ്യബന്ധന ബോട്ടിൽ കയറി ഒാസ്ട്രേലിയയ്ക്ക് തിരിച്ചുവെന്നാണ് രഹസ്യവിവരം.
മുനന്പം സ്വദേശിയിൽ നിന്നും ഒരു കോടിയോളം രൂപയ്ക്ക് രണ്ടു പേർ ചേർന്ന് വാങ്ങിയ ബോട്ടിലാണ് സംഘം പുറപ്പെട്ടിരിക്കുന്നത്. ബോട്ടുടമകളിലൊരാളായ തിരുവനന്തപുരം സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മറ്റൊരാളായ കുളച്ചൽ സ്വദേശിയും കുടുംബവും പോലീസ് അന്വേഷണമാരംഭിച്ചതോടെ മുങ്ങിയതായാണ് അറിവ്. കടത്തിനു പിന്നിൽ ഡൽഹി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മനുഷ്യക്കടത്ത് റാക്കറ്റാണെന്നാണ് ഇതു വരെയുള്ള സൂചന.
മാല്യങ്കരയിലും, കൊടുങ്ങല്ലൂരും, ചെറായി ബീച്ചിലും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ 72 ഓളം യാത്രാബാഗുകളാണ് മനുഷ്യക്കടത്ത് സംഘത്തെക്കുറിച്ചുളള വിവരം പുറത്തറിയാനിടയായത്. അതേ സമയം ഒാസ്ട്രേലിയയ്ക്ക് കടക്കാനെത്തിയ സംഘത്തിലെ മുഴുവൻപേർക്കും ബോട്ടിൽ കയറിപ്പോകാൻ ആയിട്ടില്ലെന്നാണ് പോലീസ് നിഗമനം. പോകാൻ പറ്റാത്തവർ ഉപേക്ഷിച്ച ബാഗുകളാണ് അനാഥമായി കണ്ടെത്തിയതെന്നും പോലീസ് കരുതുന്നു.അന്വേഷണം പുരോഗമിക്കുകയാണ്. ഒാസ്ട്രേലിയയിൽ ചെന്ന്പെട്ടാൽ ലക്ഷങ്ങൾ ശന്പളമുളള ജോലി ലഭിക്കുമെന്ന സുന്ദര മോഹന വാഗ്ദാനം നൽകിയാണ് അഭയാർഥിക്യന്പുകളിൽ നിന്നും സംഘം ആളുകളെ കാൻവാസ് ചെയ്യുന്നത്.
നാടുവിടാനെത്തുന്ന ശ്രീലങ്കൻ അഭയാർഥികൾ
ശ്രീലങ്കയിലെ തമിഴ് മേഖലയിൽ താഴേത്തട്ടിലുള്ള തമിഴ് വംശജരും തമിഴ് നാട്ടിലെ ശ്രീലങ്കൻ ക്യാന്പുകളിൽ കഴിയുന്ന അഭയാർഥികളുമാണ് പലപ്പോഴും മനുഷ്യക്കടത്ത് റാക്കറ്റിന്റെ വലയിൽ വീഴുന്നവർ . ഒാസ്ട്രേലിയയിൽ ജനസംഖ്യ കുറവാണെന്നും അവിടെ സാധാരണ പണികൾ ചെയ്യാൻ ആളില്ലെന്നും ഈ സാഹചര്യത്തിൽ അവിടെ എത്തിപ്പെട്ടാൽ കന്നുകാലി മേയ്ക്കൽ, തോട്ടിപ്പണി എന്നിവ ഉറപ്പായും ലഭിക്കുമെന്നൊക്കെ പറഞ്ഞാണ് അഭയാർഥികളെ കാൻവാസ് ചെയ്യുക. ഇന്ത്യൻ, ശ്രീലങ്കൻ കറൻസികളുമായി താരതമ്യപ്പെടുത്തുന്പോൾ മൂന്ന് ലക്ഷം മുതൽ ആറുലക്ഷം രൂപ വരെ മാസശന്പളം ലഭിക്കുമെന്നും ഇവർ അഭയാർഥികളെ ധരിപ്പിക്കും. ഇതിനിടെ ഒാസ്ട്രേലിയൻ പോലീസ് പിടികൂടി ജയിലിലടച്ചാലും നാട്ടിലേക്ക് കയറ്റി വിടില്ലെന്നും അവിടത്തെ പൗരത്വം നൽകി അവിടെത്തന്നെ താമസിക്കാൻ സൗകര്യമൊരുക്കുമെന്നും കൂടി പറഞ്ഞാണ് റാക്കറ്റ് ഇരകളെ വലയിൽ വീഴ്ത്തുക.
ക്യാന്പിലെ ദുരിതവും ശ്രീലങ്കയിലെ തമിഴ് മേഖലകളിൽ ശ്രീലങ്കക്കാരിൽ നിന്നുള്ള അവഗണനയും സഹിച്ച് കഴിയുന്ന അഭയാർഥികൾ അവിടെ നിന്നും രക്ഷപ്പെടാനായി മനുഷ്യക്കടത്ത് സംഘത്തിന്റെ സുന്ദര മോഹന വാഗ്ദാനങ്ങൾ വിശ്വസിക്കും. തുടർന്ന് ഉള്ളതെല്ലാം വിറ്റുപെറുക്കി ലക്ഷങ്ങൾ നൽകിയാണ് അഭയാർഥികൾ നാടുവിടാനായി മുനന്പത്തെത്തുന്നത്. സംശയം ജനിക്കാതിരിക്കാനാണ് മനുഷ്യക്കടത്തുകാർ യാത്രയ്ക്കായി മത്സ്യബന്ധനബോട്ടുകൾ ഉപയോഗിക്കുന്നത്. യാത്രാ രേഖകളൊന്നുമില്ലാതെ മുനന്പത്തെത്തുംവരെയുള്ള ഇവരുടെ യാത്ര സുഗമമായിരിക്കും. ഇതിനുശേഷം മുന്നോട്ടുള്ള യാത്രയിലാണ് പലപ്പോഴും ഇവർ പിടിക്കപ്പെടാറുള്ളത്. അതേ സമയം, പോലീസിന്റെയും ഇന്റലിജൻസിന്റെയും നാവികസേനകളുടെയും കണ്ണ് വെട്ടിച്ച് കടന്നു പോയവരും ഉണ്ട്. ഇവർക്ക് പിന്നീട് എന്ത് സംഭവിച്ചെന്ന കാര്യം പുറംലോകത്തിനറിവില്ല.
കണ്ണുവെട്ടിച്ച് കാലഹരണപ്പെട്ട ബോട്ടുകളിൽ
ഒാസ്ട്രേലിയൻ സ്വപ്നങ്ങളുമായി നാടുവിടാൻ എത്തുന്നവരെ മനുഷ്യക്കടത്ത് റാക്കറ്റുകൾ പലപ്പോഴും ചതിക്കുകയാണ് ചെയ്യുന്നതെന്ന് പോലീസ് പറയുന്നു. സുരക്ഷാ സേനകളുടെ കണ്ണു വെട്ടിച്ച് കാലഹരണപ്പെട്ട ബോട്ടുകളിൽ ഇത്രയും ദൂരം താണ്ടി ഒാസ്ട്രേലിയയിൽ എത്തുക അസാധ്യമാണത്രേ. മാത്രമല്ല, പല ബോട്ടുകളും ഇടയ്ക്കു വച്ച് മുങ്ങിപ്പോകുകയും ചെയ്യാറുണ്ട്. ഇതും പുറം ലോകം അറിയാറില്ല. ഒാസ്ട്രേലിയയിലേക്ക് കടക്കാൻ ഒരാളിൽ നിന്നും ആദ്യകാലങ്ങളിൽ ഒരു ലക്ഷം രൂപയാണ് സംഘം ഈടാക്കയിരുന്നതത്രേ. എന്നാൽ, ഇപ്പോഴാകട്ടെ ഇത് രണ്ടര ലക്ഷം വരെയായി ഉയർന്നിട്ടുണ്ടെന്നാണ് അറിവ്. ഇത്രയും തുക മുടക്കി പലപ്പോഴും ഒരു കുടുംബത്തിലെ ഗർഭിണികളായ സ്ത്രീകളും കുഞ്ഞുങ്ങളുമടക്കമുള്ളവർ നാടുകടക്കാനെത്തുന്നവരുടെ കൂട്ടത്തിലുണ്ടാകും. ഏറ്റവും പഴയതും വില കുറഞ്ഞതുമായ മത്സ്യബന്ധന ബോട്ടാണ് സാധാരണ ഇവർ വാങ്ങുന്നത്. എന്നാൽ, ഇപ്പോൾ പോലീസ് തെരഞ്ഞുകൊണ്ടിരിക്കുന്ന സംഘം ഒരു കോടിയിൽപരം രൂപ മുടക്കി വന്പൻ ഉരുക്ക് നിർമ്മിത ബോട്ടാണ് വാങ്ങിച്ചിരിക്കുന്നത്. ദയാമാതാ എന്നു പേരുള്ള ഈ ബോട്ട് മനുഷ്യക്കടത്ത് ഏജന്റ് എന്ന് സംശയിക്കുന്ന തമിഴ്നാട് തക്കല സ്വദേശി ശ്രീകാന്തനും കോവളം സ്വദേശി അനിൽകുമാറും ചേർന്ന് മുനന്പം സ്വദേശി ജിബിനിൽ നിന്നും ഈ മാസം ആദ്യമാണത്രേ വാങ്ങിയത്.
മോഹന വാഗ്ദാനങ്ങളുമായി ഏജന്റുമാർ
കുളച്ചൽ, ചെന്നൈ, കന്യാകുമാരി , മംഗലാപുരം മേഖലയിൽ മത്സ്യബന്ധന മേഖലയുമായി ബന്ധമുള്ളവരാണ് പലപ്പോഴും മനുഷ്യക്കടത്ത് റാക്കറ്റുകളിലെ പ്രധാന റോളുകളിൽ അഭിനയിക്കുന്നവർ. ഇവരുടെ പ്രവർത്തനം ഒരു നെറ്റ് വർക്ക് പോലെയാണ്. എന്നാൽ, ഇക്കുറി മുനന്പത്തെത്തിയ സംഘത്തിനു ഡൽഹി ബന്ധവുമുണ്ടെന്നാണ് സൂചന. ഇതിന്റെ ചുരുൾ അഴിയാൻ ഇപ്പോൾ നടക്കുന്ന അന്വേഷണം പൂർത്തിയാകണം. നാടുകടക്കാൻ താത്പര്യമുള്ളവരെ കാൻവാസു ചെയ്യാൻ ഏജന്റ്മാരുണ്ടാകും. പലപ്പോഴും ഒാസ്ട്രേലിയൻ സ്വപ്നങ്ങളുമായി നടക്കുന്ന അഭയാർഥികളിൽ പെട്ടവർ തന്നെയായിരിക്കും മനുഷ്യക്കടത്ത് സംഘത്തിന്റെ ഏജന്റുമാരായി പ്രവർത്തിക്കുക. ഇവരും നാടുകടക്കുന്നവരുടെ കൂട്ടത്തിൽ ഉണ്ടാകും. യാത്ര പുറപ്പെടാനുള്ള യാനം തയാറായിക്കിടക്കുന്ന തുറമുഖംവരെ അഭയാർഥി സംഘത്തെ എത്തിക്കേണ്ട ചുമതല ഈ ഏജന്റ്മാർക്കാണ്. ഇതു കൂടാതെ കമ്മീഷൻ ഏജന്റുമാരെയും സംഘം കാൻവാസിംഗ് ദൗത്യം ഏൽപ്പിക്കാറുണ്ട്. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് മുനന്പം ശ്രദ്ധാകേന്ദ്രമാകുന്നത് 2011ലാണ് . സീ ക്യൂൻ എന്ന മത്സ്യബന്ധന ബോട്ടാണ് ആദ്യമായി പോലീസ് മനുഷ്യക്കടത്തിന്റെ പേരിൽ പിടകൂടിയത്.
അന്പന്പോ എന്തൊരു "വന്പൻ' വിജയം!
സ്വാതന്ത്ര്യത്തിനു ശേഷം നടന്ന മിക്ക തെരഞ്ഞെടുപ്പുകളിലും വൻ ഭൂരിപക്ഷത്തോടെ അധി
"കാര്യം കാണാൻ കഴുതക്കാൽ പിടിച്ചപ്പോൾ'
കാര്യം കാണാൻ കഴുതക്കാലും പിടിക്കണം എന്നൊരു പഴഞ്ചൊല്ലുണ്ട്, ഈ പഴഞ്ചൊല്ലിൽ പതിര
രാജ്യത്തെ ഞെട്ടിച്ച ചില തോൽവികൾ
ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കെ എല്ലാവരും ആരു ജയിക്കും ആരു തോൽ
തീ പടരുന്ന ‘തരിശ് ഭൂമി’
കച്ചത്തീവ്വ് എന്ന പേരിന്റെ അർഥം തരിശ് ഭൂമി എന്നാണ്. എന്നാൽ ഇന്ന് അത് വെറുമൊരു
പാമ്പുകളുടെ പ്രിയപ്പെട്ട രക്ഷക; പുലിയാണ് വിദ്യ രാജു
വിദ്യ രാജുവിന്റെ ഫോണിലേക്ക് വാര്‍ത്തയ്ക്കായി വിളിച്ചപ്പോള്‍ ആദ്യം ചോദിച്ചത് "എവ
ഒരു മുയ്യം മോഡൽ കൃഷിക്കഥ
ഇതരസംസ്ഥാനങ്ങളിൽനിന്നു വരുന്ന വിഷം കലർന്ന പച്ചക്കറികൾ തങ്ങളുടെ വീട്ടിലേക്
പരാജയ പരന്പരകളിൽ തളരാതെ; ഒരു കെഎഫ്സി വിജയഗാഥ
ലോകമെന്പാടുമുള്ള ഭക്ഷണപ്രേമികൾക്ക് സുപരിചിതമാണ് കെഎഫ്സി (കെന്റക്കി ഫ്രൈഡ് ച
ഒരു അതികായന്റെ പതനം!
ഒന്നുമില്ലായ്മയിൽനിന്ന് കോടികളുടെ വ്യവസായം പടുത്തുയർത്തിയയാളാണ് ബി.ആർ. ഷെ
പാന്പൻ പാലത്തിനു പുതിയ ഭാവം
പുതിയ രൂപത്തിൽ അണിഞ്ഞൊരുങ്ങി പാമ്പൻ പാലം. കടലിന് മുകളിലൂടെയുള്ള ഇന്ത്യയിലെ
കാലുമാറൽ രാഷ്ട്രീയം അഥവാ; "ആയാറാം ഗയാറാം'
രാഷ്ട്രീയപ്പാർട്ടിക്കാരുടെ കാലുമാറ്റത്തിന് പൊതുവേയുള്ള പരിഹാസച്ചൊല്ലാണ് "ആയ
ഉള്ളു നിറയെ സംഗീതം
ഒന്നാം രാഗം പാടി
ഒന്നിനെ മാത്രം തേടി
വന്നുവല്ലോ ഇന്നലെ നീ
വടക്കുംനാഥ
മഹേഷിന്റെ ‘ഉൾക്കാഴ്ച'
അർപ്പണബോധത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ഉത്തമ മാതൃകയാണ് കോട്ടയം പാലാ
ചരിത്രം ഈ ക്ഷേത്രം
ശ്രീരാമന്റെ ജന്മസ്ഥലമായി കണക്കാക്കുന്ന ഹിന്ദുക്കളുടെ പുണ്യഭൂമിയാണ് അയോധ്യ.
പാർഥസാരഥിയും ഗാനഗന്ധർവനും
വർഷങ്ങൾക്കു മുന്‍പാണ്, അന്ന് ഗുരുവായൂർ ക്ഷേത്രത്തിനു സമീപമുള്ള ചെറിയ പാർഥസാര
ടെക്നോക്രാറ്റില്നിന്ന് കര്ഷകനേതാവിലേക്ക്
പി.കെ. രാംദാസ് എന്ന വന്മരം വീണപ്പോള്‍ ഇനി ആര് എന്ന് ചോദിച്ചതുപോലെയായിരുന്നു അ
മരുന്നുവാഴും മലൈ അഥവാ മരുത്വാമല
ജനങ്ങളാൽ സംരക്ഷിക്കപ്പെടുന്ന ഒരു മലയുണ്ട്, നമ്മുടെ അയൽ നാട്ടിൽ. കന്യാകുമാര
പൂരത്തിന്റെ നാട്ടിൽനിന്ന് ആനവണ്ടിയിൽ ഉല്ലാസയാത്രകൾ
ക്രിസ്മസ് അവധിക്കാലം വരാൻ പോവുകയല്ലേ, ഇത്തവണ എന്താ പരിപാടി, എവിടേക്കാണ് അടി
സിമ്മില്‍ കുടുങ്ങരുത്....! വ്യാജന്മാര് ഇനി റേഞ്ചിന് പുറത്ത്
കോഴിക്കോട്: ഒന്നിലധികം സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവാണ് നമ്മളില്‍ പലരും.
പടക്കങ്ങൾ പൊട്ടാത്ത നാട്
പടക്കം മിക്കവർക്കും ഹരമാണ്. തമിഴ്നാട്ടിലാണെങ്കിൽ അത് വികാരവും. ദീപാവലി ഏറ്റ
പതിനെട്ടുകാരന്റെ കന്പനിക്ക് 100 കോടിയുടെ ആസ്തി
മുംബൈ നിവാസിയായ ഒരു പതിമൂന്നുകാരൻ തുടങ്ങിയ സംരംഭം ഇന്ന് ലോകശ്രദ്ധ ആകർഷിക്കു
വെൽക്കം ടു ശ്രീലങ്ക; ജലപാതകളിലൂടെ ലങ്കയിലെത്താം
കേരളത്തിന്റെ അതിർത്തിക്കപ്പുറത്ത് അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന ശ്രീലങ്ക. ഒരു
അധ്യാപകരുടെ പാട്ട് കൂട്ടുകെട്ട്
കണ്ണൂർ സെന്റ് മൈക്കിൾസ് സ്കൂളിന്റെ സ്റ്റാഫ് റൂമിൽ എന്നും പാട്ടുകൾ തളംകെട്ടി നി
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയെ തോല്പിച്ച സിന്ധ്യ
രണ്ടാം ഭാഗം
ജനസംഘം പിന്നീട് ബിജെപിയായി മാറിയപ്പോൾ പാർട്ടിക്ക് കാര്യ
രാഷ്ട്രീയത്തിൽ വാഴുന്ന ഗ്വാളിയോർ സിന്ധ്യമാർ
സ്വാതന്ത്ര്യാനന്തര കാലഘട്ടം മുതൽ ഇപ്പോഴും ഇന്ത്യൻ രാഷ്ട്രീയരംഗത്ത് ഏറെ സ്വാധീന
സജീവം സജ്ജീവ് ബാലകൃഷ്ണൻ
സീമ മോഹന്‍ലാല്‍
കൊച്ചി: നികുതിക്കണക്കുകളിലെ കൂട്ടലും കിഴിക്കലും പൂ
അപൂർവം ഈ സമരജീവിതം
കർക്കശക്കാരനായ പാർട്ടി നേതാവ് എന്ന നിലയിൽനിന്ന് ജനപ്രിയനായ രാഷ്ട്രീയനേതാ
പൊന്ത കാടുകെട്ടി
കോവിഡ് കാലത്തെ ഒരു നൻപകൽ നേരത്ത് മയക്കം വിട്ട് പുതിയ സ്വപ്നങ്ങളിലേക്ക് ഉണർ
അരിട്ടപ്പട്ടി പഞ്ചായത്ത് പ്രസിഡന്റ്, വയസ് 89
തമിഴ്നാട്ടിലെ അരിട്ടപ്പട്ടി പഞ്ചായത്തിലെ പ്രസിഡന്റായ 89കാരിയായ വീരമ്മാൾ അമ
തെരഞ്ഞെടുപ്പുഗോദയിലെ അതികായ ഗായത്രിദേവി
ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച വനിതയാണ് ഗായത്രീദേവി. ഇന്നത്തെ
മരുഭൂമിയെ പച്ചക്കറികൾ കൊണ്ട് പച്ച പുതപ്പിച്ച്...
നാളികേരത്തിന്റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണുണ്ട്...
എന്ന പാ
വചസിലെ വായനാവസന്തം
രണ്ടാഴ്ച മുമ്പ് തിരുവനന്തപുരം പേരൂര്‍ക്കടയില്‍ ഒരു ഗൃഹപ്രവേശം നടന്നു. "വചസ്'
10 വർഷം 1,500 നാടക വേദികൾ, 20 വർഷം 75 സിനിമകൾ
പാട്യം ശ്രീനി എന്ന ശ്രീനിവാസനും നർത്തകൻ വിനീതിനും ശേഷം കണ്ണൂർ ജില്ലയിൽ നിന്ന്
കണ്ണീർപ്പാടങ്ങൾ വറ്റിച്ച വിപ്ലവകാരി
ഇന്ത്യയിൽ കൃഷിയെന്നത് അമേരിക്കയിലെയും ഓസ്ട്രേലിയയിലെയുംപോലെ കേവലമൊരു ഭക്ഷ്
ഇഡി എന്നാൽ ഇഡിയറ്റ് ഡെവിൾസ് എന്നല്ല നാരായണാ...
പണ്ട് ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന സിനിമ ഇറങ്ങിയതിനു ശേഷം കേരളത്തിലെ കേസായ
ചെറുശേരിയുടെ ചിറക്കൽ
കണ്ണൂരിന്റെ സാംസ്കാരിക പൈതൃകത്തില്‍ ചിറക്കല്‍ എന്നത് വലിയൊരേടാണ്. ഏഷ്യയിലെ
കാനാൻ ദേശക്കാർ നിർമിച്ച കമാനവും പടിപ്പുരയും കണ്ടെത്തി
ഇസ്രയേൽ: വടക്കൻ ഇസ്രയേലിൽ പുരാവസ്തു ഗവേഷകർ അടുത്തിടെ അതിശയകരമായ ഒരു കണ്
നൂറിന്റെ നിറവില്‍ കഥാപ്രസംഗം
സര്വകലകളുടേയും സമന്വയമായ കഥാപ്രസംഗമെന്ന കല നൂറിന്റെ നിറവിൽ. കുമാരനാശാ
അരീക്കൽ വെള്ളച്ചാട്ടത്തിൽ ആർത്തുല്ലസിക്കാം
എറണാകുളം ജില്ലയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് പിറവം പാമ്പാക്കുടയി
കൈക്കരുത്തിൽ ഉയരങ്ങളിലേക്ക്
കൊച്ചി: സ്കൂള്‍ പഠനകാലത്ത് പിറ്റി പിരീഡില്‍ കൂട്ടുകാരെല്ലാം ഓരോ കായികവിനോദങ
സത്യമോ മിഥ്യയോ?
അഗസ്ത്യമലനിരകളിലെ പാറയിടുക്കുകൾക്കിടയിലൂടെയും പുൽമേടുകളിലൂടെയും 'തുമ്പ
കൈയിലല്ല കാര്യം ചങ്കുറപ്പിലാണ്...
അഗസ്ത്യമലയുടെ അടിവാരത്തെ ശ്രീധരൻകാണിക്ക് കൈ കളില്ലെങ്കിലും ചങ്കുറപ്പ് ആവോ
കുഞ്ഞൂഞ്ഞ് അങ്ങനെ ‘കുഞ്ഞ്’ ആയി
ഉമ്മൻ ചാണ്ടിയുടെ പാതിമെയ്യായിനിന്ന് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ അഭിമ
പിന്നിട്ടത് കാല് നൂറ്റാണ്ട്; സിനിമാ വാര്‍ത്തയെഴുത്തിന്റെ അമരക്കാരനായി എ.എസ്. ദിനേശ്
പുതിയ ചിത്രങ്ങള്‍ തിയറ്ററുകളില്‍ എത്തുമ്പോള്‍ മിക്കപ്പോഴും അഭ്രപാളികളില്‍ തെ
എംടിയുടെ കൂടല്ലൂർ; കഥയുടെ ഇതിഹാസത്തിന് നവതി
എം.ടി. വാസുദേവൻ നായർ - മലയാള വായനക്കാരന്റെ നെഞ്ചിടിപ്പായ എംടി യുടെ പേരിനു മു
ജൂലൈയുടെ നഷ്ടം
""ഞാന്‍ എന്റെ പാട്ടുകളൊന്നും ടേപ്പ് റെക്കോര്‍ഡില്‍ ഇട്ടു കേള്‍ക്കാറേയില്ല. കാറില
സജീവ് ഡോക്ടർ കഥയെഴുതുകയാണ്...
തൃശൂർ: പ്രിസ്ക്രിപ്ഷൻ എഴുതുന്ന കൈവിരൽത്തുമ്പിൽ നിന്നും കഥയും കവിതയും മനോഹരമാ
പോലീസ് കര്ഷകന്
നീതി നിര്‍വഹണത്തിനൊപ്പം കൃഷിയില്‍ നൂറുമേനി വിളയിക്കാനും തനിക്ക് കഴിയുമെന്ന്
അമേരിക്കയിൽ വെന്നിക്കൊടി പാറിച്ച് ഐപിഎസ് ദന്പതികൾ
ലോകത്തിലെ ഏറ്റവും കഠിനവും ബുദ്ധിമുട്ടുമുള്ള മത്സര ഇനമായ അമേരിക്കയിലെ അയണ്‍
തൊണ്ണൂറ്റിരണ്ടിലും കവിതയുടെ ബാധയൊഴിയാതെ...
കവി ഭരതന്നൂർ ശിവരാജൻ ഇപ്പോഴും എഴുത്തിന്റെ തിരക്കിലാണ്. പ്രായം തൊണ്ണൂറ്റിരണ്ട
സൂര്യതേജസിന്റെ പ്രഭ
മാവേലിക്കര ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്
സൂര്യചൈതന്യത്തിന്റെ 45 വർഷങ്ങൾ
നടരാജ കൃഷ്ണമൂർത്തി അല്ലെങ്കിൽ എൻ. കൃഷ്ണമൂർത്തി എന്നു പറഞ്ഞാൽ അധികമാരും തിരി
പാണ്ടിപ്പത്ത് സാഹസികരുടെ മലനിരകൾ
പാണ്ടിപ്പത്ത്, സാഹസികര്‍ ഇഷ്ടപ്പെടുന്ന വനം! പ്രകൃതിരമണീയമായ, സഞ്ചാരികള്‍ക്ക
നാലായിരം അമ്മമാരുടെ മെഗാ റന്പാൻ പാട്ട്: ലോകചരിത്രത്തിൽ ഇടംനേടി പാലയൂർ
പാലയൂർ: മാർതോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 19
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായൽക്കാഴ്ചകൾ
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായല്‍ക്കാഴ്ചകളും പ്രകൃതി സൗന്ദര്യവും ആസ്വദിച്
രാഷ്ട്രീയജീവിതത്തിൽ അക്ഷരത്തെറ്റ് ഉണ്ടാക്കാത്ത നേതാവ്
കടുത്ത മുഖഭാവമാണ്, കനത്ത ശബ്ദമാണ്, കർക്കശക്കാരനാണ്, തുറന്നൊരു ചിരി വളരെ അ
വരവൂർ ഗോൾഡ് : മണ്ണിൽ വിളയുന്ന സ്വർണം
വരവൂരിലെ സ്വർണം അഥവാ വരവൂർ ഗോൾഡ് എന്ന് കേട്ടിട്ടുണ്ടോ. സാക്ഷാൽ സ്വർണവുമായി വ
വൈപ്പിനിൽനിന്നു ലഡാക്കിലേക്ക്
അലകടലിന്റെ തീരത്തുനിന്നു കിലോമീറ്ററുകൾ താണ്ടി സമതലങ്ങളും കുന്നും കാടും കട
ചരിത്രത്തിന്റെ ഓർമയായി "കൊതി'ക്കല്ല്
പഴയ നാട്ടുരാജ്യങ്ങളുടെ ഓർമ പേറുന്ന അതിർത്തിക്കല്ലുണ്ട് കാഞ്ഞിരമറ്റത്ത്. കൊച
"വീട്ടിലെ ആശുപത്രി'
ഒരു വീട് സ്വന്തമാക്കുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ, ഒരു വീട് ഒരുപാ
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ സഖാവ്
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ ഉടമയായിരുന്നു അന്തരിച്ച കുഞ്ഞനന്തൻ നായരെന്
Latest News
കണ്ണൂരില്‍ വാഹനാപകടം; രണ്ടു യുവാക്കള്‍ മരിച്ചു
ലൈംഗീകാതിക്രമ പരാതി; ബിജെപി നേതാവ് ദേവരാജ ഗൗഡ കസ്റ്റഡിയിൽ
കണ്ണൂരില്‍ ഇന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി
കളക്ടറുടെ കുഴിനഖ ചികിത്സ; ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് തേടി
കെപിസിസി അംഗം കെ.വി. സുബ്രഹ്മണ്യനെ കോൺഗ്രസിൽനിന്ന് പുറത്താക്കി
Latest News
കണ്ണൂരില്‍ വാഹനാപകടം; രണ്ടു യുവാക്കള്‍ മരിച്ചു
ലൈംഗീകാതിക്രമ പരാതി; ബിജെപി നേതാവ് ദേവരാജ ഗൗഡ കസ്റ്റഡിയിൽ
കണ്ണൂരില്‍ ഇന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി
കളക്ടറുടെ കുഴിനഖ ചികിത്സ; ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് തേടി
കെപിസിസി അംഗം കെ.വി. സുബ്രഹ്മണ്യനെ കോൺഗ്രസിൽനിന്ന് പുറത്താക്കി
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top