Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
അജ്ഞാത സുന്ദരി(ന്)
WhatsApp
മുംബൈയിലെ വളരെ പ്രശസ്തമായ മൾട്ടിനാഷണൽ കന്പനിയുടെ ഡയറക്റുടെ വാട്സ്ആപ്പിലേയ്ക്ക് ഒരു അജ്ഞാതയുവതി ഫോണ്‍ ചെയ്തു. താനൊരു മോഡലെന്നായിരുന്നു അവർ പരിചയപ്പെടുത്തിയത്. ക്രമേണ ഫോണ്‍വിളി പതിവായി. നേരിൽ കണ്ടിട്ടില്ലെങ്കിലും വല്ലാത്തൊരു ആത്മബന്ധം അവർക്കിടയിൽ രൂപപ്പെട്ടു. തികച്ചും വ്യക്തിപരമായ പ്രശ്നങ്ങളും വിഷമങ്ങളുമെല്ലാം അവർ മൊബൈലിലൂടെ പങ്കുവച്ചു. പരസ്പരം ആശ്വസിപ്പിച്ചു. വാട്സ്ആപ്പ് സന്ദേശങ്ങൾക്കൊപ്പം ചിത്രങ്ങളും അവർ ഇടയ്ക്ക് കൈമാറി. തങ്ങൾക്കിടയിൽ അതിരുകളോ അതിർത്തികളോ ഇല്ലെന്നതായിരുന്നു അവരുടെ തത്വശാസ്ത്രം. ആ ചിത്രങ്ങളുടെ സ്വഭാവവും ഏറെക്കുറെ അങ്ങനെയായിരുന്നു.
സ്വപ്നങ്ങളിലൂടെ ചിറകടിച്ച്...
അക്ഷരാർഥത്തിൽ ഒരു സാങ്കൽപ്പിക ലോകത്തായിരുന്നു അദ്ദേഹം. വിവാഹിതനായ അദ്ദേഹം പക്ഷെ, ഈ വാട്സ്ആപ്പ് ബന്ധത്തിനാണ് കൂടുതൽ വില കൽപ്പിച്ചിരുന്നത്. അങ്ങനെയിരിക്കെ, യുവതി അദ്ദേഹത്തോട് കുറച്ചു രൂപ ആവശ്യപ്പെട്ടു. എന്നാൽ, അതിനൊരു ബ്ലാക്ക്മെയിലിംഗിന്റെ കെട്ടും മട്ടും ഉള്ളതായും അദ്ദേഹത്തിന് തോന്നി. തുക നൽകാൻ അദ്ദേഹം ഒരുക്കമായിരുന്നില്ല. യുവതിയുടെ തുടർന്നുള്ള പ്രതികരണത്തിൽ നിന്ന് അദ്ദേഹത്തിന് താനിത്രയും കാലം കബളിക്കപ്പെടുകയായിരുന്നുവെന്ന് ഉത്തമ ബോധ്യമായി. ഈ യുവതിക്ക് തന്റെ പെഴ്സണൽ വാട്സ്ആപ്പ് നന്പർ എങ്ങനെയാണ് ലഭിച്ചതെന്ന് അപ്പോൾ മുതലാണ് അദ്ദേഹം ചിന്തിച്ച് തുടങ്ങിയത്.
തന്റെ പരിചയക്കാരനും എംബിഎ ബിരുദധാരിയായ അഹമ്മദ് ഷംസ്ഹൾ ഹഖ് എന്ന യുവാവുമായി അദ്ദേഹം ഈ വിഷയം ചർച്ച ചെയ്തു. ദിവസങ്ങൾക്ക് മുന്‍പ് നഗരത്തിലെ ഒരു ആഘോഷത്തിനിടയിലാണ് ഇവർ ആദ്യമായി കണ്ടുമുട്ടുന്നതും സുഹൃത്തുക്കളാകുന്നതും. തന്റെ പെഴ്സണൽ വാട്സ്ആപ്പ് നന്പർ ഹഖ് ആർക്കെങ്കിലും നൽകിയോ എന്നതും അദ്ദേഹത്തിന് അറിയണമായിരുന്നു. ചലച്ചിത്ര മേഖലയുമായി ബന്ധപ്പെട്ട നിരവധി മോഡലുകളുമായി തനിക്ക് അടുത്ത ചങ്ങാത്തമുണ്ടെന്ന ഹഖിന്റെ വർത്തമാനമാണ് അയാളുമായി ഡയറക്ടർ സൗഹൃദം പുലർത്താൻ കാരണം. പക്ഷെ, താൻ ആർക്കും നന്പർ നൽകിയിട്ടില്ലായെന്ന ഹഖിന്റെ മറുപടി ഡയറക്ടറെ വീണ്ടും കുഴപ്പിച്ചു. സാന്പത്തികമായി താൻ തകർന്നിരിക്കുകയാണെന്നും തനിക്ക് അൽപ്പം പണം തന്ന് സഹായിക്കണമെന്നും ഹഖ് അപേക്ഷിച്ചു. അധികം വൈകാതെ തിരിച്ച് കൊടുക്കാമെന്ന കരാറിൽ എട്ടു ലക്ഷത്തോളം രൂപ വിവിധ തവണകളായി ഹഖ് കൈപ്പറ്റി.
ഭർത്താവിന്റെ സ്വകാര്യ ചിത്രങ്ങൾ ഭാര്യയുടെ മുന്നിൽ...
ബ്ലാക്ക്മെയിംലിഗ് ഭീഷണിയിൽ ഡയറക്ടർ വഴങ്ങില്ലായെന്ന് പൂർണമായും മനസിലായപ്പോൾ യുവതി അടുത്ത അടവെടുത്തു. തനിക്ക് അദ്ദേഹം അമിതമായ സ്നേഹത്തോടെ അയച്ചുതന്ന സ്വകാര്യ ഫോട്ടോകൾ ഡയറക്ടറുടെ ഭാര്യയുടെ പക്കൽ എത്തിച്ചു. അതോടെ കാര്യങ്ങളാകെ തകിടം മറിഞ്ഞു. കുടുംബജീവിതത്തിന്റെ താളം തെറ്റുമെന്ന നിലയിൽ അദ്ദേഹം ഈ വിവരങ്ങളെല്ലാം ഹഖിനെ അറിയിക്കുകയും എന്തെങ്കിലും പോംവഴി കണ്ടെത്തിയേ മതിയാകൂ എന്ന് നിർദേശിക്കുകയും ചെയ്തു. ഈ മോഡലിനെ കണ്ടെത്താമെന്നും അവരുടെ ഫോണിലുള്ള ഡയറക്ടറുടെ സ്വകാര്യ ചിത്രങ്ങൾ നശിപ്പിക്കാൻ ആവശ്യപ്പെടാമെന്നും ഹഖ് ഉറപ്പ് നൽകി. പിന്നീട് മോഡലിനെ കണ്ടുപിടിച്ചെന്നും ചിത്രങ്ങൾ നശിപ്പിക്കണമെങ്കിൽ 35 ലക്ഷം രൂപ നൽകണമെന്ന് യുവതി ആവശ്യപ്പെട്ടുവെന്നും ഹഖ് അദ്ദേഹത്തെ അറിയിച്ചു. ഹഖ് ആ മോഡലിനെ കണ്ടെത്തിയെന്നതിൽ ഡയറക്ടർ സന്തോഷിച്ചു. തനിക്കും യുവതിയെ നേരിൽ കാണണമെന്നും പണം നേരിട്ട് കൊടുക്കാമെന്നും അദ്ദേഹം ഹഖിനോട് പറഞ്ഞു. എന്നാൽ ഹഖ് അതൊന്നും കണക്കിലെടുക്കാതെ പണം എത്രയും വേഗം നൽകുന്നതാണ് ഉചിതമെന്ന നിലപാടിൽ ഉറച്ചുനിന്നു. ഹഖിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഡയറക്ടർ ഈ വിവരങ്ങളെല്ലാം ഉൾപ്പെടുത്തി പോലീസിൽ പരാതിപ്പെട്ടു.
ചാറ്റിംഗിലെ ചീറ്റിംഗ്...
സൈബർ സെല്ലിന്റെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തിൽ മോഡലിനെ സംബന്ധിച്ച വിവരങ്ങൾ ഏകദേശം വ്യക്തമായി. തുടർന്ന് ആളിനെ കൈയോടെ പിടികൂടുക എന്ന ലക്ഷ്യത്തോടെ പോലീസ് തന്ത്രം മെനഞ്ഞു. മോഡലിനുള്ള തുക ഹഖിന്റെ കൈവശം കൊടുക്കാമെന്ന് ഡയറക്ടർ സമ്മതിച്ചു. നിശ്ചിത സമയത്ത് ഹഖ് എത്തിയപ്പോൾ ഡയറക്ടർക്കൊപ്പം കാത്തുനിന്ന പോലീസിനെ കണ്ട് അന്പരന്നു. പോലീസ് കസ്റ്റഡിയിലായ ഹഖിനെ വിശദമായി ചോദ്യം ചെയ്തതോടെ മോഡലിന്റെ യഥാർഥ കഥ പുറത്തായി. ചാറ്റിംഗിന്റെയും ബ്ലാക്ക്മെയിലിംഗിന്റെയും കള്ളി വെളിച്ചത്താകുകയും ചെയ്തു.
മോഡലെന്ന വ്യാജേന ഡയറക്ടറോട് അക്കാലമത്രയും വാട്സ് അപ്പിലൂടെ ഹൃദയരഹസ്യങ്ങൾ പങ്കു വച്ചത് മറ്റാരുമായിരുന്നില്ല- സാക്ഷാൽ ഹഖ് തന്നെയാണ്... സ്ത്രീ ശബ്ദത്തിൽ ഡയറക്ടറോട് പ്രണയപൂർവം സംസാരിച്ചതും ഹഖ് ആണെന്ന് അറിഞ്ഞപ്പോൾ ഞെട്ടിയത് ഡയറക്ടറും... ഹഖിന്റെ വീട്ടിൽ നിന്നും മൊബൈൽ ഫോണുകളും പോലീസ് പിടിച്ചെടുത്തു. ഹഖിനെ ചോദ്യം ചെയ്തപ്പോൾ മറ്റു ചില ബ്ലാക്ക്മെയിലിംഗ് കഥകളുടെയും ചുരുളഴിഞ്ഞതായി പോലീസ് പറഞ്ഞു. മൾട്ടി നാഷണൽ കന്പനികളിലെ ഉയർന്ന പദവിയിലെ നാലു ഉദ്യോഗസ്ഥരെ ഇതിനോടകം ഹഖ് ഇത്തരത്തിൽ കബളിപ്പിച്ചതായി തെളിഞ്ഞുവെന്ന് പോലീസ് കൂട്ടിച്ചേർത്തു. വന്പന്മാരുടെ പാർട്ടികളിൽ പങ്കെടുക്കുകയും തന്റെ ഇരകളെ സൗമ്യമായും മാന്യമായും സംസാരിച്ച് വലയിൽ വീഴ്ത്തുകയുമാണ് ഹഖിന്റെ ശൈലി. സമൂഹത്തിൽ ഉന്നത നിലയിൽ കഴിയുന്നവരായതിനാൽ വഞ്ചിക്കപ്പെട്ടാലും സംഭവം പുറത്തു പറയില്ലായെന്നതാണ് ഹഖിന് കൂടുതൽ ഉത്സാഹത്തോടെ ഈ പ്രവൃത്തികളിൽ തുടരാൻ പ്രേരണയായിട്ടുള്ളത്. ക്രൈംബ്രാഞ്ചിന്റെ ആന്റി ഇക്സ്റ്റോർഷർ സെൽ ഹഖിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.
പണം കൊടുത്തില്ലേൽ പണിയുറപ്പ്
ധനാഢ്യരിൽ നിന്നു ലക്ഷങ്ങൾ തട്ടിയെടുത്ത രണ്ടു വിരുതന്മാരെ ഡൽഹി പോലീസ് പിടികൂടിയത് കഴിഞ്ഞ മാസമാണ്. നൂർ മസ്ഹർ (38), മഹീന്ദർ(33) എന്നിവരാണ് പ്രതികൾ. സ്ത്രീകളെ ഉപയോഗിച്ചുള്ള ഹണി ട്രാപ്പാണ് ഈ രണ്ടംഗ സംഘത്തിന്റെ പ്രധാന വിനോദം. ഏറ്റവുമൊടുവിൽ ഒരു ഡോക്ടറാണ് ഇവരുടെ വലയിൽ അകപ്പെട്ടത്. ഇദ്ദേഹത്തിന്റെ ക്ലിനിക്കിൽ പലതവണ ചികിത്സയ്ക്കായി പോയിട്ടുള്ള യുവതിയെ ഉപയോഗിച്ച് ഇവർ ഡോക്ടറെ കുടുക്കി. ഒരു ദിവസം യുവതി ഫോണിണ് ഡോക്ടറെ ബന്ധപ്പട്ട് താൻ അവശ നിലയിലാണെന്ന് അറിയിച്ചു. അടിയന്തിരമായി വീട്ടിലെത്തിയില്ലെങ്കിൽ തന്റെ ജീവൻ തന്നെ നഷ്ടപ്പെടാമെന്നും അവർ പറഞ്ഞു. യുവതിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള ആശങ്കയിൽ ഡോക്ടർ ഉടനെ അവരുടെ വീട്ടിൽ ചെന്നു. മയക്കുമരുന്ന് കലർത്തിയ പാനീയം അദ്ദേഹത്തിന് ആ വീട്ടിൽ നിന്നും കുടിക്കാൻ നൽകി. ബോധരഹിതനായ ഡോക്ടറെ മസ്ഹറും മഹീന്ദറും ആശുപത്രിയിലെത്തിച്ചു. അടുത്ത ദിവസം ഡോക്ടറോട് അവർ 20 ലക്ഷം രൂപ ആവശ്യപ്പെട്ടു. രൂപ കൊടുത്തില്ലെങ്കിൽ യുവതിയുമായി ആ വീട്ടിൽ അവിഹിതബന്ധത്തിൽ ഏർപ്പെട്ടതിന്റെ ചിത്രങ്ങൾ കുടുംബാംഗങ്ങൾക്ക് കൈമാറുമെന്ന് ഭീഷണിപ്പെടുത്തി. അബോധാവസ്ഥയിലായ ഡോക്ടറെയും ആ യുവതിയെയും ചേർത്ത് രഹസ്യകാമറകൾ ഉപയോഗിച്ച് ചില രംഗങ്ങൾ അവർ ചിത്രീകരിച്ചിരുന്നു. ഡോക്ടറുടെ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇവരെ പോലീസ് പിടികൂടി.
ഇത്തരത്തിൽ നഗരത്തിലെ പ്രമുഖനായ ഒരു ആർക്കിടെക്ട്, ഹോട്ടലുടമ, ട്രാവൽ ഏജന്റ് എന്നിങ്ങനെ പലരെയും കബളിപ്പിച്ച് ഇവർ ലക്ഷങ്ങൾ തട്ടിയെടുത്തതായി പോലീസ് പറഞ്ഞു.
ഗിരീഷ് പരുത്തിമഠം
അന്പന്പോ എന്തൊരു "വന്പൻ' വിജയം!
സ്വാതന്ത്ര്യത്തിനു ശേഷം നടന്ന മിക്ക തെരഞ്ഞെടുപ്പുകളിലും വൻ ഭൂരിപക്ഷത്തോടെ അധി
"കാര്യം കാണാൻ കഴുതക്കാൽ പിടിച്ചപ്പോൾ'
കാര്യം കാണാൻ കഴുതക്കാലും പിടിക്കണം എന്നൊരു പഴഞ്ചൊല്ലുണ്ട്, ഈ പഴഞ്ചൊല്ലിൽ പതിര
രാജ്യത്തെ ഞെട്ടിച്ച ചില തോൽവികൾ
ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കെ എല്ലാവരും ആരു ജയിക്കും ആരു തോൽ
തീ പടരുന്ന ‘തരിശ് ഭൂമി’
കച്ചത്തീവ്വ് എന്ന പേരിന്റെ അർഥം തരിശ് ഭൂമി എന്നാണ്. എന്നാൽ ഇന്ന് അത് വെറുമൊരു
പാമ്പുകളുടെ പ്രിയപ്പെട്ട രക്ഷക; പുലിയാണ് വിദ്യ രാജു
വിദ്യ രാജുവിന്റെ ഫോണിലേക്ക് വാര്‍ത്തയ്ക്കായി വിളിച്ചപ്പോള്‍ ആദ്യം ചോദിച്ചത് "എവ
ഒരു മുയ്യം മോഡൽ കൃഷിക്കഥ
ഇതരസംസ്ഥാനങ്ങളിൽനിന്നു വരുന്ന വിഷം കലർന്ന പച്ചക്കറികൾ തങ്ങളുടെ വീട്ടിലേക്
പരാജയ പരന്പരകളിൽ തളരാതെ; ഒരു കെഎഫ്സി വിജയഗാഥ
ലോകമെന്പാടുമുള്ള ഭക്ഷണപ്രേമികൾക്ക് സുപരിചിതമാണ് കെഎഫ്സി (കെന്റക്കി ഫ്രൈഡ് ച
ഒരു അതികായന്റെ പതനം!
ഒന്നുമില്ലായ്മയിൽനിന്ന് കോടികളുടെ വ്യവസായം പടുത്തുയർത്തിയയാളാണ് ബി.ആർ. ഷെ
പാന്പൻ പാലത്തിനു പുതിയ ഭാവം
പുതിയ രൂപത്തിൽ അണിഞ്ഞൊരുങ്ങി പാമ്പൻ പാലം. കടലിന് മുകളിലൂടെയുള്ള ഇന്ത്യയിലെ
കാലുമാറൽ രാഷ്ട്രീയം അഥവാ; "ആയാറാം ഗയാറാം'
രാഷ്ട്രീയപ്പാർട്ടിക്കാരുടെ കാലുമാറ്റത്തിന് പൊതുവേയുള്ള പരിഹാസച്ചൊല്ലാണ് "ആയ
ഉള്ളു നിറയെ സംഗീതം
ഒന്നാം രാഗം പാടി
ഒന്നിനെ മാത്രം തേടി
വന്നുവല്ലോ ഇന്നലെ നീ
വടക്കുംനാഥ
മഹേഷിന്റെ ‘ഉൾക്കാഴ്ച'
അർപ്പണബോധത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ഉത്തമ മാതൃകയാണ് കോട്ടയം പാലാ
ചരിത്രം ഈ ക്ഷേത്രം
ശ്രീരാമന്റെ ജന്മസ്ഥലമായി കണക്കാക്കുന്ന ഹിന്ദുക്കളുടെ പുണ്യഭൂമിയാണ് അയോധ്യ.
പാർഥസാരഥിയും ഗാനഗന്ധർവനും
വർഷങ്ങൾക്കു മുന്‍പാണ്, അന്ന് ഗുരുവായൂർ ക്ഷേത്രത്തിനു സമീപമുള്ള ചെറിയ പാർഥസാര
ടെക്നോക്രാറ്റില്നിന്ന് കര്ഷകനേതാവിലേക്ക്
പി.കെ. രാംദാസ് എന്ന വന്മരം വീണപ്പോള്‍ ഇനി ആര് എന്ന് ചോദിച്ചതുപോലെയായിരുന്നു അ
മരുന്നുവാഴും മലൈ അഥവാ മരുത്വാമല
ജനങ്ങളാൽ സംരക്ഷിക്കപ്പെടുന്ന ഒരു മലയുണ്ട്, നമ്മുടെ അയൽ നാട്ടിൽ. കന്യാകുമാര
പൂരത്തിന്റെ നാട്ടിൽനിന്ന് ആനവണ്ടിയിൽ ഉല്ലാസയാത്രകൾ
ക്രിസ്മസ് അവധിക്കാലം വരാൻ പോവുകയല്ലേ, ഇത്തവണ എന്താ പരിപാടി, എവിടേക്കാണ് അടി
സിമ്മില്‍ കുടുങ്ങരുത്....! വ്യാജന്മാര് ഇനി റേഞ്ചിന് പുറത്ത്
കോഴിക്കോട്: ഒന്നിലധികം സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവാണ് നമ്മളില്‍ പലരും.
പടക്കങ്ങൾ പൊട്ടാത്ത നാട്
പടക്കം മിക്കവർക്കും ഹരമാണ്. തമിഴ്നാട്ടിലാണെങ്കിൽ അത് വികാരവും. ദീപാവലി ഏറ്റ
പതിനെട്ടുകാരന്റെ കന്പനിക്ക് 100 കോടിയുടെ ആസ്തി
മുംബൈ നിവാസിയായ ഒരു പതിമൂന്നുകാരൻ തുടങ്ങിയ സംരംഭം ഇന്ന് ലോകശ്രദ്ധ ആകർഷിക്കു
വെൽക്കം ടു ശ്രീലങ്ക; ജലപാതകളിലൂടെ ലങ്കയിലെത്താം
കേരളത്തിന്റെ അതിർത്തിക്കപ്പുറത്ത് അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന ശ്രീലങ്ക. ഒരു
അധ്യാപകരുടെ പാട്ട് കൂട്ടുകെട്ട്
കണ്ണൂർ സെന്റ് മൈക്കിൾസ് സ്കൂളിന്റെ സ്റ്റാഫ് റൂമിൽ എന്നും പാട്ടുകൾ തളംകെട്ടി നി
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയെ തോല്പിച്ച സിന്ധ്യ
രണ്ടാം ഭാഗം
ജനസംഘം പിന്നീട് ബിജെപിയായി മാറിയപ്പോൾ പാർട്ടിക്ക് കാര്യ
രാഷ്ട്രീയത്തിൽ വാഴുന്ന ഗ്വാളിയോർ സിന്ധ്യമാർ
സ്വാതന്ത്ര്യാനന്തര കാലഘട്ടം മുതൽ ഇപ്പോഴും ഇന്ത്യൻ രാഷ്ട്രീയരംഗത്ത് ഏറെ സ്വാധീന
സജീവം സജ്ജീവ് ബാലകൃഷ്ണൻ
സീമ മോഹന്‍ലാല്‍
കൊച്ചി: നികുതിക്കണക്കുകളിലെ കൂട്ടലും കിഴിക്കലും പൂ
അപൂർവം ഈ സമരജീവിതം
കർക്കശക്കാരനായ പാർട്ടി നേതാവ് എന്ന നിലയിൽനിന്ന് ജനപ്രിയനായ രാഷ്ട്രീയനേതാ
പൊന്ത കാടുകെട്ടി
കോവിഡ് കാലത്തെ ഒരു നൻപകൽ നേരത്ത് മയക്കം വിട്ട് പുതിയ സ്വപ്നങ്ങളിലേക്ക് ഉണർ
അരിട്ടപ്പട്ടി പഞ്ചായത്ത് പ്രസിഡന്റ്, വയസ് 89
തമിഴ്നാട്ടിലെ അരിട്ടപ്പട്ടി പഞ്ചായത്തിലെ പ്രസിഡന്റായ 89കാരിയായ വീരമ്മാൾ അമ
തെരഞ്ഞെടുപ്പുഗോദയിലെ അതികായ ഗായത്രിദേവി
ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച വനിതയാണ് ഗായത്രീദേവി. ഇന്നത്തെ
മരുഭൂമിയെ പച്ചക്കറികൾ കൊണ്ട് പച്ച പുതപ്പിച്ച്...
നാളികേരത്തിന്റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണുണ്ട്...
എന്ന പാ
വചസിലെ വായനാവസന്തം
രണ്ടാഴ്ച മുമ്പ് തിരുവനന്തപുരം പേരൂര്‍ക്കടയില്‍ ഒരു ഗൃഹപ്രവേശം നടന്നു. "വചസ്'
10 വർഷം 1,500 നാടക വേദികൾ, 20 വർഷം 75 സിനിമകൾ
പാട്യം ശ്രീനി എന്ന ശ്രീനിവാസനും നർത്തകൻ വിനീതിനും ശേഷം കണ്ണൂർ ജില്ലയിൽ നിന്ന്
കണ്ണീർപ്പാടങ്ങൾ വറ്റിച്ച വിപ്ലവകാരി
ഇന്ത്യയിൽ കൃഷിയെന്നത് അമേരിക്കയിലെയും ഓസ്ട്രേലിയയിലെയുംപോലെ കേവലമൊരു ഭക്ഷ്
ഇഡി എന്നാൽ ഇഡിയറ്റ് ഡെവിൾസ് എന്നല്ല നാരായണാ...
പണ്ട് ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന സിനിമ ഇറങ്ങിയതിനു ശേഷം കേരളത്തിലെ കേസായ
ചെറുശേരിയുടെ ചിറക്കൽ
കണ്ണൂരിന്റെ സാംസ്കാരിക പൈതൃകത്തില്‍ ചിറക്കല്‍ എന്നത് വലിയൊരേടാണ്. ഏഷ്യയിലെ
കാനാൻ ദേശക്കാർ നിർമിച്ച കമാനവും പടിപ്പുരയും കണ്ടെത്തി
ഇസ്രയേൽ: വടക്കൻ ഇസ്രയേലിൽ പുരാവസ്തു ഗവേഷകർ അടുത്തിടെ അതിശയകരമായ ഒരു കണ്
നൂറിന്റെ നിറവില്‍ കഥാപ്രസംഗം
സര്വകലകളുടേയും സമന്വയമായ കഥാപ്രസംഗമെന്ന കല നൂറിന്റെ നിറവിൽ. കുമാരനാശാ
അരീക്കൽ വെള്ളച്ചാട്ടത്തിൽ ആർത്തുല്ലസിക്കാം
എറണാകുളം ജില്ലയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് പിറവം പാമ്പാക്കുടയി
കൈക്കരുത്തിൽ ഉയരങ്ങളിലേക്ക്
കൊച്ചി: സ്കൂള്‍ പഠനകാലത്ത് പിറ്റി പിരീഡില്‍ കൂട്ടുകാരെല്ലാം ഓരോ കായികവിനോദങ
സത്യമോ മിഥ്യയോ?
അഗസ്ത്യമലനിരകളിലെ പാറയിടുക്കുകൾക്കിടയിലൂടെയും പുൽമേടുകളിലൂടെയും 'തുമ്പ
കൈയിലല്ല കാര്യം ചങ്കുറപ്പിലാണ്...
അഗസ്ത്യമലയുടെ അടിവാരത്തെ ശ്രീധരൻകാണിക്ക് കൈ കളില്ലെങ്കിലും ചങ്കുറപ്പ് ആവോ
കുഞ്ഞൂഞ്ഞ് അങ്ങനെ ‘കുഞ്ഞ്’ ആയി
ഉമ്മൻ ചാണ്ടിയുടെ പാതിമെയ്യായിനിന്ന് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ അഭിമ
പിന്നിട്ടത് കാല് നൂറ്റാണ്ട്; സിനിമാ വാര്‍ത്തയെഴുത്തിന്റെ അമരക്കാരനായി എ.എസ്. ദിനേശ്
പുതിയ ചിത്രങ്ങള്‍ തിയറ്ററുകളില്‍ എത്തുമ്പോള്‍ മിക്കപ്പോഴും അഭ്രപാളികളില്‍ തെ
എംടിയുടെ കൂടല്ലൂർ; കഥയുടെ ഇതിഹാസത്തിന് നവതി
എം.ടി. വാസുദേവൻ നായർ - മലയാള വായനക്കാരന്റെ നെഞ്ചിടിപ്പായ എംടി യുടെ പേരിനു മു
ജൂലൈയുടെ നഷ്ടം
""ഞാന്‍ എന്റെ പാട്ടുകളൊന്നും ടേപ്പ് റെക്കോര്‍ഡില്‍ ഇട്ടു കേള്‍ക്കാറേയില്ല. കാറില
സജീവ് ഡോക്ടർ കഥയെഴുതുകയാണ്...
തൃശൂർ: പ്രിസ്ക്രിപ്ഷൻ എഴുതുന്ന കൈവിരൽത്തുമ്പിൽ നിന്നും കഥയും കവിതയും മനോഹരമാ
പോലീസ് കര്ഷകന്
നീതി നിര്‍വഹണത്തിനൊപ്പം കൃഷിയില്‍ നൂറുമേനി വിളയിക്കാനും തനിക്ക് കഴിയുമെന്ന്
അമേരിക്കയിൽ വെന്നിക്കൊടി പാറിച്ച് ഐപിഎസ് ദന്പതികൾ
ലോകത്തിലെ ഏറ്റവും കഠിനവും ബുദ്ധിമുട്ടുമുള്ള മത്സര ഇനമായ അമേരിക്കയിലെ അയണ്‍
തൊണ്ണൂറ്റിരണ്ടിലും കവിതയുടെ ബാധയൊഴിയാതെ...
കവി ഭരതന്നൂർ ശിവരാജൻ ഇപ്പോഴും എഴുത്തിന്റെ തിരക്കിലാണ്. പ്രായം തൊണ്ണൂറ്റിരണ്ട
സൂര്യതേജസിന്റെ പ്രഭ
മാവേലിക്കര ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്
സൂര്യചൈതന്യത്തിന്റെ 45 വർഷങ്ങൾ
നടരാജ കൃഷ്ണമൂർത്തി അല്ലെങ്കിൽ എൻ. കൃഷ്ണമൂർത്തി എന്നു പറഞ്ഞാൽ അധികമാരും തിരി
പാണ്ടിപ്പത്ത് സാഹസികരുടെ മലനിരകൾ
പാണ്ടിപ്പത്ത്, സാഹസികര്‍ ഇഷ്ടപ്പെടുന്ന വനം! പ്രകൃതിരമണീയമായ, സഞ്ചാരികള്‍ക്ക
നാലായിരം അമ്മമാരുടെ മെഗാ റന്പാൻ പാട്ട്: ലോകചരിത്രത്തിൽ ഇടംനേടി പാലയൂർ
പാലയൂർ: മാർതോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 19
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായൽക്കാഴ്ചകൾ
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായല്‍ക്കാഴ്ചകളും പ്രകൃതി സൗന്ദര്യവും ആസ്വദിച്
രാഷ്ട്രീയജീവിതത്തിൽ അക്ഷരത്തെറ്റ് ഉണ്ടാക്കാത്ത നേതാവ്
കടുത്ത മുഖഭാവമാണ്, കനത്ത ശബ്ദമാണ്, കർക്കശക്കാരനാണ്, തുറന്നൊരു ചിരി വളരെ അ
വരവൂർ ഗോൾഡ് : മണ്ണിൽ വിളയുന്ന സ്വർണം
വരവൂരിലെ സ്വർണം അഥവാ വരവൂർ ഗോൾഡ് എന്ന് കേട്ടിട്ടുണ്ടോ. സാക്ഷാൽ സ്വർണവുമായി വ
വൈപ്പിനിൽനിന്നു ലഡാക്കിലേക്ക്
അലകടലിന്റെ തീരത്തുനിന്നു കിലോമീറ്ററുകൾ താണ്ടി സമതലങ്ങളും കുന്നും കാടും കട
ചരിത്രത്തിന്റെ ഓർമയായി "കൊതി'ക്കല്ല്
പഴയ നാട്ടുരാജ്യങ്ങളുടെ ഓർമ പേറുന്ന അതിർത്തിക്കല്ലുണ്ട് കാഞ്ഞിരമറ്റത്ത്. കൊച
"വീട്ടിലെ ആശുപത്രി'
ഒരു വീട് സ്വന്തമാക്കുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ, ഒരു വീട് ഒരുപാ
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ സഖാവ്
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ ഉടമയായിരുന്നു അന്തരിച്ച കുഞ്ഞനന്തൻ നായരെന്
Latest News
മുട്ടത്തറയില്‍ പ്രതിഷേധം; ഡ്രൈവിംഗ് ടെസ്റ്റ് ഇന്നും മുടങ്ങി
പി. ജയരാജന് വധശ്രമക്കേസ്; പ്രതികളെ വെറുതെവിട്ടതിനെതിരെയുള്ള ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍
പ്രധാനമന്ത്രി അഹമ്മദാബാദിലെത്തി വോട്ട് രേഖപ്പെടുത്തി
മുഖ്യമന്ത്രി ദുബായ് വഴി ഇന്തോനേഷ്യയിലേക്ക്
മൂന്നാംഘട്ട വോട്ടിംഗ് ആരംഭിച്ചു
Latest News
മുട്ടത്തറയില്‍ പ്രതിഷേധം; ഡ്രൈവിംഗ് ടെസ്റ്റ് ഇന്നും മുടങ്ങി
പി. ജയരാജന് വധശ്രമക്കേസ്; പ്രതികളെ വെറുതെവിട്ടതിനെതിരെയുള്ള ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍
പ്രധാനമന്ത്രി അഹമ്മദാബാദിലെത്തി വോട്ട് രേഖപ്പെടുത്തി
മുഖ്യമന്ത്രി ദുബായ് വഴി ഇന്തോനേഷ്യയിലേക്ക്
മൂന്നാംഘട്ട വോട്ടിംഗ് ആരംഭിച്ചു
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top