സ്വർണഭാരത്താൽ നടക്കാൻ ബുദ്ധിമുട്ടി വധു..! വിവാഹത്തിന് ചെലവായത് 249 കോടി
Tuesday, February 20, 2024 12:27 PM IST
അന്പരപ്പിക്കുന്ന ആഡംബരവിവാഹങ്ങൾ ലോകത്തിന്‍റെ പലഭാഗത്തും നടക്കാറുണ്ട്. എന്നാൽ ചൈനയിൽ അടുത്തിടെ നടന്ന ഒരു വിവാഹം അതുക്കുമൊക്കെ മേലെയായി. തെക്കുകിഴക്കൻ ചൈനയിലെ പുട്ടിയനിൽ നടന്ന ഈ അത്യാഡംബര വിവാഹത്തിന്‍റെ ആകെ ചെലവ് എത്രയെന്നോ? 249 കോടി രൂപ.

എന്നാൽ ചെലവിലേക്കാൾ ശ്രദ്ധിക്കപ്പെട്ടത് വധു ധരിച്ച മാലയായിരുന്നു. 100 ഓളം സ്വർണവളകൾകൊണ്ട് അലങ്കരിച്ച മാല ധരിച്ചാണു വധു വിവാഹവേദിയിലെത്തിയത്. സാമൂഹികമാധ്യമങ്ങളില്‍ വന്ന ഇതിന്‍റെ വീഡിയോയിൽ മാലയുടെ ഭാരത്താൽ വധു നടക്കാൻ ബുദ്ധിമുട്ടുന്നതു കാണാം.

ചൈനയിലെ പ്രമുഖ സ്വർണാഭരണ വ്യാപാര ശൃംഖലയായ ലാവോ ഫെംഗ് സിയാംഗിന്‍റെ ചെയർമാൻ യെ ഗൊച്ചൂണിന്‍റെ മകന്‍ യെ ഡിംഗ്‌ഫെംഗ് ആണു വരൻ. കമ്പനിയുടെ വടക്കൻ പ്രവിശ്യയിൽ ജോലി ചെയ്യുന്ന ഒരു മാനേജരുടെ മകളായ യാംഗ് ഹാനിംഗ് ആണു വധു.

വരന്‍റെ കുടുംബത്തിന്‍റെ ആഡംബര കൊട്ടാരമായ "മാർബിൾ ഹൗസി'ലായിരുന്നു വിവാഹാഘോഷം. വിരുന്നിലെ അതിഥികൾക്ക് ഞണ്ട്, ലോബ്സ്റ്റർ, സ്രാവ്, ഫിൻ സൂപ്പ്, വിവിധ പക്ഷികളുടെ വിഭവങ്ങൾ, ഓസ്‌ട്രേലിയൻ അബലോൺ തുടങ്ങിയ വിലയേറിയ ഭക്ഷണ വിഭവങ്ങളാണ് ഒരുക്കിയിരുന്നത്.

ഉയർന്ന നിലവാരമുള്ള ചൈനീസ് മദ്യമായ ക്വെയ്‌ചോ മൗട്ടായിയും അതിഥികൾക്കായി യഥേഷ്ടം വിളമ്പി. മദ്യത്തിനു മാത്രം ചെലവായത് 1.7 കോടിയിലധികം രൂപ. പുരാതന നൃത്തകലാരൂപങ്ങൾ അവതരിപ്പിക്കുന്നതിനായി 50 ലധികം സ്ത്രീ കലാകാരൻമാർ വേദിയിൽ അണിനിരന്നിരുന്നു.

ആഡംബര പരിപാടികളോടു ചൈന ഭരിക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരികൾക്ക് അത്ര മമതയില്ല. ആഡംബരങ്ങൾ ഒഴിവാക്കണമെന്ന് അവർ ഇടയ്ക്കിടെ പൊതുജനങ്ങളോടു നിർദേശിക്കാറുമുണ്ട്.

എന്നിട്ടും ചൈന കണ്ട ഏറ്റവും വലിയ വിവാഹാഘോഷങ്ങളില്‍ ഒന്ന് നടന്നുവെന്നത് ഈ വിവാഹത്തെ കൂടുതൽ ശ്രദ്ധേയമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.