Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Cinema
Super Hit Movies
മുത്താരംകുന്നിലെ പോസ്റ്റ്മാൻ
Wednesday, May 16, 2018 1:35 PM IST
മൂന്നര പതിറ്റാണ്ടായി മലയാളികളുടെ മുന്നിൽ ചിരിയുടെ വസന്തം പൊഴിക്കുന്നതാണ് മുകേഷിന്റെ സിനിമ ജീവിതം. 1982-ൽ ബലൂണ് എന്ന ചിത്രത്തിലൂടെ നടനായി മലയാളികൾക്കു മുന്നിലെത്തിയെങ്കിലും നായകനായി മുകേഷിന് ഏറെ ശ്രദ്ധനേടിക്കൊടുത്ത ചിത്രമായിരുന്നു 1985-ൽ റിലീസ് ചെയ്ത മുത്താരംകുന്ന് പി.ഒ. തികച്ചും ഗ്രാമീണ പശ്ചത്തലത്തിൽ ഗുസ്തി മത്സരത്തിന്റെ ചുവടുപിടിച്ച് നർമ്മത്തിൽ ഉൗന്നിയാണ് ചിത്രത്തിന്റെ കഥ വികസിച്ചത്. പ്രണയവും നർമ്മവും ഗുസ്തിമത്സരവുമൊക്കെ സമം ചേർത്തപ്പോൾ മികച്ച വിജയവും ചിത്രം നേടിയിരുന്നു. ഒപ്പം നായകനായി മുകേഷിനും സംവിധായകനായി സിബി മലയിലിനും ഗംഭീര തുടക്കം തന്നെ ചിത്രം നേടിക്കൊടുത്തു.
സിബി മലയിലിന്റെ ആദ്യ സംവിധാന സംരംഭമായിരുന്നു മുത്താരംകുന്ന്.പി.ഒ. "എന്റെ താല്പര്യം എന്നും കുടുംബ ചിത്രങ്ങളോടായിരുന്നു. കന്നി ചിത്രം ചെയ്യുന്ന സമയത്ത് കുറഞ്ഞ ബജറ്റിൽ ചെറിയൊരു ചിത്രം എന്ന ആവശ്യവുമായാണ് നിർമ്മാതാവ് വന്നത്. ആ സമയത്ത് മറ്റൊരു പ്രോജക്ട് ആലോചിക്കാനാവുമായിരുന്നില്ല’ തന്റെ ആദ്യ ചിത്രത്തിനെക്കുറിച്ച് സംവിധായകന്റെ തന്നെ വാക്കുകളാണിത്. നടൻ ജഗദീഷ്, ആകാശവാണിക്കായി രചിച്ച സഹൃദയ സമക്ഷം എന്ന റേഡിയോ നാടകത്തിൽ ഒരു സിനിമയ്ക്കുള്ള വകയുണ്ടെന്നു നടൻ ശ്രീനിവാസനാണ് ജഗദീഷിനോടു പറയുന്നത്. ശ്രീനിവാസൻ തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നതും. മാമാങ്കം, പടയോട്ടം, തീക്കടൽ, മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ അസോസിയേറ്റ് ഡയറക്ടറായിരുന്ന സിബി മലയിലിന്റെ സ്വതന്ത്ര സംവിധാനരംഗത്തേക്കുള്ള പടികൂടിയായി ചിത്രം മാറി.
ദിലീപ് കുമാർ എന്ന പോസ്റ്റ് മാസ്റ്ററായി മുകേഷും കെ.പി അമ്മിണിക്കുട്ടി എന്ന ഗ്രാമീണ പെണ്കുട്ടിയായി ലിസിയുമാണ് ചിത്രത്തിൽ ജോഡികളാകുന്നത്. ഒപ്പം നെടുമുടി വേണു, ജഗദീഷ്, ശ്രീനിവാസൻ, സുകുമാരി, ജഗതി ശ്രീകുമാർ, വി.ഡി രാജപ്പൻ, കുതിരവട്ടം പപ്പു എന്നിങ്ങനെ താരനിരയുമുണ്ട്. ചിത്രത്തിന്റെ മറ്റൊരു ആകർഷണ ഘടകമായിരുന്നു ബോളിവുഡ് നടനും ഗുസ്തിക്കാരനുമായ ധാരാസിംഗിന്റെ കഥാപാത്രം. നായികയെ സ്വന്തമാക്കാനായി ഗുസ്തിയറിയാത്ത നായകനു മത്സരിക്കേണ്ടിവന്നത് ഈ ധാരാസിംഗിനോടാണ്. ധാരാസിംഗ് എന്ന പേരിൽ തന്നെയാണ് അദ്ദേഹം ചിത്രത്തിലെത്തിയതും.
ഡിമാൻഡുള്ള നായകൻ എന്ന മേൽവിലാസം മുകേഷിനു നൽകിയ ചിത്രമായിരുന്നു മുത്താരംകുന്ന് പി.ഒ. ഇതിനൊപ്പംതന്നെ അക്കാലത്തെ പ്രിയദർശൻ, സിദ്ധിക് ലാൽ ചിത്രങ്ങളിലൂടെ കോമഡിയിൽ തനിക്കുള്ള സ്പേസ് മുകേഷ് സൃഷ്ടിച്ചെടുക്കുകയായിരുന്നു. പിന്നീടെത്തിയ മുകേഷിന്റെ മികച്ച വിജയങ്ങളൊക്കെ ഈ ശ്രേണിയിൽ നർമ്മത്തിൽ കഥ പറഞ്ഞ ചിത്രങ്ങളായിരുന്നു.
കൊട്ടാരക്കരയ്ക്കടുത്തുള്ള മേലില എന്ന ഗ്രാമ പ്രദേശമായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. മുത്താരംകുന്ന് പോസ്റ്റോഫീസിൽ പുതിയതായി എത്തുന്ന പോസ്റ്റുമാസ്റ്ററാണ് ദിലീപ് കുമാർ. അവിടത്തെ പഴയൊരു ഗുസ്തിക്കാരനായ കുട്ടൻ പിള്ളയുടെ മകൾ അമ്മിണിക്കുട്ടിയെ അയാൾക്ക് ഇഷ്ടമാകുന്നു. സിനിമ നടൻ മമ്മൂട്ടിയുടെ ആരാധികയാണെന്നും മമ്മൂട്ടിക്ക് അമ്മിണിക്കുട്ടി കത്തുകൾ എഴുതാറുണ്ടെന്നും മനസിലാക്കുന്ന ദിലീപ് മമ്മൂട്ടിയെന്ന വ്യാജേന അമ്മിണിക്കുട്ടിക്കു കത്തുകൾ അയക്കുന്നു. ഒപ്പം പുതിയ പോസ്റ്റ്മാസ്റ്റർ ദിലീപ് തന്റെ കൂട്ടുകാരനാണെന്നും കത്തിലെഴുതി. അതോടെ അമ്മിണിക്കുട്ടിക്കും ദിലീപിനോട് അടുപ്പമായി. ഒടുവിൽ അമ്മിണിക്കുട്ടിയോട് സത്യം തുറന്നു പറയുന്നുണ്ടെങ്കിലും വലിയൊരു വെല്ലുവിളി ദിലീപിനു മുന്നിലുണ്ടായിരുന്നു. തന്റെ മകളെ കല്യാണം കഴിക്കണമെങ്കിൽ ഗുസ്തി ചാന്പ്യൻ ധാരാസിംഗിനെ ഗോദയിൽ തോല്പിക്കണമെന്നായി കുട്ടൻപിള്ള. അതിനായി ഗുസ്തിയെന്തെന്ന് അറിയാത്ത നായകൻ ഗോദയിലേക്കിറങ്ങി. മത്സരത്തിൽ വിജയിക്കാനായില്ലെങ്കിലും അമ്മിണിക്കുട്ടിയുടേയും ദിലീപിന്റെയും സ്നേഹം തിരിച്ചറിഞ്ഞ ധാരാസിംഗ് അവരെ ഒന്നിപ്പിക്കുന്നതോടെ ചിത്രത്തിനു ശുഭാന്ത്യം.
ലളിതമായൊരു കഥയെ തികഞ്ഞ നർമ്മഭാവത്തോടെ അവതരിപ്പിക്കാൻ ചിത്രത്തിനു കഴിഞ്ഞിട്ടുണ്ട്. ഗുസ്തിക്കായി ഉള്ളതെല്ലാം ചെലവാക്കുന്ന കുട്ടൻപിള്ള, സഹോദരങ്ങളെങ്കിലും മത്സരിച്ച് ഹോട്ടൽ നടത്തുന്ന ജഗതിയും വിഡി.രാജപ്പനും, കുട്ടൻ പിള്ളയ്ക്കൊപ്പം നിന്നുകൊണ്ട് ഫയൽവാൻമാരുടെ ദൗർബല്യം ചോർത്തികൊടുക്കുന്ന പൂജപ്പുര രവിയുടെ ഫൽഗുണൻ, പോസ്റ്റ്മാസ്റ്ററായ നായകനു പണികൊടുക്കാൻ ശ്രമിക്കുന്ന ശ്രീനിവാസന്റെ പോസ്റ്റ്മാൻ തുടങ്ങി ചിത്രം കണ്ടിറങ്ങിയാലും മനസിൽ നിൽക്കുന്ന കഥാപാത്രങ്ങളാൽ സന്പന്നമാണ് മുത്താരംകുന്ന് പി.ഒ.
തയാറാക്കിയത്: അനൂപ് ശങ്കർ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഹിറ്റ് കൂട്ടുകെട്ട് ഒരുക്കിയ ഒരാൾ മാത്രം
സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ മമ്മൂട്ടി നായകനായി ഒരു ചിത്രത്തിനായുള്ള മ
മന്നാഡിയാർ പെണ്ണിന് ചെങ്കോട്ട ചെക്കൻ
തൊണ്ണൂറുകളിലാണ് മുകേഷ് എന്ന നടൻ ബോക്സോഫീസിൽ വിലയുള്ള താരമായി കത്തി നിന്നത
രഘുവരന്റെ വ്യൂഹം
യവനികയ്ക്കു പിന്നിലൊളിച്ചെങ്കിലും ഇന്നും പ്രേക്ഷകരുടെ മനസിൽ ഒരു മേരു പർവതം പ
കരുമാടിക്കുട്ടന്റെ കദനകഥ
ചാലക്കുടിക്കാരൻ ചങ്ങാതി എന്ന ചിത്രം തിയറ്ററിലേക്കെത്തുന്പോൾ മലയാളികളുടെ ഒര
മലയാളികൾ മറക്കില്ല മാമാട്ടിക്കുട്ടിയെ
നുണക്കുഴിക്കവിളും കിലുകിലെയുള്ള ചിരിയുമായി മലയാളികളുടെ മനസിൽ പതിറ്റാണ്ടു
കുടുംബങ്ങൾ ഏറ്റെടുത്ത ഏപ്രിൽ 18
കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, നിർമാണം, അഭിനയം, ഗാനാലാപനം, സംഗീതസംവിധാനം,
നൊമ്പരപ്പെടുത്തുന്ന രചന
വാക്കുകളാൽ രൂപപ്പെടുത്തുന്ന ചില ജീവിതങ്ങൾ നമ്മുടെ മനസിലിടം പിടിക്കാറുണ്ട്. എ
ഹൃദയത്തിൽ പതിഞ്ഞുപോയെ ചമയക്കൂട്ട്
വർണങ്ങളുടെ സൗന്ദര്യത്തിനെയാണ് ചമയം എന്നു നമ്മൾ പറയുന്നത്. ആ ചമയം തിരശീലയി
ഒരു പാവം രാജകുമാരന്റെ കഥ
നർമത്തിന്റെ കണിശതയും രചനയുടെ കൈയടക്കവും തിരകാവ്യ രചനയിൽ ഫലപ്രദമായി ഉപയേ
ചിരി നിലയ്ക്കാത്ത പഞ്ചാബിഹൗസ്
ആക്ഷേപഹാസ്യത്തിന്റെ പുത്തൻ രൂപമാണ് സമൂഹമാധ്യമങ്ങളിലെ ട്രോളുകൾ. രാഷ്ട്രീയമ
കൊട്ടാരംവീട്ടിലെ പ്രിയങ്കരനായ അപ്പൂട്ടൻ
തൊണ്ണൂറുകളുടെ തുടക്കത്തോടെയാണു കുടുംബ പ്രേക്ഷകരുടെ പ്രിയതാരമായി ജയറാം വള
രാഷ്ട്രീയക്കളികളുടെ തലസ്ഥാനം
മലയാള സിനിമയിൽ സുരേഷ് ഗോപിക്കു തന്റെ സൂപ്പർതാര കിരീടത്തിലേക്കുള്ള ആദ്യപടി
മുള്ളങ്കൊല്ലിയിലെ വേലായുധന്റെ കഥ
മലയാളികളുടെ മനസിൽ ആഴത്തിൽ പതിഞ്ഞു പോയ ചില മോഹൻലാൽ സിനിമകളുണ്ട്. മംഗലശ്
പ്രാഞ്ചിയേട്ടനും പുണ്യാളനും
ചുറ്റുപാടുമുള്ള ലോകത്തിന്റെ സ്പന്ദനം കലയിലൂടെ മുന്നിലെത്തി നിൽക്കുന്പോൾ അവ
തിളക്കം മങ്ങാതെ ഉസ്താദ്..!
മലയാളത്തിന്റെ ബോക്സോഫീസ് ചരിത്രങ്ങളെ എന്നും തിരുത്തിക്കുറിച്ചിട്ടുള്ള കൂട്ടു
ഹിറ്റ് കൂട്ടുകെട്ട് ഒരുക്കിയ ഒരാൾ മാത്രം
സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ മമ്മൂട്ടി നായകനായി ഒരു ചിത്രത്തിനായുള്ള മ
മന്നാഡിയാർ പെണ്ണിന് ചെങ്കോട്ട ചെക്കൻ
തൊണ്ണൂറുകളിലാണ് മുകേഷ് എന്ന നടൻ ബോക്സോഫീസിൽ വിലയുള്ള താരമായി കത്തി നിന്നത
രഘുവരന്റെ വ്യൂഹം
യവനികയ്ക്കു പിന്നിലൊളിച്ചെങ്കിലും ഇന്നും പ്രേക്ഷകരുടെ മനസിൽ ഒരു മേരു പർവതം പ
കരുമാടിക്കുട്ടന്റെ കദനകഥ
ചാലക്കുടിക്കാരൻ ചങ്ങാതി എന്ന ചിത്രം തിയറ്ററിലേക്കെത്തുന്പോൾ മലയാളികളുടെ ഒര
മലയാളികൾ മറക്കില്ല മാമാട്ടിക്കുട്ടിയെ
നുണക്കുഴിക്കവിളും കിലുകിലെയുള്ള ചിരിയുമായി മലയാളികളുടെ മനസിൽ പതിറ്റാണ്ടു
കുടുംബങ്ങൾ ഏറ്റെടുത്ത ഏപ്രിൽ 18
കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, നിർമാണം, അഭിനയം, ഗാനാലാപനം, സംഗീതസംവിധാനം,
നൊമ്പരപ്പെടുത്തുന്ന രചന
വാക്കുകളാൽ രൂപപ്പെടുത്തുന്ന ചില ജീവിതങ്ങൾ നമ്മുടെ മനസിലിടം പിടിക്കാറുണ്ട്. എ
ഹൃദയത്തിൽ പതിഞ്ഞുപോയെ ചമയക്കൂട്ട്
വർണങ്ങളുടെ സൗന്ദര്യത്തിനെയാണ് ചമയം എന്നു നമ്മൾ പറയുന്നത്. ആ ചമയം തിരശീലയി
ഒരു പാവം രാജകുമാരന്റെ കഥ
നർമത്തിന്റെ കണിശതയും രചനയുടെ കൈയടക്കവും തിരകാവ്യ രചനയിൽ ഫലപ്രദമായി ഉപയേ
ചിരി നിലയ്ക്കാത്ത പഞ്ചാബിഹൗസ്
ആക്ഷേപഹാസ്യത്തിന്റെ പുത്തൻ രൂപമാണ് സമൂഹമാധ്യമങ്ങളിലെ ട്രോളുകൾ. രാഷ്ട്രീയമ
കൊട്ടാരംവീട്ടിലെ പ്രിയങ്കരനായ അപ്പൂട്ടൻ
തൊണ്ണൂറുകളുടെ തുടക്കത്തോടെയാണു കുടുംബ പ്രേക്ഷകരുടെ പ്രിയതാരമായി ജയറാം വള
രാഷ്ട്രീയക്കളികളുടെ തലസ്ഥാനം
മലയാള സിനിമയിൽ സുരേഷ് ഗോപിക്കു തന്റെ സൂപ്പർതാര കിരീടത്തിലേക്കുള്ള ആദ്യപടി
മുള്ളങ്കൊല്ലിയിലെ വേലായുധന്റെ കഥ
മലയാളികളുടെ മനസിൽ ആഴത്തിൽ പതിഞ്ഞു പോയ ചില മോഹൻലാൽ സിനിമകളുണ്ട്. മംഗലശ്
പ്രാഞ്ചിയേട്ടനും പുണ്യാളനും
ചുറ്റുപാടുമുള്ള ലോകത്തിന്റെ സ്പന്ദനം കലയിലൂടെ മുന്നിലെത്തി നിൽക്കുന്പോൾ അവ
തിളക്കം മങ്ങാതെ ഉസ്താദ്..!
മലയാളത്തിന്റെ ബോക്സോഫീസ് ചരിത്രങ്ങളെ എന്നും തിരുത്തിക്കുറിച്ചിട്ടുള്ള കൂട്ടു
മറക്കാനാവില്ല അനുബന്ധം
ചില കൂടിച്ചേരലുകൾ കാലഘട്ടത്തിന്റെ മാത്രം പ്രത്യേകതയാണ്. ആ കൂടിച്ചേരലുകൾ പി
കാലത്തിനു മുന്പേ സഞ്ചരിച്ച വാർത്ത
വെള്ളിത്തിരയിൽ ആൾക്കൂട്ടത്തിന്റെ കഥ പറഞ്ഞ സംവിധായകൻ വിട പറയുന്പോൾ അതു തീർ
എങ്ങനെ നീ മറക്കും
"ദേവദാരു പൂത്തു എൻ മനസിൽ താഴ്വരയിൽ..’ ഈ ഗാനം മൂളാത്തവരായി ഒരു കാലത്തു മലയാള
മുത്തോട് മുത്ത്
കാലഘട്ടത്തിന് അനിവാര്യമായ മാറ്റങ്ങൾ സിനിമയുടെ ദൃശ്യഭാഷയിൽ എന്നും സംഭവിച്ചി
ചിന്താവിഷ്ടയായ ശ്യാമള
"ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലും ഓരോതരം ആശയങ്ങൾ നമ്മളിൽ സ്വാധീനം ചെലുത്തും.
അവിടത്തെപ്പോലെ ഇവിടെയും
മലയാള സിനിമയുടെ ഇന്നലെകളിൽ നിരവധി ക്ലാസിക്കുകൾ തീർത്ത സംവിധായകനായിരുന്ന
അമൃതം ഗമയ: നാശത്തിൽ നിന്നു ജീവിതത്തിലേക്ക്
ശാന്തി മന്ത്രങ്ങളിൽ ഏറെ പ്രാധാന്യമർഹിക്കുന്ന ഒരു വാചകമാണ് മൃത്യോര്മാ അമൃതം ഗമ
പെരുവണ്ണാപുരത്തെ പറഞ്ഞുതീരാത്ത വിശേഷങ്ങൾ
വിശേഷങ്ങൾ പറഞ്ഞാൽ തീരാത്ത പെരുവണ്ണാപുരത്തെ പ്രണയത്തിന്റെയും സൗഹൃദത്തിന്റെ
അശോകേട്ടന്റെയും അപ്പുക്കുട്ടന്റെയും "യോദ്ധ'
നേപ്പാളിന്റെ പുണ്യമായ മലനിരകളിൽ ലോകസമാധാന സന്ദേശവുമായി പുതിയ ലാമയെ വാഴിക്കുകയാണ്. ആ പുണ്യ ഭൂമിയിലേ
മറവത്തൂരിലെ സ്വപ്നങ്ങൾ...
ഒരായിരം കനവിന്റെ പ്രതീക്ഷയുമേറി മറവത്തൂരിലെ മണ്ണിലെത്തിയ ജീവിതങ്ങളുടെ കഥ പറഞ്ഞ ചിത്രമായിരുന്നു "ഒരു
Latest News
സ്വര്ണ വില കുറഞ്ഞു
സിഎജിക്കെതിരെ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി
ബിഹാറിൽ സമൂഹമാധ്യമങ്ങളിൽ സർക്കാരിനെ വിമർശിച്ചാൽ കുറ്റകൃത്യം; നടപടിക്ക് നിർദേശിച്ച് മുഖ്യമന്ത്രി
റിയാദിൽ രണ്ട് പോലീസുകാർ ഉൾപ്പെടെ മൂന്ന് പേർ വെടിയേറ്റ് മരിച്ചു
സ്പീക്കർ സർക്കാരിന്റെ പാവ ആയെന്ന് ഒരിക്കൽ കൂടി തെളിഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ്
Latest News
സ്വര്ണ വില കുറഞ്ഞു
സിഎജിക്കെതിരെ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി
ബിഹാറിൽ സമൂഹമാധ്യമങ്ങളിൽ സർക്കാരിനെ വിമർശിച്ചാൽ കുറ്റകൃത്യം; നടപടിക്ക് നിർദേശിച്ച് മുഖ്യമന്ത്രി
റിയാദിൽ രണ്ട് പോലീസുകാർ ഉൾപ്പെടെ മൂന്ന് പേർ വെടിയേറ്റ് മരിച്ചു
സ്പീക്കർ സർക്കാരിന്റെ പാവ ആയെന്ന് ഒരിക്കൽ കൂടി തെളിഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ്
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top