പെണ്‍സിനിമകൾ പ്രിയങ്കരമാകുന്പോൾ
പെണ്‍സിനിമകൾ പ്രിയങ്കരമാകുന്പോൾ
Wednesday, May 24, 2017 3:29 AM IST
സിനിമയിൽ പലപ്പോഴും നായികമാരും സ്ത്രീകഥാപാത്രങ്ങളും അലങ്കാരത്തിനായി സൃഷ്ടിക്കപ്പെടുന്നവരാണ്. അതിന് അപവാദമായി പല ഭാഷകളിലും സിനിമകളെത്തുകയും വിജയിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും പൊതുവേ പുരുഷ കേന്ദ്രീകൃതമാണ് സിനിമാ വ്യവസായം. സ്ത്രീ സൂപ്പർസ്റ്റാറുകൾ എന്നു പറയാൻ ഇവിടെ എത്രപേർ ഉണ്ടായിട്ടുണ്ട്? പക്ഷേ ഇന്ത്യൻ സിനിമയിൽ ആകമാനം ഒരു മാറ്റത്തിന്‍റെ കാറ്റ് വീശുകയാണിപ്പോൾ. ബോളിവുഡിൽ മുതൽ തമിഴിലും മലയാളത്തിലുമെല്ലാം ഇതിന്‍റെ അലയൊലികൾ കണ്ടുതുടങ്ങിയിരിക്കുന്നു. വിവാഹം കഴിയുന്നതോടെ ഒരു നായികയുടെ ആയുസ് തീരുന്ന രീതിയൊക്കെ മാറി നായക·ാരേപ്പോലെ ഏതുകാലത്തും തങ്ങൾക്കും പിടിച്ചു നിൽക്കാമെന്ന് പതുക്കെ പതുക്കെ ചില നായികമാരെങ്കിലും തെളിയിക്കുകയാണ്. നായക·ാരില്ലാതെ സിനിമകൾ വിജയിപ്പിക്കാനും നായകനു തോളോടു തോൾ ചേർന്ന് സിനിമയുടെ ഭാഗമാകാനും ഒരു ചെറിയ ശതമാനമെങ്കിലും വരുന്ന സ്ത്രീ അഭിനേതാക്കൾക്ക് കഴിയുന്നുണ്ട്. ഇന്ത്യൻ സിനിമയിലെ മിക്ക ഭാഷകളിലും സ്ത്രീ പ്രാധാന്യമുള്ള പ്രോജക്ടുകൾ രൂപപ്പെട്ടു വരുന്നു എന്നതാണ് കൗതുകരം.

ബോളിവുഡിൽ ശ്രീദേവിയും രേഖയും മാധുരി ദീക്ഷിദുമൊക്കെ ലേഡി സൂപ്പർസ്റ്റാറുകളായിരുന്നെങ്കിലും പലപ്പോഴും ട്രെൻഡുകൾക്കു പിറകേ മാത്രം പോയ അവിടെ നായികാ കേന്ദ്രീകൃതമായ സിനിമകൾ കുറവായിരുന്നു. ബോളിവുഡിൽ ടിപ്പിക്കൽ നായികാ സങ്കൽപത്തിനു മാറ്റമിട്ട ഒരു പ്രധാന നടി കാജലായിരുന്നു. വിവാഹത്തിനുശേഷവും അഭിനയരംഗത്ത് വളരെ സെലക്ടീവായി മുന്നേറുകയും താരമൂല്യം കാത്തുസൂക്ഷിക്കുകയും ചെയ്ത നടിയാണ് കാജൽ. നടിമാരുടെ താരമൂല്യത്തിന് ആയുസില്ലെന്നും വിവാഹത്തോടെ കരിയറിൽ ബ്രേക്ക് വരുമെന്നുമുള്ള പതിവ് സങ്കൽപത്തിൽ നിന്നു വ്യത്യസ്തമായാണ് കാജൽ മുന്നേറിയത്. നാളുകൾക്കു മുന്പ് കാജൽ തുടങ്ങിവച്ച ഈ മുന്നേറ്റം ഇന്ന് പല രീതിയിലും അവിടെ പ്രതിഫലിച്ചു കാണുന്നു. വിദ്യാബാലനും മറ്റും നായക·ാരെ ആശ്രയിക്കാതെ സ്വന്തമായി സിനിമകൾ വിജയിപ്പിക്കുന്നു. അവർക്കു ചേരുന്ന കഥയും കാരക്ടറുകളും സൃഷ്ടിക്കാൻ അവിടെ സംവിധായകരും തിരക്കഥാകൃത്തുക്കളും ഉൽസാഹിക്കുകയാണ്. കങ്കണാറൗത്ത്, ദീപികാ പദുക്കോണ്‍ എന്നിവരുടെ കാര്യവും വ്യത്യസ്തമല്ല. സ്ത്രീ കേന്ദ്രീകൃത സിനിമകളിലൂടെ സിനിമാ വ്യവസായത്തെ നിയന്ത്രിക്കാൻ ഈ വനിതകൾക്കു കഴിയുന്നുണ്ട്.

ദക്ഷിണേന്ത്യൻ ഭാഷകളിലും സ്ഥിതി വ്യത്യസ്തമല്ല. മലയാളത്തിന്‍റെ കാര്യമെടുത്താൽ ഒരുകാലത്ത് ഇവിടെ നായികപ്രധാന്യമുള്ള സിനിമകൾ ഒട്ടേറെയെത്തിയിരുന്നു. എന്നാൽ കുറേ വർഷങ്ങളായി ഇതിന് ഗണ്യമായ ഇടിവു സംഭവിക്കുകയും താരവിലയുള്ള ജനപ്രിയ നായികമാർ ഇല്ലാതാവുകയും ചെയ്തിരുന്നു. ഓരോ സിനിമയ്ക്കും ഓരോ നായിക എന്ന നിലയിൽ താരങ്ങൾ വന്നുപോകുന്ന അവസ്ഥയിൽ നിന്നും ഇപ്പോൾ മാറ്റം വരികയാണ്.

മലയാളത്തിൽ ആദ്യകാലത്ത് നായകനൊപ്പം തന്നെ പ്രാധാന്യമുള്ള നായികാ കഥാപാത്രങ്ങളുണ്ടായിരുന്നു. ഷീലയും ശാരദയും ജയഭാരതിയുമൊക്കെ ഇവിടെ വിലയുള്ള നടിമാരായിരുന്നു. ക്രമേണ നായക·ാരുടെ ആധിപത്യം കൂടുകയും സൂപ്പർസ്റ്റാർ, മെഗാസ്റ്റാർ തുടങ്ങിയ വിശേഷണ പദങ്ങൾ ഇൻഡസ്ട്രിക്ക് അലങ്കാരമാവുകയും ചെയ്തതോടെ നായികാ കഥാപാത്രങ്ങളുടെ പ്രാധാന്യം കുറഞ്ഞു വന്നു. ഇതിനിടയിലും ഇവിടെ ഒരുപിടി നായികമാർ തങ്ങളുടെ പ്രതിഭകൊണ്ട് പ്രേക്ഷകരുടെ ഇഷ്ടം നേടി. നദിയാ മൊയ്തു, രേവതി, ഉർവശി, ശോഭന തുടങ്ങിയവർ നായക·ാരുടെ ഷോ ഓഫുകൾക്കിടയിലും ശ്രദ്ധയും താരമൂല്യവും നേടിയെടുത്തവരായിരുന്നു.

പുതിയ കാലത്തിലേക്ക് വരുന്പോൾ മഞ്ജുവാര്യരും മീരാജാസ്മിനും കാവ്യാമാധവനുമൊക്കെ പ്രേക്ഷകപ്രീതിയും താരമൂല്യവും നേടിയവരായിരുന്നു. എന്നാൽ ഇവർക്കുശേഷം ജനപ്രിയ നായികനടികളുടെ അഭാവമാണ് കാണാനായത്. ഒന്നോ രണ്ടോ ചിത്രങ്ങൾ ചെയ്ത് അന്യഭാഷകളിലേയ്ക്ക് ചേക്കേറുന്ന നായികമാരേയും നമ്മൾ കണ്ടു. ഇതിനിടയിലാണ് മഞ്ജുവാര്യരുടെ സിനിമയിലേയ്ക്കുള്ള രണ്ടാംവരവും പാർവതിയെപ്പോലുള്ള കാലിബറുള്ള നായികമാരുടെ മുന്നേറ്റവുമുണ്ടായത്. ഇതോ ടെ നായികാപ്രധാന്യമുള്ള സിനിമകൾക്ക് ജീവൻ വച്ചു തുടങ്ങി.

മഞ്ജുവാര്യരുടെ സിനിമയിലേയ്ക്കുള്ള തിരിച്ചുവരവാണ് നായികാ കേന്ദ്രീകൃത സിനിമകൾക്ക് ആക്കം കൂട്ടിയതെന്നു പറയാം. മലയാളത്തിനെ സംബന്ധിച്ച് അന്യമായ ഒരു രീതിയാണ് മഞ്ജു കൊണ്ടുവന്നത്. വിവാഹത്തിനുശേഷം വർഷങ്ങളോളം ഫീൽഡിൽ നിന്നു വിട്ട് നിന്ന് പിന്നീടും നായികയായി രംഗത്തെത്തുക എന്നത് മലയാളത്തിന് പുതുമയായിരുന്നു. അതിൽ മഞ്ജു വിജയിച്ചതോടെ മഞ്ജുവിനെ കേന്ദ്രകഥാപാത്രമാക്കി തിരക്കഥകൾ രചിക്കാനും പ്രോജക്ടുകൾ രൂപപ്പെടുത്താനും തുടങ്ങി. വന്പൻ പുരുഷ താരങ്ങൾ വിലസുന്ന മലയാളത്തിൽ മഞ്ജു തുറന്നിട്ടത് പുതിയൊരു പരീക്ഷണമാണ്. അതിൽ ഒരു പരിധി വരെ വിജയിക്കാനും അവർക്കു കഴിഞ്ഞു.


ഹൗ ഓൾഡ് ആർ യു മുത ൽ സൈറാബാനു വരെ മഞ്ജു അഭിനയിച്ച ചിത്രങ്ങളെല്ലാം നായികാ കേന്ദ്രീകൃതമായിരുന്നു. വൻ വിജയങ്ങളാകാൻ എല്ലാ ചിത്രങ്ങൾക്കും കഴിഞ്ഞില്ലെങ്കിലും പുരുഷതാര സിനിമകൾക്കിടയിൽ ശ്രദ്ധനേടാൻ പല മഞ്ജു ചിത്രങ്ങൾക്കും കഴിഞ്ഞു. ഇപ്പോൾ മഞ്ജു മറ്റൊരു ഗംഭീര പ്രോജക്ടിനൊപ്പമാണ്. മാധവിക്കുട്ടിയുടെ ജീവിത കഥ പറയുന്ന ആമി എന്ന ചിത്രത്തിലെ ടൈറ്റിൽറോളിൽ മഞ്ജു എത്തുന്പോൾ സിനിമാലോകം ഒന്നാകെ വൻ പ്രതീക്ഷയിലാണ്. കമൽ ഒരുക്കുന്ന ചിത്രം ഈ വർഷത്തെ ഏറ്റവും ശ്രദ്ധേയമായ പ്രോജക്ടായി കഴിഞ്ഞു.

പാർവതിയാണ് പെണ്‍സിനിമകളുടെ മറ്റൊരു ശ്രദ്ധാകേന്ദ്രം. എന്നു നിന്‍റെ മെയ്തീനും ടേക്ക് ഓഫുമൊക്കെ പാർവതിയുടെ കരുത്ത് തെളിയിക്കുന്നതായിരുന്നു. വെറുതെ വന്നുപോകുന്ന നായികയ്ക്കപ്പുറം വ്യക്തിത്വമുള്ള കഥാപാത്രങ്ങളെ മാത്രം സ്വീകരിക്കുന്ന പാർവതിയുടെ നയം അവർ ക്ക് ഏറെ ഗുണം ചെയ്തിട്ടുണ്ട്. പാർവതിയെപ്പോലുള്ള ആർട്ടിസ്റ്റുകളുടെ സാന്നിധ്യം ഇവിടെ നായികാപ്രാധാന്യമുള്ള സിനിമകളുടെ ചിന്തകൾക്ക് ആക്കം കൂട്ടിയിട്ടുണ്ട്.

അണിയറിയിൽ സ്ത്രീപ്രാധാന്യമുള്ള ഒരുപിടി സിനിമകൾ ഒരുങ്ങുന്നുണ്ട്. സുഗതകുമാരിയുടെ കഥ പറയുന്ന പവിഴമല്ലിയിൽ ആശാശരത് പ്രധാന കഥാപാത്രമാകുന്നു. സിന്ധുരാജ് ഒരുക്കുന്ന അടുത്ത തിരക്കഥ സ്ത്രീ കഥാപാത്രത്തിന് പ്രധാന്യമേറിയതാണ്. ഒപ്പം വനിതാ സംവിധായകരുടെ സാന്നിധ്യവും എടുത്തു പറയേണ്ടതാണ്. അഞ്ജലിമേനോന്‍റെ സാന്നിധ്യം ഈ വർഷം ഉണ്ടായേക്കും. പൃഥ്വിരാജ് നായകനാകുന്ന ഒരു സിനിമയുടെ രചനയിലാണ് അഞ്ജലി ഇപ്പോൾ. ഒപ്പം ഗീതുമോഹൻദാസ് നിവിൻപോളിയെ നായകനാക്കി ഒരുക്കുന്ന മൂത്തവൻ ചിത്രീകരണം തുടങ്ങിക്കഴിഞ്ഞു.

തമിഴിലേയ്ക്കു വന്നാൽ നയൻതാര നടത്തുന്ന മുന്നേറ്റത്തെ ചെറുതായി കാണാനാവില്ല. ആദ്യകാലത്ത് ഗ്ലാമറിന്‍റെ പിൻബലത്തിൽ ശ്രദ്ധനേടിയ ഒരു നടി ഇപ്പോൾ അഭിനയപ്രധാന്യമുള്ള കഥാപാത്രങ്ങളിലൂടെ നേടുന്ന വിജയം എടുത്തു പറയേണ്ടതു തന്നെ. ഡോറ, അറം, കൊലൈയുതിർകാലം തുടങ്ങിയ നയൻതാര ചിത്രങ്ങളിൽ പേരിനാണ് നായകൻ. ഹാസ്യനടൻ സൂരിക്കൊപ്പം പോലും നയൻതാര അഭിനയിക്കുന്നു. തന്‍റെ ചിത്രം കച്ചവടം ചെയ്യാൻ പേരെടുത്ത നായകർ വേണ്ട എന്ന സൂചനയാണ് ഇതുവഴി നയൻതാര നൽകുന്നത്. അരഡസനോളം ചിത്രങ്ങളിൽ അഭിനയിച്ചു വരുന്ന തൃഷയും നയൻതാരയുടെ പാതയിൽ തന്നെ. മഞ്ജുവാര്യരെപ്പോലെ വിവാഹത്തിന് വർഷങ്ങൾക്കുശേഷവും താരമൂല്യം നിലനിറുത്താൻ ജ്യോതികയ്ക്ക് കഴിയുന്നു. ജ്യോതിക കേന്ദ്രകഥാപാത്രമാകുന്ന മകളീർമട്ടും എന്ന ചിത്രത്തിൽ പേരിനുപോലും നായകനില്ല.

തെലുങ്കിലും പെണ്‍സിനിമകൾ വിജയ കഥ പറയുന്നു. അനുഷ്കയും തമന്നയും നായക·ാരുടെ പിന്തുണയില്ലാതെ വിജയങ്ങൾ നൽകുന്ന നായികമാരാണ്. ബാഹുബലി പ്രഭാസിനെ കേന്ദ്രീകരിച്ചാണ് നീങ്ങുന്നതെങ്കിലും രമ്യാകൃഷ്ണനും അനുഷ്കയും ചിത്രത്തിന് നൽകുന്ന കരുത്ത് ചെറുതല്ല.

പുരുഷകേന്ദ്രീകൃതമായ ഒരു ഇൻഡസ്ട്രിയിൽ വനിതകൾ നേടുന്ന മുന്നേറ്റം വരുംകാലങ്ങളിൽ ശക്തമാകുമെന്നു തന്നെ കരുതാം. സ്ത്രീ കേന്ദ്രീകൃത സിനിമകൾക്കൊപ്പം വനിതാസംവിധായകരുടെ സാന്നിധ്യം കൂടുന്നുവെന്നതാണ് ഏറെ ശ്രദ്ധേയം. കൂടുതൽ വനിതകൾ സംവിധാന രംഗത്തേയ്ക്ക് എത്തുന്നതോടെ കാമറയിലും എഡിറ്റിംഗിലുമടക്കം വനിതാപ്രാതിനിധ്യം കൂടുതലുണ്ടാകും. എന്തായാലും ഇന്ത്യൻ സിനിമയിൽ എല്ലാ അർത്ഥത്തിലും സ്ത്രീസാന്നിധ്യം ഏറുകയാണ്. അത് സിനിമയ്ക്ക് ഗുണമല്ലാതെ ദോഷമൊന്നും ചെയ്യുകയില്ല എന്നതും എടുത്തു പറയേണ്ടതു തന്നെ.

ബിജോ ജോ തോമസ്