Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
നഗ്നരായ രാജാക്കന്മാരുടെ കാലം
Sunday, July 21, 2019 12:55 AM IST
കേരളത്തിലെ പോലീസ് സേനയിലെ ഒറ്റുകാർക്കെതിരെ അവരുടെ യോഗത്തിൽ വച്ചുതന്നെ മുഖ്യമന്ത്രി പിണറായി വിജയൻ വല്ലാതെ രോഷാകുലനായി. ശബരിമല സമരക്കാലത്ത് സർക്കാർ നടത്തിയ നീക്കങ്ങളെല്ലാം തക്കസമയത്തു പോലീസുകാർ തന്നെ ആർഎസ്എസ്കാർക്കു ചോർത്തിക്കൊടുത്തതാണ് ആഭ്യന്തരവകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രിയെ രോഷാകുലനാക്കിയത്. മുഖ്യമന്ത്രി തന്നെ ഈ ആക്ഷേപം ഉന്നയിക്കുന്പോൾ സ്വാഭാവികമായും ഉയരേണ്ട ചോദ്യമുണ്ട്, എന്തേ ഇവിടത്തെ പോലീസ് ഇങ്ങനെ ആയി? ആരാണു പോലീസുകാരെ ഒറ്റുകാരാക്കിയത്?
പോസ്റ്റൽ വോട്ടിന്റെ രഹസ്യം
ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ പോലീസിന്റെ പോസ്റ്റൽ വോട്ടുകളിൽ നടന്ന കൃത്രിമത്തെക്കുറിച്ചു വലിയ വിവാദം ഉണ്ടായി. പോലീസുകാരുടെ സിപിഎം അനുകൂല സംഘടനാ നേതാക്കളാണ് അതു ചെയ്തതെന്നും പാട്ടായി. വോട്ടെണ്ണൽ നടന്നപ്പോൾ തിരുവനന്തപുരം ലോക് സഭാ മണ്ഡലത്തിലെ പോസ്റ്റൽ വോട്ടു ഭൂരിഭാഗവും കിട്ടിയതു ബിജെപിയുടെ കുമ്മനത്തിന്. എന്നിട്ടും ആർക്കെതിരേയും നടപടി വേണ്ടെന്ന മട്ടിലായി സർക്കാർ. കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരാണ് അതു ചെയ്തതെങ്കിൽ സ്വജന പക്ഷപാതം എന്നു പറയാം. കേരളം ഭരിക്കുന്ന ഇടതുസർക്കാർ ആ സമീപനം എടുക്കുന്പോൾ എന്താണു മനസിലാക്കേണ്ടത്? ബിജെപിയും സിപിഎമ്മുമായി എന്തോ രഹസ്യ ധാരണ ഉണ്ടെന്നല്ലേ?
കേരള പോലീസ് നടത്തുന്ന ഏതു നീക്കമാണ് എതിരാളികൾക്ക്, പ്രത്യേകിച്ചും അവർ രാഷ്ട്രീയക്കാരാണെങ്കിൽ, കിട്ടാതെ പോകുന്നത്? മുഖ്യമന്ത്രി മറന്നിട്ടുണ്ടാവില്ല തലസ്ഥാനത്തെ മെഡിക്കൽ കോളജ് പോലീസ് സ്റ്റേഷനുനേരേ കല്ലെറിഞ്ഞ ഡിവൈഎഫ്ഐക്കാർ താമസിച്ചിരുന്ന സിപിഎം ഓഫീസ് പരിശോധിക്കാൻ തന്റേടം കാണിച്ച ചൈത്ര തെരേസ ജോണ്‍ എന്ന യുവ ഐപിഎസ് ഓഫീസർക്കുണ്ടായ അനുഭവം. ചൈത്ര അനുഭവിച്ച കഷ്ടപ്പാടുകൾ ജനം മറന്നിട്ടുണ്ടാവില്ല. അവർ പഠിച്ച് പരീക്ഷ എഴുതി ഐപിഎസ് നേടിയ ഉദ്യോഗസ്ഥയാണ്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ പരീക്ഷ എഴുതി വന്നയാളല്ല. ചൈത്രയും പോലീസും എത്തിയപ്പോൾ ജില്ലാ സെക്രട്ടറി പോലും സിപിഎം ഓഫീസിലില്ല.
എത്ര കൃത്യമായി കാര്യങ്ങൾ ക്രമീകരിക്കാൻ പാർട്ടിക്കായി! അധികംപേരെ അറിയിക്കാതെ ചൈത്ര പോയതുകൊണ്ടു പരിശോധന എങ്കിലും നടന്നു. പാർട്ടി ഓഫീസ് പരിശോധിക്കരുതെന്ന് അന്നു പറഞ്ഞവരിൽ കോടിയേരിയും ഉണ്ടല്ലോ. ഒരു സ്ത്രീപീഡനക്കേസിൽ മുംബൈ പോലീസ് തേടിവന്നിട്ട് അദ്ദേഹത്തിന്റെ മകനെക്കുറിച്ച് എന്തെങ്കിലും അറിയാനായോ?
സിപിഎംകാർ പ്രതികളായ കേസുകളിലെ ഒരു പ്രതിയെയും പാർട്ടി ചൂണ്ടിക്കാണിക്കുന്പോഴല്ലാതെ പോലീസിനു പിടിക്കാൻ സാധിക്കാത്തത് എന്തുകൊണ്ട്? ഏറ്റവും അവസാനത്തെ കേസായ യൂണിവേഴ്സിറ്റി കോളജിലെ കുത്തുകേസിലെ പ്രതികളുടെ കഥ തന്നെ എത്ര വിചിത്രമാണ്! അവരെല്ലാം യൂണിവേഴ്സിറ്റി കോളജിലെ പാർട്ടി ഓഫീസിൽ വിശ്രമിക്കുന്പോൾ പോലീസ് കേരളം മുഴുവൻ പരതുന്നു എന്ന ധ്വനി ഉണ്ടാക്കുകയായിരുന്നില്ലേ?
തലസ്ഥാനത്തു പൊതുനിരത്തിലിട്ടു പോലീസുകാരനെ മർദിച്ച കേസിലെ പ്രതിയെയും പിടിക്കാൻ പോലീസിനായില്ല. പകരം അയാൾക്കെതിരേ പരാതി കൊടുത്ത പോലീസുകാരനെ സസ്പെൻഡ് ചെയ്തു. ഈ പ്രതിയെ ആണ് പാർട്ടി സമ്മതിച്ചപ്പോൾ നടുറോഡിൽ നിന്നു ‘പോലീസ് ’ബഹുമതി’യോടെ പിടികൂടിയത്. കേരളം മുഴുവൻ എസ്എഫ്ഐക്കാരുടെ തേർവാഴ്്ചയ്ക്കെതിരേ ശബ്ദിച്ചപ്പോൾ പ്രതികളുടെ വീട് റെയഡ് ചെയ്യുകയും അവിടെ നിന്നു സർവകലാശാലയുടെ ഉത്തരക്കടലാസുകൾ പിടികൂടിയ വിവരം വെളിപ്പെടുത്തുകയും ചെയ്ത പോലീസ് ഓഫീസർക്കു മണിക്കൂറുകൾക്കുള്ളിൽ സ്ഥലംമാറ്റം കൊടുത്തതിന്റെ സന്ദേശം എന്താണ്?
പോലീസാകുന്നതിനുവേണ്ട യോഗ്യതകൾ പോലും ഇല്ലാതെ പലതരം ഉത്തരവുകളുടെ മറവിലൂടെ ധാരാളം സഖാക്കളെ പോലീസിൽ സിപിഎം കുടിയേറ്റിയിട്ടുണ്ടെന്നു യൂണിവേഴ്സിറ്റി കോളജ് സംഭവം വെളിപ്പെടുത്തുന്നു. യൂണിവേഴ്സിറ്റി കോളജ് കേസിലെ പ്രതികളെല്ലാം തന്നെ പോലീസ് റാങ്ക് ലിസ്റ്റിൽ ഉള്ളവരാണ്. റാങ്കിൽ ഒന്നാംസ്ഥാനക്കാരും മറ്റുമാണ്. സ്പോർട്സ് ക്വോട്ട അടക്കം അവർക്ക് ആനുകൂല്യങ്ങൾ ധാരാളം. കാസർഗോഡിനു വേണ്ടി അവർ പരീക്ഷ എഴുതിയത് അവരുടെ രാവണൻകോട്ടയിൽ. അവരുടെ ഉത്തരക്കടലാസ് പരിശോധിച്ചാലറിയാം മാർക്കിന്റെ പൊള്ളത്തരം. അത്തരം അപകടം ഉണ്ടാകുന്നു എന്നു കണ്ടാൽ ഉത്തരക്കടലാസുകൾ നശിപ്പിക്കാനും പാർട്ടിക്കു സംവിധാനം ഉണ്ട്. കേരള സർവകലാശാലയിലെ വിവാദ അസിസ്റ്റന്റ് പരീക്ഷയുടെ ഉത്തരക്കടലാസുകൾ വരെ കാണാതായില്ലേ? അതിന് അധ്യാപകർ മാത്രമല്ല വൈസ് ചാൻസലർമാർ വരെ കൂട്ട്.
ഇങ്ങനെ അധികാരം ദുർവിനിയോഗിക്കുന്ന നഗ്നരായ രാജാക്കന്മാർക്ക് എങ്ങനെ ഗവർണറെ അടക്കം ദുരുപയോഗിക്കുന്ന ബിജെപിയെ കുറ്റപ്പെടുത്താനാവും? കേരള രാഷ്ട്രീയത്തിൽ അഴിമതി രീതിയാക്കിയത് 1957 ലെ ഇടതുഭരണമായിരുന്നു എന്ന് അക്കാലത്തുണ്ടായിരുന്ന രാഷ്ട്രീയ നീരിക്ഷകർ തീർത്തുപറയുന്നു.
പോലീസ് സഖാക്കളുടെ ഈ നീക്കത്തിനെതിരായ അമർഷം പോലീസിൽ തന്നെ സംഘപരിവാറിനെ ശക്തമാക്കുന്നു. സിപിഎം ആധിപത്യത്തിനെതിരേ ആഞ്ഞടിക്കാൻ തന്റേടമുള്ള ഒരു പ്രസ്ഥാനത്തിനുവേണ്ടി പോലീസുകാർ പോലും ദാഹിക്കുന്ന നില ഉണ്ടാക്കുന്നതും അതിലൂടെ ആർഎസ്എസിനെ വളർത്തുന്നതും മുഖ്യമന്ത്രിയുടെ പാർട്ടി തന്നെയാണ്.
മുന്നണിയിൽ തന്നെ പരാതി
പോലീസ് സിപിഎമ്മിനും എസ്എഫ്ഐക്കുംവേണ്ടി മാത്രം നിലകൊള്ളുന്നു എന്നു പരാതി പറയുന്നത് കോണ്‍ഗ്രസുകാരും ബിജെപിക്കാരും മാത്രമല്ലല്ലോ. എഐഎസ്എഫ്കാരുടെ അനുഭവം വ്യത്യസ്തമാണോ? അവർ പരസ്യവിമർശനവുമായി രംഗത്തു വന്നില്ലേ? സിപിഐയുടെ എറണാകുളം ജില്ലാ സെക്രട്ടറിയുടെ കാർ എസ്എഫ് ഐക്കാർ തടഞ്ഞില്ലേ? ഇത് ആദ്യ സംഭവമൊന്നും അല്ല. സിപിഐയുടെ സമുന്നതനായ നേതാവ് പി.കെ. വാസുദേവൻ നായർ ഇടതുമുന്നണി ഭരണകാലത്ത് സിപിഎം പോലീസിനെ നിയമസഭയിൽ കടന്നാക്രമിച്ചിട്ടുണ്ട്. തല്ലിത്തകർക്കപ്പെട്ട സിപിഐക്കാർക്കു വേണ്ടി വിലപിച്ചിട്ടുണ്ട്. 1980 ലെ ഇടതുമുന്നണിയുടെ കാലത്ത് ഘടകകക്ഷിയായിരുന്ന ആന്റണി കോണ്‍ഗ്രസിന്റെ നന്ദാവനത്തെ ഓഫീസ് പോലീസ് സംരക്ഷണയിൽ സിപിഎം തല്ലിത്തകർത്തിട്ടുണ്ട്. അക്രമികൾ ഒരു തടസവുമില്ലാതെ നഗരത്തിലൂടെ നടക്കുകയും ചെയ്തു.
കസ്റ്റഡി മരണക്കേസിൽ ഇടുക്കി ജില്ലാ പോലീസ് സൂപ്രണ്ടിനെതിരേ ആക്ഷേപം ഉന്നയിച്ചതു സിപിഐയാണ്. പോലീസിനെ ഉപയോഗിച്ച് ഭരിക്കുന്നു. അതിന്റെ ആവശ്യം സിപിഎമ്മിന് ഇല്ലെന്നു പറയുന്പോഴും അങ്ങനെ ചെയ്യുന്നു. ഇടുക്കിയിലെ ആ ഉദ്യോഗസ്ഥനു സ്ഥലംമാറ്റം മാത്രം. കൊല്ലപ്പെട്ടയാളുടെ വീട്ടുകാർക്കു മന്ത്രിസഭ തീരുമാനിച്ച സഹായം എത്തിക്കുന്നതിനുള്ള ഉപാധിയായി സഖാക്കൾ കേസ് വെള്ളം ചേർത്തെടുക്കും.
ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ ഒരു പാവം നാട്ടുകാരനെ കാറിനു മുന്നിലേക്കു വലിച്ചെറിഞ്ഞു കൊന്ന കേസിൽ പോലീസ് ഉദ്യോഗസ്ഥനൊപ്പമായിരുന്നു നെയ്യാറ്റിൻകരയിലെ പാർട്ടി നേതൃത്വം. അത്ര സഹായമാണ് പാർട്ടി അയാളിൽ നിന്നു കൈപ്പറ്റിയിരുന്നത്.
അമിത് ഷായുടെ പോലീസ് ഇനി കാണിക്കാനിരിക്കുന്നതിനെ കുറ്റംപറയാനുള്ള അവകാശം പോലും ഇല്ലാതാക്കുകയാണു പിണറായിയുടെ പോലീസ്. പോലീസുകാരും അവരുടെ പിന്തുണയോടെ ഒരു സംഘം സഖാക്കളും കാണിക്കുന്ന ഈ ധാർഷ്ട്യം, ധിക്കാരം ജനങ്ങളെ സിപിഎമ്മിനെതിരാക്കുന്നു. അവർക്കെതിരേ പ്രതികരിക്കുന്ന സംഘടനകളെ ശക്തമാക്കുന്നു. നിർഭാഗ്യവശാൽ ഇന്ന് കേരളത്തിൽ അത് ആർഎസ്എസ് മാത്രമായിരിക്കുന്നു. കോണ്‍ഗ്രസ് വരുന്പോൾ സിപിഎം താത്പര്യങ്ങൾ സംരക്ഷിക്കപ്പെടുന്നു എന്നു ജനം സംശയിക്കുന്നു. ലാവ്ലിൻ കേസിലെ ഫയലുകൾ മുങ്ങിയതു കോണ്‍ഗ്രസ് ഭരണകാലത്താണ്.
പാഠം പഠിക്കാത്തവർ
ബംഗാളും ത്രിപുരയും ഒന്നും ഒരു പാഠവും പഠിപ്പിക്കാത്തതാണു കഷ്ടം. ഇവിടങ്ങളിലെല്ലാം ഭരണഘടനയെക്കാൾ പാർട്ടി നിയമം ഭരണം നടത്തിയതിനു കൊടുത്ത വിലയാണ് സിപിഎമ്മിന് ഉണ്ടാകുന്ന ഉന്മൂലനാശം. കോണ്‍ഗ്രസുകാരുടെ അഴിമതിയും കെടുകാര്യസ്ഥതയും മൂലം വളരുന്നതിനെക്കാൾ ഭീകരവും രൂഢമൂലവുമായ വളർച്ചയാണു സേച്ഛാധിപത്യത്തിനെതിരായ പ്രതിഷേധമായി കൈവരുന്ന വളർച്ച. കോണ്‍ഗ്രസിനെ ഉന്മൂലനാശം വരുത്താൻ ബിജെപിക്കാവാത്തതും അതുകൊണ്ടാണ്. ബിജെപി ഭരണം മടുക്കുന്പോൾ അതു കോണ്‍ഗ്രസിന്റെതിനേക്കാൾ ഏറെ മെച്ചമല്ലെന്നോ മോശമാണെന്നോ വരുന്പോൾ ആ ജനം തിരിച്ചുവന്നു കൂടായ്കയില്ല.
എന്നാൽ, സേച്ഛാധിപത്യം ഭയന്നു കൂടാരംവിടുന്നവനെ തിരിച്ചുകിട്ടുക എളുപ്പമാവില്ല. ബംഗാളിൽ ഇനി സിപിഎം ഭരണം ഉണ്ടാവില്ല എന്നു തീർച്ചയല്ലേ? 30 വർഷത്തെ തുടർച്ചയായ ഭരണം നഷ്ടപ്പെട്ട സിപിഎമ്മിനുള്ള ജനപിന്തുണ എത്രയോ ദയനീയം. അവരെ പുറത്താക്കി അധികാരം പിടിച്ച മമതയും അതേവഴി തന്നെ സ്വീകരിക്കുന്നതോടെ അടിതെറ്റുകയാണ്. ബിജെപി മാത്രമാണു ബദൽ എന്ന ചിന്തയിലേക്കു ബംഗാളികളും എത്തുന്നു.
അഭിമന്യുവിനെ വധിച്ചത്?
കാന്പസുകളിൽ രാഷ്ട്രീയം അപകടമാണെന്ന ചിന്ത ശക്തമാക്കിയതിന്റെ ഉത്തരവാദിത്വത്തിൽ നിന്നു സിപിഎമ്മിനും എസ്എഫ്ഐക്കും കൈകഴുകാനാവുമോ? കാന്പസുകളെ കലാപശാലകളാക്കി കൂടെനിർത്താൻ തുടക്കംകുറിച്ചത് എസ്എഫ്ഐ അല്ലേ? പിന്നീട് കെഎസ് യുവും എബിവിപിയും ആ വഴി സഞ്ചരിച്ചതിന്റെ ഉദാഹരണങ്ങളുണ്ട്.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ എസ്എഫ്ഐക്കാർ പരസ്പരം കുത്തുകയും ഒരു വിദ്യാർഥി മരണത്തിൽ നിന്നു കഷ്ടിച്ചു രക്ഷപ്പെടുകയും ചെയ്ത സാഹചര്യം എറണാകുളം മഹാരാജാസിലെ വിദ്യാർഥി അഭിമന്യുവിന്റെ കൊലപാതകത്തിൽ വരെ സംശയത്തിന്റെ നിഴൽപരത്തുന്നു. അഭിമന്യുവിനുവേണ്ടി വൻതുക പിരിക്കുകയും അതിൽ ഒരു പങ്കു മാത്രം കുടുംബത്തിനു കൊടുക്കുകയും ചെയ്തതടക്കം ആ കേസിൽ സിപിഎം പുലർത്തിയ സമീപനങ്ങൾ സംശയത്തിലാണ്.
നിഖിലയുടെ അനുഭവം
യൂണിവേഴ്സിറ്റി കോളജിൽ പഠിക്കാൻ അനുവദിക്കുന്നില്ലെന്നു പറഞ്ഞ് ആത്മഹത്യക്കു മുതിർന്ന നിഖില മരണത്തിൽ നിന്നു രക്ഷപ്പെട്ടെങ്കിലും ആരെങ്കിലും സഹായിച്ചോ? ആ കുട്ടിയെ ഉപദ്രവിച്ചവർക്ക് എതിരേ കേസൊന്നും ഇല്ല. ഉള്ളത് ആത്മഹത്യാ ശ്രമത്തിനുള്ള കേസ് മാത്രം. നിഖില മൊഴിവരെ മാറ്റി. ഇനി പുതിയ മൊഴി എടുക്കാൻ പ്ലാനുണ്ടത്രെ. ആ കുട്ടി കൊടുക്കുകയുമില്ല, പോലീസ് അന്വേഷിക്കുകയും ഇല്ല. എന്തിനു പിണറായിയുടെ കോപം വാങ്ങിവയ്ക്കണം?
വിദ്യാർഥിസംഘടനാ സ്വാതന്ത്ര്യം എല്ലാ സംഘടനയ്ക്കും കൊടുക്കാൻ തയാറാകാത്ത എസ്എഫ്ഐക്ക് എങ്ങനെ കാന്പസുകളിലെ സംഘടനാ സ്വാതന്ത്ര്യത്തിനുവേണ്ടി വാദിക്കാനാവും? തങ്ങൾ പറയുന്നത് അധ്യാപകരടക്കം എല്ലാവരും അനുസരിക്കണം എന്നാണ് എസ്എഫ്ഐ നിയമം. മിക്ക സ്ഥലത്തും അധ്യാപക സംഘടനകളും അവർ പറയുന്നതാണു ചെയ്യുക. ക്ലാസിൽ കയറാത്തവർക്കു ഹാജർ. പഠിക്കാത്തവർക്കു വിജയം. പരീക്ഷയിൽ കോപ്പിയടിക്കാൻ സൗകര്യം. തലസ്ഥാനത്തെ യൂണിവേഴ്സിറ്റി കോളജിന്റെ വിജയത്തിളക്കത്തിനു പിന്നിൽ കോപ്പിയടിയല്ലെന്ന് ആർക്കു പറയാനാവും?
മഹാരാജാസ് കോളജിൽ അഭിമന്യുവിനു സ്തൂപം വേണമെന്നു പറയുന്നതിനെ എതിർക്കാൻ കഴിയാത്ത അധികാരികൾക്ക്എല്ലാ സംഘടനക്കാർക്കും സ്തൂപം അനുവദിക്കാൻ താത്പര്യവുമില്ല. എന്തേ അങ്ങനെ? തലശേരി ബ്രണ്ണൻ കോളജിൽ എസ്എഫ്ഐയുടെ മാത്രം പതാക മതി എന്നു പറയുന്ന പ്രിൻസിപ്പലിനെ എങ്ങനെ മറ്റു വിദ്യാർഥിസംഘടനകൾ ബഹുമാനിക്കും? എങ്ങനെ ധിക്കരിക്കാതിരിക്കും?
ജനാധിപത്യത്തിലെ രാജാക്കന്മാർ
ഇസ്രയേൽക്കാരുടെ ഉജ്വല നക്ഷത്രമായ ദാവീദിന്റെ മുഖത്തു നോക്കി രാജാവ് നഗ്നനാണ് എന്നു വിളിച്ചുപറഞ്ഞയാളായിരുന്നു പഴയനിയമത്തിലെ നാഥാൻ പ്രവാചകൻ. ദാവീദ് സ്വന്തം ഭടനെ ചതിവിൽ കൊലചെയ്യിച്ച് അയാളുടെ ഭാര്യയെ സ്വന്തമാക്കിയപ്പോഴാണ് നാഥാൻ പ്രവാചകൻ ദാവീദിന്റെ കൊട്ടാരത്തിലെത്തിയത്. ദാവീദിനോട് അദ്ദേഹത്തിന്റെ തെറ്റ് പ്രവാചകൻ വിശദീകരിച്ചു. ദാവീദ് അനുതപിച്ചു മാനസാന്തരപ്പെട്ടു പുതിയ ജീവിതത്തിനു തയാറായി.
ഭാരതവർഷത്തിലെ പല സമകാലീന രാജാക്കന്മാരും ദാവീദിനെപ്പോലെ പാപത്തിൽ മുഴുകി പാപസുഖം അനുഭവിക്കുന്നു. നാട്ടിൽ നടക്കുന്ന അനീതിയെക്കുറിച്ചു വിളിച്ചുപറയുന്ന പ്രവാചകന്മാരുണ്ടെങ്കിൽ അവരുടെ വാക്കു കേട്ട് ആത്മശോധന നടത്തുന്നതിനു പകരം അവർ പറയുന്നതാണ് തെറ്റ് എന്ന് സ്ഥാപിക്കാൻ മത്സരിക്കുന്നു. നാട്ടിൽ നടക്കുന്ന അനീതിയോടു കാണിച്ച ആവേശം അപ്രത്യക്ഷമാകുന്നു. അനീതിയുടെ അനുഭവങ്ങളുമായി ജനം പൊറുതി മുട്ടുന്നു.
കർണാടകത്തിലെ രാജാക്കന്മാരുടെ കഥ എടുക്കാം. കുമാരസ്വാമിയും സിദ്ധരാമയ്യയും യെദിയൂരപ്പയും സ്പീക്കറും ഗവർണറും എല്ലാം കളിക്കുകയാണ്. പരസ്പരം ജനാധിപത്യത്തിന്റെ പേരിൽ ആണയിടുകയും ചെയ്യുന്നു. കോടിക്കണക്കിന് രൂപയും കേന്ദ്ര സർക്കാരിന്റെ കൈവശമുള്ള എൻഫോഴ്സ് മെന്റ് ഡയറക്ടറേറ്റും ആദായനികുതി വകുപ്പു എല്ലാം ചേർന്നാണ് കർണാടകത്തിലെ കുമാരസ്വാമി സർക്കാരിനെ മറിച്ചിടാൻ കളിക്കുന്നത് എന്നതു പകൽപോലെ വ്യക്തം.
പ്രതിപക്ഷ കക്ഷികളുടെ വരുമാന സ്രോതസുകൾ അന്വേഷിച്ചു കുടുക്കുണ്ടാക്കുന്നവർ എന്തേ ബിജെപിക്കാരുടെ കാര്യം അന്വേഷിക്കുന്നില്ല എന്നു ചോദിക്കുന്നവരുണ്ട്, പക്ഷേ കേട്ട ഭാവം നടിക്കാതെ കളി കൊഴുപ്പിക്കുകയാണു ബിജെപിയുടെ അണിയറക്കാർ.
അനന്തപുരി/ ദ്വിജൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഇന്ത്യ മടങ്ങിത്തുടങ്ങി, ഇന്ത്യയിലേക്ക്
2024 ജൂണ്‍ നാല് - ഇന്ത്യ, ഇന്ത്യയിലേക്കു മ
ഏകീകൃത കുർബാന അർപ്പണം; അച്ചടക്കം പാലിക്കാതെ തുടരാനാവില്ല
സീറോമലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പായി തെരഞ്ഞെ
ജന്മശതാബ്ദിയിൽ കാർട്ടൂണിസ്റ്റ് അബു
കാർട്ടൂണുകൾ ചരിത്രത്തിന്റെ എഫ്ഐആർ ആണെന്നു പറയാറു
കേരളത്തിനുള്ള അർഹമായ അംഗീകാരം
മൂന്നാം മോദി മന്ത്രിസഭയിൽ കേരളത്തിനു ലഭിച്ചത് ഒരർഥത്തിൽ പറഞ്ഞാൽ ഇരട്ടി മധു
കഠിനാധ്വാനി, ആശ്രിതവത്സലൻ
കഠിനാധ്വാനിയാണ് മോദി. കേരളത്തിന്റെ മുൻ മുഖ്യ
വയനാട്ടിൽനിന്നു പ്രിയങ്ക?
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺ
റാമോജി എന്ന അദ്ഭുത പ്രതിഭ
മാധ്യമരാജാവ്, സംരംഭകൻ, സിനിമാ
ജനവിധി എതിരായ വലിയ കക്ഷി
ഇന്ത്യ മുന്നണിക്ക് അഭിമാനകര
അതിരുവിടുന്ന ‘ആവേശാ’ഭിമുഖ്യങ്ങള്
രങ്കണ്ണനും അമ്പാനും തിയറ്ററുകളെ ഇളക്കിമറി
വിരിയട്ടെ, സർവമത സമഭാവന
"സർവ പന്ത് സംഭവ' (സർവമത സമഭാവന-എല്ലാ മതങ്ങളും തുല്യമാണ്) എന്ന തത്വത്തിൽ തങ്
കുടുംബങ്ങളുടെ മധ്യസ്ഥ: വിശുദ്ധ മറിയം ത്രേസ്യ
ഇങ്ങനെയൊരു ഗ്രാമീണകന്യക നൂറ്റാണ്ടുമു
തിരുത്തലിന്റെ പിണറായി സ്റ്റൈൽ
പോരായ്മകൾ ചൂണ്ടിക്കാട്ടിയ ബിഷപ് വി
ലോകം മറക്കാത്ത ദിനം
വർണവിവേചനത്തിന്റെ കാഠിന്യം ഗാന്ധിജി നേരിട്ടറിഞ്ഞ ട്
ഇന്നു ലോക ഭക്ഷ്യസുരക്ഷാദിനം: ചിന്തിക്കൂ, കഴിക്കുന്ന ഭക്ഷണം ഗുണപ്പെടുന്നുണ്ടോ?
വിശപ്പടക്കുക എന്നതിനെക്കാൾ, ഒരാളു
ബി.ആർ.പി. ഭാസ്കർ: മാധ്യമരംഗത്തെ കുലപതി ഓർമകളിൽ
തലമുതിർന്ന മാധ്യമപ്രവർത്തകനായിരുന്ന ബി.ആർ.പി. ഭാസ്കർ സാറിനെ കാണാൻ ചെന്നൈയ
കിഴക്കോട്ട് നോക്കിയതു മതി; ഇനി പടിഞ്ഞാറേക്കു നോക്കാം...
ഈ ലോക പരിസ്ഥിതിദിനത്തിന്റെ പ്രമേയവും മുദ്രാവാക്യവു
കുട്ടനാടിന്റെ പ്രത്യേക പാക്കേജ് ഒഴുകിപ്പോയോ?
2018ലെ മഹാപ്രളയത്തെത്തുടർന്നു കേരള സർക്കാർ നവകേരള നിർമിതി
പുതിയ സ്വപ്നങ്ങള്‍ കാണണം
എന്റെ സഹ ഇന്ത്യക്കാരെ,
ജനാധിപത്യത്തിന്റെ ഏറ
മഹാത്മജി: ലോകം അറിയുന്ന അർഥവത്തായ ഇന്ത്യൻ നേതാവ്
ഇന്ത്യയുടെ കഥകളെയും പാരമ്പര്യങ്ങളെയുംകുറി
പുതിയ സ്കൂൾവർഷത്തേക്ക് കടക്കുന്പോൾ
മധ്യവേനൽ അവധി കഴിഞ്ഞ് സ്കൂളുക
മോഹൻലാൽ കർമചന്ദ് ഗാന്ധി!
പണ്ടേ നരേന്ദ്ര മോദിക്ക് മഹാത്മാ ഗാന്ധിയെക്കുറിച്ചു പറയുന്പോൾ നാക്കു പിഴയ്ക്കാ
കേരളത്തിനു തീവ്രകാലം
കേരളത്തിൽ കഴിഞ്ഞ പത്തു ദിവസമായി ഇതുവരെ കാണാത്ത
വിശ്വസിക്കാമോ, എക്സിറ്റ് പോളുകളെ?
ഇന്ത്യ വിധിയെഴുതി! അടുത്ത അഞ്ചു വർഷക്കാലത്തേക്ക് രാജ്യം
ജനവിധിയില്‍ നാലു സാധ്യത
ആറാഴ്ച നീണ്ട ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഏഴാമത്തെയും അ
വേലുത്തന്പിയുടെ പ്രതികാരം
ഇങ്ങനെ ഭരണത്തിൽ
ധന്യൻ മാർ തോമസ് കുര്യാളശേരി ക്രാന്തദർശിയായ അജപാലകനും സമാനതകളില്ലാത്ത ആത്മീയാചാര്യനും
ക്രാന്തദർശി എന്നുള്ള അഭിധാനം എല്ലാവർ
മഹാത്മാവേ മാപ്പ്...
ലോകം അറിഞ്ഞിരുന്നു, മഹാത്മാവിനെ
1948 ജനുവരി 30, ഗാന്ധിജി ഓർമയായ ദിനം, ന്യൂ
ഭരണവും തരകനും
ആലപ്പുഴ നഗരത്തിന്റെ വളർച്ച
മാത്തു തരകൻ ചങ്കുറപ്പിന്റെ നസ്രാണി അടയാളം
പതിനെട്ടാം നൂറ്റാണ്ടിന്റെ ഉത്തരാർധത്തിൽ ജീവിച്ചിരുന്ന ഒരു നസ്രാണി പ്രമുഖനാണ്
പഠനമുറിയിലെ എഐ!
പഠനത്തിൽ അധ്യാപർക്കും വിദ്യാർഥികൾക്കും സ്ഥാപനങ്ങൾക്കും പ്രയോജനപ്പെടുത്താവു
വിദ്യാഭ്യാസവും എഐ യുഗവും
പാഠപുസ്തകങ്ങളിലും ചോക്ക് ബോർഡുകളിലും മാത്രം ഒതുങ്ങിനിൽക്കുന്ന ക്ലാസ് മുറികൾ ഇ
പത്താണ്ട് പിന്നിട്ട് ന്യൂനപക്ഷ കമ്മീഷൻ
സംസ്ഥാനത്തെ ന്യൂനപക്ഷ കമ്മീഷൻ ഒരു പതിറ്റാണ്ട് പൂർത്തിയാക്കിയിര
കേരളത്തെ എങ്ങനെ ശുചിയാക്കാം?
സാക്ഷരതയിലും വിദ്യാഭ്യാസത്തിലുമൊക്കെ ഏറെ മുന്നിലാണെങ്കിലും പൊതുശുചിത്വത്തിന്
കേരളത്തിലെ വിദ്യാഭ്യാസം: ഈഗോയല്ല ആവശ്യം
എഴുത്തും വായനയും അറിയാത്ത വിദ്യാർഥികൾ പോലും ജയിക്കുന്നതും പത്താം ക്ലാസിലെ എ പ്
നെഹ്റു: രാഷ്ട്രനിർമാതാവും ചരിത്രസ്രഷ്ടാവും
1964 മേയ് 27ന്, ഉച്ചകഴിഞ്ഞ് രണ്ടിന് പണ്ഡിറ്റ് ജ
""നെഹ്റുവിന്റെ അഭിനന്ദനത്തിൽ ഞാൻ കോരിത്തരിച്ചിട്ടുണ്ട്''
ജവഹർലാൽ നെഹ്റുവിന്റെ അഭിനന്ദനം നേരിട്ട് ഏറ്റുവാങ്ങിയ നേതാവാ
തമസ്കരിക്കുംതോറും തെളിമയോടെ
മതേതര ജനാധിപത്യ റിപ്പബ്ലിക്കായി ഇന്ത്യയെ വളര്‍ത്തിയ
വിളവെടുപ്പിന്റെ വർഷങ്ങൾ
കേരളത്തിൽ വിളവെടുപ്പിന്റെ വർഷങ്ങളാ
അദ്ഭുതങ്ങൾ വിവേചിച്ചറിയാൻ
പ്രകൃത്യതീത സംഭവങ്ങൾ, ദിവ്യാദ്ഭുതങ്ങൾ, സ്വർഗീയ വെളിപാടുകൾ എ
ജീവിതം കുരുക്കുന്ന ഭൂനിയമങ്ങൾ
ഏറെക്കാലമായി കേരളത്തിലെ ചർച്ചാവിഷയമാണ് ഭൂനിയമങ്ങൾ. ഭൂമിയുടെ അവകാശവുമായ
കിർഗിസ്ഥാൻ മുന്നറിയിപ്പ്...
ഇന്ത്യയിൽനിന്ന്, പ്രത്യേകിച്ചു കേരളത്തിൽനിന
സ്നേഹത്തിൽ വിരിഞ്ഞ സഹനപുഷ്പം
പ്രാർഥനയുടെയും സഹനത്തിന്റെ
നിര്‍മിതബുദ്ധിയെ വരുതിയിലാക്കുമോ?
ഈ വര്‍ഷത്തെ ജി7 രാജ്യങ്ങളുടെ ഉച്ചകോടി ലോകത്തിനു ചരിത്രനിമിഷങ്ങള്‍ സമ്മാനിക്
സംസ്ഥാന സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികം
നേട്ടങ്ങളുടെ തിളക്കത്തിൽ കുതിക്കുന്നു
പിണ
കോടികൾ മറിയുന്ന പ്രചാരണം
ലോക്സഭാ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ സ്ഥാനാർഥികൾക്കു ചെലവാക്കാവുന്ന തുക 40 ലക്ഷ
ഭക്ഷണം മരുന്നാവണം
“നമ്മുടെ ഭക്ഷണം മരുന്നാവണം, നമ്മുടെ മരുന്ന് ഭക്ഷണമാവണം’’ - ഗ്രീക
ഭൂമിയിലെ ജീവന്റെ തുടിപ്പുകൾ ഇനി എത്രനാൾ?
ഇന്നു ലോക ജൈവവൈവിധ്യ ദിനം. 2022 ഡിസംബർ ഏഴു മുതൽ 19 വരെ കാ
കർക്കശം, നിലപാടുകള്‍
കിഴക്കൻ അസർബൈജാനിലെ ജോല്‍ഫ മേഖലയില്‍ മോശം കാലാവസ്ഥ
Latest News
പ്ലസ് വൺ പ്രവേശനം; രണ്ടാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
ജോസ് കെ. മാണിയെ വിമർശിച്ചു; ബിനു പുളിക്കകണ്ടത്തിനെ സിപിഎം പുറത്താക്കി
മോഹന്‍ ചരന് മാജി ഒഡീഷ മുഖ്യമന്ത്രിയാകും
"ബബബ്ബ' പറയരുത് ; രാജി ചോദിച്ച് വരേണ്ടന്ന് മുഖ്യമന്ത്രി
മന്ത്രി വീണാ ജോര്‍ജിന്റെ ഭര്‍ത്താവിനെതിരെ ആരോപണവുമായി സിപിഎം നേതാവ്
Latest News
പ്ലസ് വൺ പ്രവേശനം; രണ്ടാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
ജോസ് കെ. മാണിയെ വിമർശിച്ചു; ബിനു പുളിക്കകണ്ടത്തിനെ സിപിഎം പുറത്താക്കി
മോഹന്‍ ചരന് മാജി ഒഡീഷ മുഖ്യമന്ത്രിയാകും
"ബബബ്ബ' പറയരുത് ; രാജി ചോദിച്ച് വരേണ്ടന്ന് മുഖ്യമന്ത്രി
മന്ത്രി വീണാ ജോര്‍ജിന്റെ ഭര്‍ത്താവിനെതിരെ ആരോപണവുമായി സിപിഎം നേതാവ്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top