അപ്പുണ്ണിയും ഓപ്പോളും
അപ്പുണ്ണിയും ഓപ്പോളും
അച്ചാ...... അപ്പുണ്ണി നീട്ടി വിളിച്ചു താനും ഓപ്പോളും കൂടെ കുളിക്കടവിലേക്ക് പോവുകയായിരുന്നു. എത്തിയപ്പോള്‍ കുറുമ്പ് കാട്ടിയാല്‍ തന്നെ മീനുകള്‍ക് ഇട്ടു കൊടുക്കുമെന്ന് പറഞ്ഞ്!

ഓപ്പോള്‍ പേടിപ്പിച്ചത് കൊണ്ട് തന്നെ നല്ല കുട്ടി ആകാന്‍ അപ്പുണ്ണി നോക്കി. തന്‍റെ കാര്യങ്ങള്‍ എല്ലാം നോക്കി ഇരുന്നത് ഒപ്പോളാരുന്നു. ഓപ്പോള്‍ എനിക്ക് ഏടത്തി മാത്രല്ലാരുന്നു. സ്‌നേഹിക്കുമ്പോള്‍ കെെയില്‍ കോരിയെടുക്കുമ്പോള്‍ ഒരു അമ്മയെ പോലെ.

കോലായില്‍ മഴ വെള്ളം കെട്ടി നില്‍കുമ്പോള്‍ കടലാസ് തോണി ഉണ്ടാക്കി കൂടെ കൂടുമ്പോളും തെക്കേ തൊടിയില്‍ കാറ്റു വീശുമ്പോള്‍ ഓടി ചെന്ന് മാമ്പഴം പെറുക്കി കുടുക്കയില്‍ നിറയ്ക്കാന്‍ ഒപ്പം ചേരുമ്പോളും വെള്ളാരം കല്ല് കൊണ്ട് കൊത്താംകല്ല് കളിക്കുമ്പോള്‍ കൂട്ടുകാരിയും ഒക്കെ ആയിരുന്നു.

ഭഗവതി കാവില്‍ വിളക്കെടുക്കാന്‍ ഓപ്പോളും ഉണ്ടാരുന്നു. പെണ്ണുങ്ങള്‍ക് മാത്രേ വിളക്കെടുക്കാന്‍ പാടുള്ളൂ. എന്ത് കഷ്ടാ ഇത്, എനിക്കും വേണം വിളക്ക്. അപ്പുണ്ണി ചിണുങ്ങി.


അപ്പുണ്ണി നല്ല കുട്ട്യല്ലേ നല്ല കുട്ട്യോള്‍ ഇങ്ങനെ കരയാന്‍ പാടില്യ. പോയി വരുമ്പോള്‍ ഓപ്പോള്‍ എന്‍റെ കുട്ടിക്ക് വര്‍ണ കടലാസില്‍ തീര്‍ത്ത പമ്പരം കൊണ്ട് തരാട്ടോ. അപ്പുണ്ണിക്ക് സന്തോഷായി.

യാത്ര പറഞ്ഞിറങ്ങിയ ഓപ്പോളെ രാത്രി ആയിട്ടും കണ്ടില്ല. കാത്തിരുന്നു മുഷിഞ്ഞ അപ്പുണ്ണിപതിയെ കുഞ്ഞി കണ്ണുകള്‍ പൂട്ടി. മുറ്റത്തു നിറയെ ആളുകള്‍. ചിലര്‍ കുള കടവിലേക്ക് പായുന്നു.

അപ്പുണ്ണിയും പോയി അങ്ങടേക്ക്. പടവില്‍ പൊന്തി കിടക്കുന്നു ഓപ്പോള്‍. കുസൃതി കാട്ടീട്ടാവും ഓപ്പോളുടെ ചുണ്ടുകള്‍ പരല്‍ മീനുകള്‍ കൊത്തി വലിച്ചത്. കഴുത്തില്‍ നീര്‍ പാമ്പുകള്‍ മാന്തി കീറീത്.

താന്‍ കുറുമ്പ് കാട്ടിയാല്‍ മീനുകള്‍ക്ക് അപ്പുണ്ണിയെ ഇട്ടു കൊടുക്കുന്ന് ഓപ്പോള് തന്നെ പറഞ്ഞിട്ട് ഇപ്പൊ ആരാ കാട്ടിയേ. അച്ഛനിങ് വരട്ടെ ശരിയാക്കി തരാട്ടോ. വീട്ടില്‍ പറയാന്‍ അപ്പുണ്ണി വേഗം ഓടി.

കാവ്യാ ദേവദേവൻ

useful_links
story
article
poem
Book