ADVERTISEMENT
add add add
ADVERTISEMENT
add
1
Tuesday
July 2025
11:55 AM IST IST
deepika

Deepika.com

The Largest Read Malayalam Internet Daily

ADVERTISEMENT
GET IT ON
IMG
IMG
TODAY'S E-PAPER
IMG
IMG
TODAY'S E-PAPER
  • Home
  • News
    • LATEST NEWS
    • LOCAL NEWS
    • KERALA
    • NATIONAL
    • INTERNATIONAL
    • BUSINESS
    • SPORTS
  • EDITORIAL
  • E - PAPER
  • LEADER PAGE
  • VIDEOS
  • OBIT
  • NRI
  • MOVIES
  • HEALTH
  • VIRAL
  • AGRI
  • TECH
  • INSIDE
    • SPECIAL FEATURE
    • SPECIAL NEWS
    • SHORTS
    • ENGLISH EDITION
    • TODAY'S STORY
    • STHREEDHANAM
    • AUTO SPOT
    • CATROONS
    • CAREER DEEPIKA
    • JEEVITHAVIJAYAM
    • ALLIED PUBLICATIONS
    • MATRIMONIAL
    • YOUTH SPECIAL
    • SUNDAY DEEPIKA
    • SAMSKARIKAM
    • CHOCOLATE
    • CHARITY DONATION
    • STUDENT REPORTER
    • SMART STUDENT
    • E - SHOPPING
    • DEEPIKA CALENDAR
    • COURT NOTICE
    • CLASSIFIEDS
    • TRAVEL
    • QUIZ
    • BACK ISSUES
    • ABOUT US
    • STRINGER LOGIN
    • RDLERP
    • KIIFB NEWS
    • GOVERNMENT INAUGURATION
Back to Home
Thursday, November 26, 2015 5:14 AM IST
X
ADVERTISEMENT
ഓട്ടം
ഓട്ടം
എത്ര കാതം പിന്നിട്ടുപിന്നെയും ഓട്ടമിന്നും തുടരുന്നുവാർജ്ജമായ്, ഉത്തുംഗശൃംഗമേറിയീയാത്രയിൽ! പിന്നിലേക്കു വലിച്ചവരൊക്കെയും പിന്നിൽനിന്നിന്നെത്തിനോക്കീടുകിൽ, ഏറെ ദൂരങ്ങൾ പിന്നിലായ്പ്പോയവർ!. നല്ലെതെന്നു നിനച്ചവരൊക്കെയും നന്ദികേടിൻ കൊടുമുടി താണ്ടിയോ?! പാത ദുർഘടമെത്രയെന്നാകിലും പാദമുണ്ടോ നിനക്കു ചരിക്കുവാൻ? ആത്മമാജ്ഞ കൊടുക്കുകിലൊട്ടുമെ, പിന്നിലേക്കു വലിയില്ലൊരിക്കലും! നല്ല മിത്രങ്ങളെന്നുമൊരത്താണി, നല്ല സ്വന്തമോ മനോധൈര്യം നൽകുന്നു! നീറി നീറിപ്പുകയുന്ന വേളയിൽ, നല്ല ചൊല്ലുകൾ നല്കിത്തണുപ്പിക്കു- മവിടെയാളിടുമൂർജ്ജത്തിന്നുത്ഭവം! വീണതല്ലിവിടെനിൻ വീഴ്ചകൾ, വീണ്ടുമോട്ടം തുടരാതിരിക്കുകിൽ, പെട്ടുനീയിടവഴിയിലെ കാഴ്ചയായ്!! നൊന്തുപെറ്റോരമ്മയെ ഓർത്തിടാം! പറക്കമുറ്റുംവരെ പാലിച്ച- പറക്കപറ്റാൻ ചിറകുകൾനല്കിയൊ- രച്ഛനെയോർത്തിടാം! കൂടെനിൻ താങ്ങും തണലായും നിന്ന, സർവ്വരും തുണയായ് ഓട്ടം തികയ്ക്കുവാൻ! എത്തിയ ദൂരത്തുനിന്നെത്തി നോക്കീടുകിൽ, പിന്നിട്ടതെല്ലാം നിസാരമായ് തോന്നിടും! ക്ളേശങ്ങളൊട്ടും സഹിക്കാതെ യേവർക്കും, ഓട്ടം തികയ്ക്കാൻ കഴിയില്ലൊരിക്കലും!!
ഉത്ഥിതൻ
ഉത്ഥിതൻ
പ്രദീപ്തമാണാ നാളുകൾ, ക്രിസ്തുവിൻ പീഢ നാളുകൾ, ദൈവപുത്രൻ വന്നുഭൂവിൽ, പാപമെല്ലാം പോക്കിടാനായ്! പാപമൂറ്റംകൊണ്ടു മാനുജ- രേറ്റിക്രിസ്തുവെ കുരിശതിൽ! അന്നു കന്നത്തടിച്ച കൈകൾ, മുൾക്കിരീടം ചാർത്തിയോർ, മുഖത്തു തുപ്പി, നിന്ദിച്ച വദനങ്ങ- ളാർത്തുയേവമതി രൂക്ഷമോടെ, ക്രൂശിലേറ്റി കൊന്നിടാനായ്! ഹായെത്ര മധുരമായ് ചുംബിച്ചു യൂദാസ്, കാട്ടിക്കൊടുത്തു കയ്യേറിടാനായ്! എവിടെയാ മഹാപുരോഹിതന്മാർ, ഫരിസേയർ, ശാസ്ത്രി വൃന്ദങ്ങളെല്ലാം? അപരാധമൊന്നൊന്നായ് ചാർത്തിയവ- രേല്പിച്ചു കൊന്നിടാനായി നീചർ!! അന്യായമായ് വിധി ചെയ്ത പീലാത്തോസെ, കൈ കഴുകിയാൽ നീതിമാനായിടുമോ?! മതത്തിനും രാഷ്ട്രീയപ്രേരണയ്ക്കു- മടിപ്പെട്ടു നിൻസ്ഥാന മോഹത്തിനാ- യേല്പിച്ചു കുരിശിൽ തറച്ചിടാനായ്!! പലകുറി കുത്തിയാ വിലാപ്പുറത്ത്, മരണം വഴിമാറി നില്ക്കുന്നു ദൂരെ! ഇറ്റിറ്റു വീഴുമാ രക്തത്തുള്ളികൾതൻ, വഴിതേടിയെത്തുന്ന കൂനനുറുമ്പുകളും, ഗതിമാറിപ്പോകുന്നവറ്റയെല്ലാ മിതു- നീതിമാന്‍റെ രക്തമെന്നറിഞ്ഞതിനാൽ! പാപത്തെപോക്കുവാൻ വന്നവനെ, പാപിയേപ്പോൽ കൊന്നു മരക്കുരിശ്ശിൽ! മരണത്തെ ജയിച്ചവനുത്ഥിതനായ്, വീണ്ടും വരുമെന്നുറപ്പു നല്കി!!
കണിക്കൊന്ന
കണിക്കൊന്ന
അന്നാ വിഷു നാളിലച്ഛന്‍റെ ഓർമ്മക്കായ്, നട്ടൊരു കർണ്ണികാരത്തിൻ തയ്യു- മുറ്റത്ത് കോണിലായ്. കാലം പതുക്കെപ്പതുക്കെ കടന്നുപോയ്, കർണ്ണികാരം പൂത്തു- വിഷു എത്തിടുന്നേരത്ത്. കതിരോൻ കതിർ ചൂടുമാപ്പീതവർണ്ണത്തി- ലച്ഛന്‍റെ ചിത്രം വെളിവായ് വരാറൂണ്ട്! ആലിലപോലൊട്ടിയ വയറുമായ്, ജീവിച്ച നാളിലും, വിഷുക്കയ്യുനീട്ടം മുടക്കില്ലൊരിക്കലും! കൈക്കുമ്പിളിൽ കണിക്കൊന്നയാണെങ്കിലും, മഞ്ഞപ്പട്ടുടയാട ചുറ്റിയെന്നാകിലും, മനതാരിലങ്കുരിച്ചീടുന്ന മോഹങ്ങൾ ത- ന്നധിനിവേശത്തെയടക്കാൻ കഴിയുമോ!? അച്ഛന്‍റെയോർമ്മ മരിക്കില്ലൊരിക്കലും! വിളിച്ചുണർത്തീടും വിഷുപ്പക്ഷി ചോദിച്ചു, ചക്കയ്ക്കുപ്പുണ്ടോ; അച്ഛൻ കൊമ്പത്ത്. അപ്പൊഴുമച്ഛൻ ചരിച്ചിടും തന്വഴി- ക്കഷ്ടിക്കു വകതേടിയതിരാവിലെ! മന്ദ സമീരത്തിലൂയലാടും ചെറു- മഞ്ഞപ്പൊൻ മുത്തുകൾ ലാസ്യമോടെ! കണികണ്ടു നിർവൃതികൊണ്ടിടാൻ കണിക്കൊന്ന, ഓശാനാഘോഷത്തിനെന്നും പ്രിയതരം! കണ്ണാരംപൊത്തി കണി- കണ്ടിടാൻ പുലർകാലെ, ആനയിക്കാറുള്ള അച്ഛന്‍റെ ഓർമ്മകൾ, നെഞ്ചകത്തെരിയുന്നു കനൽക്കുന്നുപോലെ!! പോയകാലത്തിന്‍റെ സ്മൃതികളിൽപൂക്കുന്നു, ഇതൾവിടർത്തീടുമാ കണിക്കൊന്നയിന്നും, മന്ദസ്മിതം തൂകി നില്ക്കുമെ- ന്നച്ഛന്‍റെ പ്രതിരൂപമായ്!
കൈകേയിയും സാറായിയും
കൈകേയിയും സാറായിയും
രാമനെങ്ങാൻ രാജ്യമേറ്റാ- ലേറെയേറും ദുരിതമെന്നറിഞ്ഞീടേണം, ദശരഥപ്രിയ കൈകേയിനീ- യൊപ്പമരുമയാം നിൻ പുത്രൻ ഭരതനും! മന്ഥര തന്നുപദേശമപ്പോളിടിവാളുപോലെ, കടന്നുപോയ് കൈകേയി തന്നുടെ ഹൃത്തിലും! ഒടുവിലൊന്നിലുറച്ചു കൈകേയ്, വാങ്ങിടേണം രാജനോ- ടന്നു നല്കിയ വരങ്ങൾ രണ്ടും, 1. സ്വന്ത പുത്രനു രാജ്യവും, 2. രാമനോ പൊയ്പ്പോയിടേണം, പതിനാലുവർഷമാരണ്യത്തിലും!! ************** ഹാഗാർ മകനിസ്മായേലും സാറാ മകനിസഹാക്കൊത്ത്, ക്രീഡകൾ ചെയ്യ്വതു കണ്ടതിനാൽ, സാറയതിക്രുദ്ധിതയായി! സാറായരുളീ അബ്രാഹമോടു, ഇനിയില്ലൊരുനാൾ നിങ്ങൾക്കാ- യകറ്റീടുക ഹാഗാറിനെയും, ഇസ്മായേലിനെയുമുടനടിയെ! ദാസിയിലെങ്കിലുമിസ്മായേൽ, തന്മകനല്ലോയെന്നോർത്ത്- അബ്രാഹാമാകുലനായി! സാറെയെനീയറിയുന്നില്ലേ? നിന്നുടെ വന്ധ്യതമൂലം ഞാൻ, നിന്നിഷ്ടത്താൽ പ്രാപിച്ചാ- ഹാഗാറിനെയൊരു പുത്രന്നായ്!! പിന്നീടോ സാറായിനീ – ഗർഭം പേറി നിൻ തൊണ്ണൂറിൽ, ജന്മ നല്കി ഇസഹാക്കിനെയും!! ഒടുവിൽ സാറായി ധാർഷ്ട്യത്തിൽ, അബ്രാഹമൊരുപുലർകാലെ, അപ്പക്കെട്ടിൻ പൊതിയുമൊരു- തുകൽ സഞ്ചിയിൽ വെള്ളവുമായി, ഹാഗാറിൻ തോളില്വെച്ച- വളെയകറ്റി മകനൊപ്പം, ബേർഷെബ മരുഭൂവിലതിൽ!! കാലം എത്രകഴിഞ്ഞാലിന്നും, കലികാലം നടമാടുന്നു. അന്യായങ്ങൾ ഭരിക്കുന്നു, സത്യം കാല്ക്കൽ മെതിക്കുന്നു!!
കണ്ടെത്തൽ
കണ്ടെത്തൽ
ഇനിയും കടൽ കരയും നാവുണങ്ങും വരണ്ട ചുണ്ടിൽ രക്തപ്പാടുകൾ കാണാം. മുറിവുണങ്ങിയ തിരുനെറ്റിയിൽ, ചൂടുപാകിയ കവിൾത്തടത്തിൽ, പകുതിയറ്റ വിരൽത്തുമ്പിൽ, രക്തച്ചിത്രമെഴുതിയ വർണ്ണനകൾ കാണാം. ജന്മം കഴിച്ചു തീർത്ത എച്ചിൽ കൂനകളിൽ മരണം പരതുന്നത് കാണാം. ദൂരമുണ്ട്. രണ്ടറ്റങ്ങൾ തമ്മിലുള്ള അകലമുണ്ട്. രണ്ടു തൂവലുകൾ തമ്മിലുള്ള ചേർച്ചയുണ്ട്. രണ്ടു മിഴികൾ തമ്മിലുള്ള മതിലുണ്ട്. മരിച്ചതിനു ശേഷം ജീവിച്ച ഒരുവന്‍റെ കണ്ടെത്തുലുകളെന്നു പറഞ്ഞു തീർക്കരുത്. നിഥിൻകുമാർ ജെ. പത്തനാപുരം
ഓണനാൾവഴികൾ
ഓണനാൾവഴികൾ
മുത്തശ്ശി ചൊന്നോരോണമുണ്ട് മുറ്റത്തു പൂക്കളം തീർത്തൊരോണം തൊടിയിൽ പൂനുള്ളാൻ പോയൊരോണം മാങ്കൊമ്പിലുഞ്ഞാലാടി യൊരോണം പുന്നെല്ലിനരിയെടുത്തുണ്ടയോണം ആർപ്പോ വിളികൾ നിറഞ്ഞൊരോണം ഉത്രാടപാച്ചിലിൽ ഓടിയോണം ഓണക്കോടി കൊതിചൊരോണം ഇലവെട്ടി സദ്യ വിളമ്പിയോണം... അമ്മ പറഞ്ഞോരോണമുണ്ട് മാവേലി മാന്നനേ കാത്തോരോണം പൂക്കൾ വാങ്ങുവാൻ പോയോരോണം ഇലവാങ്ങി സദ്യ വിളമ്പിയോണം പച്ചക്കറി വണ്ടി കാത്തൊരോണം... ഞാൻ കണ്ടു വളർന്നോരോണമുണ്ട് ഉപ്പിൽ നിറം ചേർത്ത പൂക്കളങ്ങൾ ഒറ്റക്കിരുന്നാടിയൊരുഞ്ഞാൽ പടി പുത്തൻ കോടി ഉടുത്തോരോണം പ്ലാസ്റ്റിക്കിലയിലെ ഓണസദ്യ ഉച്ചകഴിഞ്ഞമ്മ വീട്ടിലോണം.. എൻമകൻ കാണുന്നോരോണമുണ്ട് പൂക്കളം വാങ്ങി ഒട്ടിച്ചൊരോണം സദ്യക്ക് ഓർഡർ കൊടുത്തോരോണം സ്റ്റാറ്റസിടാൻ തിരഞ്ഞോടിയോണം പുത്തൻ കോടി ഓൺലൈനിൽ തപ്പിയോണം മാസ്ക്കിനാൽ ചിരി മറച്ചൊരോണം..... ഹരിപ്രിയ ഗോപിനാഥ്
ജന്മദിനം
ജന്മദിനം
ജീവിതമാം പുസ്തകത്തീ- ന്നൊരേടുകൂടി മടങ്ങിടുമ്പോൾ, ഓർത്തു വെയ്ക്കാനുണ്ടൊത്തിരി ; ജന്മം തന്ന പിതൃക്കളെ, സ്വന്തക്കാർ ബന്ധക്കാർ, ഗുരുക്കന്മാരേവരും, കൂടെ പഠിച്ചവർ, ആജീവനാന്ത സുഹൃത്തുക്കൾ. നേരായ മാർഗ്ഗേ ചരിക്കാൻ -  നയിച്ചൊരാചാര്യന്മാർ. കയ്പുനീരേറെക്കോരി- കുടിപ്പിച്ചൊരു കൂട്ടരും !! ഇടറുന്ന ചുവടുകൾക്കാലംബമായവർ, അത്താണിയായവരത്രയും! സാന്ത്വന വാക്കോതി- തോളോട് തോൾ ചേർന്നു നിന്നവർ, ജീവിത ചുഴിയിൽ ഉലയുമാ പായ് വഞ്ചിയിൽ- അമരത്തു കൈത്താങ്ങായ്- കൂടെ നിന്നൊരാ കളത്രവും! സർവ്വവും  കൈവിട്ടുപോയനാൾ - അദൃശ്യമാം കരങ്ങളാൽ കൈപിടിച്ച ദൈവവും!! എന്റേതായൊന്നുമില്ലീമന്നിൽ, പക്ഷെ, എല്ലാരുമുണ്ടെന്നൊരാത്മബല- മേകുന്നുയീ ആയുസ്സുള്ള കാലം..!! ജോയ് നെടിയാലിമോളേൽ
ജാതിമരം
ജാതിമരം
മതം മനുഷ്യനൊരു മതിലുതീർത്തു എത്തിപ്പിടിക്കാനാ വാത്തൊരാ മതിലിനാൽ മനുഷ്യനിൽ വിള്ളലേറ്റു.. അമ്മപറഞ്ഞണിഞ്ഞോര ചന്ദനക്കുറിയും തട്ടവും മറയാക്കി മുന്നോട്ട് മനുഷ്യർ നീങ്ങി.. കുരിശേറ്റു പിടഞ്ഞോര മനം പോലുമാറിയാത്ത കഥകളുള്ളിലേറ്റി മത മിന്ന് മനുഷ്യനിൽ പടർന്നിറങ്ങി.. പിൻതുടർന്നോരാചാര മിന്നനാചാരയിടാവേ എന്തിനീ ജാതിതാൻ മറയിനിയും... ഹരിപ്രിയ ഗോപിനാഥ്
പൊൻദീപം
പൊൻദീപം
അഗ്നിച്ചിറകേറി ഉയരങ്ങൾ താണ്ടിയോൻ സ്വപ്‌നച്ചിറകേറാൻ നമ്മോട് ചൊന്നവൻ നേട്ടങ്ങളൊത്തിരി ഇന്ത്യയ്ക്കു നൽകിയോൻ കുട്ടികളിൽ ഭാവി ഇന്ത്യയെ ദർശിച്ചോൻ സത്യത്തെ ദൈവമായ് കണ്ടു പൂജിച്ചവൻ എന്നും ചുറുചുറുക്കോടെ നടന്നവൻ കാലം തെളിയിച്ച പൊൻദീപമായ് എന്നും ജ്വലിക്കട്ടെ "അബ്ദുൾ കലാം' ജ്യോതിലക്ഷ്മി. കെ
അമ്മ
അമ്മ
പിന്തുടരുമീ പാഥയിലൂടെ ഞാൻ കണ്ടെത്തിടുന്നു എന്‍റെ മാത്രമായോര ലോകം വർണങ്ങൾ വാരിനിറയ്ക്കാത്തയി ലോകം നീട്ടിയ വിരലിൽ ഇറുക്കി പിടിച്ചു പിച്ചവച്ചു നടന്ന ഞാനിന്നു തനിയെ നടന്നു നീങ്ങുമീനേരമെന്തേ നീ ഏകയായ് തീരുമെന്നറിയാതെ പോയ്… മുന്നോട്ടു വച്ച പാദത്തിനെൻ കാവൽ മാലാഖയായ നിൻ പാദമിടറുന്ന വേളയിലീ ഇരുട്ടിലേകയായ് ഞാൻ മാറിയില്ലേ ചേർത്തു പിടിച്ച കൈകളില്ല നെഞ്ചോടു ചേർക്കാനിന്നരികിലില്ല എങ്കിലു മറിയുന്നുതൊന്നു മാത്രം ആദ്യക്ഷരത്തിലുണരുമീ അമ്മ മന്ത്രം. ഹരിപ്രിയ ഗോപിനാഥ്
വെറും തോന്നൽ
വെറും തോന്നൽ
ഒറ്റക്കിരിക്കുവാനാവില്ലെനിക്കെന്ന നേരിന്‍റെ മഷിമുക്കിയെഴുതട്ടെ ഞാൻ! ഓടിയൊളിക്കാനിടം തേടിയപ്പോഴും കൂടെയുണ്ടായിരുന്നാരൊക്കെയോ..! ഒറ്റയാണെന്നൊരാ തോന്നലിൻ തമസ്സിലും കണ്ടു ഞാൻ പൂനിലാചന്ദ്രികയെ! ഒറ്റക്കിരുന്നു ഞാനുണ്ണാനൊരുമ്പെട്ടു ചോറിലുണ്ടായിരുന്നരി വെച്ചവർ! ഒറ്റയ്ക്കുറങ്ങാൻ കിടന്നു ഞാനെങ്കിലും കെട്ടിപ്പുണർന്നെന്‍റെ സ്വപ്നതോഴർ! ഓടിവന്നെപ്പോഴും ഉമ്മ തരാതെയാ കാറ്റിരുന്നിട്ടില്ലയിന്നേവരെ! ഒറ്റയ്ക്കു നടകൊണ്ട കാട്ടുപാതയിലുമെൻ കൂട്ടിനേതോ കിളി പാട്ടുപാടി! ഒറ്റയ്ക്കിരുന്നീ വരികുറിക്കുമ്പോഴും ചാറിച്ചിണുങ്ങുന്നിതോർമമഴ! ഒറ്റയ്ക്കുതിർന്നോരാ മിഴിനീരിനെപ്പോലും വാരിപ്പുണർന്നിതാ തലയിണ! ഒടുവിലെൻ യാത്രയും ഒറ്റയ്ക്കാവില്ലന്നേ ഒരുപാടു നന്മകൾ കൂടെയുണ്ടാം! ഒറ്റമരംപോലും കാടായി മാറിടാം! ഒറ്റവരിപോലും കവിതയാകാം! ഓർക്കുകിൽ ആരൊറ്റ? ഓർക്കുകിൽ ആരൊറ്റ? തോന്നലാണതുവെറും തോന്നൽ മാത്രം! ജോ ചെഞ്ചേരി
നിർമിതബുദ്ധികളേ നീരു തരുമോ?
നിർമിതബുദ്ധികളേ നീരു തരുമോ?
പറ്റുന്നില്ല ഒന്നിനും പറ്റിനിൽക്കാൻ ഒരിലത്തണലുമില്ല വറ്റി പുഴകൾ വിളറി തൊടികളും കടുത്തവേനൽ വിശപ്പും കെടുത്തി കരിഞ്ഞുണങ്ങുന്നു ഭൂമി! പൊരിഞ്ഞു വിഭ്രാന്തരായി പക്ഷിമൃഗാദികൾ മലമുഴക്കികളില്ല നാടുകടന്നു മഴയും മണ്ണും കാറ്റും നിർമിത ബുദ്ധികൾ വന്നെങ്കിലും നീരുതരാനാവില്ലവയ്ക്കൊന്നും! തണലു തന്നതൊക്കെ മുറിച്ചു നമ്മൾ വേരു നീണ്ടതൊക്കെ അറുത്തു! വെന്തുരുകുക തന്നെ വിധി! ജോ ചെഞ്ചേരി
The  black silky way
The black silky way
Miles and miles long Ups and downs, straight and wavy Through the mountains and the Valley Over the river, through the tunnel Across the meadow, crossing the desert. Goes on and on, the black silky way... Big and small, in all colors Beautiful, branded, or bare minimum Racing or pacing along... Over the bumps and speed breakers Goes along the black silky way... Competing the race... Not knowing who’s on the way. Some pass by , some stay along Anxious to meet loved once... Heartbroken on departure... Fearful new once or old retired folks Steering the wheel... Moving along the black silky way... Destination being the same. Some in a hurry, missing the beauty. Other’s care less, enjoying the moment. Thrilled ones, embracing the challenge. While others exhausted and tired Fighting for survival... on the black silky way Some sneak in, other’s give way... Over taking and rejoicing Not realizing the fetal end Careful once, following rules. Not spared the tragic end... on the black silky way Tornado and rain, snow, or hail show no Mercy! Moment of distraction, blink of an eye Cost limb or life…. Smooth and peaceful journey, short-lived Bumper-to-bumper, makes journey slow. Not knowing when journey ends Till then have to stroll... The silky black way... Bindu Santhosh
എന്‍റെ ഇന്ത്യ
എന്‍റെ ഇന്ത്യ
റെഡ്‌ഫോർട്ടിൽ ഉയർന്നു ഇന്ത്യൻ പതാക റിപ്പബ്ലിക് ദിനം വീണ്ടും ആഗതമായി ഭരണഘടന നിർമിച്ച് ഭാരതം റിപ്പബ്ലിക്കായ നൽ സുദിനം ഭാരതത്തിൻ ഭാവി ഭാസുരമാക്കുവാൻ യഗ്നിച്ചനേകം നേതാക്കന്മാർ യവനികക്കുള്ളിൽ മറഞ്ഞവർ എങ്കിലും അവരെ സ്മരിക്കണം ഈദിനത്തിൽ മതേതരത്വത്തിൽ അധിഷ്ഠിതമായി മനുഷ്യ നന്മക്കൂന്നൽ നല്കിയതാം ഇന്ത്യയെ ഒന്നായി കണ്ട നേതാക്കന്മാർ ഇന്ത്യക്കേകി ശ്രേഷ്ട നിയമാവലി മതേതരത്വം കൈവിട്ടാൽ ഇന്ത്യ മതഭ്രാന്തർ കൈക്കുള്ളിലാകും മതമേതായാലും മനുഷ്യൻ ഒന്നാകണം മനുഷ്യനു വഴി അതൊന്നുമാത്രം. ആൻഡ്രൂസ് അഞ്ചേരി
അമ്മയൊരു സംജ്ഞയാണ്
അമ്മയൊരു സംജ്ഞയാണ്
"അ', അതൊരു വെറും അക്ഷരമല്ലായിരുന്നു ഞങ്ങൾക്ക് അതു ഞങ്ങളുടെ അമ്മയായിരുന്നു അച്ഛനേക്കാളും ഉയരത്തിലുള്ള ഉത്തരമായിരുന്നു! അമ്മയൊരു അടയാളമായിരുന്നു ഞങ്ങൾക്ക് അച്ഛനിറങ്ങിപ്പോയ വീടിന്‍റെ വിലാസമായിരുന്നു ആവശ്യങ്ങളുടെ കാവലാളായിരുന്നു! ആപത് സന്ധികളിൽ, ആകുലചിത്തങ്ങളുടെ നടുത്തളങ്ങളിൽ ആവി പറക്കുന്ന ചക്കരക്കാപ്പിയനത്തുമായിരുന്നു അച്ഛന്‍റെ കനൽമൊഴികളില്ലാത്ത കോലായയിലെ ആണത്തമുള്ള കസേരയായിരുന്നു, അമ്മ! അമ്മ പെറ്റവർ, ഞങ്ങൾ നാലുപേർ, അമ്മയുടെ കളിക്കൊഞ്ചൽ കേട്ടുവളർന്നിട്ടില്ല അമ്മയ്ക്കു താരാട്ട് പാടുവാനറിയുമായിരുന്നില്ല. ആദിത്യനേത്രങ്ങൾ തൊടുംമുന്നേയമ്മ അനാഥമാക്കിയിറങ്ങും, പുന്നാരങ്ങളെ! അരക്കെട്ടിലേറിയ മരച്ചീനിവട്ടിയെ അന്തിവരെ പ്രണയിച്ചു നടന്നിട്ടമ്മ, ദിനവും ആധിയിലോടിയെത്തി ചുട്ടുവിളമ്പിയിരുന്നത്, ആമോദം തളർന്നുപോയ മരച്ചീനിച്ചീളുകളും അരിനുറുക്കിന്‍റെ ഉപ്പുമാവുമായിരുന്നു. ആർത്തി, സദാ വാ പൊളിച്ചിരിക്കുമാക്കാലത്തത് അമൃതേത്തൂട്ടായിരുന്നു, ജീവിതഭാഷയായിരുന്നു! അന്തിക്കു ചുരുളുന്ന വയറുകളുടെ വേവുകളിൽ തട്ടി, അടുക്കളയിലെ ആണിയിൽ തൂങ്ങിയാടുന്ന കയ്യിൽകൊട്ട അന്ധതമസംകൊണ്ടെന്നപ്പോലുറക്കംകൊള്ളുന്ന നേരത്തമ്മ ആളനക്കം കേക്കുന്ന മുറ്റത്തേയ്ക്കുറക്കെ തുപ്പുമായിരുന്നു! അടർന്നകന്ന സ്വപ്നങ്ങളുടെയവശിഷ്ടങ്ങൾപേറി, അണകനെ തേടി പോയില്ലമ്മ; ഉള്ളിലെയിരുട്ട് അണയത്തു വന്നുനിന്നാലും ഭയന്നതില്ല; മക്കളുടെ അത്തൽവദനങ്ങളിലാനന്ദം നിറയുമ്പോൾ അതിപ്രീതികൊണ്ടമ്മ, അതിഭീയിലാണ്ടു; അഗ്നിയാലമ്മ ചുട്ടെടുത്ത കളരിക്കളത്തിലെ അടവിപ്പടർന്നിടനാഴികളതിജീവനംകൊണ്ടു! അഷ്ടിയ്ക്കു വകയില്ലായീഴവപ്പുരയിലക്കാലത്ത്, അനാഥനിലവിളികളെ കേൾക്കാനാകാശംമാത്രം! അയൻപാടികളിൽ തവിടും തട്ടാന്മാർക്കുമിയും വിറ്റു; ആഴ്ച്ചച്ചന്തകളിൽ കാലികൾടെ പൈദാഹമകറ്റി; അങ്ങനെയാ കോമളാംഗി, കൊച്ചുമുതലാളിച്ചിയായി! അമ്മയുടെ വിയർപ്പൊഴുകിപ്പരന്നയിടങ്ങളിൽ; അമ്മയുടെ നഗ്നപാദമുദ്രകൾ പതിഞ്ഞ പാതകളിൽ ആടിക്കളിച്ചിരുന്ന ചേലുറ്റ പൂക്കളുകളമ്മയ്ക്ക് അതിജീവനത്തിന്‍റെ കോമളഗന്ധം സമ്മാനിച്ചിരുന്നു! അരുമക്കിടാക്കളിൽ, പെൺമീനിനെയമ്മ അർഹമായൊരരുവിയിലൊഴുക്കി വിട്ടു. അരുവിക്കലങ്ങുമ്പോളടിയിലെയൂറൽ കോരികളഞ്ഞും അതിലാപം കുറയുമ്പോൾ കിണർവെള്ളം കോരിനിറച്ചും അരുവിയിൽ തന്നുടെ പൊൻമീനിനെ സുഭദ്രമാക്കി! ആൺമക്കളാകാശം വാങ്ങുവാൻ പോയതിൽപിന്നെ, അണിയവും അമരവും കൈവിട്ടതിഭരമൊഴിഞ്ഞമ്മ അണുവീക്ഷണംകൊണ്ടണിമയിലെ വലിമയായി; അതികൃച്ഛ്രം മാഞ്ഞണിവുകളണിയുവാൻ തുടങ്ങി! അമ്മയെ കാക്കാനായി നിന്നതില്ല, മക്കൾ ഞങ്ങൾ അമ്മയ്ക്കായ് പൊന്നൂഞ്ഞാൽ പണിതതില്ല അമ്മയ്ക്കായൊരു മതിൽക്കെട്ടൊട്ടും തീർത്തതില്ല അമ്മയായ്തന്നെ വിരാജിച്ചു ഞങ്ങളിൽ സ്വച്ഛന്ദമമ്മ! അന്ന്, രണ്ടാണ്ടുമുൻപത്തെ ജനുവരിമഞ്ഞിൻറെ അവസാനപ്പെയ്ത്തിനു തലേനാൾ പകൽക്കാലം, 'അമ്മ യാത്രയാകുന്നു' വെന്നെന്നോടുരചെയ്ത്, അതസം നിശ്ചലമാക്കി, വപുസ്സിൽനിന്നായീശിത മടങ്ങി! "അമ്മ', ഞങ്ങൾക്കിന്നൊരു വെറും അടയാളമല്ല; ആദ്യന്തം മുഴങ്ങുന്ന, അത്യുച്ചമുള്ള ശബ്ദമാണ് അജ്ഞേയമായനേകം ഉറുമിക്കഥകളുമായൊരു ആത്മനക്ഷത്രമെരിഞ്ഞുത്തീർന്നതിന്‍റെ സംജ്ഞയാണ്! സതീഷ് കളത്തിൽ
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
Useful Links
  • story
  • article
  • poem
  • Book
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
Quick Links
About Us Deepika E-Paper E-Shopping Karshakan Rashtradeepika Movies Tech @ Deepika
Business Deepika Viral Tax Letters University News Auto Spot Cartoon Scope
Matrimonial Special News Special Feature Calendar Samskarikam Career Deepika English Edition
Deepika Charity Health Sthreedhanam Responses Daily Quiz Youth Special Court Notice
Kuttikalude Deepika Deepika News Videos Out of Range US News Gulf News Student Reporter Classifieds
Children's Digest Today's Story Religion Book Review Sunday Deepika Send your greetings Online Advertising

Rashtra Deepika LTD

Chairman - Dr. Francis Cleetus MD - Michael Vettickatt Chief Editor - George Kudilil

Tel: +91 481 2566706 ,2566707,2566708

Privacy policy Terms and conditions for online payment

Copyright © 2025 , RDL. All rights reserved To access reprinting rights, please contact [email protected]