ADVERTISEMENT
ADVERTISEMENT
1
Tuesday
July 2025
3:31 AM IST
IST
Deepika.com
The Largest Read Malayalam Internet Daily
ADVERTISEMENT
GET IT ON
TODAY'S E-PAPER
TODAY'S E-PAPER
Home
News
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
SHORTS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
KIIFB NEWS
GOVERNMENT INAUGURATION
Back to Home
Friday, January 22, 2016 5:43 AM IST
X
ADVERTISEMENT
പ്രവാസ സാഹിത്യത്തിലെ സത്യാന്വേഷണങ്ങൾ
മണ്ണിനും വിണ്ണിനും അതിർ വരമ്പുകൾ പോലെയാണ് ഇപ്പോൾ കേരളത്തിൽ നടക്കുന്ന ഓരോ സംഭവങ്ങളും. "മനുഷ്യൻ സ്വതന്ത്രനായി ജനിക്കുന്നു. എന്നാൽ എല്ലായിടങ്ങളിലും അവൻ ബന്ധനത്തിലാണ് ' എന്ന് റൂസോ പറഞ്ഞിട്ടുണ്ട്. കേരളത്തിലെ ഒരു പാട്ടുകാരനായ വേടന്റെ കവിത ഡിഗ്രി വിദ്യാർഥികൾക്ക് പഠിക്കാനെടുത്തു എന്ന പേരിൽ പരസ്പരം പോരടിക്കുമ്പോൾ മനസ്സിലേക്ക് വരുന്നത് പ്രവാസ സാഹിത്യത്തിലെ പ്രതിഭാധനനായ മാവേലിക്കര ചാരുംമൂട് സ്വദേശി ലണ്ടനിൽ താമസിക്കുന്ന കാരൂർ സോമനെയാണ്. നാലര പതിറ്റാണ്ടിലധികമായി സ്വദേശത്തും വിദേശത്തും മലയാള ഭാഷയെ അനുഭവത്തിന്റെ നിറവിൽ സമ്പന്നമാക്കുന്ന മറ്റൊരു എഴുത്തുകാരൻ പ്രവാസ ലോകത്തു എന്റെ അറിവിലില്ല. കാരൂരിനെപ്പോ ലുള്ളവരുടെ ചാരുതയാർന്ന കൃതികൾ എന്തുകൊണ്ട് പഠനത്തിന് വിധേയമാകുന്നില്ല എന്ന് പലപ്പോഴും തോന്നാറുണ്ട്. ഈ അവസരം ഓർമവരുന്നത് കാരൂരിനെപോലെ സാഹിത്യ രംഗത്ത് ഒറ്റപ്പെട്ടുപോയ, ഒറ്റപ്പെടുത്തിയ കെ.സരസ്വതിയമ്മ എന്ന കഥാകാരിയെയാണ്. ജീവിതത്തിലും എഴുത്തിലും സ്ത്രീപക്ഷത്തു നിന്ന് പുരുഷ മേധാവിത്വ ചൂഷണത്തിനെതിരേ മൂർച്ചയേറിയ വാക്കുകളിലൂടെ ആണ് ഈ കഥാകാരി പ്രതികരിച്ചത്. സരസ്വതിയമ്മയുടെ "ചോലമരങ്ങൾ' രണ്ട് പ്രണയിനികളുടെ ആത്മനൊമ്പരങ്ങൾ, സമൂഹത്തിൽ നടക്കുന്ന കാപട്യങ്ങൾ തുറന്നു കാട്ടുന്ന ഒന്നാണ്. അതിലൂടെ പുരുഷകേസരി ശത്രു നിര വർധിച്ചതല്ലാതെ മറ്റൊന്നും തന്നെ സംഭവിച്ചില്ല. കാരൂർ കൃതികൾ വായിക്കുമ്പോൾ എനിക്ക് ഓർമ വരുന്നത് സരസ്വതിയമ്മ അല്ലെങ്കിൽ കേസരി ബാലകൃഷ്ണ പിള്ള, പൊൻകുന്നം വർക്കി, കാക്കനാടൻ, ചെറുകാട്, പോഞ്ഞിക്കര റാഫി തുടങ്ങിയവരെയാണ്. ഭാഷാ സാഹിത്യത്തെ ആഴത്തിൽ ചുംബിക്കുന്നവർ എപ്പോഴും അത് കണ്ടിരിക്കില്ല. ആ തിരിച്ചറിവാണ് ഡോക്ടർ പി.കെ.കനകലത "കെ.സരസ്വതിയമ്മ ഒറ്റയ്ക്ക് വഴിനടന്നവൾ' എന്ന പഠനഗ്രന്ഥം എഴുതാൻ തയാറായത്. അതുപോലെ കാരൂർ കൃതികളെപ്പറ്റി ഡോ.മുഞ്ഞിനാട് പത്മകുമാർ എഴുതിയ "കാലത്തിന്റെ എഴുത്തകങ്ങൾ' എന്ന പഠനഗ്രന്ഥം ലിമ വേൾഡ് ലൈബ്രറിയിലൂടെ വായിച്ചപ്പോൾ സാഹിത്യ അഭിരുചിയുള്ളവർക്ക് അത് നല്ലൊരു പഠനഗ്രന്ഥമെന്ന് എനിക്കും തോന്നി. പക്ഷെ ആരും അത് അത്ര ഗൗരവമായി കണ്ടില്ല. ഗൗരവത്തിൽ എടുത്തില്ല എന്നു തന്നെ പറയാം.ഈ ഗ്രന്ഥത്തിൽ ഡോക്ടർ മുഞ്ഞിനാട് രേഖപ്പെടുത്തിയിരിക്കുന്നത് "കാലം കടഞ്ഞെടുത്ത സർഗാ ത്മക വ്യക്തിത്വത്തിന്റെ ഒഴുകിപ്പരക്കലാണ് കാരൂർ കൃതികൾ എന്നാണ്. എഴുത്തു ആനന്ദോപാസനയായി കാണുന്ന അപൂർവ്വം എഴുത്തുകാരിൽ ഒരാളാണ് അദ്ദേഹം. സമകാലിക ജീവിതത്തിന്റെ വിചാര വിക്ഷോഭം വജ്രമൂർച്ചയോടെ വെളിപ്പെടുത്തുകയാണ് അദ്ദേഹം ചെയ്യുന്നത്. ഇത്തരം അന്വേഷണപരീക്ഷണങ്ങളിൽ നിന്നാണ് കാരൂർ തന്റെ പ്രതിഭയെ കാലത്തിനോട് വിളക്കിച്ചേർത്തു കലഹിക്കുന്നത്'. ഇവിടെയാണ് കെ.സരസ്വതിയമ്മയുടേയും കാരൂരിന്റെയും ജീവിത സമാനതകൾ ഞാൻ കാണുന്നത്'. നമ്മൾ എത്രമാത്രം കണ്ണടച്ച് ഇരുട്ടാക്കിയാലും ഒരിക്കൽ മനസ്സിലുള്ള വിക്ഷുബ്ധത ആരെങ്കിലും വഴി പുറത്തുവരും. എനിക്കിപ്പോൾ 78 വയസായി. കണ്ണിന് തിമിരം ബാധിച്ചു് ഓപ്പ റേഷൻ നടത്തുന്നതിന് മുൻപ് ഈ കുറിപ്പ് എഴുതണമെന്ന് തോന്നി. ഞാൻ എഴുതുന്നത് മുഖസ്തുതി അല്ലെങ്കിൽ വാഴ്ത്തുപാട്ടുകൾഅല്ല. ചില യാഥാർഥ്യങ്ങൾ മാത്രമാണ്. ഞാൻ കാരൂരിനെ അറിഞ്ഞു തുടങ്ങിയത് റേഡിയോ നാടകങ്ങളിൽ കൂടിയാണ്.1980-ന് മുൻപ് ടിവി, ഇന്റർനെറ്റ്, മൊബൈൽ ഒന്നുമില്ല. റേഡിയോ വഴിയാണ് എല്ലാം അറിയുന്നതും കേൾക്കുന്നതും.ആ കാലത്താണ് സ്കൂളിൽ പഠിക്കുന്ന കാരൂരിന്റെ "കാലചക്രം', "കർട്ടനിടു' എന്നീ റേഡിയോ നാടകങ്ങൾ തിരുവനന്തപുരം റേഡിയോ നിലയം വഴി കേട്ടത്. മണ്മറഞ്ഞ എഴുത്തുകാരൻ ടി.എൻ. ഗോപിനാഥൻ നായരായിരുന്നു അതിന്റെ ഡയറക്ടർ എന്നാണ് എന്റെ ഓർമ. ഡൽഹിയിൽ നിന്നുള്ള ഓൾ ഇന്ത്യ റേഡിയോ, വാർത്തയിൽ മാവേലിക്കര രാമചന്ദ്രൻ, വിദ്യാർഥിയായ കാരൂരിന്റെ നാടകങ്ങളെപ്പറ്റി വിശകലനം ചെയ്തതും സ്മരിക്കുന്നു. തൃശൂർ സ്റ്റേഷൻ വഴിയും നാടകങ്ങൾ സംപ്രേഷണം ചെയ്തതായിട്ടാണ് എന്റെ അറിവ്. ചോലമരങ്ങൾക്ക് തണൽ നല്കാൻ മാത്രമേ സാധിക്കു എന്നതുപോലെ കാരൂർ സൃഷ്ടികളെന്നും തണൽ വൃക്ഷങ്ങളാണ്. സാഹിത്യ പ്രവർത്തക സഹകരണ സംഘം/എൻബിഎസിൽ നിന്ന് 1990ൽ തകഴി അവതാരിക എഴുതി പുറത്തു വന്ന "കണ്ണീർപ്പൂക്കൾ' നോവൽ തുടങ്ങി ബ്രിട്ടീഷ് ഇന്ത്യൻ മലയാളി മൂന്ന് തലമുറകളുടെ കഥ പറയുന്ന "കാണാപ്പുറങ്ങൾ' ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തിയ "ദ മലബാർ എ ഫ്ളയിം'. ആമസോൺ ബെസ്റ്റ് സെല്ലർ നോവലായി. ഈ നോവലിനെപ്പറ്റി "ദി വേൾഡ് ജേർണലിൽ' ഡൽഹി ജെയിൻ യൂണിവേഴ്സിറ്റി റിസർച്ച് വിഭാഗം ഉദ്യോഗസ്ഥ ഡോ.ചിത്ര സൂസ്സൻ തമ്പി എഴുതിയ റിവ്യൂ മലയാളത്തിൽ പരിഭാഷപ്പെടുത്തിയത് ദീപികയിൽ വായിക്കാനിടയായി. 2006-ൽ ദീപിക ഓണപതിപ്പിൽ വന്ന ഓസ്ട്രേലിയയെപ്പറ്റിയുള്ള യാത്രാ വിവരണം, "സ്വർഗത്തിലേക്കുള്ള വഴി' ഇന്നും ഓർമയിലുണ്ട്. ദീപിക, കേരള കൗമുദി, വീക്ഷണം, ജനയുഗം, മംഗളം, ജന്മഭൂമി തുടങ്ങിയ ഓണപതിപ്പുകളിൽ വന്നിട്ടുള്ള കാരൂർ കഥകൾ, കവിതകൾ പലതും വായിച്ചിട്ടുണ്ട്. നീണ്ട വർഷങ്ങളായി പ്രവാസലോകത്തു നിന്ന് ഓണപതിപ്പിൽ എഴുതുന്ന മറ്റൊരു എഴുത്തുകാരൻ ഇല്ലെന്ന് നിസംശയം പറയാൻ സാധിക്കും. തോപ്പിൽ ഭാസി അവതാരിക എഴുതിയ ഗൾഫിൽ നിന്നുള്ള ആദ്യ സംഗീത നാടകം 'കടലിനക്കരെ എംബസ്സി സ്കൂൾ'ന് മാതൃഭൂമിയിൽ 1996-97-ൽ നിരൂപണമെഴുതിയ കോഴിക്കോ ടനെ ഓർക്കുമ്പോൾ ഗൾഫിൽ നിന്നുള്ള ആദ്യ സംഗീത നാടകം ഏതെന്ന് എത്ര പേർക്കറിയാം? പുകസ മെമ്പർ ആയിരുന്നു വെങ്കിൽ അറിയുമായിരുന്നു അല്ലേ? 2018-ൽ പുറത്തുവന്ന 'കാലപ്രളയം' എന്ന ഭാവഗംഭീര സംഗീത നാടകം എങ്ങനെ കേരള സംഗീത നാടക അക്കാദമി മത്സരത്തിൽ നിന്ന് പുറം തള്ളപ്പെട്ടു ?കപട മത്സര സാംസ്കാരിക ബുദ്ധിയാണതിന്റെ പിന്നിലെന്ന് ആർക്കാണ് അറിയാത്തത്? റൂസോ ചോദിക്കുന്നത് കാരൂരും ബന്ധിക്കപ്പെട്ടിരിക്കയാണോ? കാരൂരിന്റെ ആത്മകഥയായ "കഥാകാരന്റെ കനൽവഴികൾ '(പ്രഭാത് ബുക്ക്സ്)' വായിക്കുമ്പോൾ അദ്ദേഹത്തിന്റെ ഗുരുനാഥൻ പണ്ഡിത കവി കെ.കെ. പണിക്കർ സാറിനെ ആണ് ഓർക്കുക. വള്ളത്തോൾ "ബന്ധനസ്ഥനായ അനിരുദ്ധൻ' എഴുതിയപ്പോൾ പണിക്കർ സാർ "ബന്ധനമുക്തനായ അനിരുദ്ധൻ' എഴുതി മോചിപ്പിച്ചു. കാരൂർ പഠിക്കുന്ന കാലം സ്കൂളിൽ പോലീസിനെതിരെ "ഇരുളടഞ്ഞ താഴ് വര' എന്ന ഒരു നാടകം അഭിനയിച്ചവതരിപ്പിച്ചതിന് ബെസ്റ്റ് ആക്ടർ സ്ഥാനവും സമ്മാനവും ലഭിച്ചു. എന്നാൽ മാവേലിക്കര പോലീസ് പിടിച്ചുകൊണ്ടുപോയി അകത്താക്കി. അപ്പോഴും പണിക്കർ സാറാണ് മോചിപ്പിച്ചത്. ലുധിയാന സി.എം.സി. ആശുപത്രിയിൽ വെച്ച് സ്വന്തം കിഡ്നി ആരുമറിയാതെ ഒരു പാവം പഞ്ചാബിക്ക് കൊടുത്തതും ഒരു അപൂർവ്വ കാഴ്ചയായിട്ടാണ് ഞാൻ കണ്ടത്. കാരൂരിന്റെ എത്രയോ കൃതികൾ വിശദമായ പഠനത്തിനും പാഠപുസ്തകങ്ങളിൽ ഇടം പിടിക്കേണ്ടതും പുനർവായിക്കപ്പെടേണ്ടതുമായ കൃതികളെന്ന് മനസിലാകും. "കാലത്തിന്റെ എഴുത്തകങ്ങൾ' (ബുക്ക് ക്രോസ്സ് പബ്ലിക്ക്), മലയാളത്തിൽ ആദ്യമായിറങ്ങിയ "കാരിരുമ്പിന്റെ കരുത്തു,സർദാർ പട്ടേൽ.(പ്രഭാത് ബുക്ക്സ്), "ചന്ദ്രയാൻ' (മാതൃഭൂമി), "മംഗളയാൻ' (പ്രഭാത് ബുക്ക്സ്), "കാണാപ്പുറങ്ങൾ' നോവൽ (എസ്.പി.സി.എസ്), "കൗമാര സന്ധ്യകൾ'(കറന്റ് ബുക്ക്സ്, തൃശൂർ)'കാൽപ്പാടുകൾ (പൂർണ ബുക്ക്സ്), സ്നേഹത്തിന്റെ ആഴവും പരപ്പുമുള്ള കാലിക പ്രാധാന്യമുള്ള കുട്ടികളുടെ നോവൽ 'കിളിക്കൊഞ്ചൽ' (സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്),'കാറ്റാടിപ്പൂക്കൾ' (മീഡിയ ഹൗസ്), 'കൃഷിമന്ത്രി' (ജീവൻ ബുക്ക്സ്), 'കളിക്കളം' ഒളിമ്പിക്സ് ചരിത്രം (എസ്.പി.സി.എസ്), വിദേശ രാജ്യങ്ങളിലെ പത്തിലധികം യാത്രാവിവരണങ്ങൾ (ആമസോൺ, പ്രഭാത് ബുക്ക്സ്) തുടങ്ങി ധാരാളം കൃതികളുണ്ട്. 1985 - 2025 കാലഘട്ടത്തിൽ പന്ത്രണ്ട് മേഖലകളിലായി എഴുപത് മലയാളം, ഇംഗ്ലീഷ് പുസ്തകങ്ങൾ, എല്ലാം കുടുംബ പ്പേരായ കാരൂർ എന്നതിൻ്റ ക എന്ന ആദ്യ അക്ഷരത്തിൽ തുടങ്ങുന്നവ, ഇതൊക്കെ കാണുമ്പോൾ എന്നിലുണരുന്നത് ആശ്ചര്യത്തിൻ്റെ നേർത്ത മന്ദഹാസമാണ്. ഈ പുസ്തകങ്ങൾ കൂടുതലും ആമസോൺ അടക്കം കേരളത്തിലെ പ്രമുഖ പ്രസാധകർ വഴിയാണ് പുറത്തുവന്നിട്ടുള്ളത്. കേരളം, ഗൾഫ്, യൂറോപ്പ്, അമേരിക്ക, ഓസ്ട്രേലിയ മാധ്യമങ്ങളിൽ തുടരെ എഴുതുന്ന മറ്റൊരു പ്രവാസഎഴുത്തുകാരനെ കണ്ടിട്ടില്ല. ഈ പ്രായത്തിനിടയിൽ അൻപത്തേഴു രാജ്യങ്ങളിൽ കാരൂർ ജീവിച്ചിട്ടുണ്ടത്രെ. നൂറനാട് ലെപ്രസി സാനിറ്റോറിയം 'കുഷ്ടരോഗവും നിവാരണമാർഗ്ഗങ്ങളും' എന്ന വിഷയത്തെ ആസ്പദമാക്കി നാലു പഞ്ചായത്തുകളിലെ ഹൈസ്കൂൾ കുട്ടികൾക്കായി സംഘടിപ്പിച്ച ഉപന്യാസമത്സരത്തിൽ ഒന്നാമനായി ബി കെ എൻ മേനോന്റെ 'പ്രസംഗസോപാനം' എന്ന' എന്ന പുസ്തകം യശ:ശരീരനായ പ്രശസ്ത സാഹിത്യകാരൻ തോപ്പിൽ ഭാസിയിൽ നിന്നും സമ്മാനമായി വാങ്ങിക്കൊണ്ടുള്ള പുരസ്കാരങ്ങളുടെ പെരുമഴക്കാലത്തിന് തുടക്കം കുറിച്ചു. ആമസോൺ ബെസ്റ്റ് സെല്ലർ ആയതു കൊണ്ടാവാം ആമസോൺ ഇൻ്റർനാഷണൽ റൈറ്റർ എന്ന ബഹുമതി ഉൾപ്പെടെ ഏതാണ്ട് ഇരുപതോളം പുരസ്ക്കാരങ്ങൾ മുൻ പ്രധാനമന്ത്രി നരസിംഹ റാവു, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തുടങ്ങി സ്വദേശത്തും വിദേശത്തുമുള്ള പല സമുന്നത വ്യക്തികളിൽ നിന്നും വിവിധ സാംസ്കാരിക വേദികളിലായി ലഭിച്ചു. മാത്രമല്ല മുപ്പത്തിനാല് പുസ്തകങ്ങൾ ഒരൊറ്റ വേദിയിൽ പ്രകാശനം ചെയ്യപ്പെട്ട ഏത് എഴുത്തുകാരനുണ്ട് മലയാളത്തിലായാലും മറ്റേതു ഭാഷയിലായാലും ! ആയതിന് യു ആർ എഫ് വേൾഡ് റെക്കോർഡ് ലഭിച്ച ഏക എഴുത്തുകാരനാണ് കാരൂർ. സമൂഹത്തിൽ കാണുന്ന കപട ചൂഷണ പ്രവർത്തനങ്ങളെ ഒരാൾ തുറന്നെഴുതുമ്പോൾ ആ വ്യക്തിയെ അരിഞ്ഞു വീഴ്ത്തുന്നത് ഒരു കപട സാമൂഹ്യ സംസ്കാരത്തെ വളർത്തുകയല്ലേ "മനസിന്റെ സ്വാതന്ത്ര്യമാണ് ഒരാളുടെ അസ്തിത്വത്തിന്റെ തെളിവെന്ന്' നമ്മുടെ ഭരണഘടനാശില്പി ഡോ.ബി.ആർ അംബേദ്കറുടെ വാക്കുകൾ ഓർക്കുമ്പോൾ കാരൂർ സ്വന്തം അസ്തിത്വം വിട്ടുകളിക്കാൻ തയാറല്ല. മലയാള ഭാഷാ സംസ്കാരത്തിന് പ്രവാസ ലോകത്തു് പതിറ്റാണ്ടുകളായി എത്രയോ സംഭാവനകൾ ചെയ്ത കാരൂരിനെ ഗഹനമായി പഠിക്കേണ്ടതല്ലേ? നമ്മുടെ സർഗാത്മകമായ പാരമ്പര്യം സങ്കുചിത താല്പര്യക്കാ രുടെ പരമ്പരയിലേക്ക് പോയാൽ മനുഷ്യ മനഃസാക്ഷിയോട് തന്നെ ചെയ്യുന്ന ക്രൂരതയാണത്. മേരി അലക്സ് ( മണിയ )
ജീവിതക്കാഴ്ച്ചകളുടെ ഒഴുകി പരക്കലുകൾ....
കാരൂർ സോമന്റെ "കാട്ടു ചിലന്തികൾ' എന്ന കഥാപുസ്തകത്തിന് ഒരു ആസ്വാദനമെഴുതാൻ തുടങ്ങിയപ്പോൾ അതിലെ കഥകൾ വായിച്ചനുഭവിച്ച എന്റെ ഓർമകളിലേക്ക് ഓടിയെത്തിയത് "തോമസ് മൻ'ന്റെ ഈ വാചകങ്ങളാണ്. "ഭീതിതമായ ചക്രവാളം കാണുമ്പോഴെല്ലാം എനിക്കൊരുതരം ആസക്തിയുണ്ടാകുന്നു. അതിനെ ഞെരിച്ച മർത്താനാണ് ഞാൻ കഥയെഴുതുന്നത്'. കാരൂരിന്റെ രചനകളെ കുറിച്ചുള്ള ഡോ. മുഞ്ഞിനാട് പത്മകുമാറിന്റെ വാക്കുകളും ഇവിടെ പ്രസക്തമാകുന്നു. "കാരൂരിന്റെ നോവലുകൾ,കഥകൾ കരുത്തുറ്റ ജീവിതഗന്ധികളാണ്. തീക്ഷ്ണമായ ജീവിത മുഹൂർത്തങ്ങളുടെ ഒഴുകിപ്പരക്കലുകളാണ്'.. എന്ന ഈ വാചകം പുസ്തകം വായിക്കുന്ന ആർക്കും തോന്നാവുന്ന ഒന്നാണ്. നാം നോക്കി നിൽക്കെ കടൽത്തിരകൾ വിസ്മയമാകുന്നതു പോലെ, ഈ രചനകളിലെ ഉന്നത ശീർഷമായ അനുഭവ തലങ്ങൾ അനുവാചകനിൽ അത്ഭുതമുളവാക്കും. നമുക്കു മുന്നിലുള്ള ഭീതിദമായ കാഴ്ചകൾക്കെതിരേയുള്ള ആത്മരോഷത്തിന്റെ തിളച്ചു മറിയലാണ് പല കഥകളും. പാവങ്ങൾ അടിമകളായി കബളിപ്പിക്കപ്പെടുന്ന ഈ കാലത്ത്, നന്മയുടെ നറുനിലാവായി, താങ്ങും തണലുമായി യാഥാർഥ്യങ്ങളോടേറ്റുമുട്ടാൻ വിപ്ലവ വീര്യമുള്ള കഥാകാരന്റെ മനസിന്റെ ചിന്തകളുടെ ബഹിർസ്പുരണമാണ് ഇതിലെ കഥകൾ. മണ്ണിന്റെ മക്കൾ എന്ന കഥയിലെ ആനന്ദ്, അധികാര വർഗത്തിന്റെ കാടത്തത്തിൽ സ്വന്തം മണ്ണ് നഷ്ടപ്പെട്ടപ്പോൾ, ആത്മഹത്യയിലഭയം തേടിയ മാതാപിതാക്കളുടെ ദാരുണാന്ത്യം കൺമുന്നിൽ കണ്ട് കരഞ്ഞു തളർന്ന ആ കുരുന്നിനെ ആർക്കാണ് മറക്കാൻ കഴിയുക. അടിമത്ത വ്യവസ്ഥിതിക്കെതിരേ ആഞ്ഞടിക്കാൻ മനസ് പാകപ്പെടുത്തുമ്പോൾ അനുവാചകനിലും ഒരു ജ്വാലയായി അവൻ പ്രകാശിക്കുന്നു. സാരി വാങ്ങി കൊടുക്കാത്തതിന് കാന്താരി മുളകരച്ച് കറിയിൽ ചേർത്ത് എരിവ് കൂട്ടിയ കനകത്തിലൂടെ പകയുള്ള ഭാര്യയെ വരച്ചു കാട്ടുന്നു. "ദേവാലയ കാഴ്ചകൾ'എന്ന കഥയിൽ പരിഹാസത്തിന്റെ കൂരമ്പുകളെയ്യുകയാണ് കഥാകാരൻ. "തൊഴിലൊന്നുമില്ലാതെ തെണ്ടി നടക്കുന്ന ഭൂതപ്രേതാദികൾ പട്ടക്കാരായി ദേവാലയങ്ങ ളിൽ നുഴഞ്ഞു കയറിയോ?' "പ്രബുദ്ധ കേരളം' എന്ന കഥയിൽ പുരോഹിതന്മാരെയും ആരാധനാലയങ്ങളിലെ കച്ചവട വ്യവസ്ഥിതി കളെയും ശക്തമായി വിമർശിക്കുന്നുണ്ട്. "നാടിന്റെ ശാപം.'..എന്ന കഥയിലെ മരിച്ചുപോയ പട്ടാളക്കാരൻ ദാസും ഭാര്യ രേണുവും രണ്ടു കുട്ടികളും മനസിൽ നൊമ്പരമായി പടരുന്നു. "കരുണിന്റെ കൊറോണ ദേവൻ' എന്ന കഥ എന്നെ ഏറെ സ്പർശിച്ച ഒന്നാണ്. "ദേവാലയങ്ങൾ തുറക്കുന്നതല്ലേ നല്ലത്'? എന്ന കരോളിന്റെ ചോദ്യത്തിനുള്ള മറുപടി യായി കരുൺ പറയുന്നതിങ്ങനെയാണ്.. "ഇത്രയും നാൾ തുറന്നു് വച്ച് പ്രാർത്ഥിച്ചിട്ട് ഫലമില്ലെന്ന് കണ്ടതുകൊണ്ടാണ് കൊറോണ ദൈവം ദേവാലയങ്ങൾ അടപ്പിച്ചത്.. "ഏറെ ചിന്തിപ്പിച്ച ഒരു വാചകം...ദേവാലയങ്ങളിലെ വിഗ്രഹാരാധനയിലൂടെയാണോ നമുക്ക് നന്മകൾ ലഭിക്കുന്നത്? അതോ സദ്പ്രവർത്തികളിലൂടെയോ? "മണ്ടൻ മലയാളി മനോജ്'...എന്ന കഥയിൽ പ്രസക്തമായ ഒരു ചോദ്യം കഥാപാത്രമായ ബ്രീട്ടീഷ് പോലീസുകാരൻ, മനോജിനോട് ചോദിക്കുന്നുണ്ട്. "താങ്കൾ എന്തൊരു മണ്ടനാണ്? സാമ്പത്തികശാസ്ത്രം മാത്രം പഠിച്ചാൽ മതിയോ പെറ്റമ്മയെ നോക്കാൻ കൂടി പഠിക്കേണ്ടതല്ലേ?' മാതാപിതാക്കളെ പുറന്തള്ളുന്ന കാലിക പ്രാധാന്യമുള്ള പ്രവണതയ്ക്ക് നേരെയുള്ള ചാട്ടുളിയാകുന്നു ഈ ചോദ്യം. സർഗാത്മക വാസനകളുടെ തീഷ്ണതകൾ, ലാവണ്യശോഭ ഓരോ കഥകളിലും പ്രതിഫലിച്ച് കാണുന്നുണ്ട്. അക്ഷരങ്ങൾ ദുർവ്യയം ചെയ്യുകയും മികച്ച കൃതികൾ വേണ്ടത്ര വായിക്ക പ്പെടാതെയും ചെയ്യുമ്പോഴാണ് മാനവികതാബോധം ഉയർത്തിപ്പിടിക്കുന്ന കഥകൾ കാരൂർ നൽകുന്നത്. കാട്ടുചിലന്തികൾപോലെ പ്രഭാത് ബുക്സ് പ്രസിദ്ധികരിച്ച "കാലത്തിന്റെ കണ്ണാടി' കഥകൾ അതിന് ഏറ്റവും വലിയ തെളിവാണ്. മലയാള സാഹിത്യ രംഗത്ത് യാഥാർഥ്യബോധത്തോടെ കാരുരിനെ പോലെ പ്രതിജ്ഞാബദ്ധരായ സുഫുടസുതാര്യതയുള്ള സാഹിത്യ പ്രതിഭകളുണ്ടാകട്ടെ. ഇതൾ ബുക്സ് പ്രസിദ്ധീകരിച്ച 21 കഥകളിലൂടെ ഇതൾ വിരിയുന്നത് ജീവിത കാഴ്ചകളുടെ തീഷ്ണമായ അനുഭവങ്ങളാണ്. വില. 150 രൂപ
ലാലിമ (ലാലി രംഗനാഥ്)
----------------
കാരൂർ സോമൻ
പത്തിലധികം രംഗങ്ങളിൽ 70 മലയാളം ഇംഗ്ലീഷ് പുസ്തകങ്ങളാണ് മലയാള ഭാഷയ്ക്ക് കാരുരിൽ നിന്ന് ലഭിച്ചിട്ടുള്ളത്. ലോക റെക്കോർഡ് ജേതാവായ (യുആർഎഫ്) കാരൂർ സോമൻ മാവേലിക്കര ചാരുംമൂട് സ്വദേശിയാണ്. ഒരു ദിവസം ലോകത്താദ്യമായി ഏറ്റവും കൂടുതൽ പുസ്തകങ്ങൾ പ്രകാശനം ചെയ്തതിനുള്ള അംഗീകാരമായിട്ടാണ് ലോക റെക്കോർഡി ലിടം പിടിച്ചത്. ആമസോൺ ഇന്റർനാഷണൽ എഴുത്തുകാരൻ എന്ന ബഹുമതിയടക്കം ഇരുപ തോളം പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ലിമ വേൾഡ് ലൈബ്രറി സാഹിത്യ ഓൺലൈൻ, കാരൂർ പബ്ലിക്കേഷൻസ്, ആമസോൺ വഴി വിതരണം ചെയ്യുന്ന കെ പി ഇ പേപ്പർ പബ്ലിക്കേഷൻസ്, എന്നിവയുടെ ചീഫ് എഡിറ്ററാണ്.
എഴുത്തിന്റെ കാലരഥ്യകൾ
എഴുത്തിനെ സർഗാത്മക വ്യക്തിത്വമാർന്ന നേരുകൾ കൊണ്ട് ആഴത്തിൽ അടയാളപ്പെടുത്തുന്ന എഴുത്തുകാരനാണ് കാരൂർ സോമൻ. കാരൂർ എഴുതുമ്പോൾ കാലം ആവശ്യപ്പെടുന്ന സർഗാത്മകവാസനകളുടെ തീക്ഷ്ണ സാന്നിദ്ധ്യങ്ങൾ സുവ്യക്തതയോടെ എഴുത്തിൽ പ്രതിഫലിക്കുന്നതുകാണാം. വൈവിദ്ധ്യമാണ് കാരൂർ രചനകളുടെ പ്രത്യേകത. നാം നോക്കി നിൽക്കേ കടൽത്തിരകൾ വിസ്മയമാകുന്നതു പോലെ ഈ രചനകളിലെ ഉന്നത ശീർഷമായ അനുഭവതല ങ്ങൾ ആരെയും അത്ഭുതപ്പെടുത്തുക തന്നെ ചെയ്യും. ഇത് മൗലികത്വമേറെയുള്ള ഒരെഴുത്തുകാരന് മാത്രം അവകാശപ്പെടാവുന്ന കരുത്തും സൗന്ദര്യവുമാണ്. എഴുത്തു വിഷയങ്ങളിൽ കാരൂർ പുലർത്തുന്ന ജാഗ്രത ഏറെ പ്രത്യേകതയുള്ളതാണ്. മുഖ്യമായും സർഗാത്മക സാഹിത്യ കാരൻ എന്ന ശീർഷകത്തിലാണ് മലയാളികൾ അധികവും കാരൂർ സോമനെ വായിച്ചിട്ടുള്ളതെങ്കിലും ഈ എഴുത്തുകാരൻ ശ്രദ്ധ കൊടുക്കാത്ത ഒരു വിഷയവുമില്ല എന്നത് അദ്ദേഹത്തിന്റെ പ്രബലമായ സാഹിത്യ സേവനങ്ങൾ തിരിച്ചറിഞ്ഞാൽ മനസിലാകാനാകും. ശാസ്ത്രം, കായികം, വൈജ്ഞാനികമേഖല, വൈജ്ഞാനിക മേഖലയിൽ തന്നെ വ്യത്യസ്തങ്ങളായ വിഷയസ്വീകരണ ങ്ങൾ തുടങ്ങി എത്രയെത്ര കൃതികളാണ് കാരൂർ ഭാഷയ്ക്ക് സംഭാവന ചെയ്തിട്ടുള്ളത്. ഒരർഥത്തിൽ വൈജ്ഞാനിക മേഖലയ്ക്കും യാത്രാവിവരണ സാഹിത്യത്തിനും ഈ എഴുത്തുകാരൻ നൽകിയിട്ടുള്ള സേവനങ്ങൾ വിലമതിക്കത്തക്കതു തന്നെയാണ്. നടന്ന ദൂരങ്ങളോ കണ്ടകാര്യ ങ്ങളോ അല്ല യാത്രാപുസ്തകങ്ങളിലെ പ്രധാന പ്രതിപാദ്യവിഷയം. ഓരോ രാജ്യത്തെയും ജീവിതാ നുഭവങ്ങളുടെ നേർചിത്രമാണ് കാരൂരിലെ യാത്രികൻ കണ്ടെത്തുന്നത്. അതിൽ നരവംശ ശാസ്ത്രം മുതൽ കതിർക്കനമുള്ള ജീവിതാനുഭവങ്ങൾ വരെയുണ്ട്. ചരിത്രവും സംസ്കാരവും ഊടും പാവുമായി വർത്തിക്കുന്ന ഈ യാത്രാപുസ്തകങ്ങൾ മനുഷ്യേതിഹാസത്തിന്റെ അർത്ഥവ ത്തായ ശേഷിപ്പുകൾ കൂടിയാണ്. കാരൂർ സോമന്റെ മറ്റൊരു മേഖല നോവലും കഥകളുമാണ്. കാരൂരിന്റെ നോവലുകൾ കരുത്തുറ്റ ജീവിതഗന്ധികളാണ്. തീക്ഷ്ണമായ ജീവിത മുഹൂർത്ത ങ്ങളുടെ ഒഴുകിപ്പരക്കലുകളാണ് നോവലുകളിൽ സംഭവിക്കുന്നത്. അതിൽ തനി നാട്ടുമ്പുറത്തിന്റെ അനുഭവവർത്തമാനങ്ങളും പ്രവാസ ജീവിതത്തിന്റെ അസ്വസ്ഥതകളുമുണ്ട്. ഇത് പലതും വിഷ്യൽ സെൻസിബിലിറ്റി അനുഭവപ്പെടുത്തുന്നവയാണ്. നമ്മുടെ ചുറ്റുപാടു കളിലെവി ടെയോ സംഭവിച്ച ജീവിതം തന്നെയല്ലേ ഈ നോവലുകളിലെ ഇതിവൃത്തങ്ങൾ എന്നു തോന്നും. കാരണം അത്രയേറെ പെർഫെക്ഷൻ ഈ നോവലുകളുടെ അവതരണത്തിലുണ്ട്. കഥാപാത്രങ്ങൾ കൃത്യമായും പൗരബോധമുള്ളവരും ആദർശ സംസ്കാരമുള്ളവരുമാണ്. ആത്യന്തിക മായി ജീവിതം തന്നെയാണ് പ്രധാന വിഷയമെങ്കിലും വൈവിദ്ധ്യമാർന്ന നേരനുഭവങ്ങൾ കൊണ്ടുള്ള പൂരണമാണ് ഈ നോവലുകൾ എന്ന് ഒറ്റവാക്കിൽ പറയാം. ഇത് മലയാളത്തിൽ ഏറെ പുതുമയുള്ള ഒരനുഭവമാണ്. കഥയിലെത്തുമ്പോൾ കാരൂരിലെ എഴുത്തുകാരൻ ഏറെ പിശുക്കനായിതോന്നാം. കഥയിലെ ജീവിതം നോവലിന്റെ സത്ത പിഴിഞ്ഞെടുത്ത ഒന്നാണോ എന്ന് തോന്നാം. അത്രയേറെ സൂക്ഷ്മവിചിന്തനത്തിലൂടെയാണ് കാരൂർ കഥ പറയുന്നത്. ഇതിൽ മനുഷ്യന്റെ നിലനിൽപ്പുമായി ബന്ധപ്പെട്ട അടിസ്ഥാന വിഷയങ്ങൾ കൂടി ആധികാരികമായി ചർച്ചചെയ്യുന്നുണ്ട്. കാരൂർ സോമന്റെ കൃതികളെക്കുറിച്ചുള്ള പഠനപുസ്തകം (Book Cross Publica/Amazon) "കാലത്തിന്റെ എഴുത്തകങ്ങൾ' തയാറാക്കുന്ന കാലത്ത് നിരവധി തവണ കാരൂരിന്റെ സാഹിത്യ മേഖലകളിലേക്ക് കടന്നു പോകാൻ കഴിഞ്ഞിരുന്നു. ഒരു തുറമുഖത്തു നിന്ന് അടുത്ത തുറ മുഖത്തേക്കുള്ള യാത്ര പോലെയാണ് എനിക്കീ സാഹിത്യം അനുഭവപ്പെട്ടിട്ടുള്ളത്. അതിന്റെ അടിസ്ഥാനത്തിലാണ് കാരൂർസാഹിത്യത്തെക്കുറിച്ച് വിമർശനാത്മകമായൊരു പഠനം തയാറാക്കി അവതരിപ്പിച്ചത്. എന്നാൽ കാരൂർ സോമൻ ഭാഷയ്ക്ക് നൽകുന്ന ഈടുറ്റ സംഭാവനക ളെക്കുറിച്ച് ആ പഠനത്തിൽ ഉൾപ്പെടുത്താൻ കഴിഞ്ഞില്ല എന്നത് ഒരു കുറവായി എനിക്ക് പിൽ ക്കാലത്ത് തോന്നി. അത് ഭാഷാ ചരിത്രത്തിൽ മുഖ്യമായി ചർച്ച ചെയ്യപ്പെടേണ്ട ഒന്നാണ്. അത്ര മാത്രം ആഴമേറിയ സാഹിത്യസഞ്ചാര പാതകളാണ് കാരൂർ ഈ സാഹിത്യജീവിതത്തിനിടയിൽ വരഞ്ഞിട്ടിരിക്കുന്നത്. പഠനവിശകലനത്തിനിടയിൽ കാരൂർ സോമന്റെ സാഹിത്യ ജീവിതത്തിലെ ശ്രദ്ധേയങ്ങ ളായ നേട്ടങ്ങൾ കൂടി രേഖപ്പെടുത്തണ്ടതായിട്ടുണ്ട്. 1-4-1985 മുതൽ 5-8-2024 വരെ "ക' എന്ന ആദ്യാക്ഷരമാലയിൽ അറുപത്തിയെട്ടോളം കൃതികൾ എഴുതിയ എഴുത്തുകാരനാണ് അദ്ദേഹം. ഇത് ലോക സാഹിത്യത്തിൽ തന്നെ ആപൂർവ്വമായൊരു അനുഭവമാണ്. ഇത്തരമൊരു രേഖപ്പെ ടുത്തൽ ഇന്നേവരെ സാഹിത്യലോകത്ത് സംഭ വിച്ചിട്ടില്ല. മറ്റൊന്ന് 13-12-2021-ൽ യു.ആർ.എഫ് ലോകറിക്കാർഡിൽ കാരൂർ സോമൻ എന്ന എഴുത്തുകാരൻ സ്ഥാനം പിടിച്ചു എന്നുള്ളതാണ്. ഇത് ലോക സാഹിത്യത്തിലാദ്യമായി ഏറ്റവും കൂടുതൽ പുസ്തകങ്ങൾ (34 പുസ്തകങ്ങൾ) പ്രകാശനം ചെയ്തതിന്റെ അംഗീകാരമായിരുന്നു അത്. പന്ത്രണ്ട് വ്യത്യസ്തമേഖലകളിലാണ് കാരൂർ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. 1985-മുതൽ തുടങ്ങിയ ഈ സാഹിത്യസപര്യയിൽ നാടകം, സംഗീത നാടകം, നോവൽ, ബാല നോവൽ, ഇംഗ്ലീഷ് നോവൽ, കഥ, ചരിത്ര കഥകൾ, കഥകൾ, ഇംഗ്ലീഷ് കഥകൾ, കവിതകൾ, ലേഖനങ്ങൾ, യാത്രാവിവരണങ്ങൾ ജീവചരിത്രം, ശാസ്ത്ര-കായിക തുടങ്ങിയ കൃതികൾ ഭാഷയ്ക്ക് നൽകുന്ന സംഭാവനകൾ ഒറ്റവാക്കിൽ രേഖപ്പെടുത്താനാവില്ല. ഇതേ അനുഭവത്തിന്റെ മറുപാതിയിൽ നിന്നാണ് 1978 മുതൽ കാരൂർ നടത്തിയ വിദേശ യാത്രകളുടെ സമ്പുടം യാത്രാവിവരണ പുസ്തകങ്ങളായി പുറത്തു വന്നിട്ടുള്ളത്. മലയാളത്തിലെ സഞ്ചാര സാഹിത്യത്തിന് ലഭിച്ച എക്കാലത്തെയും മികച്ച കൃതികൾ തന്നെയാണ് ഇവ എന്നതിൽ സംശയ മില്ല. പതിനൊന്നോളം കൃതികളാണ് ഈ മേഖലയിലെ അദ്ദേഹത്തിന്റെ സംഭാവന. ആഗോള സാഹിത്യജേർണലായ ജയിറ്റിൽ (01-01-2019) മലയാളത്തിലാദ്യമായി ഇംഗ്ലീഷ് നോവലിന് (Malabar A Flame/Karoor Soman) റിവ്യൂ പ്രസിദ്ധപ്പെടുത്തുകയുണ്ടായി. ന്യൂഡൽഹിയിലെ ജയിൻ യൂണിവേഴ്സിറ്റി റിസേർച്ച് സ്കോളർ മിസ്. ചിത്ര സൂസൻ തമ്പിയാണ് റിവ്യൂ എഴുതിയത്. ന്യൂഡൽ ഹായിലെ മീഡിയ ഹൗസും ആമസോണുമാണ് നോവൽ പ്രസിദ്ധം ചെയ്തിട്ടുള്ളത്. കോഴിക്കോട് പൂർണ്ണ പബ്ളിക്കേഷൻസ് പ്രസിദ്ധീകരിച്ച കാരൂരിന്റെ ""കാൽപ്പാടുക'ളാണ് യൂറോ പ്പിൽ നിന്ന് (05-11-2007) ആദ്യമായി മലയാളത്തിൽ വന്ന നോവൽ. ഗൾഫ് രാജ്യങ്ങളിൽ നിന്ന് (05-08-1999, 2011 തോപ്പിൽ ഭായിയുടെ അവതാരിക) ആദ്യമായി മലയാളത്തിന് ലഭിച്ച സംഗീത നാടകം "കടലിന ക്കരെ എംബസി സ്കൂൾ' ഏറെ ശ്രദ്ധേയമായിരുന്നു. സ്വതന്ത്ര സാഹിത്യ രചനകൾക്ക് പുറമേ യൂറോപ്പിൽ നിന്ന് ആദ്യ മായി (05-08-2005)മലയാളത്തിൽ പുറത്തു വന്ന സാഹിത്യമാസികയായ "പ്രവാസി മലയാള' ത്തിന്റെ ചീഫ് എഡിറ്ററും കാരൂർ സോമനായിരുന്നു. അദ്ദേഹത്തിന്റെ "ദി മലബാർ എ ഫ്ളിം' (2021) എന്ന ഇംഗ്ലീഷ് നോവൽ ആമസോൺ ബെസ്റ്റ് സെല്ലറാണ്. 2022-ൽ ആമസോൺ ഇന്റർനാഷണൽ സാഹിത്യ പുരസ്കാരം ഏറെ ശ്രദ്ധേയമായ ഒരംഗീകാരമായിരുന്നു. 2020 മുതൽ ആഗോള പ്രസിദ്ധ ലിമവേൾഡ് ലൈബ്രറി സാഹിത്യ ഓൺലൈൻ, കെ.പി.ആമസോൺ പബ്ളിക്കേഷൻ, കാരൂർപബ്ലിക്കേഷൻ തുടങ്ങി പ്രസാധക സംരംഭങ്ങളുടെ നേതൃത്വവും അദ്ദേഹം വഹിക്കുന്നുണ്ട്. ഇന്നും ലോകമെങ്ങുമെഴു തുന്ന മറ്റൊരു സാഹിത്യകാരനുണ്ടോ എന്നത് സംശയമാണ്.
ഡോ. മുഞ്ഞിനാട് പത്മകുമാർ
പ്രവാസ സാഹിത്യത്തിലെ അക്ഷരമുന്നേറ്റങ്ങൾ
പ്രശസ്ത പ്രവാസി സാഹിത്യകാരനും ലോക റിക്കാർഡ് ജേതാവ് (യുആർഎഫ്) കാരൂർ സോമനുമായി എഴുത്തുകാരൻ അഡ്വ.പാവുമ്പ സഹദേവൻ നടത്തിയ അഭിമുഖത്തിൽ നിന്ന് 1. താങ്കളുടെ കലാപ്രപഞ്ചം ആരംഭിക്കുന്നത് ഹൈസ്കൂൾ പഠനകാലം മുതലെന്നറിയാം. ആരാണ് ഈ രംഗത്തേക്ക് കൈപിടിച്ചുയർത്തിയത്? * എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് പണ്ഡിത കവി കെ.കെ.പണിക്കർ സാർ ചാരുംമൂടിന് തെക്ക് ഗുരുമന്ദിരത്തിൽ മലയാളം വിദ്വാൻ പഠിപ്പിച്ചത്. ഞാൻ പൊട്ട കവിതകൾ എഴുതി അദ്ദേഹത്തെ കാണിക്കുമായിരിന്നു. അദ്ദേഹം വെട്ടിയും തിരുത്തിയും തരും. അത് ബാലരമയ്ക്ക് അയക്കും.അതിൽ വരുമ്പോൾ സ്വയം വലിയ എഴുത്തുകാരനായി പൊങ്ങി നടക്കും. അദ്ദേഹമാണ് എന്നെ വ്യർത്തം, അലങ്കാരമൊക്കെ പഠിപ്പിച്ചത്. പിന്നീട് റേഡിയോ നാടകങ്ങൾ എഴുതി. നാല് റേഡിയോ നാടകങ്ങൾ തിരുവനന്തപുരം, തൃശൂർ റേഡിയോ നിലയങ്ങൾ പ്രക്ഷേപണം ചെയ്തു. ഇതെല്ലാം എന്റെ ആത്മകഥ "കഥാകാരന്റെ കനൽ വഴികൾ' (പ്രഭാത് ബുക്ക്, പേജ് 35) എന്റെ വഴികാട്ടിയായ ഗുരുനാഥനെ രേഖപ്പെടുത്തിയിട്ടുണ്ട്. മലയാള മനോരമയുടെ കേരള യുവസാഹിത്യ സംഖ്യം കെ.പി.കേശവമേനോൻ, തിരുനല്ലൂർ കരുണാകരൻ, ഡോ.കെ.എം.ജോർജ്, കാക്കനാടൻ അങ്ങനെ പല പ്രമുഖരുണ്ട്. അതിൽ രണ്ടുപേരാണ് തകഴി ശിവശങ്കരപ്പിള്ള, തോപ്പിൽ ഭാസി. 1990-ൽ എന്റെ ആദ്യ നോവൽ "കണ്ണീർപ്പൂക്കൾ' അവതാരിക എഴുതിയത് തകഴിയാണ് (എസ്.പി.സി. എസ്/എൻ.ബി.എസ്) 1996-ൽ ഗൾഫിൽ നിന്നുള്ള മലയാളത്തിലെ ആദ്യ സംഗീത നാടകം "കടലിനക്കരെ എംബസി സ്കൂൾ' അവതാരിക എഴുതിയത് തോപ്പിൽ ഭാസിയാണ് (അസെൻഡ് ബുക്ക്സ്). 2. സാഹിത്യത്തെ കാണുന്നത് ഗൗരവമായിട്ടാണോ? താങ്കളുടെ മുഖം വളരെ ഗൗരവത്തിലാണല്ലോ? ഇത്ര ഗൗരവമുള്ള വ്യക്തി സാഹിത്യത്തിൽ സൗന്ദര്യം കണ്ടെത്തുന്നത് എങ്ങനെയാണ്? * സാഹിത്യം സുഗന്ധം പരത്തുന്ന ഒരു പൂവ് പോലെയാണ്. ദുർഗ്ഗന്ധം വമിക്കുന്ന ജീവിതാനുഭവങ്ങ ളിൽ നിന്നാണ് നല്ല രചനകൾ രൂപപ്പെടുന്നത്. ലോക സാഹിത്യം വിപ്ലവം സൃഷ്ടിച്ചത് അങ്ങനെയാണ്. വെല്ലുവി ളികൾ ഏറ്റെടുക്കുന്നവരാണ് നല്ല സാഹിത്യ പ്രതിഭകൾ. അവർ ഗൗരവത്തോടെ വിഷയങ്ങളെ സമീപിക്കുന്നു. സ്വർണ്ണം കുഴിച്ചെടുക്കുന്നതുപോലെ സാഹിത്യ പ്രതിഭകൾ ജീവിതത്തെ ആഴത്തിൽ കണ്ടെത്തി സൗന്ദര്യം കണ്ടെത്തുന്നു. വിഖ്യാത ചലച്ചിത്രകാരൻ ചാർളി ചാപ്ലിൻ ഗൗരവക്കാരനായിരിന്നു. വെള്ളിത്തിരയിൽ അദ്ദേഹം ജനങ്ങളെ ചിരിപ്പിച്ചു. കേരളത്തിൽ പൊൻകുന്നം വർക്കിയടക്കം പലരും ഗൗരവക്കാരയിരുന്നു. 3. പന്ത്രണ്ട് രംഗങ്ങളിൽ താങ്കളുടെ 68 പുസ്തകങ്ങളുണ്ട്. ഇംഗ്ലീഷ് നോവൽ, കഥ ഒഴിച്ചുനിർത്തി യാൽ 1985-മുതലുള്ള ഈ പുസ്തകങ്ങൾ 'ക' എന്ന അക്ഷരമാലയിൽ തുടങ്ങാനുള്ള കാരണമെന്താണ്? * ഇത് പലരും ചോദിക്കുന്ന ചോദ്യമാണ്. ലോക സാഹിത്യത്തിലാരും ഇങ്ങനെ എഴുതി കാണില്ല. ആദ്യ സംഗീത നാടകം 1985-ൽ "കടൽക്കര' (വിദ്യാർഥിമിത്രം, അവതാരിക ശ്രീമൂലനഗരം വിജയൻ) തുടങ്ങി 2023-ൽ ഇറങ്ങിയ "കാറ്റിൽ പറക്കുന്ന പന്തുകൾ'(സ്പെയിൻ യാത്രാവിവരണം-പ്രഭാത് ബുക്ക്/കെ.പി.ആമസോൺ പബ്ലിക്കേഷൻ) അവതാരിക സി.രാധാകൃഷ്ണൻ). 2024-ൽ ഇറങ്ങിയ "കാർപ്പത്തിയൻ പർവ്വതനിരകൾ'(റൊമാനിയ) അടക്കം "ക' എന്ന ആദ്യാക്ഷരത്തിലാണ് തുടക്കം. എന്റെ വീട്ടു പേരിന്റെ ആദ്യ അക്ഷരമാണ് 'ക'. ആദ്യം നന്ദി രേഖപ്പെടുത്തേണ്ടത് കുടുംബത്തിനാണ്. 4. ഇന്ന് സാഹിത്യത്തിന്റെ രൂപത്തിലും ഭാവത്തിലും ധാരാളം മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുകയാ ണല്ലോ? എങ്ങനെ കാണുന്നു? * ജീവിത യാഥാർഥ്യങ്ങളുടെ പ്രതിഫലനങ്ങളാണ് സാഹിത്യ സൃഷ്ടികൾ. സാമൂഹ്യ രംഗത്ത് ഭീകരതകൾ നടമാടുമ്പോൾ എഴുത്തുകാർ വിറങ്ങലിച്ചും ഭയന്നും നിൽക്കുന്നത് കാണാറുണ്ട്. സാമൂഹ്യ പ്രതിബദ്ധതയുള്ള എഴുത്തുകാർ കുറഞ്ഞുകൊണ്ടിരിക്കുന്നു. അധികാരികൾ നൽകുന്ന പദവി, പുരസ്ക്കാരത്തിലാണ് എല്ലാ വരുടെയും ശ്രദ്ധ. കവിതകളെടുത്താൽ പലരും വിളയാടുന്നത് സോഷ്യൽ മീഡിയയിലാണ്. അവരുടെ ഗുരു ക്കന്മാരും സോഷ്യൽ മീഡിയകളാണ്. അവിടെ ധാരാളം സ്തുതിപാഠകരെ കിട്ടും. ഒരിക്കൽ സുഗതകുമാരി ടീച്ചറുമായി സംസാരിച്ചു. ഞാൻ ചോദിച്ചു. ടീച്ചർ ഇപ്പോൾ കവിതകൾ എഴുതുന്നില്ലേ? എനിക്ക് കിട്ടിയ ഉത്തരം. 'അയ്യോ മുക്കിലും മൂലയിലും ബെല്ലും ബ്രേക്കുമില്ലാത്ത കവികളാണ്. അങ്ങോട്ട് പോകാൻ ഭയമാണ്'. ഇത് പത്രത്താളുകളിലും വന്നിരിന്നു. കവിതകളുടെ കാല്പനിക ബോധമില്ലാത്ത പലരും കവികളാണ്. കവിത യിൽ മാത്രമല്ല പലതിലും കാവ്യദോഷമുണ്ട്. 5. പ്രവാസ സാഹിത്യത്തിൽ പലരും കാശ് കൊടുത്തു് എഴുതിക്കുന്നവരെന്ന് കേൾക്കുന്നത് ശരി യാണോ? * കൈരളി സാഹിത്യ ജാലകത്തിൽ 2008-ലെ അഭിമുഖത്തിൽ ഡോ.മിനി നായർ ചോദിച്ച ചോദ്യമാ ണിത്. ആ ഉത്തരമാണ് ഇന്നും പറയാനുള്ളത് കാശുണ്ടെങ്കിൽ എഴുത്തുകാരനുമാകാം. എന്ന് കരുതി എല്ലാ വരും അത്തരക്കാരല്ല. സർഗ്ഗധനരായ എഴുത്തുകാരുമുണ്ട്. ഇൻഫൊർമേറ്റീവ്/വൈഞ്ജാനിക ഗ്രന്ഥങ്ങൾ പുറത്തിറക്കുന്നവരെ ഈ ഗണത്തിൽപ്പെടുത്തരുത്. 6. താങ്കൾ 2005-ൽ യൂറോപ്പിൽ നിന്ന് ആദ്യത്തെ മലയാളം മാസിക 'പ്രവാസി മലയാളം' കാക്കനാടൻ ചീഫ് എഡിറ്ററായി പ്രസിദ്ധികരിച്ചത് അറിയാം. ഇപ്പോൾ നടത്തുന്ന ലിമ വേൾഡ് ലൈബ്രറി, കെ.പി. ആമ സോൺ പബ്ലിക്കേഷൻ എങ്ങനെ പോകുന്നു? * ലിമ വേൾഡ് ലൈബ്രറി സാഹിത്യ ഓൺലൈൻ ലോകമെങ്ങുമുള്ള എഴുത്തുകാരുടെ കൂട്ടായ്മ യാണ്. മലയാളം ഇംഗ്ലീഷ് പ്രസിദ്ധീകരിക്കുന്നു വിദേശത്തുള്ള സാഹിത്യ ഓൺലൈൻ ആണ്. ഇതിന്റെ ഉപദേശകർ സി.രാധാകൃഷ്ണൻ, ഡോ.ജോർജ് ഓണക്കൂർ, സബ് എഡിറ്റർ ഡോ.സുനിത ഗണേഷ് ആണ്. കെ.പി.ആമസോൺ പബ്ലിക്കേഷൻ മന്ദഗതിയിൽ പോകുന്നു. ലിമ വേൾഡ് ലൈബ്രറിക്ക് ഒരു സാഹിത്യ ഗ്രൂപ്പുണ്ട്. എഴുത്തുകാരായ മിനി സുരേഷ്, മോഹൻദാസ് മുട്ടമ്പലം, ഗോപൻ അമ്പാട്ട്, ജോൺസൻ ഇരിങ്ങോൾ അതിനെ നയിക്കുന്നു. ലോകമെങ്ങുമുള്ള വായനക്കാരിൽ നിന്ന് നല്ല സഹകരണം ലഭിക്കുന്നു. 7. താങ്കളുടെ കഥ "അബു' സിനിമയായല്ലോ. ഏതെങ്കിലും നോവൽ, കഥ സിനിമയോ ടെലിഫിലിം ആകുമോ? * നോവൽ "കന്യാസ്ത്രീകാർമേൽ' ക്രൈം നോവൽ 'കാര്യസ്ഥൻ' ചർച്ചകൾ നടക്കുന്നു. കഥകൾ പലതും ടെലിഫിലിം ആയിട്ടുണ്ട്.എന്റെ സാഹിത്യ ജീവിതത്തെപ്പറ്റിയുള്ള ഡോക്യുമെന്ററിയും യൂട്യൂബിലുണ്ട്. 8. താങ്കളുടെ അക്ഷര ലോകത്തെപ്പറ്റി ഡോ.മുഞ്ഞിനാട് പത്മകുമാർ ഒരു പഠന ഗ്രന്ഥം "കാലത്തിന്റെ എഴുത്തുകൾ' പുറത്തുവന്നല്ലോ. എന്താണ് അതിനുള്ള പ്രതികരണം? * പ്രവാസ സാഹിത്യത്തിൽ നിന്ന് ആദ്യമായിട്ടാണ് ഭാഷ സാഹിത്യവുമായി ബന്ധപ്പെട്ടുള്ള ഒരു പഠന ഗ്രന്ഥം പുറത്തുവരുന്നത്. പല പ്രമുഖ എഴുത്തുകാർ അഭിപ്രായപ്പെട്ടത് സാഹിത്യ രംഗത്തുള്ളവർ വായിച്ചിരി ക്കേണ്ട കൃതിയെന്നാണ്. ഇത് ലിമ വേൾഡ് ലൈബ്രറി, അമേരിക്കയിലെ ഈ മലയാളി, യൂറോപ്പിലെ യുക്മ ന്യൂസ്, ഓസ്ട്രേലിയയിലെ മലയാളി പത്രമടക്കം പരമ്പരയായി കൊടുത്തിട്ടുണ്ട്. 9. ധാരാളം യാത്രാവിവരണങ്ങൾ ഓസ്ട്രിയ, കടലിനക്കരെയിക്കരെ (യൂറോപ്പ്), ഇറ്റലി, ഇംഗ്ലണ്ട്, ഫ്രാൻസ്, സ്പെയിൻ, ഫിൻലൻഡ്, ആഫ്രിക്കയടക്കം മലയാളത്തിന് ലഭിച്ചിട്ടുണ്ട്. ഇരുപത്തിനാല് നോവലു കൾ ഇംഗ്ലീഷ് അടക്കമെഴുതി. 10. ഇപ്പോൾ എഴുതുന്ന പുസ്തകം ഏതാണ്? പുറത്ത് വരാനിരിക്കുന്നത് ഏതൊക്കെ? * ഇപ്പോൾ എഴുതുന്നത് മാസിഡോണിയയുടെ യാത്രാവിവരണം "കാലമുണർത്തിയ രാജസിംഹങ്ങൾ' അച്ചടിയിലുള്ളത് 'ചിലന്തി വലകൾ' എന്ന കഥാസമാഹാരമാണ്. 11. താങ്കൾ 67 രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. അടുത്ത കാലത്തു ഏതൊക്കെ രാജ്യങ്ങൾ സന്ദർശിച്ചു? * ഏഥൻസ്, റൊമാനിയ, സ്വിറ്റ്സർലൻഡ്, മാസിഡോണിയ, ബൾഗേറിയയാണ്. 12. ഇന്നത്തെ പ്രവാസ സാഹിത്യത്തിന്റെ വിശദ ചിത്രം എന്താണ്? എന്താണ് പുതിയ എഴുത്തുകാരോട് പറയാനുള്ളത്? * ചില അഭിനവ എഴുത്തുകാർ വിലപിടിപ്പുള്ള സമ്മാനപ്പൊതികൾ, രാഷ്ട്രീയ ഇടപെടലുകൾ നടത്തി യാണ് പുസ്തകങ്ങൾ പുറത്തിറക്കുന്നത്. കേരളത്തിൽ നിന്ന് കണ്ടുപഠിച്ചതാകാം. സാഹിത്യ പ്രവർത്തക സഹകരണ സംഘമടക്കമുള്ള സർക്കാർ പ്രസിദ്ധീകരണങ്ങളിൽ ഇതൊക്കെ സംഭവിക്കുന്നു. ഒരാളുടെ യോഗ്യ തയേക്കാൾ പദവി, പുരസ്ക്കാരങ്ങളിൽ രാഷ്ട്രീയ നിറമാണ് പ്രധാനം. ഇതൊന്നും സാംസ്കാരിക പുരോഗ തിയല്ല. അധോഗതിയാണ്. വായന ശീലം വളർത്തുകയല്ല ഈ കൂട്ടരുടെ ലക്ഷ്യം. പട്ടിണി, ദാരിദ്ര്യം, ജാതിമതം, അഴിമതി വളർത്തി എങ്ങനെ വളരാമെന്നുള്ള ചിന്തയാണ്. പാശ്ചാത്യർ വായനയിലാണ് വളരുന്നത്. ചുരുക്കം ചിലർ പ്രവാസ സാഹിത്യത്തിൽ ഇംഗ്ലീഷ്, മലയാളം എഴുതി പ്രകാശം പരത്തുന്നുണ്ട്. ആ പ്രകാശ രശ്മി പല പ്പോഴും മങ്ങിപ്പോകുന്നതിന്റെ കാരണം കേരളത്തിൽ നിന്ന് വേണ്ടുന്ന പരിഗണനയില്ല. അഥവാ പരിഗണനാ പരിശോധനയുണ്ടെങ്കിൽ കൊടിയുടെ നിറമല്ല നോക്കേണ്ടത് അവരുടെ സംഭാവനകളാണ്. എന്റെ ഇംഗ്ലീഷ് നോവൽ Malabar A Flame, The Dove and Devils ആമസോൺ ബെസ്റ്റ് സെല്ലറിൽ വന്നു. Malabar A Flame നോവലിനെപ്പറ്റി വേൾഡ് ജേർണലിൽ നല്ലൊരു പ്രതികരണമെഴുതി കണ്ടു. ആരും തിരിഞ്ഞുനോക്കിയില്ല. ഗൾഫിൽ നിന്നുള്ള ആദ്യ മലയാള സംഗീത നാടകം "കടലിനക്കരെ എംബസി സ്കൂൾ' ഞാനെഴുതി. സാഹിത്യ രംഗത്ത് എത്രപേർക്കറിയാം? യൂറോപ്പിൽ നിന്നുള്ള ആദ്യ മലയാളം നോവൽ 'കാൽപ്പാടുകൾ' (പൂർണ്ണ പബ്ലി ക്കേഷൻ) ഞാനെഴുതി. എത്ര പേർക്കറിയാം? പ്രവാസി എഴുത്തുകാരോടുള്ള ചിറ്റമ്മ നയം, അവഗണന കേരളം ഇന്നും തുടരുന്നു. പാശ്ചാത്യരെപോലെ എഴുത്തുകാർ നല്ല വായനാശീലം വളർത്തി വളരണം. പലരും ഇന്ന് എഴുത്തിൽ പേരെടുക്കുന്നതിനേക്കാൾ നിലവാരമില്ലത്ത പുരസ്ക്കാരങ്ങൾ വാങ്ങി പേരും പ്രശസ്തിയും എങ്ങനെ പെരുപ്പിച്ചുകാണിക്കാമെന്ന ഓട്ടത്തിലാണ്. ഈ കൂട്ടരെ പുകഴ്ത്തി കാണിക്കാൻ സോഷ്യൽ മീഡിയ, കച്ചവട ഓൺലൈൻ ധാരാളമുണ്ട്. അത് സാഹിത്യ വളർച്ചയല്ല. ആരും കടലാസ് പുലികൾ ആകാതിരിക്കട്ടെ.
കൃഷി മന്ത്രി: വെളിച്ചം വിതറുന്ന കൃതി
ജീവൻ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച പ്രശസ്ത സാഹിത്യകാരൻ കാരൂർ സോമൻ, ചാരുംമൂടിന്റെ “കൃഷിമന്ത്രി” മണ്ണിന്റെ താളമറിയുന്ന ഒരു സ്കൂൾ വിദ്യാർഥി കരുണിന്റെ ജീവിതകഥയാണ്. കൃഷിയെ സ്നേഹിക്കുന്ന താമരക്കുളം സ്കൂളിലെ ഒരു സ്കൂൾ കുട്ടിയുടെ കഥ ഒരു കുസൃതി കണ്ണോടെയാണ് ഞാൻ വായിച്ചു തുടങ്ങിയത്. പച്ചക്കറി സസ്യങ്ങളെ ഹൃദയത്തോടെ ചേർത്ത് ലാളിക്കുന്ന കുട്ടിയിലൂടെ മഹത്തായ ഒരു സന്ദേശമാണ് കൃതി നൽകുന്നത്. സ്കൂളിൽ ആരംഭിച്ച കൃഷി, വീടുകളിൽ നിന്ന് ഗ്രാമങ്ങളിലേക്ക് പടർന്നു പന്തലിക്കുന്നത് കണ്ട് അവനെ നാട്ടുകാർ കൃഷിമന്ത്രിയെന്ന് വിളിച്ചു. അവനെ സംബന്ധിച്ച് കൃഷിഭൂമി ഐശ്വര്യത്തിന്റെ, വർണ്ണശബളിമയുടെ ഒരു ഉദ്യാനമാണ്. കൊയ്ത്തു കഴിഞ്ഞ പാടത്ത് നിന്ന് പച്ചക്കറി സസ്യങ്ങൾക്ക് വെള്ളം തളിച്ചുകൊടുത്തിട്ട് അവസാനത്തെ വയൽക്കിളിയും പോയിട്ടാണ് അവൻ വീട്ടിലേക്ക് മടങ്ങുക. കാരൂരിന്റെ കേരള ബാലസാഹിത്യ ഇൻസ്റ്റിട്യൂട്ട് പ്രസിദ്ധീകരിച്ച “കിളിക്കൊഞ്ചൽ” ബാല നോവലിൽ ഒരു തത്തയും ചാർളി എന്ന കുട്ടിയുമായിരുന്നെങ്കിൽ ഇവിടെ കരുണിനൊപ്പം സഞ്ചരിക്കുന്നത് കണ്ണൻ എന്ന നായ് ആണ്. കരുണിനെ ഉപദ്രവിക്കാൻ വരുന്നവരെ കണ്ണനാണ് നേരിടുന്നത്. ഈ നോവലിൽ ധാരാളം നാടകീയ സംഭവങ്ങൾ നടക്കുന്നുണ്ട്. അതിൽ അന്ന എന്ന കളികൂട്ടുകാരിയുടെ ഗാന മത്സരത്തിലെ പാട്ടും പാതിരാക്കുളിരുപോലെ തോന്നി.
“അകലെ ഇളം മഞ്ഞിൻ കുളിരുമായി പുലരിപോലൊരു പെണ്‍കിളി മിഴിയിൽ മഴവില്ല് തെളിഞ്ഞു മഴപക്ഷിപോലെ ചിറകടിച്ചു (അകലെ) കഥയറിയാതെ മിഴിറിയാതെ മധുരം പകരാനൊരു മോഹം കഴുത്തിലണിയാൻ മുത്തുപൊലൊരു മാല താലിമാല..താലിമാല (അകലെ) നമുക്ക് പാർക്കാൻ മണിമാളിക അതിൽ നിറയെ പൂങ്കുലകൾ പാറി പറക്കുന്ന കരിവണ്ടുകൾ മാറോടണക്കാൻ വരുമോ കിളിയേ” (അകലെ) കരുണിന്റെ വളർച്ച അധികാരമുള്ള കൃഷിമന്ത്രിയിലേക്കായിരുന്നു. ഒരു കൃഷിമന്ത്രി എങ്ങനെ ജന്മമെടുക്കുന്നുവെന്ന് പാടത്തും പറന്പത്തും കൃഷി ചെയ്യുന്ന ഒരു വിദ്യാർഥിയിൽ നിന്ന് നമ്മൾ പഠിക്കണമെന്ന് ബോധമനസിലുണ്ടായിരുന്നതു കൊണ്ടാണ് ഞാൻ നമ്മുടെ കൃഷി മന്ത്രി പി.പ്രസാദിനെ കണ്ടപ്പോൾ ഈ പുസ്തകം കൊടുത്തത്. കുട്ടികളിൽ വെളിച്ചം വിതറുന്ന പ്രത്യാശ നിറഞ്ഞ, ഇതുപോലെയുള്ള കൃതികൾ ഇരുളിൽ പ്രകാശം പരത്തുന്ന വിളക്കുപോലെയാണ്.
ഡോ.ഒ. ജയലക്ഷ്മി
ഓംകാർ ആയൂർവേദിക്ക് ഹോസ്പിറ്റൽ, മാന്നാർ.
സാഹിത്യപ്രതിഭകള്‍ തിരുത്തല്‍ ശക്തികളോ?
കാലത്തിനതീതമായി സഞ്ചരിക്കുന്നവരാണ് ഉന്നതരായ സാഹിത്യപ്രതിഭകള്‍. കേരളത്തില്‍ ഡോ. സുകുമാര്‍ ആഴിക്കോടിന് ശേഷം ഗര്‍ജ്ജിക്കുന്ന സിംഹങ്ങളെ അധികം കണ്ടിട്ടില്ല. ഇപ്പോള്‍ വൈകിയെത്തിയ വിവേകംപോലെ പ്രശസ്ത സാഹിത്യകാരനും ക്രാന്തദര്‍ശിയുമായ എം.ടി.വാസുദേവന്‍ നായരുടെ വാക്കുകള്‍ വാളുകൊടുത്തു വെട്ടുന്നതുപോലെ തൂലിക വാളായി മാറുമെന്ന് ആരും പ്രതീക്ഷിച്ചില്ല. പല ഹൃദയങ്ങളില്‍ അത് ആഴത്തില്‍ തുളച്ചിറങ്ങി മുറിവേല്‍പ്പിച്ചിട്ടുണ്ട്. ഈ അവസരം ഓര്മ വന്നത് വിപ്ലവസാഹിത്യ സാംസ്കാരിക നായകന്മാരായ റഷ്യയുടെ രാഷ്ട്രപിതാവ് ലെനിനെയും ഫ്രാന്‍സില്‍ ജീവിച്ചിരുന്ന നിരീശ്വരവാദി, നാടകകൃത്ത്, നോവലിസ്റ്റ്, തത്വചിന്തകന്‍ ജീന്‍ പോള്‍ സാര്ത്തിനെയുമാണ്. അദ്ദേഹത്തിന്റെ 1938ല്‍ പുറത്തിറങ്ങിയ "ല നൗസി' നോവലില്‍ അധികാരിവര്‍ഗം അടിച്ചേല്‍പ്പിക്കുന്ന അടിമത്വങ്ങളെ തുറന്നെഴുതി. അതിന് പ്രതിഫലമായി ലഭിച്ചത് ജയില്‍ വാസമായിരുന്നു. ചില എഴുത്തുകാര്‍ക്ക് താത്പര്യം പട്ടുമെത്തകളാണ്. 1964ല്‍ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം അദ്ദേഹം നിരസിച്ചു അധികാരികളുടെ മുന്നില്‍ ഓച്ഛാനിച്ചു നില്‍ക്കാത്ത ഇന്നും ജനകോടികളില്‍ ജീവിക്കുന്ന നാടുവാഴികളെയോ രാജാക്കന്മാരെയോ ഭയക്കാത്ത എത്രയോ ധീരന്മാരായ മഹാപ്രതിഭകളെ കാണാം. കേരളത്തില്‍ കഴിഞ്ഞ തലമുറയിലും നമുക്ക് ധീരരായ സ്ത്രീ-പുരുഷ സാഹിത്യ പ്രതിഭകളുണ്ടായിരുന്നു. ഇന്ത്യയില്‍ എത്രയോ നാളുകളായി മനുഷ്യരില്‍ ഭയം, ഭീതി, അനീതി, അഴിമതി, തൊഴിലില്ലായ്മ, ദാരിദ്ര്യം, അക്രമം, വര്‍ഗീയ ചിന്തകള്‍ വേട്ടനായ്ക്കളെപോലെ പിന്തുടരുന്നു. നമ്മുടെ മുന്നില്‍ കാണുന്ന വികൃത ജനാധിപത്യത്തെ കണ്ടുകൊണ്ടാണ് മനുഷ്യ മനഃസാക്ഷിയെ തട്ടിയുണര്ത്തുംവിധം എം.ടി പറഞ്ഞത് "അധികാരമെന്നാല്‍ ജനസേവനത്തിന് കിട്ടുന്ന മെച്ചപ്പെട്ട അവസരമെന്ന സിദ്ധാന്തത്തെ പണ്ടെന്നോ നമ്മള് കുഴിച്ചുമൂടി. ഏകാധിപത്യ സര്‍വ്വാധിപത്യ പ്രവണതകള്‍'. അധികാരികളുടെ ആജ്ഞയനുസരിച്ച് അടിമപ്പണിക്കാരായി ഒരു ജനത അധഃപതിച്ചത് ജനാധിപത്യത്തിന്റെ മുഖംമൂടിയണിഞ്ഞവര്‍ അധികാരത്തിലെത്തിയതുകൊണ്ടെന്ന് എംടിക്ക് മാത്രമല്ല ബഹുഭൂരിപക്ഷം ആളുകള്‍ക്കും അറിയാവുന്ന കാര്യമാണ്. ഭാരതത്തിലെ തെരഞ്ഞെടുപ്പുകള്‍ ജാതി മത വോട്ടുകളിലെത്തി സര്വാധിപതികളെപ്പോലെ ജീവിച്ച് പാവങ്ങളുടെ ഹൃദയമിടിപ്പുകള്‍ കൂട്ടുന്നു.
എംടിയുടെ വാക്കുകള്‍ കേട്ടപ്പോള്‍ അഹന്ത അല്പത്വംകൊണ്ട് ആശാന്മാരായി മാറിയവര്ക്കെല്ലാം മനോവേദനകളുണ്ടാക്കി. പലരും ഞെക്കിപ്പഴുപ്പിച്ച പഴം പോലെയായി. അതില്‍ എല്ലാം സര്‍ക്കാര്‍ സംവിധാനങ്ങളും എണ്ണപ്പെടും. ഇടതുപക്ഷത്തിന്റെ മാത്രം തലയിലിരിക്കട്ടെ എന്നല്ല. ഈ കൂട്ടര് മനസിലാക്കേണ്ടത് ജ്ഞാനിക്ക് തലയിലും കണ്ണുണ്ട്. വെറുതെയല്ല ഇവരെ ബുദ്ധിജീവികളെന്ന് വിളിക്കുന്നത്. ഇന്ത്യയില്‍ ചൂഷിതരും മര്‍ദ്ദിതരുമായ ജനക്കൂട്ടത്തെ പാപ്പരാക്കികൊണ്ട് ഇന്ത്യയില്‍ ഒരുപറ്റം തടിച്ചുകൊഴുക്കുന്നത് ഈ വോട്ടുചെയ്യുന്നവര്‍ കാണുന്നില്ലേ? ഇത് ജനാധിപത്യ അധഃപതനം മാത്രമല്ല ഓരോ പൗരന്റെയും ധാര്‍മികനിലവാരത്തിന്റെ പതനം കൂടിയാണ്. ഏത് പാര്‍ട്ടിക്കാരനായാലും ഉള്‍കാഴ്ച്ചയും ദീര്ഘവീക്ഷണവുമുള്ളവരാകണം. കെ.സച്ചിദാനന്ദന് പറഞ്ഞു. വ്യക്തിപൂജ കമ്യൂണിസ്റ്റ് രീതിയല്ല. സക്കറിയയുടെ അഭിപ്രായം നമ്മള് വീരാരാധനയില്‍ ലയിച്ചുപോയ ഒരു മണ്ടന്‍ സമൂഹമാണ്. എം.മുകുന്ദന് പറഞ്ഞു സിംഹാസനങ്ങളല്ല വലുത് ജനങ്ങളാണ്. സാറാ ജോസഫ് പറഞ്ഞത് ജനങ്ങള്‍ ഫാസിസ്റ്റ് ഭരണത്തിലാണ്. എന്‍.എസ്.മാധവന് പറയുന്നു ഇടതുപക്ഷം ആത്മപരിശോധന നടത്തണം. സാനു മാസ്റ്റര്‍, ടി.പത്മനാഭന്, എം.ലീലാവതി ടീച്ചര്‍ തുടങ്ങി പലരും സാമൂഹ്യ സാംസ്കാരിക രംഗത്ത് നടക്കുന്ന കാപട്യങ്ങള്‍ പലപ്പോഴായി തുറന്നു കാട്ടിയിട്ടുണ്ട്. ഇവിടെ ഇടത് വലത് എന്നതിനേക്കാള്‍ ആത്മപരിശോധനകള്‍ നടത്തി തെറ്റുകള്‍ തിരുത്താന്‍ തയ്യാറാകണം. തെറ്റുകള്‍ തിരുത്താതെ പോകുമ്പോഴാണ് കൂരമ്പുകള്‍ ഏല്‍ക്കേണ്ടിവരുന്നത്. ശക്തരായ സര്ഗപ്രതിഭകള്, എഴുത്തുകാര്‍ നോക്കു കുത്തികളാകുന്നതും അധികാരികള്‍ക്ക് ശക്തി പകരുന്നു. റഷ്യന്‍ രാഷ്ട്രപിതാവ് ലെനിന്, ഇ.എം.എസ്, നെഹ്റു ഇവരെല്ലാം നല്ല എഴുത്തുകാരായിരുന്നതിനാല് മനുഷ്യര്‍ക്കാണ് മുന്‍ഗണന കൊടുത്തത്. ജാതി മത വര്ഗ്ഗങ്ങള്ക്കല്ല. ഭാരത മണ്ണിലുറച്ചുപോയ ജാതിമത അരാഷ്ട്രീയ സങ്കുചിത ചിന്തകളാണ് നമ്മള് വലിച്ചെറിയേണ്ടത്? ഒരു ഭരണാധിപനെന്നാല് വേലിക്കെട്ടുകളില്ലാത്ത നല്ലൊരു മനസിന്റെ ഉടമയാകണം. ക്ഷണിക കക്ഷി താല്പര്യങ്ങളുള്ളവനാകരുത്. എല്ലാവരുടെയും പ്രിയപ്പെട്ടവനാകണം, മറ്റുള്ളവരുടെ അദ്ധ്വാനഫലം ചൂഷണം ചെയ്യുന്നവനാകരുത്. സമ്പന്നരുടെ ആശ്രിതനും പാവങ്ങളെ വഞ്ചിക്കുന്നവനുമാകരുത്. ഇന്ത്യയുടെ ജനാധിപത്യത്തിന് വിള്ളലുണ്ടെങ്കില്‍ ചോദ്യം ചെയ്യേണ്ടത് ജനങ്ങളാണ്. അവരുടെ പ്രതിഷേധം വോട്ടിലൂടെയെങ്കിലും രേഖപ്പെടുത്തേണ്ടതല്ലേ? ഏത് സര്‍ക്കാര്‍ ഭരിച്ചാലും എഴുത്തുകാര്‍ മാനുഷിക മൂല്യമില്ലാത്ത സര്‍ക്കാര്‍ സമീപനങ്ങളെ ആത്മധൈര്യത്തോടെ ചോദ്യം ചെയ്യേണ്ടവരാണ്. ഒരു പുരസ്കാരം, പദവി കിട്ടിയാല്‍ അത് ആരാധനയായി മാറുമോ? മലയാളത്തിലെ എത്ര സാംസ്കാരിക നായകന്മാര് എംടിയെപ്പോലെ ശക്തമായി പ്രതികരിച്ചിട്ടുണ്ട്? അവര്‍ക്കും ഭയമാണ്. കിട്ടാനിരിക്കുന്ന അപ്പക്കഷ്ണം നഷ്ടമാകുമോ? അതാണ് എം.ടി പറഞ്ഞത് "ഭരണാധികാരികള്‍ എറിഞ്ഞുകൊടുക്കുന്ന ഔദാര്യത്തുണ്ടല്ല സ്വാതന്ത്ര്യം'. ഒരെഴുത്തുകാരന്റെ സ്വാതന്ത്ര്യത്തിലുള്ള സര്‍ക്കാരുകളുടെ കടന്നാക്രമണമാണ് അദ്ദേഹം ഉദേശിച്ചത്. മറുഭാഗത്ത് സ്വാതന്ത്യമില്ലാതെ പദവികളിലിരിക്കുന്നത് സര്‍ക്കാരിന്റെ ഔദാര്യം.
മുകളില്‍ പറഞ്ഞ ധീരരായ എഴുത്തുകാരെ മുന്‍നിര്‍ത്തി പറഞ്ഞാല്‍ കൊലകൊമ്പന്‍ ചത്താലും അതിന്റെ കൊമ്പ് ജീവിച്ചിരിക്കും. എംടി എല്ലാ രാഷ്ട്രീയക്കാരെപ്പറ്റി പറഞ്ഞതുപോലെ ഇത് എല്ലാം എഴുത്തുകാര്‍ക്കുള്ള ഒരു മുന്നറിയിപ്പാണ്. പാര്‍ട്ടികളുടെ കൊടി നോക്കിപോയാല്‍ എല്ലാം വിചിത്രം വിധി വൈഭവം. എംടി പറഞ്ഞ ഏകാധിപത്യം സാമൂഹ്യ രംഗത്തു മാത്രമല്ല സാംസ്കാരിക രംഗത്തുമുണ്ട്. രാഷ്ട്രീയ പ്രേരിതമായിട്ടല്ലേ പലതും കാണുന്നത്. സാഹിത്യരംഗത്ത് ഫലപ്രദമായ സാഹിത്യ സംഭാവനകള്‍ ചെയ്യാത്ത എത്രപേരാണ് സര്‍ക്കാര്‍ പുരസ്കാരങ്ങള്‍, പദവികള്‍ ഏറ്റു വാങ്ങുന്നത്? അദ്ദേഹം സാഹിത്യ സാംസ്കാരിക രംഗത്ത് നടക്കുന്ന ചൂഷണങ്ങളെപ്പറ്റി പറയാഞ്ഞത് മഹാഭാഗ്യം. ലോകമെങ്ങുമുള്ള പല ഭരണാധിപന്മാരെ ശ്രദ്ധിച്ചാല്‍ അവരൊക്കെ ഫ്യൂഡല്‍ ജന്മിമാരെപോലെ പ്രവര്‍ത്തിക്കുന്നത് കാണാം. ഫ്യൂഡല്‍ പ്രഭുക്കന്മാര്ക്കാവശ്യം സ്തുതിപാടകരെയാണ്. എം.ടി പറയുന്നു. "തെറ്റ് പറ്റിയാല്‍ തിരുത്താറില്ല'. തെറ്റുകളെ മൂടിവെയ്ക്കാന്വരെ ന്യായീകരണ തൊഴിലാളികളും മാധ്യമങ്ങള്‍, ചാനലുകളുണ്ട്. സര്‍ഗ്ഗധനരായ പ്രതിഭകള്‍ വാലാട്ടികളായി, പാണന്മാരായി സ്തുതിഗീതം പാടി നടക്കുന്നവരല്ല. നല്ല സാഹിത്യപ്രതിഭകള്‍ ഉപരിവര്‍ഗത്തിന്റെ താത്പര്യ സംരക്ഷകരല്ല. ദുഃഖ ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ സംരക്ഷകരാണ്. നിര്‍ഭാഗ്യമെന്ന് പറയാന്‍ കേരളത്തിലെ എഴുത്തുകാര്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ചട്ടുകങ്ങളായി മാറുന്നതിനാല്‍ ഒന്നിച്ചണിനിരക്കാന്‍ സാധിക്കുന്നില്ല. ഈ വേര്‍തിരിവ് രാഷ്ട്രീയപാര്‍ട്ടികളില്‍ മേല്‍ക്കോയ്മ സൃഷ്ടിച്ചു. എഴുത്തുകാരെ ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷ് അടവ് നയമാണ് സാംസ്കാരിക രംഗത്ത് കാണുന്നത്. ഇന്ത്യയിലെ ഏതെങ്കിലും സാഹിത്യ കാരന്മാരുടെ പ്രതിഷേധ സ്വരങ്ങള്‍ നമ്മള് കേള്‍ക്കുന്നുണ്ടോ? ഇങ്ങനെ അയോഗ്യരായവരെ പദവികള്‍ കൊടുത്തും പുരസ്കാരങ്ങള്‍ കൊടുത്തും സ്വന്തം വരുതിയില്‍ കൊണ്ടുവരുന്നു. അവരെ മൗനികളാക്കുന്ന തന്ത്രങ്ങളാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ മെനയുന്നത്. അവര്‍ക്ക് കിട്ടുന്ന താലന്തുകള്‍ മന്ദസ്മിതത്തോടെ സ്വീകരിക്കുന്നു. കേരളത്തിലെ എഴുത്തുകാര്‍ ഒരു കുടകീഴില്‍ നിന്നിരുന്നെങ്കില്‍ ജനങ്ങള്‍ക്കൊപ്പം സംഘടിച്ചു ശക്തരാകാനും ഇന്നുള്ളതിനേക്കാള്‍ എത്രയോ മടങ്ങ് സാംസ് കാരിക പുരോഗതിയിലേക്ക് നടന്നുകയറാനും സാധിക്കുമായിരുന്നു. മറ്റൊന്ന് ലജ്ജാകരമെന്ന് പറയാന്‍ സര്‍ക്കാര്‍ നേതൃത്വത്തിലുള്ള സാഹിത്യ പ്രസാധകര് രാഷ്ട്രീയ മേലാളന്മാരുടെ ശുപാര്‍ശയുണ്ടെങ്കില്‍ നിലവാരമില്ലത്ത പുസ്തകങ്ങള്‍വരെ ഇറക്കിക്കൊടുക്കാറുണ്ട്. അതില്‍ പ്രവാസി എഴുത്തുകാരുമുണ്ട്. പൊന്നുരുക്കുന്നിടത്ത് പൂച്ചയ്ക്ക് എന്ത് കാര്യം. ഇവരില്‍ പലരും സാഹിത്യ നായകസ്ഥാനത്തേക്ക് പതിനെട്ടാം പടി പാടി കയറുന്നു. സംഘടന, പദവി, പുരസ്കാരം അതിന്റെ ആദ്യ ചവിട്ടുപടികളാണ്. ഇതൊക്കെ സൂക്ഷ്മാവലോകനം ചെയ്യാന്‍ ഇന്നുവരെ ആരും ശ്രമിച്ചിട്ടില്ല. നല്ല ഭരണാധിപന്മാരെ മുന്‍നിറുത്തി കഥ, കവിത എഴുതിയാല്‍ സിനിമ വന്നാല്‍ അതെങ്ങനെ സ്തുതിഗീതമാകും? എഴുത്തുകാര്‍ മനുഷ്യരുടെ ദുഃഖ ദുരിതങ്ങള്‍, പ്രണയസല്ലാപം മാത്രം എഴുതിയാല്‍ മതിയോ? അങ്ങനെ സ്തുതിഗീതം പാടുന്നവര്‍ക്ക് പുരസ്കാരം പദവി കൊടുക്കുക സാംസ്കാരിക രംഗത്ത് കാണുന്ന അനാഥത്വവും ദുരവസ്ഥയുമാണ്. ഒരു എഴുത്തുകാരന് ഭാഷാ സാഹിത്യത്തില്‍ അസൂയാര്‍ഹമായ കഠിനാധ്വാനത്തിലൂടെ നേടുന്ന കര്‍മ്മം അല്ലെങ്കില്‍ ചിന്താപ്രപഞ്ചമാണ് ആ വ്യക്തിയെ അനശ്വരനാക്കുന്നത്. സാംസ്കാരിക രംഗത്ത് നടക്കുന്ന വിവേകമില്ലാത്ത വികടമായ കാഴ്ചപ്പാടുകള്‍ കഴുകി ശുദ്ധി ചെയ്യാന്‍ ആരെങ്കിലും കടന്നുവരുമോ? നമ്മള് ഏത് തത്വസിദ്ധാന്തങ്ങളുടെ തോഴനായാലും ഭാഷാ സാഹിത്യത്തിന്റെ സമൃദ്ധിയാണാവശ്യം അതിനപ്പുറം സ്വാര്ത്ഥതയുണ്ടായാല് സാംസ്കാരിക രംഗത്തെ ധാര്‍മ്മിക മൂല്യച്യുതിയാണത്. എംടി ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും അടിമയോ ആശ്രിതനോ അല്ല. അതിനാല്‍ അദ്ദേഹം മുന്നോട്ട് വെച്ച ആശയ ആദര്‍ശങ്ങള്‍ മഹത്വപൂര്ണ്ണമാക്കാനും തിരുത്താനുമാണ് ശ്രമിക്കേണ്ടത്. എംടിയുടെ തുറന്നുപറച്ചില്‍ കണ്ണുണ്ടായാല്‍ പോരാ കാണണമെന്നാണ്. കേരളത്തില്‍ കൊടിയുടെ നിറം നോക്കി കണ്ണു ചിമ്മി പൂച്ച പാലു കുടിക്കുന്നത് എത്രനാള്‍ തുടരും? സാംസ്കാരിക -സാമൂഹ്യ രംഗങ്ങളില്‍ സാഹിത്യപ്രതിഭകള്‍ തിരുത്തല്‍ ശക്തികളായി മാറുമോ?
കാരൂര്‍ സോമന്, ചാരുംമൂട്
വീഴ്ചയുടെ ചാരത്തിൽ നിന്ന് അചഞ്ചല നിശ്ചയദാർഢ്യത്തോടെ പുതുവർഷത്തെ സ്വീകരിക്കാ
പ്രതീക്ഷയുടെ ചൈതന്യത്തിൽ കഴിഞ്ഞ വർഷത്തെ വീഴ്ചയുടെ ചാരത്തിൽ നിന്ന് അചഞ്ചലമായ നിശ്ചയദാർഢ്യത്തോടെ പുതുവർഷത്തെ സ്വീകരിക്കാൻ പുതിയ പന്ഥാവിലൂടെ ഒത്തൊരുമിച്ചു മുന്നേറാം. മുൻ വർഷങ്ങളിൽ നാം അഭിമുഖീകരിച്ച വെല്ലുവിളികൾ ശോഭനമായ ഭാവിയിലേക്കുള്ള ചവിട്ടുപടികളായി മാറ്റാം. നല്ല മാറ്റം കൊണ്ടുവരാനുള്ള ദൃഢനിശ്ചയത്തിന് ഊർജം പകരാം. നവോന്മേഷത്തോടെയും ലക്ഷ്യത്തോടെയും തകർന്നതിനെ പുനർനിർമിക്കാൻ പ്രതികൂല സാഹചര്യങ്ങൾ ഉണ്ടാക്കിയ മുറിവുകൾ സുഖപ്പെടുത്താൻ പരിശ്രമിക്കാം. എല്ലാവരുടെയും ഐക്യം, സമൃദ്ധി, നീതി എന്നിവയുടെ ദർശനത്താൽ പുരോഗതിയിലേക്ക് നയിക്കപ്പെടുന്ന യാത്രക്ക് തുടക്കം കുറിക്കാം. പുതുവർഷത്തിൽ, ഭിന്നതകൾക്ക് അതീതമായി ഉയർന്ന് ഒരു സമൂഹമായി ഒരുമിച്ച് പ്രവർത്തിക്കുമെന്ന് നമ്മുക്ക് പ്രതിജ്ഞ ചെയ്യാം. സമഗ്രത വളർത്തിയെടുക്കുന്നതിലൂടെയും വൈവിധ്യത്തെ ഉൾക്കൊള്ളുന്നതിലൂടെയും പരസ്പര ബഹുമാനത്തിലും ധാരണയിലും അഭിവൃദ്ധിപ്പെടുന്ന ഒരു സമൂഹത്തെ കെട്ടിപ്പടുക്കാൻ കഴിയുമെന്ന് പൂർണമായി വിശ്വസിക്കാം. പാർശ്വവത്കരിക്കപ്പെട്ടവരുടെ ശാക്തീകരണത്തിനും അധഃസ്ഥിതരുടെ ഉന്നമനത്തിനും നമ്മുടെ പരിസ്ഥിതി സംരക്ഷണത്തിനും വേണ്ടി ഉച്ചയസ്തരം വാദിക്കാം.അഭിവൃദ്ധിയെ സഹായിക്കുന്ന വളർച്ചയ്ക്കും വിദ്യാഭ്യാസത്തിനും സംരംഭകത്വത്തിനും അവസരങ്ങൾ സൃഷ്ടിക്കാൻ നമുക്ക് ശ്രമിക്കാം. അനിശ്ചിതത്വത്തിന്റെ പശ്ചാത്തലത്തിൽ, സുതാര്യത, ഉത്തരവാദിത്തം, നല്ല ഭരണം എന്നിവയ്ക്കുള്ള പ്രതിബദ്ധതയിൽ ഉറച്ചുനിൽക്കാം. അഴിമതി തുടച്ചുനീക്കുന്നതിലൂടെയും ധാർമ്മിക നേതൃത്വത്തെ പ്രോത്സാഹിപ്പിക്കുന്നതിലൂടെയും ജനങ്ങളുടെ വിശ്വാസം പുനഃസ്ഥാപിക്കുകയും വിശ്വാസത്തിന്റെ അടിത്തറ പുനർനിർമിക്കുകയും ചെയ്യുന്നതിന് ലക്ഷ്യമിടാം. മുന്നിലുള്ള പ്രതിബന്ധങ്ങളെ ഒരുമിച്ച് മറികടക്കാം. കൂട്ടായ പ്രവർത്തനം, സഹകരണം, അചഞ്ചലമായ പ്രതീക്ഷ എന്നിവയിലൂടെ തലമുറകൾക്ക് വാഗ്ദാനവും സമൃദ്ധിയും പുരോഗതിയും കൊണ്ട് തിളങ്ങുന്ന ഒരു പുതിയ പ്രവർത്തന പന്ഥാവ് സൃഷ്ടിക്കുന്നതിനും ഒത്തൊരുമിച്ചു പരിശ്രമിക്കാം. പുതുവർഷത്തിൽ നമ്മുടെ ജീവിതത്തിൽ ഒരു വഴികാട്ടിയായി പ്രത്യാശയെ മുറുകെ പിടിക്കാം. പ്രതീക്ഷയോടെ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങൾ ചർച്ച ചെയ്യാം. ലക്ഷ്യങ്ങളും അഭിലാഷങ്ങളും സജ്ജീകരിക്കാം. വരും വർഷത്തേക്ക് അർഥവത്തായ ലക്ഷ്യങ്ങൾ സജ്ജമാക്കാൻ. വ്യക്തിപരമായും തൊഴിൽപരമായും എന്താണ് നേടാൻ ആഗ്രഹിക്കുന്നതെന്ന് ചിന്തിക്കാം സ്വപ്നങ്ങൾ പിന്തുടരാനും ശോഭനമായ ഭാവിയിലേക്ക് പ്രവർത്തിക്കാനും പ്രതീക്ഷയെ ഒരു മാനസികാവസ്ഥയായി സ്വീകരിക്കുന്നതിനും ജീവിതത്തിന്റെ നല്ല വശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യാം. വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽപ്പോലും പ്രതീക്ഷാനിർഭരമായ കാഴ്ചപ്പാട് നിലനിർത്തുന്നതിനും ബുദ്ധിമുട്ടുകൾക്കു പരിഹാരങ്ങൾ കണ്ടെത്താനും സഹായിക്കാം. ക്രിയാത്മക സ്വാധീനങ്ങളാൽ വ്യക്തിഗത വളർച്ചയ്ക്കും പൂർത്തീകരണത്തിനുമുള്ള അവസരങ്ങൾ തേടാം. ചുറ്റുമുള്ളവർക്ക് പ്രത്യാശ പകരുക, പ്രയാസകരമായ സമയങ്ങളിലൂടെ കടന്നുപോകുന്നവർക്ക് പിന്തുണയും പ്രോത്സാഹനവും സഹാനുഭൂതിയും വാഗ്ദാനം ചെയ്യാം. ദയയുടെയും അനുകമ്പയുടെയും ചെറിയ പ്രവൃത്തികൾകൊണ്ട് മറ്റുള്ളവരിൽ കാര്യമായ മാറ്റമുണ്ടാക്കാനും പ്രതീക്ഷ വളർത്താനും സഹായിക്കാം. അജ്ഞാതരെ ഭയപ്പെടുന്നതിനു പകരം, വളർച്ചയ്ക്കും പരിവർത്തനത്തിനുമുള്ള അവസരമായി അതിനെ പ്രയോജനപ്പെടുത്താം. മാറ്റങ്ങൾ പലപ്പോഴും പുതിയതും ആവേശകരവുമായ അനുഭവങ്ങളിലേക്കാണ് നയിക്കുന്നതെന്ന് അറിഞ്ഞുകൊണ്ട്, പ്രതിരോധശേഷിയും പൊരുത്തപ്പെടുത്തലും ഉപയോഗിച്ച് വെല്ലുവിളികളെ സമീപിക്കാം. ജീവിതത്തിലെ അനുഗ്രഹങ്ങൾക്ക് നന്ദിയുള്ള ഒരു ബോധം വളർത്തിയെടുക്കാം. നന്ദിയുള്ള കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാൻ സമയമെടുക്കാം, അവ എത്ര ചെറുതാണെന്ന് തോന്നിയാലും. പുതുവർഷത്തിലേക്ക് മുന്നോട്ട് പോകുമ്പോൾ പ്രതീക്ഷയെ മുറുകെ പിടിക്കാം. എല്ലാവർക്കും അനുഗ്രഹീതമായ 2024 ആശംസിക്കുന്നു. പുതുവർഷം ഹൃദ്യമായ നിമിഷങ്ങളും നിർവഹിക്കാനുള്ള അനന്തമായ സാധ്യതകളും കൊണ്ട് നിറയട്ടെ. നന്ദിയോടെ 2023നോട് വിടപറഞ്ഞു ആവേശത്തോടെ 2024ലേക്ക് ചുവടുവെക്കാം.
പി.പി. ചെറിയാൻ
ഭൂമിയില്‍ സന്മനസുള്ളവര്‍ക്കു സമാധാനം
രണ്ടായിരം വര്‍ഷങ്ങള്‍ക്കപ്പുറം യൂദയായിലെ ബെത്ലഹേം എന്ന ചെറിയ ഗ്രാമത്തില്‍ ഉണ്ണിയേശു പിറന്നു എന്ന സദ്വാര്‍ത്തക്കൊപ്പം മാനവരാശിക്കു ലഭിച്ച ഏറ്റവും വലിയ സന്ദേശമായിരുന്നു ഭൂമിയില്‍ സന്മനസുള്ളവര്‍ക്കു ശാന്തിയും സമാധാനവും എന്നത്. ദൈവത്തിന്റെ പൊന്നോമനപുത്രന് മനുഷ്യാവതാരം ചെയ്ത് പുല്‍ക്കൂട്ടില്‍ ഭൂജാതനായപ്പോള്‍ ദൈവത്തിന്റെ ദൂതന് വയലില്‍ ആടുകളെ മേയിച്ചുകൊണ്ടിരുന്ന ആട്ടിടയര്‍ക്ക് പ്രത്യക്ഷപ്പെട്ട് നവജാതശിശുവിനെ കണ്ടെത്തുന്നതിനുള്ള അടയാളം നല്കി. ആസമയം ദൈവദൂതനൊപ്പം സ്വര്‍ഗീയഗണങ്ങള്‍ മന്നിലിറങ്ങി ദാവീദിന്റെ പട്ടണമായ ബെത്ലഹേമില്‍ പൊന്നുണ്ണിയെ കുമ്പിട്ടാരാധിച്ചു ആനന്ദനൃത്തം ചെയ്തു പാടിയ സ്തോത്രഗീതത്തിലെ പ്രസക്തമായ സന്ദേശമാണു മുകളില്‍ കാണുന്നത്. അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം ആശംസിച്ചശേഷം സ്വര്ഗീയദൂതനും മാലാഖാമാരും ഒത്തുചേര്‍ന്ന് ഭൂമിയിലെ മാനുഷര്‍ക്ക് നല്കിയ ആശംസാസുവിശേഷമാണു സന്മനസുള്ളവര്‍ക്കു ശാന്തിയും സമാധാനവും എന്നത്. രണ്ടായിരം സംവല്‍സരങ്ങള്‍ കഴിഞ്ഞെങ്കിലും ഇന്നും മാലാഖാമാരുടെ ഈ കീര്‍ത്തനം എല്ലാ ക്രൈസ്തവ ദേവാലയങ്ങളിലും ദിവ്യബലിയുടെ ആരംഭത്തില്‍ പ്രകീര്‍ത്തിക്കപ്പെടുന്നു. തിരുപ്പിറവിയുടെ സദ്വാര്ത്ത ആദ്യം ലഭിച്ച ആട്ടിടയര്‍ കളങ്കമില്ലാത്ത മനസ്സിനുടമകളായിരുന്നു. ദൈവത്തിന്റെ പ്രത്യേക അരുളപ്പാടുകളും ശുഭ സന്ദേശങ്ങളും ലഭിക്കണമെങ്കില്‍ മനസ് ശുദ്ധമായിരിക്കണം. അസൂയയും, മറ്റുള്ളവരോടുള്ള വിദ്വേഷവും അത്യാഗ്രഹവും ധനമോഹങ്ങളും കുത്തിനിറച്ച മനസില്‍ സാരോപദേശങ്ങള്‍ എത്തുകയില്ല. ശൂന്യമായ മനസിനുമാത്രമേ സമാധാനവും സന്തോഷവും സ്വീകരിക്കാനാകൂ. മറ്റുള്ളവരെ ഇകഴ്ത്തി സംസാരിക്കുമ്പോഴും കുത്തുവാക്കുകള്‍ പറയുമ്പോഴും ബോഡിഷെയിമിംഗ് നടത്തുമ്പോഴും അവരിലേല്പിക്കുന്ന മാനസികാഘാതം നാം മനസിലാക്കുന്നില്ല. സഹജീവികളുടെ കുറവുകള്‍ ചികഞ്ഞെടുത്ത് ക്രൂരവാക്കുകളിലൂടെ അവരെ തളര്‍ത്തുന്നതിനുപകരം അവരിലെ ചെറിയ നന്മകള് തിരിച്ചറിയുന്നതിനു സാധിച്ചാല്‍ നമുക്കും അവര്‍ക്കും ലഭിക്കുന്ന മാനസികോല്ലാസം ഒന്നു വേറെതന്നെയാണു. നാം സ്വീകരിക്കുന്നതിനേക്കാള്‍ കൂടുതല്‍ മറ്റുള്ളവര്‍ക്കു നല്കാനായാല് അതെത്രയോ നന്ന്. കരുണയര്ഹിക്കുന്നവര്ക്ക് നമ്മുടെ സമ്പത്തിന്റെ ഒരു ചെറിയ ഭാഗം ദാനം ചെയ്യുമ്പോള്‍ അതു സ്വീകരിക്കുന്നവര്‍ക്കു ലഭിക്കുന്ന സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റുകയില്ല. ദരിദ്രര്‍ക്കു തന്റെ സ്വത്തിന്റെ പകുതിയും വഞ്ചിക്കപ്പെട്ടവര്‍ക്ക് നാലിരട്ടിയും തിരിച്ചുനല്‍കാമെന്ന് തന്റെ ഭവനത്തില്‍ പ്രവേശിച്ച യേശുവിനോട് സക്കേവൂസ് പറയുന്നതും ഇന്നുമുതല്‍ നീയും നിന്റെ കുടുംബവും രക്ഷപ്രാപിച്ച് സമാധാനത്തിലും സന്തോഷത്തിലും ജീവിക്കും എന്ന് യേശു അവനു വാക്കുകൊടുക്കുന്നതും ബൈബിളില്‍ നാം വായിക്കുന്നുണ്ടല്ലോ. സന്തോഷത്തോടെ കൊടുക്കുന്നതില്‍ നിന്നും കൊടുക്കുന്നവനും സ്വീകരിക്കുന്നവനും ലഭിക്കുന്ന ആത്മസംതൃപ്തിയും, സമാധാനവും പറഞ്ഞറിയിക്കുക വയ്യ. ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷം കിട്ടിയ ഒരു നിമിഷം ഓര്‍ത്തെടുക്കാമോ എന്നുള്ള മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനു ഇന്ത്യയിലെ ശതകോടിശ്വരനും മനുഷ്യസ്നേഹിയും പ്രചോദനാല്മകപ്രഭാഷകനുമായ രത്തന്‍ ടാറ്റ പറഞ്ഞ മറുപടി ഇപ്രകാരമായിരുന്നു. എന്റെ ജീവിതത്തില്‍ ഞാന്‍ നാലു തരത്തിലുള്ള സന്തോഷങ്ങളിലൂടെ കടന്നു പോയിട്ടുണ്ട്. ഒന്ന്, ധാരാളം സമ്പത്തു സ്വരുക്കൂട്ടിയപ്പോള്‍. രണ്ട്, വിലപിടിപ്പുള്ള ധാരാളം രത്നങ്ങളും മറ്റു അമൂല്യവസ്തുക്കളും കരസ്ഥമാക്കിയപ്പോള്‍. മൂന്ന്, ഇന്ത്യയിലെയും, ആഫ്രിക്കയിലെയും പെട്രോളിയം ഉത്പന്നങ്ങളുടെ കുത്തകയും ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റീല്‍ പ്ലാന്റിന്റെ ഉടയുമായപ്പോള്. എന്നാല്‍ ഇതിലൊന്നും എനിക്ക് യഥാര്‍ഥ സന്തോഷം കണ്ടെത്താനായില്ല. നാലാമതായി, എന്റെ സുഹൃത്തിന്റെ നിര്‍ദ്ദേശപ്രകാരം ഒരു അനാഥാലയത്തിലെ ഭിന്നശേഷിക്കാരായ 200 കുട്ടികള്‍ക്ക് വീല്‍ചെയര്‍ വാങ്ങി താന്‍ തന്നെ നേരിട്ട് അവര്‍ക്കു വിതരണം ചെയ്തു. കുട്ടികളെല്ലാം വീല്‍ചെയറിലിരുന്ന് അവരുടെ ജീവിതത്തിലെ ഏറ്റവും ആനന്ദം നിറഞ്ഞ നിമിഷങ്ങള്‍ ആസ്വദിക്കുന്നതുനേരില് കണ്ടു സന്തുഷ്ടനായി പോകാനൊരുങ്ങുമ്പോള്‍ ഒരു കുട്ടി കാലില്‍ കെട്ടിപിടിച്ച് തന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കിനില്‍ക്കുന്നതുകണ്ടപ്പോള്‍ കുട്ടിയുടെ പിടിവിടുവിച്ചിട്ട് രത്തന്‍ ടാറ്റ ഇനിയെന്തെങ്കിലും കൂടി നിനക്ക് ആവശ്യമുണ്ടോ എന്ന് അവനോട് ചോദിച്ചു. അപ്പോള്‍ അവന് പറഞ്ഞ മറുപടി തന്റെ ജീവിത്തിന്റെ കാഴ്ച്ചപ്പാടുതന്നെ മാറ്റിമറിച്ചു എന്ന് ടാറ്റ പറയുന്നു. അവന് പറഞ്ഞതെന്തെന്നോ. സാര്‍, എനിക്കൊന്നും ഇനി ആവശ്യമില്ല. എന്നാല്‍ ഞാന്‍ സ്വര്‍ഗത്തില്‍ വച്ച് താങ്കളെ കാണുമ്പോള്‍ ആ മുഖം തിരിച്ചറിയുന്നതിനുവേണ്ടി എന്റെ മനസില്‍ ആ ചിത്രം ഗാഡമായി പതിയുന്നതിനായാണുഞാന് അങ്ങയെ സൂക്ഷിച്ചു നോക്കുന്നത്. ആ കുട്ടി പറഞ്ഞതുപോലെ നമ്മുടെ മുഖം ആരുടെയെങ്കിലും മനസില്‍ പതിപ്പിക്കാന്‍ നമുക്കു സാധിച്ചിട്ടുണ്ടോ? ഇല്ലായെങ്കില്‍ അതിന്റെയര്‍ഥം നമ്മുടെ ജീവിതം ഉദ്ദേശിക്കുന്ന ഫലം പുറപ്പെടുവിക്കുന്നില്ല എന്നു തന്നെ. നമ്മുടെ സല്പ്രവര്ത്തികള് ആരുടെയെങ്കിലും മനസില്‍ തങ്ങിനില് ക്കുന്നില്ലെങ്കില് നാം ജീവിതശൈലി മാറ്റേണ്ടിയിരിക്കുന്നു. ആവശ്യം കഴിഞ്ഞാല്‍ മറ്റുള്ളവരെ ഒഴിവാക്കുന്ന, സ്നേഹിക്കുന്നവരേക്കാള്‍ സ്നേഹം നടിക്കുന്നവരേറെയുള്ള ഇക്കാലത്ത് മറ്റുള്ളവരുടെ മനസ് വായിക്കാനറിയാത്ത മൃതപ്രായരായ കുറെ ബന്ധങ്ങള്‍ ഉണ്ടായിട്ടു കാര്യമില്ല. തിരിച്ചു പ്രതീക്ഷിക്കാത്ത സ്നേഹം നല്‍കിയും, മറ്റുള്ളവരെ സങ്കടപ്പെടുത്താതെ നമ്മുടെ സങ്കടങ്ങള്‍ സ്വയം കരഞ്ഞു തീര്‍ത്തും മറ്റുള്ളവരുടെ വീഴ്ച്ചയില്‍ സന്തോഷിക്കാതെസ്വന്തം ഉയര്‍ച്ചയില്‍ ആനന്ദിച്ചും ഹ്രസ്വജീവിതം മുന്‍പോട്ടു നയിക്കുക. അകലാന്‍ വളരെ എളുപ്പവും തമ്മിലടുക്കാന്‍ പ്രയാസവും ആണെന്നിരിക്കെ ആത്മാര്ഥബന്ധുവിന്റെ മൗനം ശത്രുവിന്റെ പരുക്കന്‍ വാക്കുകളേക്കാള്‍ വേദനാജനകമാണ്. പ്രകടിപ്പിക്കാത്ത സ്നേഹം, ചെലവാക്കാത്ത പണം, കഴിക്കാത്ത ഭക്ഷണം ഇവയെല്ലാം ഉപയോഗശൂന്യമാണ്. അധികമുള്ളത് മറ്റുള്ളവര്‍ക്ക് ദാനം ചെയ്യുന്ന സന്മനസുകള്ക്കുടമയാകുക. തിരുത്താന്‍ കഴിയാതെ ജീവിക്കുന്ന പേനയുടെ അവസ്ഥപോലെയാകാതെ സ്വയം തിരുത്തി ജീവിക്കുന്ന പെന്സിലിനു തുല്യമാവുക. രൂപത്തിലോ ഭാവത്തിലോ സൗന്ദര്യത്തിലോ ഉന്നത വിദ്യാഭ്യാസംകൊണ്ടോ അല്ല ഒരാള്‍ വലിയവനാകുന്നത്. മറിച്ച് നന്മയുള്ള മനസിനുടമയാകുമ്പോളാണ്. അറിവിനു ശേഷം അഹം ജനിച്ചാല്‍ ആ അറിവ് വിഷമാവും, അറിവിനുശേഷം വിനയം ആര്‍ജിക്കാന്‍ ശ്രമിക്കുക. നിഷ്ക്കളങ്കരും നിര്‍മലമാനസരുമായ ഇടയരെപ്പോലെ നമുക്കും സന്മനസിനുടമയാകാം. ലോകരക്ഷകനായ ഉണ്ണിയേശു നല്കുന്ന സ്നേഹവും സമാധാനവും ശാന്തിയും എന്നും നമ്മുടെ ഹൃദയങ്ങളില്‍ നിറയട്ടെ. ക്രിസ്മസ്രാവില്‍ കിഴക്കുദിച്ച നക്ഷത്രം പൂജ്യരാജാക്കന്മാര്ക്കു വഴികാട്ടിയായതുപോലെ നമുക്കും നക്ഷത്രവിളക്കുകളായി പ്രകാശം പരത്തി മറ്റുള്ളവര്‍ക്കു മാര്‍ഗദര്‍ശികളാകാം. ഹൃദയകവാടങ്ങള്‍ മറ്റുള്ളവര്‍ക്കായി തുറന്നിടാനും ജീവിതം പങ്കുവയ്ക്കലിന്റെയും പരസ്പരസ്നേഹത്തിന്റെയും വിളനിലമാക്കാനും ലോകത്തിന്റെ അന്ധകാരമകറ്റാനും കാരുണ്യത്തിന്റെ കൈത്തിരിനാളം അണയാതെ ഉള്ളില്‍ സൂക്ഷിക്കാനും നമുക്കെന്നും കഴിയട്ടെ. മനുഷ്യബന്ധങ്ങളില്‍ വിദ്വേഷത്തിന്റെ മതില് തീര്‍ക്കുന്നതിനുപകരം സ്നേഹത്തിന്റെ പാലം പണിയുന്നവരായി നമുക്കു മാറാം. എല്ലാവര്ക്കും ക്രിസ്മസ് ആശംസകള്‍.
ജോസ് മാളേയ്ക്കല്‍
വിജയശതമാനവും വിദ്യാഭ്യാസ നിലവാരവും
പണ്ടുകാലത്ത് എസ്എസ്എൽസി പാസ് ആവുക എന്നത് ഒരു ബാലികേറാമല ആയിരുന്നു. അന്നത്തെ പത്താംതരം പാസായ ആളുടെ നിലവാരം ഇന്നത്തെ പത്താംതരം പാസായ കുട്ടികൾക്ക് ഉണ്ടോ എന്ന് പരിശോധിക്കപ്പെടേണ്ടതാണ്. അഗ്രഹത്തെ പരിശ്രമം ഒന്ന് കൊണ്ട് മാത്രമാണ് വിജയികൾ, അവരുടെ വിജയം യാഥാർഥ്യമാക്കിയത്. ഇന്ന് "അങ്ങനെ' ഒരു പരിശ്രമം കുട്ടികളിൽ കാണാനുണ്ടോ? കാലാകാലങ്ങളായി വിജയശതമാനം മത്സരബുദ്ധിയോടെ ഉയർത്തിക്കാട്ടാൻ ഉദാരവത്കരണം നടത്തുമ്പോൾ നഷ്ടപ്പെടുന്നത് വിദ്യാഭ്യാസത്തിന്റെ പ്രാഥമിക മൂല്യമാണ്. ഇന്ന് കുട്ടികൾക്ക് അത്തരത്തിൽ ഒരു കഠിന പരിശ്രമം വിജയത്തിന് ആവശ്യമുണ്ടോ...? നിലവാരവും വിജയ ശതമാനവും എപ്പോഴും വിപരീത അനുപാതത്തിൽ ഉള്ളവയാണ്. ഒരു പരീക്ഷ 100 കുട്ടികൾ എഴുതിയാൽ 100 പേരും പാസ് ആവുകയാണെങ്കിൽ, എവിടെ ആണ് കുട്ടിക്ക് തിരുത്തൽ വരുത്താൻ അവരം ഉണ്ടാവുക? വിദ്യാഭ്യാസ സമ്പ്രദായത്തിൽ അധ്യാപനത്തിലും, തുടർ മൂല്യനിർണയത്തിലും വാർഷിക മൂല്യനിർണയത്തിലും കടന്നുകൂടിയിട്ടുള്ള വിട്ടുവീഴ്ചകൾ മൂല്യബോധവും നിലവാരവും നഷ്ടപ്പെട്ട ഒരു പുതിയ തലമുറയെ വാർത്തെടുക്കുന്നതിന് മാത്രമേ ഉപകരിക്കൂ. യാതൊരു വിട്ടുവീഴ്ചകൾക്കും ഇടം കൊടുക്കാതെ സംരക്ഷിക്കേണ്ടത് വിദ്യാഭ്യാസ സംവിധാനത്തിലെ മൂല്യങ്ങളെയാണ്. വെള്ളം ചേർക്കലുകൾ കണ്ടെത്തി ഒഴിവാക്കണം. സഹാനുഭൂതിയും അനുകമ്പയും മൂല്യനിർണയത്തിൽ കടന്നു കൂടാതെ നോക്കണം. അങ്ങനെ വിദ്യാഭ്യാസ മൂല്യം നിലനിർത്താൻ കഴിയും.
അഭിലാഷ് ജി.ആർ. കൊല്ലം
(അധ്യാപകനും സാമൂഹിക നിരീക്ഷകനും അഡോളസൺസ് കൗൺസിലറും ആണ് ലേഖകൻ)
"കാരൂര്‍ സോമന് കാലത്തിന്റെ കഥാകാരന്'
ഞാന്‍ ഒന്നു രണ്ടു മാസങ്ങള്‍ക്കു മുന്‍പ് "ലോക സഞ്ചാരിയായ കാരൂര്‍' എന്ന പേരില്‍ ഒരു ലേഖനം എഴുതിയിരുന്നു. അത് ദീപികയിലും ലിമയിലും മറ്റു ചില ഓണ്‍ലൈനുകളിലും വരികയുണ്ടായി. എന്നാല്‍ "കാരൂര്‍ സോമന് കാലത്തിന്റെ കഥാകാരന്' എന്ന ഈ ഡോക്യുമെന്ററി കണ്ടപ്പോള്‍ ഞാന്‍ എഴുതിയ ലേഖനം നിഷ്പ്രഭമായോ എന്ന് സംശയിച്ചു പോകുന്നു.
എന്തായാലും ഡോക്യുമെന്ററിയെക്കുറിച്ച് അല്പം ചിലത്:
കാരൂര്‍ സോമന്റെ ഒരു മണിക്കൂറിലധികം ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി കാലത്തിന്റെ കഥാകാരന് വളരെ ശ്രദ്ധയോടെ കാണുകയും കേള്‍ക്കുകയും ചെയ്തപ്പോള്‍ എനിക്കു തോന്നിയത്, സത്യത്തില്‍ ഇന്നത്തെ എഴുത്തുകാര്‍ ഇതു കണ്ടിരിക്കേണ്ടതാണ് എന്നാണ്. ഇത്രമാത്രം സമുന്നതരായ ഗുരുഭൂതരുള്ള ഒരെഴുത്തുകാരന് മലയാളത്തില്‍ വേറെയുണ്ടോ? സാഹിത്യത്തിലെ ആരാധ്യപുരുഷനായ സി. രാധാകൃഷ്ണന് പറയുന്ന ആദ്യവാചകം "ഇന്ന് എനിക്ക് ഒരു നല്ല ദിവസമാണ്. വര്‍ഷങ്ങളായി പരിചയമുണ്ടെങ്കിലും കാരൂര്‍ സോമനെ നേരില്‍ കണ്ടതിലുള്ള' എന്ന അദ്ദേഹത്തിന്റെ തുടക്കവാചകം തന്നെ അവര്‍ തമ്മിലുള്ള ഊഷ്മള സ്നേഹബന്ധത്തെ വെളിപ്പെടുത്തുന്നു. ഈ അവസരത്തില്‍ ഞാനോര്‍ക്കുന്നത് 1996കളില്‍ അമേരിക്കയിലെ പ്രമുഖ പത്രമായിരുന്ന "മലയാള'ത്തില്‍ ഇവരുടെ രണ്ടുപേരുടെയും നോവല്‍ വന്നതാണ്. കാരൂരിന്റെ "കാല്‍പ്പാടുകള്‍' എന്ന നോവല്‍ ആയിരുന്നു അതെന്നാണ് എന്റെ ഓര്മ. സി രാധാകൃഷ്ണന്റെ നോവലിന്റെ പേര് എന്റെ ഓര്‍മയില്‍ കിട്ടുന്നില്ല. ഈ ഡോക്യുമെന്ററിയെ കാരൂരിന്റെ ജീവചരിത്രം എന്നു തന്നെ പറയാം. ഡോക്യുമെന്ററി എടുത്തവര്‍ തുടക്കം മുതല്‍ ഒടുക്കം വരെ വളരെ ഭംഗിയായി അതു നിര്‍വഹിച്ചിരിക്കുന്നു എന്നും പറയാതെ വയ്യ. എല്ലാ ഫീല്‍ഡും അവര്‍ കൈകാര്യം ചെയ്തിട്ടുണ്ട്. ജനിച്ച നാട്, വീട്, വീട്ടുകാര്‍, പഠിച്ച സ്കൂളുകള്‍, ലെപ്രസി സാനിറ്റോറിയത്തില്‍ നിന്നും പുസ്തകങ്ങള്‍ എടുത്തുള്ള വായനാശീലത്തിന്റെ തുടക്കം, പണിക്കര്‍ മാഷിന്റെ ശിക്ഷണത്തില്‍ ആരംഭിച്ച എഴുത്തിന്റെ വഴികള്‍, കവിതയായും നാടകമായും അതില്‍ നിന്നുടലെടുത്ത കവിതാപാരായണ പാടവവും നേട്ടങ്ങളും തന്നിലെ അഭിനയ മുഖത്തിന്റെ വെളിപ്പെടുത്തലും അതിലുണ്ടായ തിക്താനുഭവവും അതുമുഖേന നാടുവിടേണ്ടി വന്നതും അന്യദേശവാസവും, അനുഭവിക്കേണ്ടി വന്ന യാതനകളും എല്ലാം ഒരു സിനിമയിലെന്നപോലെ നമുക്ക് ദര്‍ശിക്കാന്‍ കഴിഞ്ഞു. ഈ ഡോക്യൂമെന്ററി എടുത്ത എം ചന്ദ്രപ്രകാശ് സഹകരിച്ച ഓരോരുത്തരും അഭിനന്ദനം അര്‍ഹിക്കുന്നു. പുസ്തകങ്ങള്‍ നിരത്തി വച്ച് നടുവില്‍, കാരൂരിന്റെ മുഖചിത്രമുള്ളതും ചേര്‍ത്ത് എടുത്തിരിക്കുന്ന ഫോട്ടോകള്‍ കണ്ടാല്‍ ഒരു പുസ്തകശാലയില്‍ വ്യാപാരി എന്നോ ഒരു കൊച്ചു ലൈബ്രറിയില്‍ ലൈബ്രേറിയന്‍ എന്നോ തോന്നിച്ചുള്ള ഇരുപ്പും ഭാവങ്ങളും. 66 പുസ്തകങ്ങള്‍ ഏതാണ്ട് അതേ പ്രായത്തിനോട് ഇടയ്ക്ക് എഴുതി പ്രസിദ്ധീകരിക്കുക എന്നത് ആരാലും പറ്റാത്ത സംഗതിയാണ്. അതും എല്ലാം സ്വന്തം വീട്ടുപേരിന്റെ ആദ്യക്ഷരത്തില്‍ തുടങ്ങി. സ്വന്തം പൈതൃകത്തെ മാനിക്കുന്ന കാരൂരിന്റെ മഹത്തായ കുടുംബ സ്നേഹത്തെ, ചിന്താഗതിയെ പുകഴ്ത്താതെ വയ്യ. പേരെടുത്ത ഒട്ടേറെ സാഹിത്യകാരെയും സാംസ്കാരിക നായകന്മാരെയും ഇതില്‍ കാണാനും കാരൂരിനെ പറ്റിയുള്ള അവരുടെ കാഴ്ചപ്പാടുകള്‍ കേള്‍ക്കാനും കഴിഞ്ഞു എന്നതാണ് മറ്റൊരു വലിയ സംഗതിയായി എനിക്ക് തോന്നിയത്. അതില്‍ ഡോക്ടര്‍ ചേരാവള്ളി ശശി പറഞ്ഞു കാരൂര്‍ സോമന് എന്ന് കേട്ടപ്പോള്‍ കാരൂര്‍ നീലകണ്ഠപിള്ളയുമായി ബന്ധമുണ്ടാവാം എന്ന് ചിന്തിച്ചു പോയി എന്ന്. ഞാനും അങ്ങനെ തന്നെയാണ് ആദ്യം കരുതിയത്. പേരും അങ്ങനെ തോന്നിപ്പിക്കുമല്ലോ. മുന്‍ പ്രധാനമന്ത്രി നരസിംഹ റാവു, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തുടങ്ങി സ്വദേശത്തും വിദേശത്തുമുള്ള സമുന്നത പല വ്യക്തികളില്‍ നിന്നും സാംസ്കാരിക നായകരില്‍ നിന്നും വ്യത്യസ്തങ്ങളായ വിലപ്പെട്ട പല അവാര്‍ഡുകള്‍ വാങ്ങുന്ന കാരൂര്‍ ചിത്രങ്ങള്‍ നമ്മെ കോരിത്തരിപ്പിക്കും. അവരില്‍ പലരും ഇന്ന് കാലയവനികയ്ക്ക് പിന്നില്‍ മറഞ്ഞു പോയെങ്കിലും ഈ ഡോക്യുമെന്ററിയില്ക്കൂടി അവര്‍ എന്നും ജീവിക്കും എന്നുള്ളത് നിസ്തര്‍ക്കമാണ്. പ്രവാസ സാഹിത്യത്തില്‍ നിന്ന് ആദ്യമായിട്ടാണ് ഡോക്ടര്‍ മൂഞ്ഞിനാട് പത്മകുമാര്‍, കാരൂര്‍ സോമന്റെ എഴുത്തുകളെപ്പറ്റി ഒരു പഠന പുസ്തകം ഇറക്കിയത്. കാലത്തിന്റെ എഴുത്തകങ്ങള്‍ എന്നായിരുന്നു അതിന്റെ പേര്. ഇപ്പോള്‍ കാരൂരിന്റെ കാലത്തിന്റെ കഥാകാരന് എന്ന ഡോക്യുമെന്ററി കൂടി കാണാന്‍ ഇടയായതില്‍ വളരെ വളരെ സന്തോഷമുണ്ട്. ആത്മകഥയായ "കഥാകാരന്റെ കനല്‍വഴിയില്‍' എന്റെ മനസില്‍ തങ്ങി നില്ക്കുന്ന ഒരു സംഭവമുണ്ട്. ലുധിയാന സിഎംസി ആശുപത്രിയില്‍ വച്ച് സ്വന്തം കിഡ്നി ഒരു പഞ്ചാബിക്ക് കൊടുത്തുകൊണ്ട് അവിടത്തെ നഴ്സ് സാറാമ്മയോട് കാരൂര്‍ പറയുന്നു 'ഇത് ആരോടും പറയരുത്' എന്ന്. ഇന്ന് ഒരു കിഡ്നി കൊടുത്താല്‍ ലോകം മുഴുവന്‍ അറിയും. അറിഞ്ഞില്ലെങ്കില്‍, അറിയിച്ചില്ലെങ്കില്‍ എന്തോ പോരായ്മ പോലെയാണ്. തീര്‍ച്ചയായും കാരൂരിന്റെ ജീവിതം സാഹിത്യരംഗത്തെ ഒരു പഠന ഗ്രന്ഥം മാത്രമല്ല ഇതുപോലുള്ള സല്ക്കര്മ്മങ്ങള്ക്ക് വഴികാട്ടി കൂടിയാണ്. അദ്ദേഹത്തോട് ചേര്‍ന്നു നില്ക്കുന്ന സ്നേഹനിധിയായ സഹധര്‍മിണിയേയും ഡാഡിക്കു പ്രോത്സാഹനമേകി നില്ക്കുന്ന രണ്ട് ആണ് മക്കളേയും ഒപ്പം ഒരു മകളെയും അതില്‍ നമുക്ക് കാണാന്‍ കഴിഞ്ഞു. ഏതൊരു വ്യക്തിയുടെയും വിജയത്തിന്റെ നിദാനം കുടുംബത്തിന്റെ സപ്പോര്‍ട്ട് ആണ്. ബിസിനസ് ആയാലും കുടുംബകാര്യങ്ങളിലായാലും ഔദ്യോഗിക തലത്തിലായാലും പ്രത്യേകിച്ച് എഴുത്തിന്റെ കാര്യത്തിലും കാരൂര്‍ ഭാഗ്യവാനാണ്. ലിമയുടെ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗം എന്ന നിലയില്‍ നമ്മുടെ പ്രിയപ്പെട്ട മിനി സുരേഷിനെയും അതില്‍ കാണാന്‍ കഴിഞ്ഞു. കാരൂരിന്റെ എഴുത്തു വഴികളെക്കുറിച്ചും തനിക്ക് അദ്ദേഹം നല്‍കാറുള്ള പ്രോത്സാഹനങ്ങളും ലിമയുടെ ദൈനംദിനചര്യകളെ സംബന്ധിച്ച് അദ്ദേഹത്തിന്റെ ഉപദേശങ്ങളും മിനിയുടെ വിലപ്പെട്ട വാക്കുകളിലൂടെ നമുക്ക് കേള്‍ക്കാന്‍ സാധിച്ചു. മിനിക്ക് കിട്ടിയ ഈ അസുലഭ അവസരത്തെ ഞാന്‍ ഹാര്‍ദ്ദവമായി അഭിനന്ദിക്കുന്നു. ഈ ഡോക്യുമെന്ററി കാരൂരിന്റെ എഴുത്തുവഴികള്ക്ക് ഒരു വഴിത്തിരിവായി, മലയാള സാഹിത്യത്തിനു അദ്ദേഹം നല്കിയ സമഗ്ര സംഭാവനക്കുള്ള അവാര്‍ഡിന് അദ്ദേഹത്തെ അര്‍ഹനാക്കട്ടെ എന്ന് ആത്മാര്‍ഥമായി ആശംസിക്കുന്നു. ഇതില്‍ പങ്കെടുത്ത എല്ലാവര്ക്കും കൂപ്പുകൈ നേര്‍ന്നുകൊണ്ട് ഇതില്‍ കാണപ്പെട്ടവരില്‍ ദിവംഗതരായ ഓരോരുത്തര്‍ക്കും പ്രണാമം അര്‍പ്പിച്ചുകൊണ്ട് കാരൂര്‍ ഇനിയുമിനിയും വിദേശയാത്രകള്‍ നടത്തട്ടെ, യാത്രാ വിവരണങ്ങളും ഇതര സാഹിത്യരചനകളും രചിക്കട്ടെ, പുസ്തകങ്ങള്‍ ഒന്നിനു പുറകേ ഒന്നായി നൂറോ അതിലധികമോ എത്തട്ടെ എന്ന ആശംസകളോടെ ഈ ഡോക്യുമെന്ററി ഇത്ര ഭംഗിയായി ആവിഷ്കരിച്ചതിന് എം.ചന്ദ്രപ്രകാശിന് ഒരിക്കല്‍ക്കൂടി അഭിനന്ദനം അറിയിച്ചുകൊണ്ട് നിർത്തുന്നു.
മേരി അലക്സ് (മണിയ)
പി.വത്സല ടീച്ചറുടെ ജീവല്‍ സാഹിത്യം: കാരൂര്‍ സോമന്
മലയാള ഭാഷയ്ക്ക് കരുത്തുറ്റ സംഭാവനകള്‍ നല്കിയ പി.വത്സല മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരിയാണ്. പി.വത്സലയുടെ കഥ, നോവലുകളില്‍ അന്തര്‍ലീനമായിരുന്നത് മജ്ജയും രക്തവുമുള്ള കഥാപാത്രങ്ങളാണ്. ഓരോ കഥകളെടുക്കുമ്പോഴും വായനക്കാരനെ വികാരഭരിതമാക്കുന്നത് അതിലെ സംഭവങ്ങളും ജീവിത യാഥാര്‍ഥ്യങ്ങളുമാണ്. സാഹിത്യ പ്രതിഭകള്‍ സാമൂഹ്യസാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണ് സൃഷ്ടികള്‍ നടത്തുന്നത്. പി.വത്സലയുടെ കഥാപാത്രങ്ങള്‍ അസാധാരണത്വമുള്ളതാണ്. "നെല്ല്' എന്ന ആദ്യനോവല്‍ കാടിന്റെ, കുടിയേറ്റക്കാരുടെ, തിരുനെല്ലി കാട്ടിലെ ആദിവാസികളുടെ ജീവിതത്തെ തുറന്നുകാട്ടുന്ന ഉത്തമമായ രചനയാണ്. അതിലെ കഥാഘടനയും പാത്രസൃഷ്ടികളും മറ്റ് നോവലുകളേക്കാള്‍ തികച്ചും വ്യത്യസ്തവും വിഭിന്നവുമായ ഒരു സമീപനരീതിയിലൂടെയാണ് സഞ്ചരിക്കുന്നത്. അത് സിനിമയാകുകയും ചെയ്തു. സാഹിത്യം ജീവിത യാഥാര്‍ഥ്യങ്ങളെ, മനുഷ്യപ്രകൃതിയുടെ അഗാധഭാവങ്ങളെ കാവ്യസുന്ദരമായ ആഖ്യാനകുശലതകൊണ്ട് നമ്മുടെ ഹൃദയങ്ങളെ സ്പര്‍ശിക്കുന്നതാണ്. ഇങ്ങനെ അനുഭൂതിയുടെ അനന്തതയിലേക്ക് നമ്മെ കൊണ്ടുപോയിട്ടുള്ള ധാരാളം കൃതികള്‍ മലയാളത്തിന് ലഭിച്ചിട്ടുണ്ട്. ഇന്ന് മനുഷ്യഭാവനിര്ഭരമായ എണ്ണപ്പെട്ട സര്‍ഗ സൃഷ്ടികളുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുന്ന കാലമാണ്. മനുഷ്യമനസിന്റെ ചിന്താതരംഗങ്ങളെ തൊട്ടുണര്‍ത്തുന്നതാണ് സാഹിത്യ സൃഷ്ടികള്‍. ഏതൊരു സൃഷ്ടിക്ക് പിന്നിലും ഒരു പ്രതിഭയുണ്ട്. അവരിലാണ് ഭാഷയുടെ സമഗ്രസ്വന്ദര്യം നിലകൊള്ളുന്നത്. അത് കൊല്ലന്റെ ആലയിലെ ചുളപോലെ ഉജ്ജ്വലശോഭയോടെ മാലിന്യങ്ങളെ കത്തിച്ചുകളയുക മാത്രമല്ല അതില്‍ നിന്ന് പുറത്തുവരുന്നത് അറിവിന്റെ, അനുഭൂതിയുടെ അഗ്നി ജ്വാലകളാണ്. അങ്ങനെ സിദ്ധി ലഭിച്ച ഒന്നിലധികം സ്ത്രീപക്ഷ എഴുത്തുകാര്‍ നമുക്കുണ്ട്. പി.വത്സലയുടെ "നെല്ല്' നോവലില്‍ തിരുനെല്ലിലെ കാടുകളെങ്കില് കേരളത്തിലെ പുരുഷ മേധാവിത്വത്തിനെതിരെ രംഗത്ത് വന്ന മണ്മറഞ്ഞ കെ.സരസ്വതിയമ്മയുടെ "ചോലമരങ്ങള്‍' എന്ന കഥയാണ് ഓര്‍ക്കുന്നത്. ചോലമരങ്ങള്‍ തണലിനായി വച്ചുപിടിപ്പിച്ചതാണ്. ആ തണല്‍ മരങ്ങള്‍ രണ്ട് പ്രണയികളുടെ ആത്മസംഘര്‍ഷങ്ങളാണ്. കാടുമായി ബന്ധപ്പെട്ടുള്ള മറ്റൊരു കഥ സാറാ ജോസഫിന്റെ "പുതുരാമായണം'. വേടന്റെ അമ്പേറ്റ പക്ഷിയും പക്ഷിയുടെ ഇണയും ഇരകളാണ്. സ്ത്രീകള്‍ക്ക് വേണ്ടി സാമൂഹ്യ തിന്മള്ക്കെതിരെ പ്രതികരിക്കുന്ന സാറാ ജോസഫും പി.വത്സലയും എനിക്ക് ഗുരുതുല്യരാണ്. ലോകത്തിന് സാഹിത്യ സംഭാവനകള്‍ നല്കിയ മഹാപ്രതിഭകള്‍ ധാരാളമുണ്ട്. അവരില്‍ പലരും വിപ്ലവത്തിന്റ ചിതയില്‍ നിന്ന് വെളിച്ചത്തിന്റെ നഗരമുണ്ടാക്കിയവരാണ്. ഇവരെല്ലാം മുന്നോട്ട് വെച്ച ആശയങ്ങള്‍ സമത്വം, സാഹോദര്യം, സ്വാതന്ത്ര്യമാണ്. മുന്നില്‍ നില്‍ക്കുന്നത് പാശ്ചാത്യ സാഹിത്യകാരന്മാരാണ്. ഇവര്‍ ഏറ്റുമുട്ടിയത് രാജാക്കന്മാരോടായിരുന്നു. അവര്‍ മുന്നോട്ട് വെച്ച ആശയമാണ് കല. കലയ്ക്ക് വേണ്ടിയല്ല മനുഷ്യന് വേണ്ടിയാണ്. അതില്‍ എണ്ണപ്പെട്ട പേരുകളാണ് ടോള്‍സ്റ്റോയി, മാക്സിം ഗോര്‍ക്കി, ഇബ്സന്, റൊമെയ്ന്‍ റോളണ്ട്, ബര്ണനാര്ഡ് ഷാ, വിക്ടര്‍ യുഗോ, വോള്‍ട്ടയര്‍ തുടങ്ങിയവര്‍. ഇവരെല്ലാം ജീവല്‍ സാഹിത്യകാരന്മാരായിരുന്നു. ജീവല്‍ സാഹിത്യമെന്നാല്‍ വിപ്ലവ പുരോഗമന ആശയങ്ങളും മനുഷ്യന്റെ പുരോഗതിയാണ് ലക്ഷ്യം വെക്കുന്നത്. നമ്മുടെ നാട്ടില്‍ സാഹിത്യം പച്ചപിടിച്ചത് ചില രാജാക്കന്മാരുടെ ഔദാര്യത്തിലായിരുന്നു. എഴുത്തുകാരൊക്കെ പാണന്മാരും വാലാട്ടികളുമായിരുന്നു. വിശ്വസാഹിത്യത്തില്‍ നിന്ന് നമ്മളും ജീവല്‍ സാഹിത്യം അല്ലെങ്കില്‍ പുരോഗമന സാഹിത്യം കടമെടുത്തു. 1936ല്‍ തൃശൂരില്‍ വച്ചാണ് പുരോഗമന സാഹിത്യ സംഘടനക്ക് രൂപം കൊടുത്തത്. മനുഷ്യര്‍ നിത്യജീവിതത്തില്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ അഭിമുഖീകരിക്കാനാണ് ജീവല്‍ സാഹിത്യമെന്ന് പേരിട്ടത്. എം.പി.പോളിന്റെ നേതൃത്വത്തില്‍ മുണ്ടശേരി, കുറ്റിപ്പുഴ, കേശവദേവ്, തകഴി, ദേവദാസ്, പൊന്‍കുന്നം വര്‍ക്കി തുടങ്ങിയവര്‍ ആരംഭിച്ച ജീവല്‍ സാഹിത്യം ഇന്നത് രാഷ്ട്രീയക്കാരുടെ തട്ടുകടകളായി മാറിയിരിക്കുന്നു. പുരോഗമന സാഹിത്യകാരന്മാരെന്ന് അഭിമാനിക്കുന്നവര്‍ മനുഷ്യന്റെ വളര്‍ച്ചക്കനുസൃതമായി, അനീതിക്കെതിരെ എന്തെങ്കിലും എഴുതുന്നുണ്ടോ? ഡിജിറ്റല്‍ സാങ്കേതിക വിദ്യകളുടെ അനന്ത വളര്‍ച്ചയും സാഹിത്യ സൃഷ്ടികളുടെ മൂല്യങ്ങളെ സംസ്കരിച്ചുകൊണ്ടിരിക്കുന്നു. പി.വത്സല ടീച്ചര്‍ തന്റെ സൗന്ദര്യകോട്ടയ്ക്കുള്ളില് നിന്ന് രചിച്ചത് 17 നോവലുകള്‍, മുന്നൂറിലധികം കഥകള്‍, ബാല സാഹിത്യം തുടങ്ങിയവയാണ്. 'നിഴലുറങ്ങുന്ന വഴികള്‍, ആഗ്നേയം, അരക്കില്ലം, ഗൗതമന്, പാളയം, ചാവേര്‍, വിലാപം തുടങ്ങിയവ പ്രധാന കൃതികള്‍. സാഹിത്യ അക്കാദമി പുരസ്കാരം, സാഹിത്യ അക്കാദമി അധ്യക്ഷ, 2019 ല്‍ അക്കാദമി വിശിഷ്ട അംഗത്വവും ലഭിച്ചു. ഈ വര്‍ഷം ജൂലൈയില്‍ സംസാരിച്ചപ്പോള്‍ നോവല്‍, കഥകള്‍ ആമസോണില്‍ ഇടാനാഗ്രഹമുണ്ടെന്ന് എന്നോട് പറഞ്ഞിരുന്നു. പൂര്‍ണ്ണ പബ്ലിക്കേഷന്‍ പ്രസിദ്ധികരിച്ച എന്റെ യൂറോപ്പില്‍ നിന്നുള്ള ആദ്യ മലയാളം നോവല്‍ "കാല്‍പ്പാടുകള്‍' എന്ന നോവലിനെപ്പറ്റി 2010 ല്‍ ടീച്ചര്‍ എഴുതിയ വരികളാണ് താഴെ ചേര്‍ത്തത്. "I am already reading your novel, started today. Thank you for the same. The novel seems interesting. God be with you, P. Vatsala'.
കാരൂര്‍ സോമന്, ചാരുംമൂട്
മാധ്യമ സാക്ഷരത കാലഘട്ടത്തിന് അനിവാര്യം
ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ വരവോടെ സോഷ്യൽ മീഡിയയിൽ കാണുന്ന ഡീപ്പ് ഫേക്ക് വീഡിയോകൾ, ഫോട്ടോ, ജിഐഎഫ്, വാർത്തകൾ, പരസ്യങ്ങൾ തുടങ്ങിയവയുടെ വിശ്വാസ്യത തിരിച്ചറിയാനുള്ള മാധ്യമ സാക്ഷരത എല്ലാവരും കൈവരിക്കേണ്ട ഒന്നാണ്. മീഡിയ ഉള്ളടക്കം ആക്സസ് ചെയ്യാനും വിശകലനം ചെയ്യാനും വിലയിരുത്താനും സൃഷ്ടിക്കാനുമുള്ള കഴിവാണ് മാധ്യമ സാക്ഷരത. വാർത്തകൾ, പരസ്യങ്ങൾ, വിനോദം എന്നിവയുൾപ്പെടെ മാധ്യമങ്ങളിലൂടെ കൈമാറുന്ന സങ്കീർണമായ സന്ദേശങ്ങളുടെ സത്യസന്ധതയും വിശ്വാസതയും വിമർശനാത്മക ചിന്തയിലൂടെ ഉറവിടം കൃത്യമായി മനസ്സിലാക്കി, വാർത്തയുടെ പിന്നിലെ പ്രേരണ, മീഡിയ ടെക്നിക്കുകൾ, കാമറ ആംഗിളുകൾ, എഡിറ്റിംഗ്, സ്പെഷ്യൽ ഇഫക്റ്റുകൾ എന്നിവ ഉണ്ടാക്കുന്ന സ്വാധീനം എന്നിവ മനസിലാക്കി വിശ്വാസ്യത ഉറപ്പുവരുത്തി ഉപയോഗിക്കാനുള്ള മാധ്യമ സാക്ഷരത കാലഘട്ടത്തിന് അനിവാര്യമാണ്.
അഭിലാഷ് ജി.ആർ. കൊല്ലം
(അധ്യാപകനും അഡോളസൺസ് കൗൺസിലറും സാമൂഹ്യ നിരീക്ഷകനുമാണ് ലേഖകൻ)
യുക്മ ദേശീയ കലാമേള നാൾവഴികളിലൂടെ ഒരു യാത്ര - രണ്ടാം ഭാഗം
നവംബർ നാലിന് പതിനാലാമത് യുക്മ ദേശീയ കലാമേളയ്ക്ക് ഗ്ലോസ്റ്റർ ഷെയറിലെ ക്ലീവ് സ്കൂളിലെ "ഇന്നസെന്റ് നഗറിൽ' അരങ്ങുണരുമ്പോൾ പ്രവാസ ലോകത്തിലെ ഒരു സംഘടനയ്ക്കും അവകാശപ്പെടാനില്ലാത്ത അപൂർവങ്ങളിൽ അപൂർവ്വമായ ബഹുമതിയുമായി യുക്മ കലാമേള അതിന്റെ ജൈത്രയാത്ര തുടരുകയാണ്. യുകെയിലേക്ക് എത്തിച്ചേർന്ന പുതു തലമുറയ്ക്ക് യുക്മ കലാമേളകളുടെ ചരിത്രം എത്തിക്കുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. യുക്മയെന്ന വടു വൃക്ഷത്തിന്റെ നേതൃത്വത്തിൽ യുക്മയെ നെഞ്ചിലേറ്റിയ യുകെ മലയാളികളായ നൂറ് കണക്കിന് പ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെ, പ്രവർത്തനത്തിന്റെ പ്രതിഫലനമാണ് ഓരോ കലാമേളകളുടെയും വിജയം എന്ന് എടുത്ത് പറയുവാൻ കൂടി ഈയവസരം ഉപയോഗിക്കുന്നു. ദേശീയ കലാമേള അരങ്ങേറുന്ന ഇന്നസെന്റ് നഗറിൽ തിരിതെളിയാൻ ഇനി ഒരാഴ്ചമാത്രം ശേഷിച്ചിരിക്കെ, യുക്മ ദേശീയ കലാമേളകളുടെ നാൾവഴിയിലൂടെ ഒരു യാത്ര ഈ അവസരത്തിൽ എന്തുകൊണ്ടും ഉചിതമായിരിക്കുമെന്ന് കരുതട്ടെ. പരിമിതമായ സാഹചര്യങ്ങളിൽ നിന്നും അതുല്യമായ വളർച്ചയിലേക്കെത്തിയ ഒരു സമൂഹത്തിന്റെ ഒത്തൊരുമയുടെയും സംഘാടകശേഷിയുടെയും ചരിത്രം കൂടിയാവുന്നു ഇത്. തുടർച്ചയായി 14 വർഷങ്ങൾ ലോക പ്രവാസി മലയാളി സമൂഹത്തിനാകെ മാതൃകയും അഭിമാനവുമായ യുക്മ ദേശീയ കലാമേളകൾ കേരളത്തിന് പുറത്ത് ഏറ്റവും കൂടുതൽ മലയാളികൾ ഒത്തുകൂടുന്ന കലാമത്സര വേദികൾ എന്ന ഖ്യാതി ഇതിനകം ആർജിച്ചു കഴിഞ്ഞു. യുകെയിലെ മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മ ആഗോള ശ്രദ്ധ ആകർഷിക്കപ്പെടുന്ന പ്രവാസി മലയാളി ദേശീയ സംഘടനകളിൽ പ്രമുഖസ്ഥാനം അലങ്കരിക്കുന്നു. സംസ്ഥാന സ്കൂള്‍ യുവജനോത്സവം മാതൃകയില്‍ സംഘടിപ്പിക്കുന്ന യുക്മ ദേശീയ കലാമേളകൾ, രാജ്യത്തിന്റെ വിവിധ മേഖലകളിൽ നടക്കുന്ന റീജിയണൽ കലാമേളാ വിജയികൾ വീറോടെ ഏറ്റുമുട്ടുന്ന മറുനാട്ടിലെ മലയാണ്മയുടെ മഹോത്സവങ്ങൾ തന്നെയാണ്. തുടർച്ചയായി രണ്ടാം വർഷവും ആതിഥേയത്വം വഹിക്കാൻ ഭാഗ്യം ലഭിച്ച ഗ്ലോസ്റ്ററിലെ ക്ലീവ് സ്കൂളിലെ ഇന്നസെന്റ് നഗറിൽ യുക്മ പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറയുടെ സ്വന്തം തട്ടകത്തിൽ പ്രത്യേകം സജ്ജീകൃതമായ അഞ്ച് വേദികളിലായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന, മേഖലാ കലാമേള ജേതാക്കൾ ഏറ്റുമുട്ടുകയാണ് യുക്മ ദേശീയ കലാമേളകളുടെ ചരിത്രം ഒരു പ്രവാസി സമൂഹത്തിന്റെ ഒത്തൊരുമയുടെയും അതിജീവനത്തിന്റെയും ചരിത്രം കൂടിയാവുന്നത് നാം കാണുകയായിരുന്നു. 2010 ൽ ബ്രിസ്റ്റോളിൽനടന്ന പ്രഥമ ദേശീയ കലാമേളയുടെയും തുടർന്നുള്ള രണ്ട് വർഷങ്ങളിലായി സൗത്തെന്റ്- ഓണ്‍-സി, സ്റ്റോക്ക്-ഓണ്‍-ട്രെൻറ്റ് എന്നീ നഗരങ്ങളിൽ സംഘടപ്പിക്കപ്പെട്ട ദേശീയ മേളകളുടെയും ചരിത്രം ഈ ലേഖനത്തിന്റെ ഒന്നാം ഭാഗത്തിൽ നാം വായിച്ചു. ഒരു രാജ്യം മുഴുവൻ വന്നെത്തുന്ന ദേശീയ കലാമേള ഒരുവർഷം നീണ്ടുനിൽക്കുന്ന ഒരുപറ്റം ആളുകളുടെ കഠിന പരിശ്രമത്തിന്റെ വിജയങ്ങൾ കൂടിയാണ്. വർഷം മുഴുവൻ നീണ്ടു നിൽക്കുന്ന നൃത്ത-സംഗീത പരിശീലനങ്ങൾ, നാട്ടിൽനിന്നും പലഘട്ടങ്ങളായി രക്ഷിതാക്കൾ കടൽകടത്തി യു കെ യിൽ എത്തിക്കുന്ന, ആയിരക്കണക്കിന് മത്സരാർത്ഥികൾക്കാവശ്യമായ ആടയാഭരണങ്ങളും രംഗ സജ്ജീകരണ വസ്തുക്കളും, മത്സരങ്ങളിൽ പങ്കെടുക്കുന്നവരെ കണ്ടെത്താനുള്ള അസോസിയേഷൻ പ്രവർത്തകരുടെ പരിശ്രമങ്ങൾ, സാമ്പത്തിക ഭാരം താങ്ങിക്കൊണ്ട് റീജിയണൽ കലാമേളകൾ സംഘടിപ്പിക്കാനുള്ള റീജിയണൽ ഭാരവാഹികളുടെയും പ്രവർത്തകരുടെയും പ്രയത്നങ്ങൾ അങ്ങനെപോകുന്നു യുക്മ ദേശീയ കലാമേളകൾ യാഥാർഥ്യമാക്കുന്നതിന് പിന്നിലെ കാണാപ്പുറങ്ങൾ. ലിവർപൂൾ, ലെസ്റ്റർ, ഹണ്ടിങ്ടൺ എന്നിവിടങ്ങളിൽ സംഘടിപ്പിക്കപ്പെട്ട യുക്മ ദേശീയ കലാമേളകളെക്കുറിച്ചാണ് ഇന്ന് നമ്മൾ വായിക്കുവാൻ പോകുന്നത്.
2013 ദേശീയ മേള ചരിത്രഭൂമികയായ ലിവർപൂളിൽ
മൂന്ന് ദേശീയ കലാമേളകള്‍ വിജയകരമായി പൂര്‍ത്തീകരിച്ചതിന്റെ ആത്മവിശ്വാസത്തോടെയാണ് 2013ല്‍ നോര്‍ത്ത് വെസ്റ്റ് റീജിയണിലെ ലിവര്‍പൂളിനെ ദേശീയ കലാമേളയ്ക്ക് വേദിയായി തെരഞ്ഞെടുത്തത്. യു കെ യില്‍ നടക്കുന്ന ഏറ്റവും വലിയ മലയാളി ആഘോഷം എന്ന നിലയിലേയ്ക്ക് അതിനോടകം തന്നെ യുക്മ ദേശീയ കലാമേളകള്‍ വളര്‍ന്നു കഴിഞ്ഞിരുന്നു. സോഷ്യല്‍ നെറ്റ്വര്ക്കിംഗ് സൈറ്റുകള്‍ മലയാളി സമൂഹത്തില്‍ കൂടുതൽ സ്വാധീനം ചെലുത്തി തുടങ്ങിയ അക്കാലയളവിൽ സംഘടനാ ശേഷി വര്‍ധിപ്പിക്കുന്നതിന് അവയെ ക്രിയാത്മകമായി പ്രയോജനപ്പെടുത്തുന്നതിന് ഒരു സംഘടന എന്ന നിലയില്‍ യുക്മയ്ക്ക് സാധിച്ചു. ഓരോ റീജിയണുകളും സ്വന്തമായി രൂപീകരിച്ച ഫേസ്ബുക്ക് ഗ്രൂപ്പുകളിലൂടെയും, യുക്മ ദേശീയ കമ്മറ്റിയുടെ ഫേസ്ബുക്ക് ഗ്രൂപ്പില്‍ കൂടിയും മറ്റു വാര്‍ത്താ മാധ്യമങ്ങളില്‍ കൂടിയും കലാമേള വാര്‍ത്തകള്‍ ആഘോഷപ്പെരുമഴ പെയ്യിച്ചു. വര്‍ണപ്പൊലിമയാര്‍ന്ന ബാനറുകളും മറ്റ് പ്രചരണോപാധികളുമായി മലയാളി കൂട്ടായ്മകള്‍ നിറഞ്ഞപ്പോള്‍, നാലാമത് ദേശീയ കലാമേള മുദ്രാവാക്യമായ ആഘോഷിക്കൂ യുക്മയോടൊപ്പം എന്ന അഭ്യര്‍ഥനയ്ക്ക് വമ്പന്‍ സ്വീകാര്യതയാണ് ലഭ്യമായത്. യുക്മ നോർത്ത് വെസ്റ്റ് റീജിയന്റെയും പ്രബലരായ ലിവര്‍പൂള്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെയും (ലിംക) സംയുക്ത ആതിഥേയത്വത്തിലാണ് ദേശീയമേള സംഘടിപ്പിക്കപ്പെട്ടത്. അന്തരിച്ച പ്രശസ്ത സംഗീത സംവിധായകന് ദക്ഷിണാമൂര്‍ത്തി സ്വാമികളോടുള്ള ആദരസൂചകമായി ദക്ഷിണാമൂര്‍ത്തി നഗര്‍ എന്ന് നാമകരണം ചെയ്ത ബ്രോഡ്ഗ്രീന്‍ ഇന്റര്‍നാഷണല്‍ സ്ക്കൂളില്‍ 2013 നവംബര്‍ 30ന് നടന്ന യുക്മ ദേശീയ കലാമേള അവിസ്മരണീയമായ മുഹൂര്‍ത്തങ്ങളാണ് യുകെ മലയാളികള്‍ക്ക് സമ്മാനിച്ചത്. ഏറ്റവും കൂടുതല്‍ പോയിന്റുകൾ സ്വന്തമാക്കിക്കൊണ്ട് ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്ലാൻഡ്സ് റീജിയൺ ചാമ്പ്യൻപട്ടം നിലനിർത്തി. ദേശീയ കലാമേളയുടെ ചരിത്രത്തിൽ ഒരിക്കൽക്കൂടി ഈസ്റ്റ് ആംഗ്ലിയായിലെ പ്രബലരായ ബാസിൽഡൺ മലയാളി അസോസിയേഷൻ ചാമ്പ്യൻ അസോസിയേഷനായി.
ലെസ്റ്റർ കലാമേള 2014 : ദേശീയ മേള വീണ്ടും മിഡ്ലാൻഡ്സിന്റെ മണ്ണിലേക്ക്
ഇത് ലെസ്റ്റർ - 2009 ജൂലൈ മാസം യൂണിയൻ ഓഫ് യു കെ മലയാളീ അസോസ്സിയേഷൻസ് എന്ന യുക്മ യുടെ പ്രഥമ സമ്മേളനം നടന്നയിടം. പെറ്റമ്മയുടെ മടിത്തട്ടിൽ മക്കൾ ഒത്തുകൂടുന്ന നിർവൃതി പടർത്തിയ അനുഭൂതിയുമായി അഞ്ചാമത് യുക്മ ദേശീയ കലാമേള ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്ലാൻഡ്സ് റീജിയന്റെയും ലെസ്റ്റർ കേരളാ കമ്മ്യൂണിറ്റിയുടെയും സംയുക്താതിഥേയത്വത്തിൽ ലെസ്റ്ററിൽ അരങ്ങേറി. കണികൊന്നയും വാകപ്പൂമരവും പൂത്തുലഞ്ഞ വിധം മഞ്ഞയും ചുവപ്പും നിറങ്ങളിൽ തയ്യാറാക്കിയ പോസ്റ്ററുകൾ തങ്ങളുടെ ഫേസ്ബുക്ക് കവർചിത്രങ്ങളാക്കികൊണ്ടാണ് യുക്മ പ്രവർത്തകരും യുക്മ സ്നേഹികളും കലാമേളയിൽ പങ്കെടുക്കുന്നവരുമടങ്ങുന്ന ആയിരക്കണക്കിന് യുകെ മലയാളി കുടുംബങ്ങൾ ലെസ്റ്റർ കലാമേളയെ വരവേറ്റത്. കവികളിലെ മഹാരാജാവും, രാജാക്കന്മാരിലെ മഹാകവിയുമായിരുന്ന "സ്വാതിതിരുനാൾ' മഹാരാജാവിന്റെ പേരിൽ നാമകരണം നടത്തിയ ലെസ്റ്ററിലെ പ്രശസ്തമായ ജഡ്ജ് മെഡോ കമ്യൂണിറ്റി കോളേജില്‍ 2014 നവംബര്‍ 8 ശനിയാഴ്ച്ച നടന്ന ദേശീയ കലാമേള യുക്മക്ക് എന്തുകൊണ്ടും അഭിമാനകരമായ ഒന്നായിമാറി. കലാമേളയുടെ നടത്തിപ്പിനെ യാതൊരു രീതിയിലും ബാധിക്കാത്തവിധം, മത്സരനഗരിയോട് ചേർന്ന് തയാറാക്കിയ രാജാരവിവർമ്മ ഹാളിൽ, ഇദംപ്രഥമമായി നടത്തിയ ദേശീയ ചിത്രരചനാ മത്സരവും ലെസ്റ്റർ മേളയുടെ ഒരു സവിശേഷതയായി. ലെസ്റ്റർ കലാമേളയില്‍ ഹാട്രിക്ക് ജേതാക്കളാകും എന്നു കരുതപ്പെട്ടിരുന്ന മിഡ്ലാൻഡ്സ് റീജിയണെ അട്ടിമറിച്ചു ഈസ്റ്റ് ആംഗ്ലിയ റീജിയൺ അഞ്ചാമത് യുക്മ ദേശീയ കലാമേളയിൽ ജേതാക്കളായി. അസോസിയേഷൻ വിഭാഗത്തിൽ ഈസ്റ്റ് ആംഗ്ലിയ റീജിയണിലെ ഇപ്സ്വിച് മലയാളി അസോസിയേഷൻ ചാമ്പ്യന്മാരായി.
ഹണ്ടിംഗ്ടൺ കലാമേള 2015: ഈസ്റ്റ് ആംഗ്ലിയ റീജിയണും ഇത് രണ്ടാമൂഴം
യുക്മ ദേശീയ കലാമേളകളില്‍ ജനപങ്കാളിത്തം കുറഞ്ഞുവരുന്നു എന്ന തരത്തിലുള്ള പ്രചരണം ശക്തമായി നടന്നുവരുന്നതിനിടെയാണ് ആറാമത് യുക്മ ദേശീയ കലാമേള 2015 നവംബര്‍ 21ന് ഹണ്ടിംങ്ടണില്‍ വച്ച് നടത്തപ്പെടുന്നത്. എന്നാല്‍ സംഘാടകരുടെ പ്രതീക്ഷകളെ അതിശയിപ്പിച്ചുകൊണ്ട്, യശഃശരീയനായ സംഗീത ചക്രവർത്തി എം എസ് വിശ്വനാഥന്റെ ബഹുമാനാർഥം എംഎസ്വി നഗര്‍ എന്നു നാമകരണം ചെയ്ത ഹണ്ടിംഗ്ടണിലെ സെന്റ് ഐവോ സ്കൂളിലേയ്ക്ക് നാലായിരത്തോളം യു കെ മലയാളികളാണ് ഒഴുകിയെത്തിയത്. ഈസ്റ്റ് ആംഗ്ലിയ റീജിയണോടൊപ്പം ഹണ്ടിംഗ്ടൺ മലയാളി അസോസിയേഷനും കൈകോർത്ത് ചരിത്രം രചിച്ച 2015 ദേശീയ കലാമേളയ്ക്ക് ആതിഥ്യമരുളി. യുക്മ എന്ന സംഘടനയെ കക്ഷിരാഷ്ട്രീയ-ജാതിമത വ്യത്യാസങ്ങളില്ലാതെ യു.കെ മലയാളികള്‍ നെഞ്ചിലേറ്റുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ആവേശത്തിന്റെ പരകോടിയിലെത്തുന്ന ദേശീയ കലാമേളകളാണ്. റീജയണല്‍ കലാമേളയിലെ വിജയികളെ നാഷണല്‍ കലാമേളയില്‍ പങ്കെടുപ്പിക്കുന്നതില്‍ റീജണല്‍ ഭാരവാഹികളുടെ മികവ് പരീക്ഷിക്കപ്പെടുന്ന വേദികൂടിയാണ് ദേശീയ കലാമേളകൾ. അത് തന്നെയാണ് യുക്മ ദേശീയ കലാമേളകളുടെ വിജയവും. ലെസ്റ്ററിലെ സ്വന്തം മണ്ണിൽ തങ്ങളുടെ ഹാട്രിക് പ്രതീക്ഷകൾ തകർത്തു കിരീടം നേടിയ ഈസ്റ്റ് ആംഗ്ലിയക്ക് അതേനാണയത്തിൽ മറുപടി നൽകിക്കൊണ്ട്, ഈസ്റ്റ് ആംഗ്ലിയായുടെ തട്ടകത്തിൽ നടന്ന ദേശീയ കലാമേളയിൽ ജേതാക്കളായി മിഡ്ലാൻഡ്സ് പകരം വീട്ടി. അസോസിയേഷൻ വിഭാഗം ചാമ്പ്യന്മാരായി സൗത്ത് വെസ്റ്റ് റീജിയന്റെ കരുത്തരായ ഗ്ലോസ്റ്റെർഷെയർ മലയാളി അസോസിയേഷൻ തെരഞ്ഞെടുക്കപ്പെട്ടു.
അലക്സ് വർഗീസ്
യുക്മ ദേശീയ കലാമേള നാൾവഴിയിലൂടെ ഒരു യാത്ര
ലണ്ടൻ: നവംബർ നാലിന് പതിനാലാമത് യുക്മ ദേശീയ കലാമേളയ്ക്ക് ഗ്ലോസ്റ്റർ ഷെയറിലെ ക്ലീവ് സ്കൂളിലെ "ഇന്നസെന്റ് നഗറിൽ' അരങ്ങുണരുമ്പോൾ പ്രവാസ ലോകത്തിലെ ഒരു സംഘടനയ്ക്കും അവകാശപ്പെടാനില്ലാത്ത അപൂർവങ്ങളിൽ അപൂർവമായ ബഹുമതിയുമായി യുക്മ കലാമേള അഭംഗുരം അതിന്റെ ജൈത്രയാത്ര തുടരുകയാണ്. യുകെയിലേക്ക് എത്തിച്ചേർന്ന പുതുതലമുറയ്ക്ക് യുക്മ കലാമേളകളുടെ ചരിത്രം എത്തിക്കുക എന്നതാണ് ഇതിലൂടെ ഉദേശിക്കുന്നത്. യുക്മയെന്ന വടു വൃക്ഷത്തിന്റെ നേതൃത്വത്തിൽ യുക്മയെ നെഞ്ചിലേറ്റിയ യുകെ മലയാളികളായ നൂറ് കണക്കിന് പ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെ, പ്രവർത്തനത്തിന്റെ പ്രതിഫലനമാണ് ഓരോ കലാമേളകളുടെയും വിജയം എന്ന് എടുത്ത് പറയുവാൻ കൂടി ഈയവസരം ഉപയോഗിക്കുന്നു. ദേശീയ കലാമേള അരങ്ങേറുന്ന ഇന്നസെന്റ് നഗറിൽ തിരിതെളിയാൻ ഇനി ഒരാഴ്ചമാത്രം ശേഷിച്ചിരിക്കെ, യുക്മ ദേശീയ കലാമേളകളുടെ നാൾവഴിയിലൂടെ ഒരു യാത്ര ഈ അവസരത്തിൽ എന്തുകൊണ്ടും ഉചിതമായിരിക്കുമെന്ന് കരുതട്ടെ. പരിമിതമായ സാഹചര്യങ്ങളിൽ നിന്നും അതുല്യമായ വളർച്ചയിലേക്കെത്തിയ ഒരു സമൂഹത്തിന്റെ ഒത്തൊരുമയുടെയും സംഘാടകശേഷിയുടെയും ചരിത്രം കൂടിയാവുന്നു ഇത്. തുടർച്ചയായി പതിനാല് വർഷങ്ങൾ ലോക പ്രവാസി മലയാളി സമൂഹത്തിനാകെ മാതൃകയും അഭിമാനവുമായ യുക്മ ദേശീയ കലാമേളകൾ കേരളത്തിന് പുറത്ത് ഏറ്റവും കൂടുതൽ മലയാളികൾ ഒത്തുകൂടുന്ന കലാമത്സര വേദികൾ എന്ന ഖ്യാതി ഇതിനകം ആർജിച്ചു കഴിഞ്ഞു. യുകെയിലെ മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മ ആഗോള ശ്രദ്ധ ആകർഷിക്കപ്പെടുന്ന പ്രവാസി മലയാളി ദേശീയ സംഘടനകളിൽ പ്രമുഖസ്ഥാനം അലങ്കരിക്കുന്നു. സംസ്ഥാന സ്കൂള്‍ യുവജനോത്സവം മാതൃകയില്‍ സംഘടിപ്പിക്കുന്ന യുക്മ ദേശീയ കലാമേളകൾ, രാജ്യത്തിന്റെ വിവിധ മേഖലകളിൽ നടക്കുന്ന റീജിയണൽ കലാമേളാ വിജയികൾ വീറോടെ ഏറ്റുമുട്ടുന്ന മറുനാട്ടിലെ മലയാണ്മയുടെ മഹോത്സവങ്ങൾ തന്നെയാണ്. തുടർച്ചയായി രണ്ടാം വർഷവും ആതിഥേയത്വം വഹിക്കാൻ ഭാഗ്യം ലഭിച്ച ഗ്ലോസ്റ്ററിലെ ക്ലീവ് സ്കൂളിലെ "ഇന്നസെന്റ് നഗറിൽ' യുക്മ പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറയുടെ സ്വന്തം തട്ടകത്തിൽ പ്രത്യേകം സജീകൃതമായ അഞ്ച് വേദികളിലായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന, മേഖലാ കലാമേള ജേതാക്കൾ ഏറ്റുമുട്ടുകയാണ്.
ജൈത്യയാത്രയുടെ ആദ്യ കാഹളം ബ്രിസ്റ്റോളിൽനിന്നും
2010ല്‍ പ്രഥമ യുക്മ ദേശീയ കലാമേള ബ്രിസ്റ്റോളില്‍ സംഘടിപ്പിക്കപ്പെടുമ്പോള്‍, ഒരു ദേശീയ കലാമേള എത്രമാത്രം പ്രായോഗികമാണ് എന്ന ആശങ്ക പല കോണുകളിലും നിന്ന് ഉയര്‍ന്നിരുന്നു. എന്നാല്‍ യുക്മ നേതൃത്വത്തിന്റെ നിശ്ചയദാർഢ്യവും റീജയണല്‍ കമ്മറ്റികളുടെയും അംഗ അസോസിയേഷനുകളുടെയും കലവറയില്ലാത്ത പിന്തുണയും യു കെ മലയാളികൾക്കായി നാഷണല്‍ കലാമേള സംഘടിപ്പിക്കുകയെന്ന യുക്മയുടെ ആശയത്തിന് കരുത്തും ആവേശവും പകര്‍ന്നു. 2010 നവംബര്‍ 13 ശനിയാഴ്ച്ച ബ്രിസ്റ്റോള്‍ സൗത്ത് മെഡിലുള്ള ഗ്രീന്‍ വേ സെന്ററില്‍ യുക്മ സൗത്ത് ഈസ്റ്റ് സൗത്ത് വെസ്റ്റ് റീജിയന്റെയും ബാത്ത് മലയാളി കമ്മ്യൂണിറ്റിയുടെയും സംയുക്ത ആതിഥേയത്വത്തിൽ ചരിത്രം സൃഷ്ടിച്ചുകൊണ്ട് പ്രഥമ യുക്മ ദേശീയ കലാമേളയ്ക്ക് തിരിതെളിയ്ക്കപ്പെട്ടു. മൂന്ന് സ്റ്റേജുകളിലായി മുന്നൂറോളം കലാകാരന്മാരും കലാകാരികളുമാണ് ദേശീയ കലാമേളയിൽ മാറ്റുരക്കാനെത്തിയത്. ഈ മഹാമേള യുകെയുടെ ചരിത്രത്തില്‍ യുക്മക്കു മാത്രം ചെയ്യാന്‍ കഴിഞ്ഞ ഒന്നായി തങ്കലിപികളില്‍ ആലേഖനം ചെയ്യപ്പെട്ടു. ഏറെ പ്രയത്നങ്ങള്‍ക്കൊടുവിലാണ് ബ്രിസ്റ്റോളിലെ വേദിയില്‍ ആദ്യ കലാമേള അരങ്ങേറിയത്. വിവിധ റീജിയണുകളില്‍ മത്സരിച്ച് വിജയികളാവുന്നവരെ ദേശീയ കലാമേളയില്‍ പങ്കെടുപ്പിക്കുക എന്ന വെല്ലുവിളിയാണ് അന്ന് അണിയറപ്രവര്‍ത്തകര്‍ ഏറ്റെടുത്ത് വിജയിപ്പിച്ചത്. എല്ലാ റീജിയണുകളിലും നടക്കുന്ന മത്സരങ്ങള്‍ക്ക് അംഗ അസോസിയേഷനുകളുടെ പിന്തുണ ഉണ്ടാവുമോ എന്ന സംശയവും ഉയര്‍ന്നിരുന്നു. എന്നാല്‍ കലാമേളകള്‍ പ്രഖ്യാപിച്ചതോടെ യു കെ യിലെങ്ങും ആവേശത്തിന്റെ അലയടികള്‍ ഉയത്തിക്കൊണ്ട് അഭൂതപൂര്‍വമായ പിന്തുണയാണ് ലഭിച്ചുതുടങ്ങിയത്. വിവിധ കേന്ദ്രങ്ങളിലായി 800 ൽ അധികം താരങ്ങൾ മാറ്റുരച്ച വേദിയായി മാറിയ റീജിയണൽ കലാമേളകള്‍ യുക്മയ്ക്കും യുക്മയെ സ്നേഹിക്കുന്നവര്‍ക്കും ഒരുപോലെ അഭിമാനകരമായി മാറി. യുക്മ നേതൃത്വത്തിന്റെ പ്രതീക്ഷകളെ പോലും കവച്ചു വയ്ക്കുന്ന രീതിയിലാണ് ദേശീയ കലാമേളയിലേക്ക് ആളുകള്‍ ഒഴുകിയെത്തിയത്. ആതിഥേയരായ "സൗത്ത് ഈസ്റ്റ് സൗത്ത് വെസ്റ്റ്' റീജിയൺ പ്രഥമ യുക്മ ദേശീയ കലാമേള ജേതാക്കളായി. നോർത്ത് വെസ്റ്റ് റീജിയണിലെ മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷൻ (MMCA) ഏറ്റവും കൂടുതൽ പോയിന്റുകൾ നേടി ചാമ്പ്യൻ അസോസിയേഷൻ പട്ടം കരസ്ഥമാക്കി.
രണ്ടാം ദേശീയ കലാമേള സൗത്തെൻഡ്-ഓൺ-സി യിൽ
ബ്രിസ്റ്റോളില്‍ 2010ല്‍ തുടക്കമിട്ട ദേശീയ കലാമേളയെ യൂറോപ്പിലെ ഏറ്റവും വലിയ മലയാളി കലാമാമാങ്കമായി അരക്കിട്ടുറപ്പിച്ചത് സൗത്തന്റ്-ഓണ്‍-സിയില്‍ 2011 നവംബര്‍ 5-ന് നടന്ന യുക്മയുടെ രണ്ടാമത് നാഷണല്‍ കലാമേളയാണ്. ആദ്യകലാമേളയ്ക്ക് ശേഷം യുക്മ ദേശീയ കമ്മറ്റി പൊതുജനങ്ങളില്‍ നിന്നും അംഗ അസോസിയേഷനുകളില്‍ നിന്നും ദേശീയ കലാമേളയുടെ നടത്തിപ്പിന് ആവശ്യമായ അഭിപ്രായങ്ങളും മാര്‍ഗനിര്‍ദ്ദേശങ്ങളും ആരാഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് ലഭിച്ച നിര്‍ദ്ദേശങ്ങള്‍ ക്രോഡീകരിച്ച്, കൃത്യമായ ഗൃഹപാഠം നടത്തിയാണ് രണ്ടാമത് കലാമേളയ്ക്ക് ഒരുങ്ങിയത്. ചിട്ടയായ ഏകോപനവും സമയനിഷ്ഠയും സാധ്യമാക്കിക്കൊണ്ട് സൗത്തെന്റ്-ഓണ്‍-സി കലാമേള മാതൃകയായി. യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയണും സൗത്തന്‍ഡ് മലയാളി അസോസിയേഷനും സംയുക്തമായി ആതിഥ്യമരുളിയ നാഷണല്‍ കലാമേള വെസ്റ്റ്ക്ലിഫ് ബോയ്സ് ആന്‍ഡ് ഗേള്‍സ് സ്കൂളിലെ നാലു വേദികളിലായിട്ടാണ് അരങ്ങേറിയത്. അതിമനോഹരമായ വേദിയൊരുക്കി രണ്ടാമത് ദേശീയ കലാമേള ശ്രദ്ധേയമായി. ഇതോടെ യു കെ യിലെ മലയാളി സമൂഹത്തിന്റെ ഒത്തൊരുമയുടെ വിജയമായ യുക്മ ദേശീയ കലാമേള സർഗപ്രതിഭകളുടെ അസാധാരണ മികവിന്റെ മാറ്റുരക്കലിനുള്ള വേദിയെന്നനിലയിൽ ഈ പ്രവാസിസമൂഹത്തിന്റെ ചരിത്രന്റെ ഭാഗമായിക്കഴിഞ്ഞു. തുടർച്ചയായ രണ്ടാം വട്ടവും "സൗത്ത് ഈസ്റ്റ് സൗത്ത് വെസ്റ്റ്' റീജിയൺ കരുത്ത് തെളിയിച്ചു ജേതാക്കളായി. അസോസിയേഷൻ വിഭാഗത്തിലെ ചാമ്പ്യന്മാരായി ഈസ്റ്റ് ആംഗ്ലിയ റീജിയണിലെ ബാസിൽഡൺ മലയാളി അസോസിയേഷൻ തെരഞ്ഞെടുക്കപ്പെട്ടു.
യുക്മയുടെ ജന്മഭൂമിയിലേക്ക് മൂന്നാം കലാമേള
2009 ല്‍ യൂണിയന് ഓഫ് യു കെ മലയാളി അസോസിയേഷന്‍സ് എന്ന യുക്മയുടെ രൂപീകരണത്തിന് ആതിഥ്യമേകിയ മിഡ്ലാൻഡ്സ് റീജിയണ്‍ ദേശീയ കലാമേളയ്ക്ക് വേദിയൊരുക്കുവാന്‍ അവസരം ലഭിച്ചത് 2012ലാണ്. അതിനോടകം തന്നെ സജീവമായി പ്രവര്‍ത്തിക്കുന്ന ഏറ്റവുമധികം അംഗ അസോസിയേഷനുകളുള്ള റീജിയണ്‍ എന്ന നിലയില്‍ ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്ലാൻഡ്സ് റീജിയൺ വളർന്നു കഴിഞ്ഞു. മൂന്നാമത് യുക്മ ദേശീയ കലാമേള, സ്റ്റഫോർഡ്ഷെയർ മലയാളി അസ്സോസിയേഷന്റെ സംയുക്താതിഥേയത്വത്തിൽ 2012 നവംബര്‍ 24ന് സ്റ്റോക്ക്-ഓണ്‍-ട്രെൻറ്റിൽ അരങ്ങേറി. മലയാള സിനിമയിലെ അതികായനായിരുന്ന മഹാനടന് തിലകന്റെ അനുസ്മരണാര്ഥം ''തിലകന് നഗര്‍'' എന്നു പ്രധാനവേദിയ്ക്ക് നാമകരണം ചെയ്തിരുന്നു. കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തില്‍ തന്റെ വ്യക്തിമുദ്ര പതിപ്പിച്ച് കാലയവനികക്കുള്ളില്‍ മറഞ്ഞ മലയാളത്തിന്റെ അനശ്വര കലാകാരനെ ആദരിക്കുക വഴി കലാമേളയുടെ യശസ് ഉയര്‍ന്നുവെന്നതും ശ്രദ്ധേയമാണ്. സ്ടോക്ക് -ഓണ്‍-ട്രെന്റ്റിലെ തിലകന് നഗറില്‍ (കോ-ഓപ്പറേറ്റീവ് അക്കാദമി) നടന്ന കലാമേള ലോകമെമ്പാടും ഉള്ള മലയാളികള്‍ക്ക് ആസ്വദിക്കാന്‍ തക്കവണ്ണം, നാഷണല്‍ കലാമേളയുടെ തല്‍സമയ സംപ്രേഷണം ബോം ടിവി യുമായി സഹകരിച്ച് നടത്തുവാൻ യുക്മക്ക് കഴിഞ്ഞു. കലാമേളയില്‍ പങ്കെടുക്കുന്നവരുടെ കേരളത്തിലും വിദേശങ്ങളിലും ഉള്ള ബന്ധുക്കള്‍ക്കും യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും അന്നേ ദിവസം കലാമേള നഗറിൽ എത്തിച്ചേരാന്‍ സാധിക്കാത്തവര്‍ക്കും പരിപാടികള്‍ കാണുന്നതിനുള്ള അവസരമൊരുക്കിയത് ഏറെ പ്രശംസയ്ക്ക് കാരണമായി. ഇത്തരമൊരു സൗകര്യമൊരുക്കുന്ന ലോകത്തെ ആദ്യത്തെ പ്രവാസി മലയാളി സംഘടനയായും യുക്മ മാറി. 'സൗത്ത് ഈസ്റ്റ് സൗത്ത് വെസ്റ്റ്' റീജിയന്റെ ഹാട്രിക് മോഹങ്ങൾ തകർത്തുകൊണ്ട് മിഡ്ലാൻഡ്സ് റീജിയൺ "ഡെയ്ലി മലയാളം എവർ റോളിംഗ്' ട്രോഫിയിൽ മുത്തമിട്ടു. ആതിഥേയർകൂടിയായ സ്റ്റഫോർഡ്ഷെയർ മലയാളി അസോസിയേഷൻ ചാമ്പ്യൻ അസോസിയേഷൻ പട്ടം നേടി.
അലക്സ് വർഗീസ്
"കബറിടത്തില്‍ കണ്ട സത്യം'
വിടവാങ്ങിയ പ്രിയപ്പെട്ട മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കബറിടത്തില്‍ ഇപ്പോഴും ജനപ്രവാഹം ആണ് എന്നുള്ളത് വാര്‍ത്തകളില്‍ കൂടി അറിയുവാന്‍ സാധിച്ചപ്പോള്‍ മുതല്‍ എനിക്കും അവിടം സന്ദര്‍ശിക്കണമെന്നുള്ള ആഗ്രഹം തോന്നി തുടങ്ങിയിരുന്നു. ഓഗസ്റ്റ് 30ന് ഏകദേശം വൈകുന്നേരം ആറോട് പുതുപള്ളിയില്‍ എത്തി. ഒരുപാട് വാഹനങ്ങള്‍ ഗ്രൗണ്ടിൽ പാര്‍ക്ക് ചെയ്തിട്ടുണ്ടായിരുന്നു. കടകളിലും നല്ല തിരക്കുകള്‍ കാണപ്പെട്ടു. ചില കടകള്‍ പെരുന്നാളിനു വേണ്ടി താത്കാലികമായി കെട്ടിയതുപോലെ കാണപ്പെട്ടു. പടികള്‍ കയറി മുകളില്‍ സ്ഥിതി ചെയ്യുന്ന പള്ളിയില്‍ എത്തി ചേര്‍ന്നു. അവിടെ നിന്ന് കുറച്ചുകൂടി മുന്പോട്ട് പോയാല്‍ ഉമ്മൻ ചാണ്ടിയുടെ കബറിടത്തില്‍ എത്തി ചേരാം. ഞാന്‍ ചെല്ലുന്നത് അദ്ദേഹം നമ്മളെ വിട്ടു പിരിഞ്ഞതിന്റെ 43-ാം ദിവസമാണ്. വെള്ളതുണി മുകളില്‍ വിരിച്ച് നീളത്തില്‍ കെട്ടിയ പന്തല്‍ ഇപ്പോഴും അഴിച്ച് മാറ്റാതെ അവിടെ തന്നെയുണ്ട്. വാര്‍ത്തകളില്‍ വായിച്ചതുപോലെ തന്നെ കബറിടത്തിന് ചുറ്റും നിറയെ ആളുകള്‍ ഉണ്ടായിരുന്നു. സൂര്യന് പടിഞ്ഞാറോട്ടു താഴ്ന്നു കൊണ്ടിരിക്കുന്ന ഈ സമയത്ത് പോലും ഇത്രയും ജനപ്രവാഹമോ? കുറച്ചു പേര് മെഴുകുതിരി ക ത്തിക്കുന്നു. വീല്‍ചെയറില്‍ ഒരു സ്ത്രി കാല്‍ഭാഗത്ത് പ്രാർഥനാ രൂപ ത്തില്‍ കൈകള്‍ കൂപ്പി ഇരിക്കുന്നു. ഒരു പുരോഹിതനും അവിടെ നിൽപ്പുണ്ടായിരുന്നു. കബറിട ത്തിന് ചുറ്റും ഒരുപാട് പേര് നില്‍പ്പുണ്ടായിരുന്നു. ഞാന്‍ ചുറ്റുപാട് വീക്ഷി ച്ചു. എഴുതി ഒട്ടിച്ച് വച്ചിരിക്കുന്ന ഒരുപാട് നിവേദനങ്ങള്‍, ഉമ്മന്‍ ചാണ്ടി സാറിനെ വരച്ചു വച്ചിരിക്കുന്ന ചിത്രങ്ങള്‍, കൊച്ചുകുട്ടികള്‍ ഉമ്മന്‍ ചാണ്ടി അപ്പച്ചാ എന്ന് സംബോധന ചെയ്തു കൊണ്ട് സ്നേഹത്തില്‍ പൊതിഞ്ഞ വാക്കുകള്‍.. ആളുകള്‍ മാറിയിട്ട് എനിക്ക് ഒറ്റയ്ക്ക് ഒരു ഫോട്ടോ എടുക്കണമെന്നുണ്ടായിരുന്നു. കുറെ ശ്രമിച്ചിട്ടും അതിന് ഒരു അവസരം കിട്ടിയില്ല. കാരണം ആള്‍ക്കാള്‍ വന്നു പോയും ഇരിക്കുന്നു. ജനങ്ങള്‍ കുറച്ചു കുറഞ്ഞപ്പോള്‍ ഒന്നു രണ്ടു ഫോട്ടോകള്‍ എടുക്കുവാന്‍ സാധിച്ചു.
വാടാത്ത പുഷ്പത്തിന്റെ സുഗന്ധം ആ വായുവില്‍ മുഴുവന്‍ തങ്ങി നില്‍ക്കുന്നുണ്ട്. ദിവസവും പുഷ്പങ്ങള്‍ മാറ്റി വയ്ക്കുന്നുണ്ട് എന്നു മനസിലായി. കാരണം ചെടിയില്‍ നിന്ന് പൊട്ടിച്ചെടുത്ത പൂവിന്റെ ഗന്ധമായിരുന്നു അവിടെ നിറഞ്ഞു നിന്നിരുന്നത്. തിരിച്ചു പോരുമ്പോള്‍ പിന്നിലേക്ക് ഒന്നു കൂടി നോക്കി അപ്പോള്‍ കണ്ട് മറ്റൊരു കാഴ്ച നന്നേ നടക്കാന്‍ പ്രയാസം ഉള്ള ഒരു മനുഷ്യനെ ഇരുവശത്തുമായി രണ്ടു പേര് കൈകള്‍ തോള ത്ത് വച്ചുകൊണ്ട് മന്ദം മന്ദം കബറിടത്തെ ലക്ഷ്യമാക്കി നടക്കുന്നു. അവര്‍ മക്കള്‍ ആണെന്നു തോന്നുന്നു. ഞാന്‍ കയറി ചെന്നപ്പോള്‍ കണ്ട് വീല്‍ ചെയറില്‍ ഇരുന്നു പ്രാർഥിക്കുന്ന സ്ത്രിയെ ആയിരുന്നുവെങ്കില്‍ തിരിച്ചു പോരുന്ന സമയത്ത് കണ്ടത് നടക്കാന്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന പ്രായമായ ഒരു മനുഷ്യനെ നട ത്തിച്ച് കൊണ്ടു പോകുന്ന കാഴ്ചയായിരുന്നു. പുതുപള്ളി പള്ളിയുടെ അകത്ത് കയറി പ്രാർഥിച്ചു അവിടേയും ഒരുപാട് പേര് മുട്ടിമ്മേല് നിന്ന് കൈ വിരിച്ചു. നെറ്റി തറയില്‍ കുമ്പിട്ട് പ്രാർഥിക്കുന്നത് കണ്ടു. ഈ ലോകത്തില്‍ നിന്നും വിട പറഞ്ഞു കഴിഞ്ഞിട്ടും സാറിന്റെ അടുത്തേക്ക് നിവേദനങ്ങള്‍ വന്നു കൊണ്ടിരിക്കുന്ന ഒരു നേര്‍കാഴ്ചയാണ് അവിടെ കണ്ടത്. ഇതു ഇനിയും കൂടി കൊണ്ടേ യിരിക്കും. അങ്ങിനെ മാത്രമേ ചി ന്തിക്കാന്‍ സാധിക്കുകയുള്ളൂ. ഒരു മനുഷ്യന് ജനഹ്യദയത്തിലേക്ക് ഇത്രമാത്രം കയറി കൂടിയത് എങ്ങനെ? അദ്ദേഹത്തിന്റെ വിനയം, സഹാനുഭൂതി അതിലുമുപരി മറ്റുള്ളവരുടെ വേദന തന്റേതായി കാണാനുള്ള മനസ്. ഇതോക്കെയായിരിക്കാം അതിനുള്ള കാരണങ്ങൾ. മുന്നോട്ടു പോയ വഴികളില്‍ തടസങ്ങള്‍ ഒരുപാട് ഉണ്ടായിട്ടുണ്ട്. അദ്ദേഹം തന്നില്‍ തന്നെ വിശ്വാസം അര്‍പ്പിച്ച് മുന്നോട്ടു പോയി, നിങ്ങള്‍ നിങ്ങളില്‍ തന്നെ വിശ്വസിക്കുക ആര്‍ക്കും നിങ്ങളെ കീഴടക്കാനാവില്ല എന്ന ഒരു സന്ദേശം കൂടി നമ്മള്‍ക്ക് തന്നു കൊണ്ടാണ് അദ്ദേഹം ഈ ലോകം വിട്ടു പേയിരിക്കുന്നത്. എവിടേയോ വായി ച്ച ഒരു ഭാഗം മനസിലേക്ക് വന്നു. "നീ ഈ ലോകത്തിലേക്ക് പിറന്നു വീണപ്പോള്‍ നീ കരയുകയും ലോകം ചിരിക്കുകയും ചെയ്തു. നീ ലോകം വിട്ടു പോകുമ്പോള്‍ ലോകം മുഴുവന്‍ കരയുകയും നീ ചിരിക്കുകയും വേണം' ഉമ്മന്‍ ചാണ്ടി സാറിന്റെ കാര്യത്തില്‍ ഇതു സത്യമാണ്. അവിടെ വരുന്നവര്‍ അദ്ദേഹത്തെ ഒരു വിശുദ്ധനായിട്ടു തന്നെ മനസില്‍ പ്രതിഷ്ഠിച്ചു കഴിഞ്ഞു എന്നാണ് എനിക്ക് തോന്നിയത്. എനിക്കും അവിടം സന്ദര്‍ശിക്കണമെന്ന് തോന്നിയത് എന്തുകൊണ്ടാണ്? ഏതോ ഒരു പ്രേരണയാല്‍ ഞാനും അവിടം സന്ദര്‍ശിച്ചു. ഒരോരു ത്തരുടേയും സന്ദര്‍ശന ഉദ്ദേശ്യം പലതായിരിക്കും. അവര്‍ക്കെല്ലാം പറയാനും ഒരുപാട് കഥകള്‍ കാണും. ഞാന്‍ കണ്ട സത്യം എന്റെ മനസില്‍ കൂടി ഞാനറിയാതെ വന്നു പോയ ചിന്തകള്‍ പകര്‍ത്തുന്നു. ഒരിക്കല്‍ കൂടി പ്രണാമം സാര്‍.
ലാലി ജോസഫ്
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
Useful Links
ADVERTISEMENT
ADVERTISEMENT
ADVERTISEMENT