സെന്‍റ് പീറ്റേഴ്സ് ചത്വരത്തിൽനിന്ന് ഏതാനും ചുവടുകൾ അകലെയുള്ള ഒമേഗ ഫിറ്റ്നസ് ക്ലബ് ഇപ്പോൾ റോമിലെ ഏറ്റവും പ്രശസ്തമായ ജിം ആണ്. കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ് പതിവായി തന്‍റെ ഒഴിവുസമയം വ്യായാമ പരിശീലനത്തിനായി ഇവിടെ ചെലവഴിച്ചിരുന്നു. കാർഡിയോ മെഷീനുകളിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രിയപ്പെട്ട വ്യായാമം.

ഹൃദയസംബന്ധമായ പ്രവർത്തനക്ഷമത മെച്ചപ്പെടുത്തുന്നതിനും കലോറി എരിച്ചുകളയുന്നതിനുമായി രൂപകൽപന ചെയ്ത സ്റ്റേഷനറി ബൈക്കുകളും ട്രെഡ്മില്ലുകളും അദ്ദേഹം ഉപയോഗിച്ചിരുന്നു.

ജിമ്മിന്‍റെ പ്രസിഡന്‍റും സ്ഥാപകനുമായ അലസ്‌സാൻഡ്രോ തംബുർലാനി ലെയോ പതിനാലാമൻ മാർപാപ്പയുടെ ആരോഗ്യ വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിലുള്ള ആവേശം മറച്ചുവയ്ക്കുന്നില്ല. “ക്ലബ്ബിലെ മറ്റ് പല അംഗങ്ങളെയുംപോലെ ഒരു വ്യക്തിയായിരുന്നു അദ്ദേഹം. എല്ലാവരെയുംപോലെ ലളിതമായ ജിം വസ്ത്രങ്ങളാണ് അദ്ദേഹം ധരിച്ചിരുന്നത്. വ്യായാമം ചെയ്യാൻവേണ്ടി പലപ്പോഴും സഹായിയെയും കൂടെക്കൂട്ടിയിരുന്നു.

” ലെയോ പതിനാലാമന്‍റെ ജീവിതശൈലി എല്ലാവർക്കും ഒരു മാതൃകയാക്കാമെന്ന് അദ്ദേഹം പറഞ്ഞു: “നമ്മൾ എപ്പോഴും തിരക്കിലാണ്, നമ്മുടെ സ്വന്തം നന്മയ്ക്കായി വളരെ തിരക്കിലാണ്,

നമ്മുടെ ശരീരത്തെക്കുറിച്ച് ബോധവാന്മാരായിരിക്കാനും അവയെ നിയന്ത്രിക്കാൻ തുടങ്ങാനും അദ്ദേഹം നമ്മെ ക്ഷണിക്കുന്നു, ആത്മീയതയും കായിക പരിശീലനവും സംയോജിപ്പിക്കുന്ന ഒരു മികച്ച അനുഭവത്തിലേക്ക് നയിക്കുന്നു. അദ്ദേഹത്തിന് അത് ചെയ്യാൻ കഴിയുമെങ്കിൽ, നമുക്കെല്ലാവർക്കും സ്വയം പരിപാലിക്കാനും വ്യായാമം ചെയ്യാനും കഴിയുമെന്ന് പറയാൻ നമ്മെയെല്ലാം അനുവദിക്കുന്ന ഒരു തിളങ്ങുന്ന വെളിച്ചമാണ് അദ്ദേഹം”- തംബുർലാനി ചൂണ്ടിക്കാട്ടി.


പ്രിയം ടെന്നീസ്


അർജന്‍റീനക്കാരനായ ഫ്രാൻസിസ് മാർപാപ്പ ഫുട്ബോളിനോട് അതിയായ ആഭിമുഖ്യം പുലർത്തിയിരുന്നു. എന്നാൽ ലെയോ പതിനാലാമൻ മാർപാപ്പയ്ക്ക് ടെന്നീസ് കളിയാണ് പ്രിയം. “ഞാൻ എന്നെ ഒരു വലിയ ടെന്നീസ് ആരാധകനായി കണക്കാക്കുന്നു,” മാർപാപ്പ രണ്ട് വർഷം മുമ്പ് ഒരു അഭിമുഖത്തിൽ പറഞ്ഞു. “പെറു വിട്ടതിനുശേഷം, എനിക്ക് പരിശീലനത്തിന് കുറച്ച് അവസരങ്ങൾ മാത്രമേ ലഭിച്ചിട്ടുള്ളൂ. അതിനാൽ വീണ്ടും കോർട്ടുകളിൽ പ്രവേശിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.” -മാർപാപ്പ കൂട്ടിചേർത്തു

ലോക ഒന്നാം നമ്പർ ടെന്നീസ് താരം യാനിക് സിന്നറുമായി ലെയോ പതിനാലാമൻ മാർപാപ്പ കഴിഞ്ഞദിവസം ഒരു സ്വകാര്യ കൂടിക്കാഴ്ച നടത്തിയിരുന്നു. റോമിൽ നടന്നുവരുന്ന അന്താരാഷ്‌ട്ര ടെന്നീസ് മത്സരങ്ങളിൽ പങ്കെടുക്കുന്നതിനായി എത്തിയ അവസരത്തിലാണ് സിന്നർ പാപ്പായെ കണ്ടത്. മാർപാപ്പയെ കാണാൻ അവസരം ലഭിച്ചത് വലിയൊരു ബഹുമതിയായാണ് താൻ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു.

നല്ലൊരു ടെന്നീസ് പ്രേമിയായ മാർപാപ്പയെയാണ് തങ്ങൾ കണ്ടുമുട്ടിയതെന്നും അന്താരാഷ്‌ട്രതലത്തിൽ നടക്കുന്ന ടെന്നീസ് മത്സരങ്ങളെക്കുറിച്ച് അദ്ദേഹം ജിജ്ഞാസുവാണെന്നും ഇറ്റലിയിലെ ടെന്നീസ് ഫെഡറേഷൻ പ്രെസിഡന്‍റ് ആഞ്ചെലോ ബിനാഗി അഭിപ്രായപ്പെട്ടു.

ലെയോ പതിനാലാമൻ എന്ന പേരെഴുതിയ കാർഡ് അദ്ദേഹം പാപ്പായ്ക്ക് നൽകി. കഴിഞ്ഞ രണ്ടുതവണ ഇറ്റലി നേടിയ ഡേവിസ് കപ്പും പാപ്പായ്ക്ക് മുന്നിൽ പ്രദർശിപ്പിക്കപ്പെട്ടു.