Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
മീൻ ജീവിതം
കുട്ടിയായി അമ്മയുടെ വയറ്റിൽ ഏഴു മാസം പിന്നിടുമ്പോൾ അച്ഛൻ കുടുംബത്തെയാകെ ഉപേക്ഷിച്ചുപോയ കഥയാണ് സലിയുടേത്. ജനിച്ചു വീണതേ കഷ്‌ടപ്പാടിന്റെ അറ്റംകാണാക്കയങ്ങളിൽ..! മക്കളെ വളർത്താൻ മീൻപിടിക്കാനിറങ്ങിയ അമ്മയുടെ മകൾ. അന്നു കൂലിവള്ളത്തിൽ പകൽ മുഴുവൻ കായലിലും പാടശേഖരങ്ങളിലും അലഞ്ഞുപിടിച്ചിരുന്ന മീൻ വൈകുന്നേരം മാർക്കറ്റിലിട്ട് വിറ്റ് ആ കാശിന് അരിയും വാങ്ങി വീട്ടിലെത്തി അത് ഊതിവേവിച്ചു തരുന്ന അമ്മ. പത്തും പതിനൊന്നും മണിയൊക്കെയാവും കഞ്ഞിവേവാൻ. തളർന്ന് ഉറക്കം തൂങ്ങുന്ന അഞ്ചു കുഞ്ഞുങ്ങൾ...! കഴിച്ചെങ്കിലായി അല്ലെങ്കിലായി... ഉണ്ണാതുറങ്ങിയ ഒരുപാട് രാവുകൾ.
അമ്മയുടെ പങ്കപ്പാടുകൾ കണ്ടറിഞ്ഞ് വളർന്ന സലി ഇന്നു മീനും തേടി രാവിന്റെ നടുയാമങ്ങളിൽ പോലും ആകാശത്തിന്റെ അനന്തതയെ സാക്ഷിനിർത്തി കായലിന്റെ അപാരതകളിലൂടെ യമഹ എൻജിൻ ഘടിപ്പിച്ച വള്ളത്തിൽ ഒഴുകിയോടുന്നു. മിക്കപ്പോഴും ഭർത്താവ് വിനോദ് കൂട്ടിനുണ്ട്. ചില അവസരങ്ങളിൽ തനിയെ പോകും, പരിചിതരായ വള്ളക്കാരും വലക്കാരും തനിക്ക് സഹായത്തിനുണ്ടെന്ന വിചാരത്തോടെ. വേമ്പനാട്ടു കായലിൽ രാത്രി മീൻപിടിക്കാൻ പോകുന്ന ഒരേയൊരു വനിത സലി വിനോദ്.
കുമരകം അട്ടിപ്പീടികയിൽ കരിയിൽ പാലം കയറിയിറങ്ങിച്ചെല്ലുമ്പോൾ വലതുവശത്ത് ആദ്യം കാണുന്ന വീടാണ് സലിയുടേത്. സിമന്റിഷ്‌ടിക കെട്ടിയ തേക്കാത്ത കൊച്ചുവീട്. അവിടെ സലിയും വിനോദും രണ്ടു പെൺമക്കളും. ഒപ്പം പ്രഷറും ഗുരുതരമായ പ്രമേഹവും ബാധിച്ച് അരയ്ക്കു കീഴ്പോട്ട് ചലനശേഷി നഷ്‌ടപ്പെട്ട വിനോദിന്റെ അമ്മയും പിന്നെ, പ്രായമായ അച്ഛനും. ഈ ചെറിയ വീട് വിനോദും സലിയും രാവും പകലും കായലിലും പാടത്തെ വെള്ളത്തിലും കഷ്‌ടപ്പെട്ട് കക്ക വാരിയും മീൻപിടിച്ചും കിട്ടുന്ന പണംകൊണ്ട് ഉണ്ടാക്കിയെടുത്തതാണ്. പഞ്ചായത്തി
ും മറ്റും നിന്ന് ഒരു സഹായവും ലഭിച്ചില്ല.
സലിയുടെ പതിനെട്ടാം വയസിൽ അയലത്തു തന്നെയുള്ള വിനോദ് ഇഷ്‌ടപ്പെട്ടു കല്യാണം കഴിച്ചതാണ്. ദുഃഖങ്ങൾ നിറഞ്ഞ തന്റെ ജീവിതത്തിൽ നിന്ന് ഇല്ലായ്മകൾ വച്ചുവിളമ്പുന്ന മറ്റൊരിടത്തേക്ക് സലി മാറ്റപ്പെട്ടെന്നേയുള്ളൂ. അന്നു ചെറിയ ഷെഡിലായിരുന്നു താമസം. മഴക്കാലമായാൽ പെയ്യന്നതത്രയും അകത്തേക്കായിരുന്നു. കുട നിവർത്തിവച്ച് കുഞ്ഞുങ്ങളെ കിടത്തിയിട്ട് ഉറങ്ങാതെ കഴിച്ചുകൂട്ടിയ എത്രയോ രാത്രികൾ! എത്ര കഷ്‌ടപ്പെട്ടിട്ടും ഒന്നിനുമാവാത്ത അവസ്‌ഥ. വേറെ പലയിടത്തും ജോലിക്കുപോയി നോക്കി. കിട്ടുന്നതൊന്നും ഒന്നിനും തികയുന്നില്ല. വീടില്ല, ശുചിമുറിയില്ല.. ഒന്നുമില്ല. അങ്ങനെ 23–ാം വയസിൽ സലി കായലിലേക്കിറങ്ങി, രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ...
ഇന്ന് 34 വയസുണ്ട് സലിക്ക്, വേമ്പനാട് കുമരകം കായലുമായി ഇഴുകിച്ചേർന്നു എന്നാണ് സലി പറയുന്നത്. അതുകൊണ്ട് ഇപ്പോൾ ഭയമേതുമില്ല. പ്രത്യേക സുരക്ഷയൊന്നുമില്ല, ദൈവംതന്നെ ശരണം. കായൽ പരപ്പും ആഴങ്ങളും അതിന്റെ പ്രത്യേകതയുമൊക്കെ സലിക്ക് സുപരിചിതമാണ്. ചിലയിടങ്ങളിൽ രണ്ടുമൂന്നാൾ ആഴമുണ്ട്. ഓളം കൂടുന്നിടത്ത് താഴ്ച കാണുന്നില്ല. ശാന്തത ഉണ്ടെങ്കിൽ അവിടെ ആഴംകൂടുതലാവും. കായലിൽ കൊഞ്ച്, കരിമീൻ, പുല്ലനൊക്കെയാണുള്ളത്. പാടത്ത് ചെമ്പല്ലി, കാരി, വരാൽ തുടങ്ങിയവയും.
മീനുള്ളയിടം എങ്ങനെ മനസിലാക്കും..?
മീൻ കിടക്കുന്നയിടത്ത് നുരകൾ പൊങ്ങിവരും. അവിടമാകെ മീനിന്റെ ഉളുമ്പുമണവും കാണും.
എങ്ങനെയാണ് അവയെ പിടിക്കുന്നത്?
ഇരുട്ടത്ത് മീൻ കിടക്കുന്നയിടത്തേക്ക് ശക്‌തിയുള്ള ടോർച്ച് തെളിക്കും. നമ്മുടെ കണ്ണിൽ വെട്ടമടിച്ചാൽ അസ്വസ്‌ഥതയില്ലേ... അതുപോലെ മീനിനുമുണ്ട്. ആ സമയംനോക്കി പിടിക്കും. വലയെങ്കിൽ വല, കുത്തിപ്പിടിക്കുന്നെങ്കിൽ അങ്ങനെ, ഇനി കൈയെങ്കിൽ അങ്ങനെയും... മീൻ കണ്ടാൽ പിടിച്ചിരിക്കും... ഭാവവ്യത്യാസമൊന്നുമില്ലാതെ സലി പറഞ്ഞു. ഒരു സ്‌ഥലത്തുനിന്നു പിടിച്ചാൽ പിന്നെ ഒരാഴ്ച കഴിഞ്ഞേ അങ്ങോട്ടുപോകൂ.. വീണ്ടും മീനുകൾ താവളം കൂട്ടാൻ ഒരാഴ്ചയെടുക്കും.
രാത്രിയിൽ പോയാൽ പത്തു പന്ത്രണ്ട് കിലോ മീനൊക്കെ കിട്ടും. രാവിലെ അത് ചേർത്തല മാർക്കറ്റിൽ കൊണ്ടുപോയി മൊത്തവിലക്കാർക്കു കൊടുക്കും. പിന്നെ പതിവായി മീനെടുക്കുന്ന കോൾഡ് സ്റ്റോറേജുകാരുമുണ്ട്. മീൻ അധികം കിട്ടാത്ത ദിവസങ്ങളുമുണ്ട്.
രണ്ടു ദിവസം കായലിൽ പോയാൽ ഒരു ദിവസം വിശ്രമമാണ്. തുടർച്ചയായി ഉറക്കമിളച്ചാൽ കുഴപ്പമല്ലേ... കുഞ്ഞുങ്ങളെ വളർത്തണ്ടേ; വട്ടായാൽ എന്തുചെയ്യും... എന്നാണു സലിയുടെ ചോദ്യം.
ഒരു പെണ്ണ് രാത്രിയിൽ കായലിൽ തനിയെ...
ആരും ഒന്നും പറഞ്ഞില്ല...?
ആദ്യകാലത്തെ ഒരനുഭവമുണ്ട്. രാത്രി പന്ത്രണ്ട്, ഒരു മണി ആയിട്ടുണ്ടാവും. മീനും പിടിച്ച് ആശാരിശേരി, മുത്തേരിമട തോട് കടക്കുമ്പോൾ കരയിൽ കുറെ ചെറുപ്പക്കാർ വന്നു. അവിടെയൊരു വീട്ടിൽ പിറ്റേന്നു കല്യാണമാണ്. അവർ മദ്യപിച്ചിട്ടുമുണ്ട്. വള്ളത്തിൽ വിനോദിനൊപ്പം സലിയെക്കണ്ട ചെറുപ്പക്കാർ ബഹളംകൂട്ടിക്കൊണ്ടിരുന്നു. അനാശാസ്യത്തിനു വന്നവരെന്ന് അവർ കരുതി. അവളെ ഇറക്കിവിടെടാ എന്നെല്ലാം ആക്രോശിച്ചു.
വള്ളത്തിൽ മീനാണ്, ജീവിക്കാൻ വേണ്ടി മീൻപിടിക്കാൻ വന്നതാണ് എന്നൊക്കെ അവരോടു പറഞ്ഞു. പിന്നെ സൈഡ് നോക്കി ഇടത്തോടു കയറി എങ്ങനെയൊക്കെയോ പാഞ്ഞുപോന്നു. ഇന്ന് കായലിൽ എവിടെച്ചെന്നാലും തന്നെ എല്ലാവർക്കുമറിയാം എന്ന് സലി പറയുന്നു. ഭർത്താവ് സ്‌ഥലത്തില്ലാതിരുന്ന ഒരു രാത്രിയിൽ സലി തനിയെ കായലിലേക്കു പോയി. അന്നു തനിക്ക് ചാകരയായിരുന്നുവെന്ന് അവർ പറഞ്ഞു. അയ്യായിരം രൂപയുടെ മീനാണ് നേരം വെളുക്കുമ്പോഴേക്കും കിട്ടിയത്. ആ കാശിനാണ് വീട്ടിൽ ശുചിമുറി പണിതത്. സലിയുടെ വാക്കുകളിൽ ദൃഢത കൂടുന്നു, അഭിമാനവും.
സലിയുടെ പെൺമക്കളിൽ മൂത്തവൾ ദിവ്യ എസ്എസ്എൽസി എഴുതി നിൽക്കുന്നു. ഇളയവൾ ദീപ ആറാം
ക്ലാസിലും. വള്ളം തുഴയാനും മീൻപിടിക്കാനുമൊക്കെ അവർക്കും അറിയാം. ഏറെ കഷ്‌ടപ്പെട്ടാണ് ജീവിക്കുന്നത്. കുഞ്ഞുങ്ങൾ അത് മനസിലാക്കണം. ഇതുപോലെ കഷ്‌ടപ്പെടാൻ അവരെക്കൊണ്ടാവില്ല. പഠിപ്പിക്കണം എന്നാണാഗ്രഹം. മക്കളെപ്രതി സലിയുടെ പ്രതീക്ഷകൾ വലുതാണ്. യമഹവച്ച വള്ളം കായൽപരപ്പിലൂടെ ഓടിച്ചുപോകും സലി വിനോദ്. തുഴകൊണ്ട് അമരം പിടിക്കുംപോലെ പിടിച്ചോണ്ടിരിക്കണം. എല്ലാ തടസവും മാറ്റി മുന്നോട്ടു പോകണം. നിങ്ങളൊക്കെ സ്കൂട്ടർ ഓടിക്കില്ലേ.. അതുപോലെ...
അധ്വാനത്തിന്റെ ശക്‌തി മനസിലാക്കിയ ജീവിതമാണ് സലിയുടേത്. ഫോട്ടോയെടുക്കാൻ വിളിച്ചപ്പോൾ നിന്ന നിൽപ്പിൽ സലി വന്നു. വേറെ ഒരൊരുക്കവും വേണ്ട. ഇങ്ങനല്ലേ മീൻ പിടിക്കാൻ പോണത് എന്നുപറഞ്ഞ്... അപ്പോഴേക്കും കണ്ണിലിത്തിരി കൺമഷി പുരട്ടിയെന്നു തോന്നുന്നു. മീൻപിടിക്കുന്നതിനിടയിൽ രാത്രിയെക്കണ്ട്, നക്ഷത്രങ്ങളെ കണ്ട്, കായലിന്റെ തലോടലിൽ ചന്ദ്രക്കലയുടെ താരാട്ടുകേട്ട് വള്ളത്തിലുലഞ്ഞ് കുറച്ചുനേരമൊക്കെ കിടന്നുറങ്ങാറുണ്ട് സലി. നക്ഷത്രറിസോർട്ടുകളിലെ ഹൗസ്ബോട്ടുകളിൽ പതിനായിരങ്ങൾ മുടക്കി രാത്രി ചെലവഴിക്കാനെത്തുന്നവരെക്കാൾ സുഖമായി ഗാഢമായുള്ള ഉറക്കം. സോളാർ വനിതകളും സ്ത്രീശാക്‌തീകരണക്കാരും തൊഴിലന്വേഷിച്ച് വർഷങ്ങൾ കളയുന്നവരുമൊക്കെ കണ്ടുപഠിക്കേണ്ട കരുത്തുറ്റ ജന്മം, അതാണ് സലി വിനോദ്.
<ആ>ആൻസി സാജൻ
ബെന്നിച്ചന്റെ അദ്ഭുതലോകം
ഇതൊരു തിരുത്താണ്. തിരുത്തുന്നതു പിഴവല്ല ഒരു മാറ്റിവരയ്ക്കൽ മാത്രം. മുമ്പു വരച്ചെടുത്ത ഫ്രെയിമിൽ
മുങ്ങിത്താഴുന്ന ചിപ്പിക്കഥ
മണൽത്തരികളിൽ കടലമ്മ കള്ളിയെന്നെഴുതി തിരമാലകളെ ക്ഷണിക്കുന്ന കൊച്ചുകുട്ടികളെക്കാൾ നിഷ്കളങ്കരാണ് കടലിന്
അന്നൊരു വെള്ളിയാഴ്ചയായിരുന്നു
2016 മാർച്ച് നാല്. അന്നു വെള്ളിയാഴ്ചയായിരുന്നു. യെമനിലെ ഏഡൻ നഗരം നിശബ്ദമാണ്. മുസ്ലിം ജനവിഭാഗം പ്രാർഥ
ഇരവികുളം പോയാൽ രണ്ടുണ്ട് കാര്യം
നെയ്യപ്പം തിന്നാൽ രണ്ടുണ്ട് കാര്യം– വിശപ്പും മാറും തലയിൽ തേയ്ക്കാൻ എണ്ണയും കിട്ടുമെന്ന് പറയുമ്പോലെയാ
ഈ ചിരി ഔഷധമാണ്
തവിട്ടുനിറത്തിലുള്ള ളോഹയുടെ പുറമേ അരയിൽ കെട്ടിയ വെള്ളച്ചരടിൽ മുറുകെ പിടിച്ചു സദസിനെ നോക്കി അച്ചൻ ചോ
ഇതു മത്തായി സ്റ്റൈൽ
ആ പേരു കേൾക്കുമ്പോൾ കർണാടകയിലെ അഴിമതിക്കാരും മാഫിയയും ഒന്നു ഞെട്ടും. എന്നാൽ കന്നട ജനതയ്ക്ക് ഇന്ന് ഈ
പാവങ്ങളുടെ അമ്മയും മക്കളും
അലയുന്നവരും അനാഥരുമായ മനോരോഗികൾക്കായി മക്കൾ കൂടാരം പണിയുന്നതിന് എത്രയോ വർഷങ്ങൾക്കു മുമ്പേ ഈ അമ്മ
ഹരീഷ് നഞ്ചപ്പ ഇവിടെയുണ്ട്...!
ഹരീഷ് നഞ്ചപ്പ ഒരു സിനിമാതാരമല്ല. രാഷ്്ട്രീയക്കാരനല്ല. പ്രശസ്തി ലഭിക്കത്തക്കതായ ഒന്നും അദ്ദേഹം ചെയ്തി
മുത്തേ, പൊന്നേ... പിണങ്ങല്ലേ
വീടുപണിയുന്ന വീട്ടമ്മമാര്‍
മുചിറി ചിരിക്കുന്നു
ഭിന്നശേഷിയുടെ മിന്നല്‍ പിണരുകള്‍
ആത്മധൈര്യമാണ് മരുന്ന്
സമ്മാനച്ചെരിപ്പ്
ജൗളിക്കടയിലെ എഴുത്തുകാരി
ദേ പിന്നേം ഗവി
ബക്കിംഗ്ഹാം കൊട്ടാരത്തില്‍നിന്നു സ്നേഹപൂര്‍വം
"കൃഷ്ണഗുഡി' വിളിക്കുന്നു
മിന്നി മിന്നി താരങ്ങള്‍
അകന്നുപോയ ആ താരസ്വരം
ഇത്തവണ ബാലന്‍പിളള മത്സരിക്കാനില്ല
മരത്തിലെ കരിവീരച്ചന്തം
വിശുദ്ധ ദമ്പതികള്‍
ചരിത്രത്തിന്റെ ഇരമ്പല്‍
ഒരുമയ്ക്ക് ഒരു കോടി
ഡോണ<ളീി േളമരല=്ലൃറമിമ ശ്വെല=2>ചീ.1േ
പാവം പാവം കോല്‍ക്കത്ത
കേമന്മാര് പാര്‍ക്കുന്ന വീട്
നട്ടിളകാത്ത ബോള്‍ട്ട്; 9.58 കാരണങ്ങള്‍!
ഒരു കുതിപ്പിന്റെ കഥ
ഞാന്‍ തിരിച്ചുവരും
ചിറകുള്ള വീല്‍ചെയറുകള്‍
മസ്തിഷ്കങ്ങളുടെ ലോകത്തിന് ഇനി ഹൃദയത്തിന്റെ ഭാഷ
ഈഡിത്-കോവളം കീഴടക്കിയ അമ്മച്ചി
സ്കൂള്‍വഴിയിലെ ഓര്‍മപ്പുസ്തകം
ഐതിഹാസിക വിജയത്തിന്റെ കൊടുമുടിയില്‍
മനക്കരുത്തിന്റെ മിഴിത്തിളക്കം
സ്കൂള്‍ മാനേജര്‍ കല്പ്പണിയിലാണ്
പവിഴദ്വീപിലെ അഞ്ചു ദിനങ്ങള്‍
ചരിത്രം തിരുത്തിയ മഴ
മറക്കാനാവില്ല ഫിഡിലപ്പച്ചനെ
സഹസ്ര പൂര്‍ണിമയില്‍
ആയിരം പൂര്‍ണ്ണ ചന്ദ്രന്മാര് സാക്ഷി
വിശ്വസിക്കാം ഷീബയെ
സ്നേഹത്തിന്റെ മണലെഴുത്ത്
ഇവിടെ കൃഷി ഒരാഘോഷമാണ്...!
ഘോഷങ്ങളില്ലാത്ത സുവിശേഷം
ഇന്നു കേട്ടാല്‍ നാളെ കാണും മലേഷ്യ
ജീവനെ കുലുക്കിയുണര്ത്തും ഈസ്റ്റര്‍
സ്റ്റീഫന്‍ ഡോക്ടറുടെ മ്യൂസിയത്തില്‍ 1000 പക്ഷികള്‍
ആരോടും പകയില്ലാതെ
ആല്‍ഫ്രഡോ മോസര്‍ സൂര്യനെ കുപ്പിയിലിറക്കിയവന്
ഒരു പത്രവും 40 പെണ്ണുങ്ങളും
ചിരിയമ്പുകള്ക്കു നവതി
ഒരു ഗ്രാമം ഇന്ത്യയെ കാണുന്നു
തേക്കുമരങ്ങള്‍ കഥപറയുന്നു
രാജ്യം ആശ്ലേഷിച്ച ധീരത
കാരുണ്യ കരങ്ങള്‍
B+ve ജീവിതം
വിമോചന ശുശ്രൂഷ
Latest News
തൃശൂര്‍ സീറ്റിന് പകരം ലാവ്ലിന് കേസ് ഒഴിവാക്കും; ജാവദേക്കര്‍ ഇ.പിയെ കണ്ടെന്ന് ദല്ലാള്‍ നന്ദകുമാര്‍
സുധാകരന് മരുന്ന് കഴിച്ചില്ല, അതാണ് താന്‍ ബിജെപിയിലേക്ക് പോകുമെന്ന് പറഞ്ഞത്: ഇ.പി
മാസപ്പടി കേസ്: വിജിലന്‍സ് കോടതിയില്‍ മൂന്ന് രേഖകള്‍ ഹാജരാക്കി മാത്യു കുഴല്നാടൻ
മോദിയുടെ വിദ്വേഷ പ്രസംഗം; ബിജെപിയോട് തെര.കമ്മീഷന് വിശദീകരണം തേടി; രാഹുലിനെതിരായ പരാതിയിലും നോട്ടീസ്
പയ്യോളിയിൽ റെയിൽവേ ഗേറ്റിനു സമീപം ചിതറിയ നിലയിൽ മൃതദേഹം
Latest News
തൃശൂര്‍ സീറ്റിന് പകരം ലാവ്ലിന് കേസ് ഒഴിവാക്കും; ജാവദേക്കര്‍ ഇ.പിയെ കണ്ടെന്ന് ദല്ലാള്‍ നന്ദകുമാര്‍
സുധാകരന് മരുന്ന് കഴിച്ചില്ല, അതാണ് താന്‍ ബിജെപിയിലേക്ക് പോകുമെന്ന് പറഞ്ഞത്: ഇ.പി
മാസപ്പടി കേസ്: വിജിലന്‍സ് കോടതിയില്‍ മൂന്ന് രേഖകള്‍ ഹാജരാക്കി മാത്യു കുഴല്നാടൻ
മോദിയുടെ വിദ്വേഷ പ്രസംഗം; ബിജെപിയോട് തെര.കമ്മീഷന് വിശദീകരണം തേടി; രാഹുലിനെതിരായ പരാതിയിലും നോട്ടീസ്
പയ്യോളിയിൽ റെയിൽവേ ഗേറ്റിനു സമീപം ചിതറിയ നിലയിൽ മൃതദേഹം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top