ആർക്കും വേണ്ടാതെ ഒരു മനോഹര കോട്ട
ആർക്കും വേണ്ടാതെ  ഒരു മനോഹര കോട്ട
മുംബൈ- പൂനെ ഹൈവേയിലൂടെ സഞ്ചരിക്കുന്പോൾ ആകാശത്തിലെ മേഘങ്ങളെ തൊട്ടിയുരുമിനിൽക്കുന്ന പശ്ചിമഘട്ട മലനിരകളെ കാണാം. ഈ ഹൈവേയിലൂടെ യാത്ര ചെയ്ത് മഹാരാഷ്ട്രയിലെ മത്തേരൻ എന്ന സ്ഥലത്തെത്തുന്പോൾ മറ്റുമലകളേക്കാൾ ഉയർന്ന് നിൽക്കുന്ന ഒരു മല കാണാം. എന്തോ ഒരു നിഗൂഢത വലംവയ്ക്കുന്ന ഈ മല പെട്ടന്നുതന്നെ ആളുകളുടെ കണ്ണിൽപ്പെടും. അടുത്തേക്ക് ചെല്ലുന്തോറും കൂടുതൽ സുന്ദരിയായി മാറുന്ന ഈ മല വെറുമൊരു മലയല്ല. കുത്തനെ നിൽക്കുന്ന ഈ മലയുടെ മുകളിലേക്ക് കയറാൻ കല്ലിൽ കൊത്തിയ പടികൾ കാണാൻ. മലയുടെ ഒത്ത മുകളിൽ കല്ലിൽ തീർത്തിരിക്കുന്ന ഒരു കോട്ടയിലേക്കാണ് ഈ പടികൾ നയിക്കുന്നത്.

കലവന്തി കോട്ട

സമുദ്രനിരപ്പിൽനിന്ന് 2,300 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ആർക്കും വേണ്ടാത്ത ഒരു കോട്ട- അതാണ് കലവന്തി. ആര്, എപ്പോൾ,എന്തിന് ഇത് പണിതു എന്നതിനെക്കുറിച്ച് കൃത്യമായ വിവരങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. ബുദ്ധന്‍റെ കാലഘട്ടത്തിലാണ് ഇത് പണിയപ്പെട്ടത് എന്ന ഒരു വിശ്വാസമുണ്ടെങ്കിലും ഇതിന് തെളിവുകളൊന്നും ലഭ്യമല്ല. നൂറ്റാണ്ടുകൾക്ക് മുന്പ് ഇവിടം ഭരിച്ചിരുന്ന കലവന്തിൻ എന്ന രാജ്ഞിയുടെ പേരാണ് കോട്ടയ്ത്ത് നൽകിയിരിക്കുന്നതെന്നാണ് പ്രദേശവാസികളുടെ വിശ്വാസം. ഛത്രപതി ശിവജിയുടെ കാലത്ത് അദ്ദേഹം ഈ കോട്ട കീഴടക്കിയതായി ചരിത്രരേഖകളിൽ കാണുന്നു. അന്ന് മുഗൾ രാജവംശത്തിന്‍റെ കൈകളിൽനിന്നാണ് ശിവജി ഈ കോട്ട പിടിച്ചടക്കിയത്. മുഗൾ സർദാറായിരുന്ന കേസർ സിംഗ് എന്നയാളായിരുന്നു കോട്ടയിൽ താമസിച്ചിരുന്നത് . ഛത്രപതി ശിവജിക്കും അദ്ദേഹത്തിന്‍റെ സൈനികർക്കും ശക്തമായ വെല്ലുവിളി ഉയർത്തിയതിനുശേഷമാണ് കേസർ സിംഗ് കീഴടങ്ങിയത്. കേസർ സിംഗ് കീഴടങ്ങുകയാണെന്ന് മനസിലാക്കിയ കോട്ടയ്ക്കുള്ളിൽ താമസിച്ചിരുന്ന അദ്ദേഹത്തിന്‍റെ ഭാര്യയടക്കമുള്ള സ്ത്രീകൾ കോട്ടയ്ക്കുള്ളിൽവച്ച് ആത്മഹത്യ ചെയ്തു എന്നും ചരിത്രം പറയുന്നു. പിന്നീട് ഇവരുടെ ആത്മാക്കൾ ഈ കോട്ടയിൽ താമസിച്ചിരുന്നവരെ ഉപദ്രവിച്ചിരുന്നതായി ഇവിടത്തെ ആദിവസി വിഭാഗക്കാർക്കിടയിൽ പ്രചാരത്തിലുള്ള ഒരു കഥയിൽ പറയുന്നു. കാലക്രമേണ ഇവിടെ നിന്ന് ആളുകൾ ഒഴിഞ്ഞു പോയി. ഇന്ത്യൻ സ്വാതന്ത്ര്യ സമര സമയത്ത് സമരസേനാനികൾ ഒരു ഒളിത്താവളമായി ഈ കോട്ട ഉപയോഗിച്ചിരുന്നതായും പറയപ്പെടുന്നു. എന്നാൽ ഇതിനും സ്ഥിരീകരണമില്ല.


ഇവിടത്തെ മലനിരകളിൽ താമസിക്കുന്ന ആദിവാസികൾ വർഷത്തിൽ ഒരിക്കൽ ഈ കോട്ടയ്ക്കകത്ത് എത്തുകയും ചില പൂജകൾ നടത്തുകയും ചെയ്യാറുണ്ട്. രാജ്യത്തിന്‍റെ മറ്റു ഭാഗങ്ങളിൽ ഹോളി ആഘോഷിക്കുന്പോഴാണ് ഷിംഗ എന്ന പേരിട്ടിരിക്കുന്ന ഈ ആചാരം കലവന്തി കോട്ടയ്ക്കുള്ളിൽ നടക്കുന്നത്. ഇതിന്‍റെ ഭാഗമായി ആദിവാസി വിഭാഗക്കാർ ചേർന്ന കോട്ടയ്ക്കുള്ളിൽ വലിയൊരു നൃത്ത പരിപാടിയും സംഘടിപ്പിക്കാറുണ്ട്.

തകർന്നു കിടക്കുന്ന ഈ കോട്ടയ്ക്കുള്ളിൽ ഗണപതിയുടെ ഒരു അന്പലത്തിന്‍റെ അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. എത്തിച്ചേരാനുള്ള പ്രയാസം കാരണമാകാം ഈ കോട്ട ഉപേക്ഷിക്കപ്പെട്ടതെന്ന് കരുതുന്നു.ചെങ്കുത്തായുള്ള കൽപ്പടികൾ കയറിവേണം കോട്ടയിലെത്താൻ. കയറ്റം എങ്ങനെയെങ്കിലും സാധ്യമാക്കാമെങ്കിലും തിരിച്ചിറക്കം ഏറെ പ്രയാസം നിറഞ്ഞതാണ്. കാലൊന്നു തെറ്റിയാൽ, മുന്നോട്ട് അറിയാതെ ഒന്നാഞ്ഞാൽ നൂറുകണക്കിന് അടി താഴ്ചയിലേക്ക് പതിക്കും. ഇത്തരത്തിൽ നിരവധിയാളുകൾ ഇവിടെ മരണപ്പെട്ടിട്ടുണ്ടെന്ന് സമീപവാസികൾ പറയുന്നു. സാഹസിക വിനോദസഞ്ചാരത്തിനും മറ്റും ഏറെ സാധ്യതകളുള്ള ഇവിടം മഹാരാഷ്ട്രാ സർക്കാരും കണ്ടെല്ലെന്ന് നടിക്കുകയാണ്. അതുകൊണ്ടുതന്നെ ഇവിടെ യാതൊരുവിധ സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിട്ടില്ല.എങ്കിലും ട്രക്കിംഗിനായി നിരവധിയാളുകൾ ഇവിടെയെത്തുന്നു.