ഇറിഡിയത്തിന്‍റെ കാന്തിക വലയത്തിൽ
ഇറിഡിയത്തിന്‍റെ കാന്തിക വലയത്തിൽ
ആദർശ ധീരതകൊണ്ടും സംശുദ്ധമായ പ്രവർത്തനംകൊണ്ടും വടക്കൻ ജില്ലയിലെ ഒരു നഗരസഭാ പിതാവായി വളർന്ന പ്രമുഖ രാഷ്‌ട്രീയ പാർട്ടിയുടെ യുവനേതാവ് കോടികൾ വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടുന്ന സംഘത്തിന്‍റെ ചതിയിൽപെട്ട ഒരു ഹതഭാഗ്യൻ.കെണിയിൽപെട്ട്്് സർവ്വവും നഷ്ടമായപ്പോൾ പിടിച്ചുനിൽക്കാനുള്ള ശ്രമത്തിൽ നിരവധിപേരെക്കൂടി തട്ടിപ്പിനിരയാക്കിയ ഇദ്ദേഹം ഇന്നും തട്ടിപ്പുകൾ തുടരുകയാണ്.റൈസ് പുള്ളിംഗി(ആർപി)നെ തേടി നേതാവിന്‍റെ അന്വേഷണം ചെന്നവസാനിച്ചത് മധുരയിലെ ശക്തിവേൽ എന്നയാളിന്‍റെയടുത്താണ്.ഇയാളുടെ കൈയിലുണ്ടായിരുന്ന ഇറിഡിയം ലോഹം നേതാവും സുഹൃത്തുക്കളായ രണ്ടുപേരുംകൂടി അഞ്ചു കോടി രൂപകൊടുത്താണ് സ്വന്തമാക്കിയത്.പിന്നീടാണ് മറ്റുള്ളവരെ ഒഴിവാക്കി അമൂല്യമായ സന്പത്തിനുടമ താൻമാത്രമായാൽ മതിയെന്ന ചിന്തയുദിച്ചത്.അതിനായി കോടികൾ വിലയുള്ള സ്വന്തം വീടും പുരയിടവും വിറ്റ് പാർട്ണർമാരായ സുഹൃത്തുക്കളെ ഒഴിവാക്കി ലോഹം സ്വന്തമാക്കി.അരിമണികൾ ആകർഷിക്കുന്ന ഇറിഡിയം ലോഹം ചില പഴയ ഉരുപ്പടികളിൽ ഉണ്ടെന്നു പറഞ്ഞുള്ള തട്ടിപ്പാണ് റൈസ് പുള്ളിംഗ് എന്ന പേരിൽ നടക്കുന്നത്.

പിന്നീട് ഗൂഗിളിൽ സെർച്ച് ചെയ്ത് ഇതെടുക്കുന്ന കന്പനികളെപ്പറ്റി പഠിക്കാൻ തുടങ്ങി.കോടികൾ ലക്ഷ്യംവച്ചുള്ള ഓട്ടത്തിന് സ്ഥാനമാനങ്ങൾ തടസമായപ്പോൾ അതും വേണ്ടെന്നുവച്ചു. യുകെയിലെ ഒരു കന്പനിയേയും അതിന്‍റെ കോ ഒാർഡിനേറ്റർമാരേയും കണ്ടെത്തി.മൂന്ന് ലക്ഷം രൂപ കന്പനിയിലടച്ചാൽ കന്പനിയുടെ സ്പോണ്‍സർ വന്ന് ഇറിഡിയം പരിശോധിക്കുമെന്നും ടെസ്റ്റിൽ വിജയിച്ചാൽ സാധനം കന്പനി എടുക്കുമെന്നും കോ ഒാർഡിനേറ്റർ പറഞ്ഞു.മറ്റൊന്ന്്് അയാൾ വഴി കന്പനിയുടെ ശാസ്ത്രജ്ഞനെ ഇറക്കി പരിശോധിപ്പിച്ചുള്ള ടെസ്റ്റിൽ വിജയിച്ചാൽ അപ്പോൾതന്നെ നൂറുകോടി രൂപ അഡ്വാൻസ് ആയി കിട്ടുമെന്നും ശാസ്ത്രജ്ഞനെ ഇറക്കിയുള്ള പരിശോധനയ്ക്ക് ഒന്നരക്കോടി രൂപ കന്പനിയിൽ കെട്ടിവയ്ക്കണമെന്നും കോ ഒാർഡിനേറ്റർ പറഞ്ഞു.ബാക്കി തുക ബ്ലാക്കായിട്ടോ വൈറ്റായിട്ടോ എങ്ങനെയാണ് വേണ്ടതെന്നു പറഞ്ഞാൽ മതിയെന്നും പറഞ്ഞതോടെ കന്പനിയുടെ ശാസ്ത്രജ്ഞനെ ടെസ്റ്റിനായി ഇറക്കാൻ ഇയാൾ തീരുമാനിച്ചു.

അമേരിക്കൻ മലയാളിയും വീണു

കോടികൾ വിലമതിക്കുന്ന ലോഹം ഇയാളുടെ കൈയിലുണ്ടെന്നറിഞ്ഞ് പലരും അടുത്തുകൂടി. ഇതിനിടയിലാണ് അമേരിക്കയിൽ ജോലിചെയ്തിരുന്ന പഴയകാല സുഹൃത്ത് നാട്ടിലെത്തിയത്.കൈയിലുള്ള ലോഹത്തിന്‍റെ ഏകദേശ മൂല്യം അമേരിക്കൻ മലയാളിയോട് പറഞ്ഞ ഇയാൾ ഒന്നരക്കോടി മുടക്കാമോ എന്ന് ചോദിച്ചു.ഗൂഗിൾ സെർച്ചിലൂടെ റൈസ് പുള്ളിംഗ് ബിസിനസിനെപ്പറ്റി മനസിലാക്കിയിരുന്ന ഇയാൾ നേതാവിനെ സഹായിക്കാൻ തയാറായി.ദേശീയപാതയ്ക്കരികിലെ അഞ്ചേക്കർ സ്ഥലം വിൽപന നടത്താൻ നോക്കിയപ്പോൾ ഉദ്ദേശിച്ച വില കിട്ടാതിരുന്നതിനാൽ ബ്ലേഡുകാർക്ക് സ്വത്ത് പണയപ്പെടുത്തി ഒന്നരക്കോടി സംഘടിപ്പിച്ച് നേതാവിന് നൽകി.ഈ പണം കന്പനിയുടെ അക്കൗണ്ടിൽ നിക്ഷേപിച്ചതോടെ ബിസിനസ് നടപടികൾ ആരംഭിച്ചു.

താമസിയാതെ കന്പനിയും ശാസ്ത്രജ്ഞനും ലാബും പരിവാരങ്ങളും ഒരുങ്ങി. ലോഹ പരിശോധന തുടങ്ങി.എംആർ,ആർആർ,വാച്ച്,ടോർച്ച് എന്നീ നാല് പരിശോധനകളിൽ ഒന്നിൽപോലും വിജയിക്കാൻ കഴിഞ്ഞില്ല.കന്പനി പരിവാരങ്ങൾ തിരിച്ചുപോയി.സർവ്വാംഗം തളർന്ന് അവശനായെങ്കിലും ടെസ്റ്റിൽ പരാജയപ്പെട്ട വിവരം ഇയാൾ മറ്റുള്ളവരിൻനിന്നും മറച്ചുവച്ചു.കന്പനി മുഴുവൻ വൈറ്റ്മണിയാണ് തരുന്നതെന്നും അതിന് കുറച്ച് താമസമുണ്ടെന്നും നേതാവ് കൂടെയുള്ളവരെ ധരിപ്പിച്ചു.എല്ലാവരുടേയും ഫോട്ടോയും തിരിച്ചറിയൽ കാർഡും കന്പനിക്ക് നൽകണമെന്ന് പറഞ്ഞതിനെ തുടർന്ന് കൂട്ടുകാരും അവയെല്ലാം നൽകി കോടികൾക്ക് വേണ്ടിയുള്ള കാത്തിരിപ്പ് തുടങ്ങി.ലീവ് തീർന്നതിനാൽ അമേരിക്കൻ സുഹൃത്ത് തിരിച്ചുപോയി. പലിശയ്ക്ക് വേണ്ടിയുള്ള ബ്ലേഡ്കാരുടെ സമ്മർദം കൂടിവന്നപ്പോൾ നേതാവ് തമിഴ്നാട്ടിലേക്ക് മുങ്ങി.

ബിസിനസ് പൊട്ടിയ വിവരം മറച്ചുവച്ച് പുതിയ ഇരകളെ കണ്ടെത്തിയാണ് നേതാവിന്‍റെ ഇപ്പോഴത്തെ ജീവിതം.ഒറ്റപ്പാലത്തുള്ള ഒരു ടാക്സി ഡ്രൈവർ സ്വന്തം വാഹനം പണയപ്പെടുത്തി നേതാവിന് അഞ്ചു ലക്ഷം കൊടുത്തു.ഷൊർണൂരിലെ ഒരു വ്യാപാരി സ്വന്തം ക്വാർട്ടേഴ്സ് പണയപ്പെടുത്തി അഞ്ചു ലക്ഷവും കോഴിക്കോട്ടെ അധ്യാപകൻ ഏഴ് ലക്ഷവും തൃശൂരിലെ ഡ്രൈവർ രണ്ടു ലക്ഷവും കൊടുത്തു.അമേരിക്കക്കാരന്‍റെ അഞ്ചേക്കർ ബ്ലേഡുകാർ കൊണ്ടുപോയി.നേതാവ് ഫോണ്‍ നന്പർ മാറ്റിയതിനാൽ എവിടെയാണെന്ന് ആർക്കുമറിയില്ല.

തൃശൂർ ജില്ലയിൽ കഴിഞ്ഞ ആറു മാസത്തിനുള്ളിൽ 239 കോടി രൂപയുടെ തട്ടിപ്പുകൾ നടന്നുവെന്നാണ് പോലീസ് പുറത്തു വിട്ട കണക്ക്.പോലീസുപോലുമറിയാത്ത തട്ടിപ്പുകളുടെ കണക്കുകൂടി കൂട്ടിയാൽ ആയിരത്തിലധികം കോടി വരുമെന്നതാണ് യാഥാർഥ്യം.ഈ തട്ടിപ്പുകളിൽ കൂടുതലും പണമിരട്ടിപ്പിക്കൽ സംഘങ്ങളിലൂടെയാണ് നടന്നത്.

കുറെവർഷങ്ങളായി ബിസിനസുകാരുടെ ഇടയിൽ പ്രചരിക്കുന്ന വാക്കാണ് ബിഎംഡബ്ല്യു.നിരവധി തട്ടിപ്പു സംഘങ്ങളാണ് ഇതിന്‍റെ പിറകിലുള്ളത്.കണക്കിൽ പെടാത്ത കോടികൾ വെളുപ്പിച്ച് കൊടുക്കാമെന്ന വാഗ്ദാനവുമായി ഒരു സംഘവും, കള്ളപ്പണമാണ് വേണ്ടതെങ്കിൽ അത് നൽകാമെന്നുമുള്ള വാഗ്ദാനവുമായി മറ്റൊരു സംഘവും പ്രവർത്തിക്കുന്നുണ്ട്.കഥയറിയാതെ ആട്ടം കണ്ട് കെണിയിൽപെടുന്നവർക്ക് ഇത് രണ്ടും ഒരേ സംഘമാണ് എന്നറിയില്ല എന്നതാണ് വസ്തുത.

കുന്പിടി സ്വാമിയും കോടികളും

കുന്പിടി എന്ന പേരിൽ ഫീൽഡിൽ അറിയപ്പെടുന്ന തട്ടിപ്പുവീരനായ സ്വാമിയാണ് ഇതിന്‍റെ മുഖ്യ സൂത്രധാരൻ.നന്ദനം എന്ന സിനിമയിൽ ജഗതി ശ്രീകുമാർ അവതരിപ്പിച്ച കുന്പിടി എന്ന കഥാപാത്രത്തേക്കാൾ വിരുതനാണ് ഈ അഭിനവ കുന്പിടി.വെള്ളമുണ്ടും ജുബ്ബയും രുദ്രാക്ഷമാലയും താടിയും മുടിയുമുള്ള, ആരുകണ്ടാലും ഒന്ന് തൊഴുതു പോകുന്ന രൂപമാണ് നമ്മുടെ കുന്പിടിയുടേത്.ഗായകനായും സംഗീത സംവിധായകനായും ഒരുകാലത്ത് രംഗപ്രവേശം ചെയ്തതാണ് ഇയാൾ. ആദ്യകാലത്ത് ചന്ദനത്തിന്‍റെ നാട്ടിലായിരുന്നു ഇദ്ദേഹത്തിന്‍റെ ആശ്രമം.അന്തേവാസികളായ സ്ത്രീകളുടെ പരാതികൾ കൂടിവന്നപ്പോൾ നാട്ടുകാർ കെട്ടും കിടക്കയുമെടുപ്പിച്ച് ഓടിച്ചു.പിന്നീട് ബംഗളൂരുവിലെ ഒരു സ്ഥാപനത്തിന്‍റെ മറവിലായി തട്ടിപ്പ്.

അന്തിമയങ്ങിയാൽ മദ്യവും മദിരാക്ഷിയും ഇയാൾക്ക് നിർബന്ധം.കള്ളപ്പണം വെളുപ്പിക്കുന്ന തട്ടിപ്പിന് ആദ്യം ഇരയായത് കോഴിക്കോടുകാരനായ ഒരു സബ് രജിസ്ട്രാരായിരുന്നു. തമിഴ്നാട്ടിലെ മുടിചൂടാമന്നനായ ഒരു രാഷട്രീയ നേതാവിന്‍റെ പക്കലുള്ള പതിനായിരം കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കാനായി തന്നെ ഏൽപിച്ചിട്ടുണ്ടെന്നും ദൗത്യ നിർവഹണത്തിന് സഹായിച്ചാൽ തക്കതായ പ്രതിഫലം നൽകാമെന്നുമായിരുന്നു കുന്പിടിയുടെ വാഗ്ദാനം.അന്പത് കോടി തന്നാൽ പകരം നൂറു കോടി തരാമെന്ന കുന്പിടിയുടെ വാഗ്ദാനത്തിൽ സബ് രജിസ്ട്രാർ വീണുപോയി.അൻപതു ലക്ഷം വാങ്ങിയശേഷം ബാങ്കിന്‍റെയും മീഡിയേറ്റർമാരുടേയും സാങ്കേതിക തടസങ്ങളുടേയും കാരണങ്ങൾ പറഞ്ഞ് കുന്പിടി തടിതപ്പി. (തുടരും)

പീറ്റർ ഏഴിമല