നോൺ സ്റ്റോപ്പ് ഫാസ്റ്റ്
നോൺ സ്റ്റോപ്പ് ഫാസ്റ്റ്
അന്പതുവർഷങ്ങൾ..700 നാടകങ്ങൾ...

സംസ്കാരികനഗരിക്കു നാടകവിരുന്നൊരുക്കി
നോണ്‍സ്റ്റോപ്പായി ഓട്ടം തുടരുകയാണ് ഫൈൻ
ആർട്സ് സൊസൈറ്റി എന്ന ഫാസ്റ്റ്.

അരങ്ങുണരുന്നു

സിനിമ അത്ര പ്രചാരത്തിലാവുന്നതിനും മുന്പുള്ള ബ്ലാക്ക് ആൻഡ് വൈറ്റ് കാലത്താണ് കഥയുടെ തുടക്കം. നാടകങ്ങൾ ആസ്വാദക ഹൃദയങ്ങളെ കീഴടക്കി അരങ്ങുവാണിരുന്ന കാലം. പ്രഫഷണൽ നാടകങ്ങളുടെയും മറ്റ് കലാപരിപാടികളുടെയും നടത്തിപ്പ് ഏതാനും ചില ബുക്കിംഗ് ഏജന്‍റുമാരുടെയും ചില സംഘടനകളുടെയും കുത്തകയായിരുന്നു അക്കാലത്ത്. വലിയ നിരക്കിൽ ടിക്കറ്റ് വച്ചായിരുന്നു നാടകാവതരണങ്ങൾ. ആസ്വാദകർക്ക് പലപ്പോഴും വൻ വിലകൊടുത്ത് കരിഞ്ചന്തയിൽ നിന്നു ടിക്കറ്റ് വാങ്ങി നാടകം കാണേണ്ട അവസ്ഥ.
ഈ സന്പ്രദായം പൊളിച്ചെഴുതി സാധാരണക്കാരനു ചുരുങ്ങിയ ചെലവിൽ നാടകം കാണാനുള്ള സ്ഥിരം സംവിധാനം എന്ന ആലോചനയിൽ നിന്നാണ് ഫൈൻ ആർട്സ് സൊസൈറ്റിയുടെ ഉദയം. മാസം തോറും ഒരു നാടകം അരങ്ങിലെത്തിക്കുക. വാർഷിക വരിസംഖ്യ പിരിച്ച് അംഗങ്ങളെ ചേർത്ത് അതിന്‍റെ ചെലവു വഹിക്കുക. തൃശൂരിലെ നാടകപ്രേമികളും സംസ്കാരികപ്രവർത്തകരുമടങ്ങുന്ന സഹൃദയസംഘം ഈ ആശയം പ്രാവർത്തികമാക്കുകയായിരുന്നു.

കളിയും കാലവും

1966 ജൂണ്‍ 14ന് നഗരത്തിലെ ജയ ലോഡ്ജിൽ ഫൈൻ ആർട്സ് സൊസൈറ്റിയുടെ ആദ്യയോഗം ചേർന്നു. കരിന്പറ്റ ഓമനയമ്മ പ്രസിഡന്റായും കോലഴി ജനാർദനൻ സെക്രട്ടറിയായും രൂപം കൊടുത്ത സംഘടന ഓഗസ്റ്റ് 17ന് ആദ്യനാടകം അരങ്ങിലെത്തിച്ചു. റീജണൽ തിയറ്ററിൽ അരങ്ങേറിയ "ആ കനി തിന്നരുത്’ എന്ന ഉദ്ഘാടന നാടകത്തിൽ ഫാസ്റ്റ് അംഗങ്ങൾ തന്നെയായിരുന്നു വേഷമിട്ടത്. അഞ്ചുരൂപയായിരുന്നു അന്നത്തെ അംഗത്വഫീസ്.

കേരളത്തിലെ പേരെടുത്ത എല്ലാ നാടക ട്രൂപ്പുകളും ഫാസ്റ്റിനായി നാടകങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ആദ്യകാലത്ത് ഫൈൻ ആർട്സ് സൊസൈറ്റിയുടെ വേദി കിട്ടുക എന്നത് നാടകസംഘങ്ങൾക്ക് ഒരു അംഗീകാരമായിരുന്നു. ഇതിനായി മത്സരിച്ചിരുന്ന നാടകസംഘങ്ങൾവരെ ഉണ്ടായിരുന്നു.

അടിയന്തിരാവസ്ഥപോലുള്ള സമകാലിക പ്രതിസന്ധികളിലൂടെ കടന്നുപോയിട്ടും ഫാസ്റ്റിന്‍റെ പ്രതിമാസ നാടകാവതരണം ഒരിക്കൽപ്പോലും മുടങ്ങിയിട്ടില്ല. വർഷംതോറും നടത്തുന്ന 12 നാടകാവതരണങ്ങൾക്കു പുറമേ ആസ്വാദകർക്കായി ഒരു ബോണസ് അവതരണവും അക്കാലത്ത് ഫാസ്റ്റ് സംഘടിപ്പിച്ചിരുന്നു.

പനന്പിള്ളി ഗോവിന്ദൻമേനോൻ, പ്രഫ. ജോസഫ് മുണ്ടശേരി, ഭരത് പ്രേംജി, കാവാലം നാരായണപ്പണിക്കർ, ഡോ. കെ.ജെ. യേശുദാസ് തുടങ്ങിയ പ്രമുഖർ വിവിധ കാലഘട്ടങ്ങളിൽ ഫാസ്റ്റിന്‍റെ വിശിഷ്ടാംഗത്വ പദവി അലങ്കരിച്ചിരുന്നവരാണ്.

ഓരോ വർഷവും അരങ്ങിലെത്തുന്ന നാടകങ്ങളിൽ നിന്നു പ്രേക്ഷകർ തെരഞ്ഞെടുക്കുന്ന ഒരു നാടകത്തിന് നാടകശ്രേഷ്ഠ അവാർഡും കൊടുത്തിരുന്നു. പതിനായിരം രൂപയടങ്ങുന്നതാണ് ഈ അവാർഡ്. ആദ്യകാലത്ത് അമേച്വർ നാടകമത്സരങ്ങളും മറ്റു സുകുമാരകലകളെ പ്രോത്സാഹിപ്പിക്കുന്നതിനായി കലാമത്സരങ്ങളുമെല്ലാം ഫാസ്റ്റ് സംഘടിപ്പിച്ചിട്ടുണ്ട്.


പൂവണിഞ്ഞ സ്വപ്നം

ലോഡ്ജ് മുറിയിൽ നിന്നാരംഭിച്ച് അംഗങ്ങളുടെ വീട്ടിലും മറ്റുമായി ഓഫീസ് പ്രവർത്തനം നടത്തിവന്ന ഫാസ്റ്റിന് സ്വന്തമായി ഒരു ആസ്ഥാനമെന്ന സ്വപ്നം യാഥാർഥ്യമായത് 1971ലാണ്. നാടകത്തിൽ നിന്നു തന്നെയുള്ള വരുമാനമുപയോഗിച്ച് സംഗീത നാടക അക്കാദമിയുടെ തൊട്ടടുത്ത് ആറര സെന്‍റ് സ്ഥലം വാങ്ങാൻ സൊസൈറ്റിക്കു സാധിച്ചു.

അതേവർഷം നവംബറിൽ, അന്നത്തെ ആഭ്യന്തരമന്ത്രി കെ. കരുണാകരൻ ഈ സ്ഥലത്ത് സൊസൈറ്റി ഓഫീസിനു തറക്കല്ലിട്ടു. 1973ൽ പണി പൂർത്തിയാക്കിയ ഓഫീസ് പ്രസിഡന്‍റ് പി. ദിനകരച്ചനാണ് ഉദ്ഘാടനം ചെയ്തത്. ഇന്നു കാണുന്ന രീതിയിൽ കെട്ടിടം പുതുക്കിപ്പണിതത് തൊണ്ണൂറുകളുടെ തുടക്കത്തിലാണ്.

സ്വീകാര്യം, സാരഥ്യം

നാടകത്തിനു ജനപ്രിയത കുറയുന്നതിനൊപ്പം ആദ്യകാലത്ത് പ്രൗഢമായിരുന്ന പല നാടക സംഘങ്ങളും അന്യം നിന്നു പോകുന്നതിനും ഫാസ്റ്റിന് സാക്ഷ്യംവഹിക്കേണ്ടി വന്നു. എന്നാൽ അടുത്തിടെ നാടകത്തിനുള്ള സ്വീകാര്യത വീണ്ടും കൂടിവരികയാണെന്ന് ഇപ്പോഴത്തെ പ്രസിഡന്‍റ് എ.എൽ. റപ്പായി സാക്ഷ്യപ്പെടുത്തുന്നു.

നിലവിൽ അഞ്ഞൂറോളം അംഗങ്ങളുള്ള സൊസൈറ്റിയിൽ യുവാക്കളുടെ പ്രാതിനിധ്യം കൂടിവരുന്നത് ഇതിനു തെളിവാണ്. പിന്നീട് നാടകരംഗത്ത് അതികായനായി മാറിയ സി.എൽ. ജോസ് മാത്രമാണ് സ്ഥാപകാംഗങ്ങളിൽ ഇന്നും സൊസൈറ്റിക്കൊപ്പമുള്ളത്. മറ്റു സ്ഥാപകാംഗങ്ങളെല്ലാം കാലയവനികയിൽ മറയുകയോ, ഈ രംഗത്ത് സജീവമല്ലാതാവുകയോ ചെയ്തു. അന്പതുവർഷത്തെ ഫാസ്റ്റിന്‍റെ ചരിത്രത്തിൽ 25 വർഷവും സി.എൽ. ജോസ് ഭാരവാഹിയായിരുന്നു. 17 വർഷം പ്രസിഡന്‍റും എട്ടുവർഷം സെക്രട്ടറിയും.

അഡ്വ. ടി. ഗോപകുമാർ പ്രസിഡന്‍റും എ.എൽ. റപ്പായി സെക്രട്ടറിയുമായുള്ള ഭരണസമിതിയാണ് ഫാസ്റ്റിന്‍റെ ഇപ്പോഴത്തെ സാരഥികൾ. അഞ്ഞൂറ് രൂപയാണ് അംഗങ്ങളുടെ നിലവിലെ വാർഷിക വരിസംഖ്യ. അംഗം ഉൾപ്പെടെ രണ്ടുപേർക്ക് ഒരു അംഗത്വത്തിലൂടെ നാടകം കാണാം. ഡോക്ടറും വക്കീലും മുതൽ തൊഴിലാളികൾ വരെയുള്ളവർ അംഗങ്ങളുടെ ലിസ്റ്റിലുണ്ട്.

സുവർണ ജൂബിലി

ഫാസ്റ്റിന്‍റെ സുവർണജൂബിലി ആഘോഷങ്ങൾക്കു തുടക്കമായി. ഞായറാഴ്ച വരെയാണ് സുവർണ ജൂബിലി ആഘോഷങ്ങൾ. ആഘോഷങ്ങളുടെ ഭാഗമായി വിവിധ ഗ്രൂപ്പുകളുടെ നാടകാവതരണം അരങ്ങിലെത്തുന്നുണ്ട്. ഇന്ന് വൈകീട്ട് 6.30ന് തിരുവനന്തപുരം സൗപർണികയുടെ നിർഭയ, നാളെ പാലാ കമ്യുണിക്കേഷൻസിന്‍റെ ദാവീദിന്‍റെ കിന്നാരം, ഞായറാഴ്ച തിരുവനന്തപുരം സംഘകേളിയുടെ ഒരു നാഴിക മണ്ണ് എന്നിവ അരങ്ങിലെത്തും.

-അജിൽ നാരായണൻ