ആർകെ നഗർ അങ്കത്തട്ട്
ആർകെ നഗർ അങ്കത്തട്ട്
ഒരുകാലത്ത് ആർക്കും വേണ്ടാത്ത ആരും തിരിഞ്ഞുനോക്കാനിഷ്ടപ്പെടാത്ത പട്ടിക്കാട്. ഇന്നത് ആർകെ നഗർ എന്ന തമിഴകത്തെ ഏറ്റവും വലിയ അങ്കത്തട്ട്. സാക്ഷാൽ പുരട്ചിത്തലൈവി അമ്മ തന്പടിച്ച് പയറ്റിത്തെളിയാൻ തുടങ്ങിയതോടെ പടത്തലവന്മാർ ഏറെ ഇഷ്ടപ്പെടുന്ന ദേശമായി. മരണത്തോട് പൊരുതി മരിച്ച അമ്മയുടെ കട്ടൗട്ടുകളും പൂമാല ചാർത്തിയ ചിത്രങ്ങളും നിറഞ്ഞ ഈ മണ്ണിൽ ആറുമാസം മുന്പ് ഒരങ്കം നടക്കേണ്ടതായിരുന്നു. പക്ഷെ സംഗതി പാളി. പയറ്റി ജയിക്കാൻ ഏറ്റവും ഉത്തമമായ ഉറുമി "രണ്ടില'യ്ക്കുവേണ്ടി കുറച്ച് കോടികൾ നൽകാൻ ശ്രമിച്ചാൽ തന്നെ അതിത്ര വലിയ കുറ്റമാണോ എന്ന് ആരെങ്കിലും ചോദിച്ചാൽ തെറ്റു പറയാനാകില്ല. കാരണം ഈ ആയുധം എഡിഎംകെ തറവാടിന്‍റെ ഐശ്വര്യമാണ്. ഇക്കാര്യമറിയാത്തവർ തമിഴ് ദേശത്ത് കുറയും. തേർതൽ കമ്മീഷൻ എന്ന റഫറിയെ ആവുംവിധമെല്ലാം ശപിച്ചായിരിക്കണം എഡിഎംകെ ചിന്നമ്മ വിഭാഗം തൽക്കാലം അന്ന് പത്തിമടക്കിയത്.

ഈ വഴക്കിൽ സ്വയം പ്രഖ്യാപിത രാജകുമാരൻ ദിനകരനെതിരേയുള്ള കുറ്റപത്രം സമർപ്പിച്ചെങ്കിലും ആശാൻ തന്നെയാണ് വീണ്ടും ചിന്നമ്മ വിഭാഗത്തിന്‍റെ പടനായകൻ. വാക്കിലും നോക്കിലും പ്രവൃത്തിയിലും മുഖത്തുമെല്ലാം അഹങ്കാരം വാരിപ്പുതച്ചു നടക്കുന്നവൻ എന്ന് ശത്രുക്കൾ ആരോപിക്കുന്ന ഈ ദേഹം ഇപ്പോൾ പഞ്ചപാവമാണ്. ആകെക്കൂടി കണക്കുകൂട്ടിയാൽ എളിമയും തെളിമയും മുഴച്ചുവരും. വീർത്താണിരിക്കുന്നതെങ്കിലും പ്രഷറും പ്രധാന ആയുധം പ്രഷർകുക്കറും കൈവിട്ടുള്ള കളിക്ക് അദ്ദേഹം ഒരുക്കമല്ല. ഏതടവു പ്രയോഗിച്ചായാലും ജയിച്ചുകയറിയില്ലെങ്കിൽ പിന്നെ നോക്കേണ്ട, പ്രഷർകുക്കറിനൊപ്പം പൊട്ടി ചത്താൽമതി എന്ന് അദ്ദേഹത്തിന്‍റെ അണികൾ മാത്രമല്ല, ആർകെ നഗർ വാർത്തകൾക്കായി കാതോർക്കുന്ന ജാതി, മത, വർഗ, ഭാഷാ ഭേദമില്ലാതെ എല്ലാവരും വിശ്വസിക്കുന്നു. അത് ശരിയല്ലെന്നുറപ്പിച്ചു പറയാൻ ഒരു യുദ്ധനിരീക്ഷകനും ധൈര്യപ്പെടുമെന്ന് തോന്നുന്നില്ല.

ചെന്നൈ വടക്കുള്ള ഈ നഗറിലെ പോരാട്ടരംഗം കുറച്ചുമാസം മുന്പ് അൽപ്പം വെടക്കായെങ്കിലും അതുകൊണ്ട് തരക്കേടില്ലാത്ത ഗുണമുണ്ടായത് രണ്ട് ‘പി’ കൾക്കാണെന്നാണ് പൊതു സംസാരം. കാരണം അന്ന് കലിപൂണ്ട് വെട്ടിച്ചാകാൻ നിന്ന ഒപിഎസ് എന്ന ഒ. പന്നീർശെൽവവും ഈപിഎസ് എന്ന ഇ. പളനിസ്വാമിയും കെട്ടിപ്പിടിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യാനെടുത്ത തീരുമാനം കുറച്ചൊന്നുമല്ല പലരുടേയും പ്രതീക്ഷകൾക്കുമേൽ കരിക്കളർ പൂശിയത്. അപ്പേരിൽ നാട്ടുകാർക്ക് കുറച്ച് നാടകംകളി കാണാൻ അവസരം ലഭിച്ചു എന്ന ് വിഢിപ്പെട്ടിയെ ആഴത്തിൽ സ്നേഹിക്കുന്നവരെ ചിലർ കുറ്റപ്പെടുത്തുമായിരിക്കാം. എന്നാലെന്ത്, സംഗതി തരക്കേടില്ലാതെ കലാശിച്ചല്ലോ എന്ന് സമാധാനിക്കുന്നവരാണ് സാക്ഷാൽ അമ്മ പുരട്ചിത്തലൈവിയെ നെഞ്ചേറ്റി നടക്കുന്നവരെല്ലാം. അതുകൊണ്ട് ഇമ്മിണി വലിയ പ്രതീക്ഷയും തോളത്തിട്ടുകൊണ്ടാണ് ഈ പക്ഷത്തിന്‍റെ ഇവിടത്തെ ചുറ്റിക്കളികളെല്ലാം.

എന്നിട്ടും പണിപാളിയാലോ എന്ന തലതിരിഞ്ഞ ചിന്ത വേണ്ട എന്ന് അണികൾ ആവതു ആണയിട്ടിട്ടും രണ്ടുപേരുടേയും മുഖത്ത് അൽപ്പം പരുങ്ങൽ ഇല്ലാതില്ല. കാരണം രാജ്യ ഭരണം അന്പേ പരാജയം എന്ന എതിർപക്ഷത്തിന്‍റെ ആരോപണം ഇവിടെ എങ്ങുചെന്നാലും ഛോട്ടാ അഭ്യാസികൾ വരെ വലിയവാ‍യിൽ വിളിച്ചുകൂവുന്നത് കേൾക്കാം. അതിൽ സത്യമില്ലാതില്ലല്ലോ അല്ലേ എന്ന് ജനം പരസ്പരം പിറുപിറുക്കന്നതും കേൾക്കാം. ‘മുതൽ അമച്ചരാവത് തുണൈ മുതൽ അമച്ചരാവത് മക്കൾ പ്രച്ചനൈ എന്ന എന്‍റ് തെരിയുമാ’ എന്നാണത്രേ തമിഴ് ഭാഷയിലുള്ള അവരുടെ എളിയ തെറിവിളി. അല്ലെങ്കിലും ജനത്തിനെ എന്തിനാ വെറുതെ കുറ്റം പറയുന്നത് എന്ന് കാര്യങ്ങൾ ന്യായാന്യായങ്ങൾ നിരത്തി എണ്ണിപ്പറയുന്നവർ പലരും പറഞ്ഞുകേൾക്കുന്നുണ്ട്. ഒടുക്കം ദേണ്ടെ മുങ്ങിമരിച്ചോണ്ടിരുന്ന മീൻ പിടിത്തക്കാരെ രക്ഷിക്കേണ്ടിടത്തുചെന്ന് ചട്ടിയും കലവും തല്ലിപ്പൊട്ടിച്ചെന്നും അവർ ചൂണ്ടിക്കാണിക്കുന്നു.


ഏതായാലും സീൻ അത്ര പോര. സാധാരണ ഗതിയിൽ തമിഴക രാജ്യത്ത് ഏത് ചെറുഅങ്കം നടന്നാലും ഭരണകക്ഷിയാകും ജയിക്കുക. ഇതിന് ഒന്നോ രണ്ടോ അപവാദങ്ങൾ ചൂണ്ടുവിരലിൽ കൊരുത്തു കാണിക്കുന്നവർ പൊതുവിജ്ഞാനം കുറവുള്ളവരാണെന്നു പറയിപ്പിക്കാനാണ് അണ്ണന്‍റെയും തന്പിയുടേയും തീവ്ര ശ്രമം. അതിനു കഴിഞ്ഞില്ലെങ്കിൽ പിന്നെ തലയിൽ മുണ്ടിട്ടുപോലും ഈ സാറന്മാർക്ക് തമിഴകത്ത് ഇറങ്ങി നടക്കാൻ കഴിയില്ലെന്ന വാദത്തിൽ കഴന്പില്ലാതില്ല. അതുകൊണ്ടൊക്കെയാകണം തലയെടുപ്പുള്ള പഴയ പടത്തലവൻ ഇ. മധുസൂദനനെ തന്നെ രംഗത്ത് നിർത്താൻ രണ്ടുപേരും തലപുകയ്ക്കാതിരുന്നത്.

എങ്കിലും തിമുക എന്ന ഡിഎംകെയുടെ ഗുസ്തിവീരൻ മരുതു ഗണേഷിനെ നന്നായി പേടിക്കണം. ആള് തനി ലോക്കലാണ്. ഈ ദേശത്തെ സർവ ഊടുവഴികളും അറിയാവുന്നവൻ. എല്ലാ കൂതറ അടവുകളും വരെ പയറ്റിത്തെളിഞ്ഞവൻ. അതുകൊണ്ട് സാധാരണ ഗതിയിലുള്ള ഒരടവും ഈ ദേഹത്തിന്‍റെ അടുത്ത് വിലപ്പോകില്ലെന്ന് തലൈവർ മുക സ്റ്റാലിന് നന്നായി അറിയാം. ഈ തറക്കാരനെക്കാൾ തറയായി ഇവിടെ ആരും ഉണ്ടാകാൻ പാടില്ല. ജീവൻ കളഞ്ഞ് , ആര് എത്ര കുഴിച്ചാലും ശരി ഗണേഷിനെ തോൽപ്പിക്കാൻ ആർക്കും ആവില്ല മക്കളെ എന്ന് കലാപരിപാടികൾ എല്ലാം കഴിയുന്പോൾ നെഞ്ചുവിരിച്ചുനിന്ന് ഉറക്കെ വിളിച്ചു പറയാൻ കഴിയണം. അതാണ് കുലദൈവം ഉദയസൂര്യനോടുള്ള തലൈവരുടെ പ്രാർഥന. അതിനു കഴിഞ്ഞില്ലെങ്കിൽ കുത്തിയ കുഴിയിൽ അന്ത്യവിശ്രമം കൊള്ളാനാവും തന്‍റെ വിധി എന്ന് പാർട്ടിയുടെ ഈ ‘തുണൈ കലൈഞ്ജർക്ക്’ നല്ല ബോധ്യമുണ്ട്.

പാർട്ടി കോട്ടയിൽ സർവാധികാരിയായി അവരോധിക്കപ്പെട്ടെങ്കിലും പട്ടാഭിഷേകം കേമമാകാൻ ഒരു യുദ്ധം ജയിക്കേണ്ടതുണ്ട്. മാത്രമല്ല, തോൽവി മുതലെടുക്കാൻ ചില പടത്തലവന്മാർ തലപൊക്കാനും വഴിയുണ്ട്. അതുകൊണ്ട് ആവനാഴിയിലെ എല്ലാ ആയുധങ്ങളും പുറത്തെടുത്ത് ആഞ്ഞുവീശിക്കൊണ്ടിരിക്കുകയാണ് ഈ കഷണ്ടിക്കാരൻ. മുടിപോയാൽ പോട്ടെന്നു വയ്ക്കാം. പക്ഷെ അധികാരക്കസേരതന്നെ ലഭിച്ചേക്കാവുന്ന അങ്കംവെട്ടിൽ ജയിച്ചില്ലെങ്കിൽ ഏതൊക്കെ തരത്തിലാണ് വലിയ വില നൽകേണ്ടി വരിക എന്ന് ആസ്ഥാന ജ്യോതിഷന്മാർക്കുപോലും പ്രവചിക്കാൻ കഴിഞ്ഞിട്ടില്ല.

നെയ്യപ്പവും തിന്നാം മുടിയും മിനുക്കാം എന്ന ചിന്തയോടെ ഗോദയിലിറങ്ങി കളിക്കുന്നു എന്നു ഭാവിക്കുന്ന അങ്ങ് മുകളിൽ പിടിയുള്ള വലിയേട്ടന്‍റെ പിള്ളേരുമുണ്ട് ഇവിടെ. കാണാൻ പറ്റുന്ന കാഴ്ചകളും വെട്ടാൻ പറ്റുന്ന കൊന്പുകളും ലാഭം. അങ്കവും കണ്ട് താളിയുമൊടിച്ച് നടക്കുന്പോൾ കൊള്ളാവുന്ന വല്ല പൊറുതിയും ഒത്തുവന്നാൽ ഭാഗ്യം. കുറഞ്ഞപക്ഷം കാമദേവന്മാരായി നടക്കുന്നവർ ചിലർ ഉണ്ടെന്നും ബാന്ധവം ഉറപ്പിച്ചാൽ കിട്ടാൻ സാധ്യതയുള്ളത് പലതുമാണെന്ന് മോഹിപ്പിക്കുകയുമാകാം.

കൊസ്രാക്കൊള്ളികൾ കുറേയെണ്ണമുണ്ട് മെനക്കെടുത്താൻ എന്ന് മേൽപ്പറഞ്ഞ സാറന്മാരെല്ലാം മനസിൽ പിറുപിറുത്തപമാനിക്കുന്നവരടക്കം ആകെ 59 പേരുണ്ട് ഗോദയിൽ. എണ്ണിപ്പെറുക്കി കുറച്ച് അപ്പക്കഷണങ്ങൾ കുട്ടയിലാക്കാൻ ശ്രമിച്ചാലും ഒന്നിനും തങ്ങളുടെ അത്താഴം മുട്ടിക്കാനുള്ള കെൽപ്പില്ല എന്ന് സാറന്മാർക്കെല്ലാം നന്നായി അറിയാം. എങ്കിലും വലിയ മെനക്കേടുതന്നെ എന്ന് പൊതുജനം പറയുന്നത് പൊതുവേയുള്ള സ്വഭാവമാണ്. അതുപക്ഷെ, പൊരുതുന്നവർ പരസ്പരം പറഞ്ഞുകളിക്കാൻ മെനക്കെടാറില്ലല്ലോ.

ജോസി ജോസഫ്