മയങ്ങിവീഴുന്ന യുവത്വം....
മയങ്ങിവീഴുന്ന യുവത്വം....
രാത്രിയിൽ നഗരങ്ങളിൽ സമയം ചെലവഴിക്കുന്ന യുവാക്കൾക്കും കോളജ് വിദ്യാർഥികൾക്കും സ്ഥിരമായി മയക്കുമരുന്ന് എത്തിച്ചിരുന്ന ഒരാളെ മുംബൈ ആന്‍റി നാർക്കോട്ടിക് സെൽ (എഎൻസി) കഴിഞ്ഞ ദിവസം വലയിലാക്കി. സന്ധ്യയാകുന്പോഴാണ് ഈ ലഹരിക്കൂട്ടം നിരത്തിലിറങ്ങുക. കൂടുതൽ പേരും ആഡംബര ബൈക്കുകളുടെ ആരാധകരാണ്.

ലഹരി തലയ്ക്ക് പിടിച്ച് കാട്ടിക്കൂട്ടുന്ന പരാക്രമങ്ങൾ പൊതുജനങ്ങൾക്ക് നിരന്തര ശല്യമായതോടെ നിയമപാലകരും ജാഗരൂകരായി. എംഡി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന മെഫിഡ്രോണ്‍ ആണ് ഈ യുവാക്കൾക്ക് വിതരണം ചെയ്തിരുന്നത്. എഎൻസി യുടെ ബാന്ദ്രാ യൂണിറ്റിന്‍റെ നേതൃത്വത്തിൽ നടത്തിയ അപ്രതീക്ഷിത പരിശോധനയിൽ ഭൂര എന്ന് വിളിക്കുന്ന സർഫരസ് സാബിർ അലി ഖാൻ (32) പിടിയിലാവുകയും ഇയാളിൽ നിന്നും ഒന്നേകാൽ ലക്ഷത്തിലധികം രൂപയുടെ എംഡി കണ്ടെടുക്കുകയും ചെയ്തു. തന്നെ അറസ്റ്റ് ചെയ്യുന്നതിലൂടെ കയ്പേറിയ പരിണിതഫലങ്ങൾ അനുഭവിക്കുമെന്ന് അയാൾ എഎൻസി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി.
മുംബൈയിലെ കുർല, ബാന്ദ്രാ പ്രവിശ്യകളിലെ പ്രധാന മയക്കുമരുന്ന് വിതരണക്കാരനാണ് ഭൂരയെന്നും എഎൻസി വൃത്തങ്ങൾ പറയുന്നു. ബാന്ദ്രാ പ്രദേശത്ത് മയക്കുമരുന്ന് വിൽപ്പന പതിവാക്കിയ സലിം ഷേക്ക് എന്ന യുവാവിനെ ബാന്ദ്രാ പോലീസ് രണ്ടാഴ്ച മുന്പാണ് അറസ്റ്റ് ചെയ്തത്. മ്യാവു മ്യാവു എന്നറിയപ്പെടുന്ന മയക്കുമരുന്ന് തെരുവിൽ വിൽപ്പന നടത്തുന്നതിനിടയിലായിരുന്നു ഇയാൾ ിടിയിലായതെന്ന് പോലീസ് അറിയിച്ചു. പല പേരുകളിലും മയക്കുമരുന്ന് ആവശ്യക്കാർക്ക് ലഭിക്കുന്നുണ്ട്. എം കാറ്റ്, വൈറ്റ് മാജിക് എന്നീ പേരുകൾ അവയിൽ ചിലത് മാത്രം.
ജമ്മു- കാഷ്മീരിലെ സാംബാ ജില്ലയിൽ മൂന്നു യുവാക്കൾ കഴിഞ്ഞ ദിവസം പോലീസ് പിടിയിലായത് മയക്കുമരുന്ന് കടത്തിയതിനാണ്. വിജയപൂരിലെ റെയിൽവേ റോഡിൽ വാഹന പരിശോധനയ്ക്കിടയിലാണ് ദിലീപ് രാജ്, അമിത് ശർമ്മ, സുശീൽകുമാർ എന്നിവർ പോലീസിന്‍റെ കൈകളിൽ അകപ്പെട്ടത്.അഞ്ച് കിലോയോളം കറുപ്പും ഇവരിൽ നിന്നും കണ്ടെത്തി. പുതുവർഷത്തലേന്ന് ജമ്മു പോലീസിന്‍റെ വലയിലായ രണ്ട് ഉത്തർപ്രദേശ് സ്വദേശികളുടെ പക്കലുണ്ടായിരുന്നത് ആയിരത്തിലധികം മയക്കുമരുന്ന് ഗുളികകളുടെ ശേഖരമാണ്.

മയക്കുമരുന്ന് കടത്തുന്നതിൽ വനിതകളും

മുംബൈ പോലീസിലെ എഎൻസി രണ്ടു വനിതകളെ മയക്കുമരുന്ന് വിൽപ്പനയ്ക്കിടയിൽ അറസ്റ്റ് ചെയ്തത് ഇക്കഴിഞ്ഞയാഴ്ചയാണ്. വഡാല ട്രക്ക് ടെർമിനസിൽ ഉപഭോക്താവിനെ കാത്തുനിൽക്കുകയായിരുന്നു മെറി ടെവാർ. ആ പ്രദേശത്ത് മയക്കുമരുന്ന് വിതരണം നടക്കാറുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ അവിടം എഎൻസി യുടെ നിരീക്ഷണത്തിലായിരുന്നു. പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യം തിരിച്ചറിഞ്ഞ മെറി പെട്ടെന്ന് സ്ഥലം കാലിയാക്കാൻ ശ്രമിച്ചു. വനിതാ പോലീസ് അതിവേഗത്തിൽ മെറിയെ പിന്തുടരുകയും നിമിഷങ്ങൾക്കകം കീഴടക്കുകയും ചെയ്തു. മെറിയുടെ കൈവശമുണ്ടായിരുന്ന കറുത്ത പ്ലാസ്റ്റിക് ബാഗിൽ നിന്നും 272 ഗ്രാം ഹെറോയിൻ പിടിച്ചെടുത്തു. ലാലി എന്ന മൊത്തക്കച്ചവടക്കാരിയിൽ നിന്നാണ് താൻ മയക്കുമരുന്ന് വിൽപ്പനയ്ക്കായി വാങ്ങുന്നതെന്ന് മെറി മൊഴി നൽകിയതായി പോലീസ് ചൂണ്ടിക്കാട്ടി. റായ്ചാർ സ്ട്രീറ്റിൽ നിന്നാണ് നസ്രിൻ ഇമാം ഷേക്കി (25) നെ എഎൻസി അറസ്റ്റ് ചെയ്തത്. ലഹരിക്കായി ഉപയോഗിക്കുന്ന നിരവധി ഗുളികകളും കഫ് സിറപ്പുകളും ഇവരിൽ നിന്നും കണ്ടെടുത്തു.


പ്രധാന വിപണി ഗോവ; കേരളവും ലഹരിക്കടിമയാകുന്നോ ?

സഞ്ചാരികളുടെ പറുദീസയായ ഗോവയാണ് മയക്കുമരുന്നുകളുടെ മുഖ്യവിപണികളിലൊന്നായി കണക്കാക്കപ്പെടുന്നത്. ഇക്കഴിഞ്ഞയാഴ്ചയും ഗോവ പോലീസ് മൂന്നു മയക്കുമരുന്ന് കടത്തുകാരെ പിടികൂടി.

മംഗളൂരു, മുംബൈ സ്വദേശികളാണ് ഇവർ. എൽഎസ്ഡി ലിക്വിഡ്, ചരസ്, കഞ്ചാവ് എന്നിവ ഇവരിൽ നിന്നും പിടിച്ചെടുത്തു. അതേ സമയം, കേരളത്തിലും വിവിധയിനം മയക്കുമരുന്നുകളുടെ ആരാധകരുടെ സംഖ്യ വർധിക്കുന്നതായാണ് പറയപ്പെടുന്നത്. മയക്കുമരുന്നുകൾ ഉപയോഗിച്ച്, ലഹരി തലയ്ക്ക് പിടിച്ച്, നടത്തുന്ന കുറ്റകൃത്യങ്ങളും പെരുകുന്നുണ്ട്. അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയ കൊച്ചി വഴിയാണ് കേരളത്തിലേക്ക് മയക്കുമരുന്ന് കാര്യക്ഷമമായി ഇറക്കുമതി ചെയ്യുന്നതെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.

നെടുന്പാശേരി വിമാനത്താവളത്തിൽ നിന്നും കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ കോടികളുടെ കൊക്കെയ്ൻ കടത്താണ് അധികൃതർ തടഞ്ഞത്. വിദേശികൾ ഉൾപ്പെടെയുള്ള കടത്തുകാരെ സന്ദർഭോചിതമായ നീക്കത്തിലൂടെ പിടികൂടാനും സാധിച്ചു. മുതിർന്നവർ വിദേശമദ്യ വിൽപ്പനശാലകളിൽ ക്യൂ നിൽക്കുന്പോൾ പുതിയ തലമുറയിലെ ആവശ്യക്കാരുടെ അടുത്തേക്ക് ലഹരി പദാർഥങ്ങൾ സുലഭമായി എത്തുന്നു. സ്കൂൾ, കോളേജ് വിദ്യാർഥികളുടെ ഇടയിൽ ലഹരിവസ്തുക്കളുടെ ഉപയോഗം കൂടുന്നുവെന്നത് ആശങ്കാജനകമായ സ്ഥിതിവിശേഷമാണ്.
വിദ്യാർഥികളെ ലഹരിക്കെണിയിൽ വീഴ്ത്താൻ തക്കം പാർത്തിരിക്കുന്ന മുട്ടനാടുകളെ യഥാവിധി പ്രതിരോധിച്ചില്ലെങ്കിൽ ഭാവിയിലെ പൗരന്മാരെ വാർത്തെടുക്കാനാവില്ലായെന്നത് സങ്കടകരമായ യാഥാർഥ്യം.

സ്കൂളുകളിൽ സ്റ്റുഡന്‍റ് പോലീസ് കേഡറ്റിന്‍റെയും നാഷണൽ സർവീസ് സ്കീം യൂണിറ്റുകളുടെയും പ്രവർത്തനം ഒരു പരിധി വരെ വിദ്യാർഥികളിൽ ലഹരിവിരുദ്ധ ബോധവത്കരണത്തിന് സഹായകമാകുന്നു.

വിമുക്തി എന്ന പേരിൽ എക്സൈസും ലഹരിവിരുദ്ധ പ്രവർത്തനങ്ങളുമായി വിദ്യാർഥികൾക്കൊപ്പമുണ്ട്. എന്നാൽ, പൂർണ്ണമായും ഇതൊക്കെ ഫലപ്രദമാകുന്നോ എന്നതിൽ ഇനിയും സംശയം ബാക്കി.

സ്കൂൾ അധികൃതരും അധ്യാപകരും മാത്രമല്ല, രക്ഷിതാക്കളും ക്രിയാത്മകമായി ചിന്തിക്കുകയും ഒരേ ലക്ഷ്യത്തോടെ പ്രവർത്തിക്കുകയും ചെയ്താലേ ഇളംതലമുറക്കാരെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനാവുകയുള്ളൂ.

ഗിരീഷ് പരുത്തിമഠം