നാടകവീട്; സംവിധാനം: മകൾ, അഭിനയം: അമ്മ, കലാസംവിധാനം: മകൻ
നാടകവീട്; സംവിധാനം: മകൾ, അഭിനയം: അമ്മ, കലാസംവിധാനം: മകൻ
രചനയും സംവിധാനവും മകൾ, അഭിനയിക്കുന്നത് അമ്മ, അഭിനയത്തിനൊപ്പം കലാസംവിധാനം നിർവഹിക്കുന്നത് മകൻ...കണ്ണൂർ അഴീക്കോട് വൻകുളത്തുവയലിലെ ഈ നാടക വീട് യാത്ര തുടങ്ങിയിട്ട് വർഷങ്ങളായി. കലാമണ്ഡലം ഷീലയ്ക്കൊപ്പം മക്കളായ നടരാജ മിനിഷയും ഷിജിലും അംഗമായ നാടകവീട് ഇതിനകം കേരളത്തിലും പുറത്തുമായി ആയിരത്തോളം വേദികൾ പിന്നിട്ടുകഴിഞ്ഞു. കർട്ടന് പിന്നിൽ ഇവർ അമ്മയും മക്കളുമാണെങ്കിൽ കർട്ടൻ ഉയരുന്പോൾ മകൾ അമ്മയെ തല്ലുന്ന നാത്തൂനായി മാറും. മകൻ സഹോദരനും ചിലപ്പോൾ ഭർത്താവുമായി മാറിയേക്കാം. അഴീക്കോട് നടരാജ മണ്ഡപത്തിലെ നാടകവീട്ടിലെ അംഗങ്ങൾക്ക് കല ജീവിതം തന്നെയാണ്. അവരുടെ കടാങ്കോട്ട് മാക്കം പുതിയ ഭഗവതി എന്ന നാടകം കേരളത്തിലെ ഉത്സവ പറന്പുകൾ കീഴടക്കിയിരിക്കുകയാണ്. ഇതിന്‍റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് മകൾ മിനിഷയും മുഖ്യകഥാപാത്രമായ കടാങ്കോട്ട് മാക്കം ഭഗവതിയെ അവതരിപ്പിച്ചിരിക്കുന്നത് കലാമണ്ഡലം ഷീലയാണ്. അഭിനയത്തിന് പുറമെ നാടകത്തിന്‍റെ നൃത്താവിഷ്കാരം ഷീല നിർവഹിച്ചപ്പോൾ കലാസംവിധാനം നിർവഹിക്കുന്നത് മകൻ ഷിജിലാണ്.

കർട്ടനു പിന്നിൽ...

വിവാഹത്തിനു മുന്പ് നൃത്തവേദികളിൽ സജീവമായിരുന്നു കലാമണ്ഡലം ഷീല കോയോൻ. അനിൽകുമാറുമായുള്ള വിവാഹത്തിനു ശേഷവും നൃത്ത വേദികളിൽ ആ സജീവത തുടർന്നു. ഷീല അഞ്ചു വയസ് മുതൽ തന്നെ നൃത്തം അഭ്യസിച്ചിരുന്നെന്ന് മനസിലാക്കിയ ഭർത്താവ് അനിൽ ഷീലയുടെ നൃത്തത്തോടുള്ള അടങ്ങാത്ത അഭിനിവേശം കാരണം കേരള കലാമണ്ഡലം ചെറുതുരുത്തിയിൽ നൃത്തം പഠിക്കാനയച്ചു. കൂലിപ്പണിയെടുത്തായിരുന്നു ഷീലയുടെ നൃത്തപഠനം അനിൽ പൂർത്തിയാക്കിയത്. കലാമണ്ഡലത്തിലെ പഠനത്തിനുശേഷം വീടിനടുത്തുള്ള കുട്ടികളെ വീട്ടിൽ വച്ച് നൃത്തം പഠിപ്പിക്കുവാൻ തുടങ്ങി. ഇക്കാലയളവിൽ അനി-ഷീല ദന്പതികൾക്ക് രണ്ട് കുട്ടികൾ ജനിച്ചു; മിനിഷയും ഷിജിലും.

കുട്ടികളെ നോക്കലും ജീവിത തിരക്കും ഏറിയപ്പോൾ എവിടെയോ വച്ച് ഷീലയ്ക്ക് തന്‍റെ ചിലങ്ക അഴിച്ചുവയ്ക്കേണ്ടിവന്നു. പിന്നീട് കുട്ടികളുടെ കാര്യത്തിൽ മാത്രമായി ശ്രദ്ധ, നൃത്തമെന്നത് മകളിലേക്കും മകനിലേക്കും മാത്രമായി ഒതുങ്ങി.

സ്കൂൾ പഠനകാലത്ത് കലാരംഗത്ത് മികവ് പുലർത്തിയ അമ്മയെപ്പോലെ തന്നെ മകൾ മിനിഷയും സംസ്ഥാനതല സ്കൂൾ യുവജനോത്സവത്തിൽ കഥകളിയിൽ എ ഗ്രേഡ് വാങ്ങി.അതുപോലെ തന്നെ ഭരതനാട്യം, കേരളനടനം, മോഹിനിയാട്ടം, നാടോടി നൃത്തം തുടങ്ങിയവയിലും ഒരുപാട് സമ്മാനങ്ങൾ മിനിഷയ്ക്കു ലഭിച്ചു. നന്നായി ചിത്രം വരയ്ക്കുന്ന മകൻ ഷിജിലിന്‍റെ ജീവിതം കലാകാരനായി തന്നെയായിരുന്നു.

സന്തോഷം നിറഞ്ഞ കുടുംബജീവിതം മുന്നോട്ട് നയിക്കുന്നതിനിടയിലാണ് ഷീലയുടെ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തിക്കൊണ്ട് വിധിയുടെ വിളയാട്ടമുണ്ടായത്. 2007 ജൂലൈ മൂന്നിന് കണ്ണൂർ വാരത്ത് വച്ചുണ്ടായ റോഡപകടത്തിൽ അനിൽ അവരെ വിട്ടുപിരിയുകയായിരുന്നു.

പിന്നീട് മക്കളെ വളർത്താനും പഠിപ്പിക്കാനും ഷീല വളരെയധികം ബുദ്ധിമുട്ടി. ഒരു ജോലിക്കുവേണ്ടി പലരുടെയും വാതിലിൽമുട്ടി. പലയിടത്തും അവഗണിക്കപ്പെട്ടപ്പോഴും മാന്യമായി ജീവിക്കണമെന്ന വാശി, അവസാനം വീട് വീടാന്തരം സാധനങ്ങൾ വിറ്റഴിക്കപ്പെടുന്ന ഒരു കന്പനിയിലെത്തിച്ചു. ആരോരും തുണയില്ലാത്ത ഷീലയ്ക്ക് ഈ കന്പനിയിലെ ജോലി ജീവിതത്തിൽ താത്കാലിക ആശ്വാസമായെങ്കിലും ജോലിയിൽനിന്ന് ലഭിക്കുന്ന വരുമാനം ഒന്നിനും തികയുന്നില്ലെന്ന് വന്നപ്പോൾ മറ്റുള്ള തൊഴിലുകളിലേക്ക് അന്വേഷണമാരംഭിച്ചു. ആയിടയ്ക്കാണ് കണ്ണൂരിലെ പ്രശസ്തമായ നാടക ട്രൂപ്പായ നടനകലാക്ഷേത്രത്തിൽ നൃത്തം ചെയ്യാനും ചെറിയ വേഷങ്ങൾ ചെയ്യാനും ആളുകളെ ആവശ്യമുണ്ടെന്നറിഞ്ഞത്.


ജീവിത മാർഗമായി സ്വീകരിച്ച നാടകത്തിൽ അഭിനയിക്കുന്പോഴും സാന്പത്തിക ബുദ്ധിമുട്ട് ഷീലയുടെ ജീവിതത്തെ വല്ലാതെ പിടിച്ചുലച്ചുകൊണ്ടിരുന്നു. മക്കളുടെ വദ്യാഭ്യാസ ചെലവും മറ്റ് ജീവിത ചെലവുകളും വർധിച്ച സാഹചര്യത്തിലാണ് സ്വന്തമായി ഒരു നൃത്തവിദ്യാലയം എന്ന ആശയം ഉദിക്കുന്നത്. അങ്ങനെയാണ് നടരാജ നൃത്തമണ്ഡപത്തിന്‍റെ ജനനം. കണ്ണൂർ അഴീക്കോട് വൻകുളത്ത് വയലിൽ പരിമിതമായ സൗകര്യങ്ങളോടു കൂടി നടരാജനൃത്തമണ്ഡപം ആരംഭിച്ചു. ഇതിലൂടെയായിരുന്നു നാടക ട്രൂപ്പിലേക്കുള്ള തുടക്കം.

നാടക ട്രൂപ്പിലേക്ക്...

ജീവിതം കലയ്ക്ക് വേണ്ടി ഉഴിഞ്ഞുവയ്ക്കപ്പെട്ടവരുടെ ലോകത്ത് എത്തിയപ്പോൾ തന്‍റെ കൂടെ നിന്നവരെ ഒപ്പം കൂട്ടിയാണ് ഷീല സ്വന്തമായി ഒരു നാടക കന്പനി ആരംഭിച്ചത്. അഴീക്കോട് നടരാജമണ്ഡപത്തിന്‍റെ ബാനറിൽ ഇന്ന് കേരളത്തിനകത്തും പുറത്തുമായി നിരവധി വേദികളിൽ പുണ്യപുരാണ നൃത്ത സംഗീത നാടകങ്ങൾ അവതരിപ്പിച്ചുവരുന്നു. കടാങ്കോട്ട് മാക്കം ഭഗവതി, വീരചാമുണ്ഡി, ദുദ്രേതിഹാസം തുടങ്ങിയ നാടകങ്ങളൊക്കെ ഉദാഹരണങ്ങളാണ്.നാടകത്തിന്‍റെയൊപ്പം നൃത്താവിഷ്കാരം നിർവഹിച്ചിരിക്കുന്നത് ഷീലയും ചില നാടകങ്ങളുടെ രചനയും സംവിധാനവും ചെയ്തിരിക്കുന്നത് മകൾ മിനിഷയുമാണ്. മികച്ച ഒരു അഭിനേത്രി കൂടിയാണ് മിനിഷ. നാടകങ്ങളുടെ കലാസംവിധാനം നിർവഹിക്കുന്നത് മകൻ ഷിജിലുമാണ്.

2008 ലാണ് നാടക ട്രൂപ്പ് ഉണ്ടാക്കിയത്. 25 ഓളം ആളുകൾ ഇപ്പോൾ ട്രൂപ്പിലുണ്ട്. കേരളത്തിന് അകത്തും പുറത്തുമായി ആയിരത്തോളം സ്റ്റേജുകളിൽ ഇതിനകം നാടകം അവതരിപ്പിച്ചുകഴിഞ്ഞു. ബംഗളൂരുവിലും നാടകം അവതരിപ്പിച്ചു. വിദേശത്തേക്ക് ഇവരുടെ നാടക ട്രൂപ്പിന് ക്ഷണം ലഭിച്ചുകഴിഞ്ഞിട്ടുണ്ട്. തലശേരി, കണ്ണപുരം എന്നിവിടങ്ങളിൽ നിന്നുള്ള കലാകാരൻമാരാണ് നാടകത്തിൽ അഭിനയിക്കുന്നവർ ഏറെയും. ആന്ത്രോപ്പോളജിയിൽ ബിരുദാനന്തരബിരുദം നേടിയ മിനിഷ നിരവധി നാടകങ്ങളുടെ രചനയിലാണ് ഇപ്പോൾ. മെക്കാനിക്കൽ എൻജിനിയറിംഗ് പഠനത്തിനു ശേഷം നിഖിൽ ഇപ്പോൾ പാനൂർ കല്ലിക്കണ്ടി കോളജിൽ ഡിഗ്രി പഠിക്കുന്നു. നാടകത്തിനു പുറമേ നൃത്ത അധ്യാപികമാരാണ് അമ്മയും മകളും.

കടാങ്കോട്ട് മാക്കം ഭഗവതി

അഴീക്കോട് നടരാജ മണ്ഡപ നാടക ട്രൂപ്പിന്‍റെ ബാനറിൽ കളിക്കുന്ന കടാങ്കോട്ട് മാക്കം ഭഗവതി എന്ന നാടകം കലാമണ്ഡലം ഷീലയ്ക്കും കുട്ടികൾക്കും വെറും നാടകം മാത്രം അല്ല. അത് ഇവരുടെ ജീവിതം തന്നെയാണ്. പ്രതിസന്ധികൾക്കിടയിൽ കൂടെ നിന്നവരെ ഒപ്പം ചേർത്താണ് ഇവർ നാടക ട്രൂപ്പ് തുടങ്ങിയത്. അവർ തന്നെയാണ് നാടകത്തിൽ അഭിനയിക്കുന്നത്.

അമ്മയും മക്കളും മാത്രമല്ല കടാങ്കോട്ട് മാക്കത്തിൽ അഭിനയിക്കുന്നത്. കടാങ്കോട്ട് മാക്കം പുതിയ ഭഗവതി നാടകത്തിൽ കുഞ്ഞുമാക്കമായും മാക്കത്തിന്‍റെ മകളായും ശ്രീക്കുട്ടി അഭിനയിക്കുന്പോൾ, അച്ഛൻ അഴീക്കോട് സ്വദേശി മാവിലാൻ രഞ്ചിത്ത് ശിവനായി അഭിനയിക്കുന്നു. ഷീലയുടെ ഭർത്താവ് അനിലിന്‍റെ സഹോദരൻ രൂപേഷ് മാട്ടൂൽ മാക്കത്തിന്‍റെ ആങ്ങളയായി അഭിനയിക്കുന്നു. കലാമണ്ഡലം ഷീലയുടെ ശിഷ്യകളായ ശ്രീയുക്ത, പവനൻ, ദിയാ രമേശ് എന്നിവരും നാടകത്തിൽ അഭിനയിക്കുന്നു. നീർക്കടവ് സ്വദേശിനി മയൂരിയാണ് ഹാസ്യം ചെയ്യുന്നത്.തലശേരി സ്വദേശി പ്രേമ നാണുവാണ് മാക്കത്തിന്‍റെ മൂത്ത നാത്തൂൻ ആയി അഭിനയിക്കുന്നത്.
ഷീലയുടെ മകൾ മാക്കത്തിന്‍റെ നാത്തൂൻ ആയി അഭിനയിക്കുന്നുണ്ട്. അഴീക്കോട് സ്വദേശി മമ്മൂഞ്ഞിയും നാടകത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. ശേഖർജി അഴീക്കോടാണ് നാടകത്തിന്‍റെ രചന നിർവഹിച്ചിരിക്കുന്നത്.

റെനീഷ് മാത്യു