സത്താര്‍ ഇനിയുമകലെ....
സത്താര്‍ ഇനിയുമകലെ....
കേരളക്കരയിലാകെ കോളിളക്കം സൃഷ്ടിച്ച റേഡിയോ ജോക്കി രാജേഷിന്‍റെ കൊലപാതക കേസിലെ പ്രതികൾ മിക്കവരും പോലീസിന്‍റെ പിടിയിലായി. കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്ത അലി ഭായിയും അപ്പുണ്ണിയും ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്. പക്ഷെ മുഖ്യപ്രതിയും ആസൂത്രകനുമായ അബ്ദുൾ സത്താർ ഇനിയും അകലെയാണ്. പെട്ടെന്നുതന്നെ സത്താറിനെ നാട്ടിലെത്തിക്കാൻ കഴിയുമെന്ന് പോലീസ് പറയുന്നുണ്ടെങ്കിലും കടന്പകളേറെയാണ്.

ഖത്തറിൽ കഴിയുന്ന അബ്ദുൾ സത്താറിന്‍റെ വിസ റദ്ദാക്കി നാട്ടിലെത്തിയ്ക്കാനുള്ള കേരളാ പോലീസിന്‍റെ ശ്രമങ്ങൾക്ക് വിലങ്ങു തടിയായി മാറിയിരിക്കുന്നത് ഖത്തറിലെ യാത്രാവിലക്ക് നടപടി ക്രമങ്ങളാണ്. സാന്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് അബ്ദുൾ സത്താറിന് യാത്രാവിലക്ക് ഉള്ളതിനാൽ യാത്രാവിലക്ക് റദ്ദാക്കി വേണം നാട്ടിലെത്തിക്കാൻ. സത്താറിനെ നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ ഉൗർജിതമാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് അയച്ച കത്തിന്‍റെയും റിപ്പോർട്ടിന്‍റെയും അടിസ്ഥാനത്തിൽ വിദേശകാര്യ മന്ത്രാലയം ഖത്തർ ഗവണ്‍മെന്‍റുമായി നടപടികൾ ആരംഭിച്ചുവെന്നാണ് പോലീസ് വൃത്തങ്ങൾ നൽകുന്ന വിവരം.

മുൻ റേഡിയോ ജോക്കിയും നാടൻപാട്ട് കലാകാരനുമായിരുന്ന രാജേഷ് അബ്ദുൾ സത്താറിന്‍റെ ഭാര്യയുമായി ഖത്തറിൽ വച്ചുണ്ടായ സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴിമാറിയതാണ് എല്ലാ പ്രശ്നങ്ങൾക്കും തുടക്കമായത്. സത്താറും അദ്ദേഹത്തിന്‍റെ ഭാര്യയും തമ്മിൽ ദാന്പത്യ പ്രശ്നങ്ങൾ ഉടലെടുത്തിരുന്നു. ഇതേ തുടർന്ന് രാജേഷിന് സത്താർ പല തവണ താക്കീത് നൽകിയിരുന്നു. ഖത്തറിൽ വച്ച് ഈ വിഷയത്തിൽ രാജേഷിനെതിരെ സത്താർ കേസ് കൊടുത്തതിനെ തുടർന്ന് രാജേഷിനെ നാട്ടിലേക്ക് പറഞ്ഞ് വിട്ടിരുന്നു. നാട്ടിലെത്തിയ ശേഷവും രാജേഷും സത്താറിന്‍റെ ഭാര്യയും തമ്മിൽ വീണ്ടും ഫോണ്‍ മുഖേനയും വാട്ട്സ് ആപ്പ് മുഖേനയും ബന്ധം തുടർന്നതിനെ തുടർന്ന് ദാന്പത്യ ജീവിതത്തിൽ വീണ്ടും പ്രശ്നങ്ങൾ ഉണ്ടാകുകയും ഒടുവിൽ സത്താറിനെ ഭാര്യ ഉപേക്ഷിക്കുകയും വിവാഹമോചനം തേടുകയും ചെയ്തിരുന്നു. തന്‍റെ കുടുംബ ജീവിതം താറുമാറാക്കിയ രാജേഷിനോട് പകരം വീട്ടാനായാണ് സത്താറിന്‍റെ നേതൃത്വത്തിൽ ഗൂഢാലോചന നടത്തി രാജേഷിനെ കൊലപ്പെടുത്തിയത്. സത്താർ ഇതിനായി തന്‍റെ വിശ്വസ്തനും ഖത്തറിൽ ജോലി നോക്കുന്ന ഓച്ചിറ സ്വദേശിയുമായ അലിഭായി എന്ന് വിളിക്കുന്ന സാലിഹിന്‍റെ സഹായം തേടുകയും കൊലപാതകത്തിന് സഹായത്തിനായി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അപ്പുണ്ണിയെയും തൻസീറിനെയും ഒപ്പം കൂട്ടുകയുമായിരുന്നു. കൊലപാതകം നടത്താനായി സാലിഹ് ഖത്തറിൽ നിന്നും വിമാന മാർഗം കേരളത്തിലെത്തുകയും കൃത്യം നടത്തിയ ശേഷം വിദേശത്തേക്ക് കടന്നു കളയുകയുമായിരുന്നു.

ഇക്കഴിഞ്ഞ മാർച്ച് 26 പുലർച്ചെ ഒന്നര മണിയോടെയാണ് മടവൂർ ജംഗ്ഷനിലെ രാജേഷിന്‍റെ സ്റ്റുഡിയോവിൽ വച്ച അലിഭായിയുടെ നേതൃത്വത്തിലുള്ള ് അക്രമി സംഘം രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയത്. കൊല്ലത്ത് പ്രോഗ്രാം കഴിഞ്ഞ് റെക്കോർഡിംഗ് സ്റ്റുഡിയോയിലിരുന്ന് ഫോണ്‍ ചെയ്യവെയാണ് അലിഭായിയുടെ നേതൃത്വത്തിലുള്ള കൊലയാളി സംഘം രാജേഷിനെ വെട്ടി വീഴ്ത്തിയത്. രാജേഷിനോടൊപ്പമുണ്ടായിരുന്ന സുഹൃത്ത് കുട്ടനും വെട്ടേറ്റിരുന്നു. വെട്ടു കൊണ്ട് കുട്ടൻ ഓടി നാട്ടുകാരെ കൂട്ടി എത്തിയപ്പോഴേക്കും അക്രമി സംഘം രക്ഷപ്പെട്ടിരുന്നു. മാരുതി സ്വിഫ്ട് കാറിലെത്തിയ അക്രമി സംഘമാണ് രാജേഷിനെ വെട്ടിപ്പരിക്കേൽപ്പിച്ചതെന്ന് മാത്രമെ കുട്ടന് അറിവുണ്ടായിരുന്നുള്ളു. രാജേഷിനെ നാട്ടുകാരും പോലീസും ചേർന്ന് പാരിപ്പള്ളിയിലെ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും രാജേഷ് മരണമടഞ്ഞിരുന്നു. കൊലപാതകത്തിന് പിന്നിൽ ആരാണെന്ന് ആർക്കും ഒരു വിവരവുമില്ലായിരുന്നു. പോലീസ് ശാസ്ത്രീയ തെളിവുകളുടെയും സിസിടിവി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണമാണ് അബ്ദുൾ സത്താറിലേക്ക് വിരൽ ചൂണ്ടിയത്.


രാജേഷിന്‍റെ മൊബൈൽ ഫോണ്‍ വിവരങ്ങൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സത്താറിന്‍റെ ഭാര്യയും രാജേഷും തമ്മിലുള്ള ബന്ധത്തിന്‍റെ ചുരുൾ അഴിഞ്ഞത്. പോലീസ് സംഘം സത്താറിന്‍റെ ഭാര്യയുമായി മൊബൈൽ ഫോണിൽ ബന്ധപ്പെട്ട് സംസാരിച്ചതോടെയാണ് സത്താറിനെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസിന് ലഭിച്ചത്. തിരുവനന്തപുരം റൂറൽ എസ്പി അശോക് കുമാറിന്‍റെ മേൽനോട്ടത്തിൽ ആറ്റിങ്ങൽ ഡിവൈഎസ്പി അനിൽകുമാർ, സിഐമാരായ വി.എസ്.പ്രദീപ് കുമാർ, രമേശ് കുമാർ, എം.അനിൽകുമാർ ഷാഡോ പോലീസ് ഉൾപ്പെടെയുള്ള അന്വേഷണ സംഘത്തെ രൂപീകരിച്ച് പോലീസ് നടത്തിയ അന്വേഷണമാണ് കൊലപാതകം നടത്തിയ ശേഷം വിദേശത്തേക്ക് കടന്ന അലിഭായിയെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യാനും കൂട്ടുപ്രതികളെ പിടികൂടാനും സാധിച്ചത്.

കൊലയാളി സംഘം എത്തിയ കാർ വാടകയ്ക്ക് എടുത്തതാണെന്ന് മനസ്സിലാക്കിയ അന്വേഷണ സംഘം കാറിന്‍റെ ഉടമയെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചന പുറത്തായത്. കായംകുളത്തെ നിരവധി കേസുകളിൽ പ്രതിയായ അപ്പുണ്ണിയെക്കുറിച്ചും തൻസീറിനെക്കുറിച്ചും വിവരം ലഭിച്ചു. അലിഭായിയുടെ യാത്രയും പോലീസ് വിശദമായി പരിശോധിച്ചു. കാറിന്‍റെ ഉടമ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തൻസീറീനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്ത് നടത്തിയ ചോദ്യം ചെയ്യലിലാണ് അലിഭായിയുടെയും അപ്പുണ്ണിയുടെയും പങ്ക് വ്യക്തമായത്. പ്രതികൾക്ക് ആയുധങ്ങൾ എത്തിക്കാനും സാന്പത്തിക ഇടപാടുകൾക്ക് സഹായം നൽകുകയും ചെയ്ത രണ്ട് പേരെ പോലീസ് സംഘം അറസ്റ്റ് ചെയ്തിരുന്നു. തൻസീറിൽ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ അലിഭായി എന്ന സാലിഹിന്‍റെ വിസ റദ്ദാക്കാനും നാട്ടിലേക്ക് അയയ്ക്കാനും പോലീസ് സംഘം ഇന്‍റർപോളിന്‍റെയും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‍റെയും സഹായം തേടി. ഇതേ തുടർന്ന് സാലിഹിനെ കേരളത്തിലേക്ക് അയച്ചു. തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ച് സാലിഹിനെ പോലീസ് സംഘം അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിൽ ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന അപ്പുണ്ണിയെയും അടുത്ത ദിവസം അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. അപ്പുണ്ണിയ.ുടെ കാമുകിയുടെ മൊബൈൽ ഫോണ്‍കോൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് എറണാകുളം സ്വദേശിനിയായ കാമുകി അറസ്റ്റിലായത്. അപ്പുണ്ണിക്ക് ഒളിവിൽ കഴിയാൻ വേണ്ട സഹായങ്ങൾ ചെയ്ത് കൊടുത്ത അപ്പുണ്ണിയുടെ സഹോദരീഭർത്താവിനെയും പോലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികളെ കൃത്യം നടന്ന മടവൂരിലും ആയുധങ്ങൾ ഉപേക്ഷിച്ച കരുനാഗപ്പള്ളിയിലും എത്തിച്ച് പോലീസ് സംഘം തെളിവെടുപ്പ് നടത്തി.

അലിഭായിയെ വിശദമായി നടത്തിയ ചോദ്യം ചെയ്യലിലാണ് അബ്ദുൾ സത്താറാണ് രാജേഷിന്‍റെ കൊലപാതകം ആസൂത്രണം ചെയ്തതെന്ന് വെളിപ്പെടുത്തിയത്. സത്താറിന്‍റെ ബിസിനസ് പങ്കാളിയാക്കാമെന്നും ഫ്രീ വിസയും താമസ സൗകര്യവും നൽകാമെന്നും സത്താർ തനിക്ക് വാഗ്ദാനം നൽകിയിരുന്നുവെന്ന് അലിഭായിയും വെളിപ്പെടുത്തിയിരുന്നു. അപ്പുണ്ണിക്ക് വിദേശത്ത് നല്ല ജോലിയും ഫ്രീ വിസയും നൽകാമെന്ന് വാഗ്ദാനം ചെയ്യുകയും ഒരു ലക്ഷം രൂപ നൽകിയെന്നും പ്രതികൾ പോലീസിനോട് സമ്മതിച്ചിരുന്നു. ഒരു തുന്പുമില്ലാതിരുന്ന കേസ് തെളിയിക്കാനായത് ജില്ല പോലീസ് നേതൃത്വത്തിന് അഭിമാനിക്കാൻ വക നൽകുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട പ്രതികളുടെ തിരിച്ചറിയൽ പരേഡ് പോലീസ് നടത്തിയിരുന്നു. അബ്ദുൾ സത്താർ ഒഴികെയുള്ള മുഴുവൻ പ്രതികളും അറസ്റ്റിലായത് അന്വേഷണ സംഘത്തിന് വലിയ മൈലേജ് ലഭിക്കാൻ ഇടയാകുകയായിരുന്നു.

എം.സുരേഷ് ബാബു