Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ലിന്റോയുടെ തിരോധാനവും മരണവും
എസ്. സുരേന്ദ്രൻ
ജില്ലാ പോലീസ് ചീഫ്, എറണാകുളം
മധുവിനെ മരിച്ച നിലയിൽ കാണപ്പെട്ട സ്ഥലത്ത് രാവിലെ ലിന്റോ ചുറ്റിത്തിരിഞ്ഞു നടക്കുന്നത് കണ്ടെന്നുള്ള മധുവിന്റെ സഹോദരിയുടെ മൊഴി പോലീസിനു ലിന്റോയ്ക്ക് മേലുള്ള സംശയം വർധിപ്പിച്ചു. ലിന്റോയുടെ മൊഴികളിൽ പലതും ചിലപ്പോഴൊക്കെ പരസ്പര ബന്ധമില്ലാത്തതും യുക്തിക്കു നിരക്കാത്തതുമായി പോലീസ് വിലയിരുത്തി. നുണപരിശോധനയ്ക്ക് ലിന്റോ ഒഴികെ നോട്ടീസ് കൈപ്പറ്റി. ബാക്കിയുള്ളവർ കോടതിയിലെത്തി സമ്മതമറിയിച്ചു. എന്നാൽ കോടതിയിൽ ഹാജാരാകാൻ ലിന്റോയോട് ആവശ്യപ്പെട്ട തീയതിക്ക് രണ്ടു ദിവസം മുന്‍പേ അയാൾ അപ്രത്യക്ഷനായി.
മധുവിന്റെ മരണവും ലിന്റോയുടെ തിരോധാനവും ജനങ്ങളിൽ ആശങ്കയും ഭീതിയും പടർത്തി. നാട്ടുകാർ പൗരസമിതിയുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി. മധുവിനെ കൊലപ്പെടുത്തിയ ശേഷം ലിന്റോ നാടു കടന്നതാണെന്നു നാട്ടിലാകെ വാർത്ത പരന്നു. അവസാനമായി ലിന്റോയുടെ മൊബൈൽ ഫോണ്‍ ടവർ ലൊക്കേഷൻ പോലീസിനു ലഭിച്ചത് ആലപ്പുഴ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപമായിരുന്നു. അതിനാൽ ലിന്റോ നാടു കടന്നതാകാമെന്ന സംശയത്തിൽ അന്വേഷണം അയൽ ജില്ലകളിലേക്കും വ്യാപിപ്പിച്ചു. കൊലയാളി സ്വയം സൃഷ്ടിച്ച മറവിൽ സുരക്ഷിതനായി ഒളിഞ്ഞിരുന്ന് കാര്യങ്ങൾ വിലയിരുത്തുന്നതായി പോലീസ് ഉറപ്പിച്ചു. പക്ഷേ, അത് ആരാണെന്നോ അവരിലേക്ക് എത്തിച്ചേരുന്നതിനോ സഹായകമായ ഒന്നുംതന്നെ ലഭിച്ചില്ല. അതിസമർഥനും തന്ത്രശാലിയുമായ കൊലയാളിയുടെ പദ്ധതികൾ അനുസരിച്ച് കാര്യങ്ങൾ മുന്നോട്ടു പോയി. അഴിക്കാൻ ശ്രമിക്കുന്തോറും കൂടുതൽ സങ്കീർണമാകുന്ന ഊരാക്കുടുക്കിലേക്ക് എന്ന പോലെ കാര്യങ്ങൾ നീങ്ങി.
അങ്ങനെയിരിക്കെ മൂന്നു മാസങ്ങൾക്കുശേഷം ഒരു ദിവസം അന്പലപ്പുഴയ്ക്ക് അടുത്തുള്ള തകഴി റെയിൽവേ ട്രാക്കിന്റെ സമീപമുള്ള കുറ്റിക്കാട്ടിൽ ഒരു അജ്ഞാതന്റെ അസ്ഥികൂടം കിടക്കുന്നതായി കണ്ട റെയിൽവേ ജീവനക്കാർ അന്പലപ്പുഴ പോലീസിനെ വിവരം അറിയിച്ചു. പോലീസെത്തി പരിശോധിച്ചപ്പോൾ അസ്ഥികൂടത്തിൽ കാണപ്പെട്ട ജീൻസിന്റെ പോക്കറ്റിൽനിന്ന് ഒരു ഐഡി കാർഡ് ലഭിച്ചു. അസ്ഥികൂടത്തിന് ആഴ്ചകൾ പഴക്കമുണ്ടായിരുന്നു. നിയമ നടപടികൾക്കു ശേഷം പോലീസ് അസ്ഥികൂടം വൈദ്യപരിശോധനയ്ക്കു അയച്ചു. അസ്ഥികൂടത്തിൽനിന്നും ലഭിച്ച ഐഡി കാർഡ് വർഗീസ് ജോസഫ് എന്ന പേരിലുള്ള ആളുടേതായിരുന്നു. ഈ വിവരം ജില്ലയിലെ മുഴുവൻ പോലീസ് സ്റ്റേഷനുകളിലേക്കു കൈമാറിയ ശേഷം ഐഡി കാർഡിൽ കണ്ട അഡ്രസിലുള്ള ആളെ തിരക്കി പോലീസ് എടത്വയിലേക്കും പോയി. ഐഡി കാർഡിൽ കണ്ട വർഗീസ് ജോസഫ് എന്നയാൾ രണ്ടു മാസങ്ങൾക്കു മുന്‍പ് എടത്വയിൽനിന്നു കാണാതായ ലിന്റോ ആണെന്നും അയാളുടെ യഥാർഥ നാമം വർഗീസ് ജോസഫ് എന്നാണെന്നും സ്ഥിരീകരിച്ചു. അസ്ഥികൂടം ലിന്റോയുടേതു തന്നെയാണെന്ന് ഉറപ്പിക്കാനായി പോലീസ് ഡിഎൻഎ ടെസ്റ്റ് പോലെയുള്ള ശാസ്ത്രീയ പരിശോധനകൾക്ക് നടപടികൾ സ്വീകരിച്ചു. പരിശോധന ഫലത്തിൽ അസ്ഥികൂടം കാണാതായ ലിന്റോയുടേതാണെന്നു വ്യക്തമായി.
ലിന്റോയുടെ അസ്വാഭാവിക മരണവും മധുവിന്റെ കൊലപാതകവും തമ്മിൽ എന്തെങ്കിലും തരത്തിൽ ബന്ധമുണ്ടോയെന്നും മധുവിനെ കൊലപ്പെടുത്തിയ ശേഷം ലിന്റോ ആത്മഹത്യ ചെയ്തതാണോ എന്നും അതോ ഇരുവരേയും കൊലപ്പെടുത്തിയത് മറ്റാരെങ്കിലുമാണോയെന്നും അന്വേഷിക്കുന്നതിനായി ഇത്തരം കേസുകൾ കണ്ടുപിടിക്കുന്നതിൽ വിദഗ്ധരായ പോലീസുകാരെ തെരഞ്ഞെടുത്ത് പുതിയ അന്വേഷണ സംഘത്തിനു രൂപം നല്കി. കേസിന്റെ പുരോഗതി ഞാൻ നേരിട്ടു വിലയിരുത്തുകയും അന്വേഷണ സംഘത്തിനു വേണ്ട നിർദേശം നല്‍കുകയും ചെയ്തു.
17 തവണ ദൃശ്യം കണ്ടശേഷം കൊലപാതകം
തന്ത്രപരമായ അന്വേഷണങ്ങൾക്കും സൂക്ഷ്മ പരിശോധനകൾക്കും ഒടുവിൽ പലതായി കീറിപ്പോയ ഒരു ചിത്രം കൂട്ടിയോജിപ്പിക്കുന്ന പോലെ സംഭവങ്ങൾ ആദ്യാവസാനം കൂട്ടിയോജിപ്പിച്ച് തലനാരിഴ കീറി പരിശോധിച്ച് മധുവിന്റെയും ലിന്റോയുടെയും മരണം കൊലപാതകമാണെന്നും ഇരുകൊലപാതകത്തിനും പിന്നിൽ ഒരാളാണെന്നും പോലീസ് ഉറപ്പിച്ചു. അത് മധുവിന്റെയും ലിന്റോയുടെയും സുഹൃത്തും മധു മരിച്ചതിന് തലേദിവസം ലിന്റോയുടെയും മധുവിന്റെയുമൊപ്പം മദ്യപിക്കാൻ ഉണ്ടായിരുന്ന അവരുടെ സുഹൃത്തും സമീപവാസിയുമായ മോബിൻ മാത്യു എന്ന ചെറുപ്പക്കാരനായിരുന്നു. ശരാശരി വിദ്യാഭ്യാസം മാത്രം ഉണ്ടായിരുന്ന ഇയാൾ പൊതുവേ ശാന്തസ്വഭാവക്കാരനായിരുന്നുവെങ്കിലും കഞ്ചാവിനും മയക്കുമരുന്നിനും അടിമയായിരുന്നു.
മധു മരിച്ച ദിവസത്തിനു തലേദിവസം ഒപ്പമുണ്ടായിരുന്ന ആളെന്ന നിലയിൽ മോബിനെ പോലീസ് പലതവണ ചോദ്യം ചെയ്തിരുന്നു. ആ സന്ദർഭത്തിലൊക്കെയും തികച്ചും സ്വാഭാവികമായും യാതൊരുവിധ ഭയവും കൂടാതെയാണ് പോലീസിനെ അഭിമുഖീകരിച്ചത്. മധുവിന്റെ ശവസംസ്കാര ചടങ്ങുകളിൽ സജീവ പങ്കാളിയാകുകയും മധുവിന്റെ ഘാതകരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് രൂപീകരിച്ച പൗരസമിതിയിൽ പ്രധാനിയുമായിരുന്നു മോബിൻ മാത്യു. അതിനാൽ അന്വേഷണത്തിന്റെ പ്രാരംഭഘട്ടത്തിൽ പോലീസിന് ഇയാളെ യാതൊരു സംശയവും ഉണ്ടായിരുന്നില്ല.
എന്നാൽ, മധുവിന്റെ മൃതദേഹം കണ്ടെത്തിയ ദിവസം രാവിലെ മോബിന്റെ ഫോണിൽനിന്നും ലിന്റോയുടെ ഫോണിലേക്ക് ഒരു സന്ദേശം അയച്ചതും പിന്നീട് ആ ഫോണ്‍ ഉപയോഗിക്കാതെയായതും മോബിനിലേക്കു അന്വേഷണം കേന്ദ്രീകരിക്കുന്നതിനു കാരണമായി. മധുവിന്റെ മരണത്തിനു ശേഷം മോബിൻ സോഷ്യൽമീഡിയയുടെ ഉപയോഗം ഒഴിവാക്കുകയും ഫോണ്‍ വിളികൾ തീരെ കുറയ്ക്കുകയും ചെയ്തത് പോലീസ് പ്രത്യേകം നിരീക്ഷിച്ചു. മധു മോബിന്റെ സഹോദരിയെ സ്ഥിരമായി ശല്യം ചെയ്യാറുള്ളതായും ഇതിനെ ചൊല്ലി അവർ തമ്മിൽ പലപ്പോഴും വഴക്കിട്ടിരുന്നതായും സാക്ഷി മൊഴികളിൽനിന്നും പോലീസ് മനസിലാക്കി. ഇതിനെയെല്ലാം അടിസ്ഥാനമാക്കി നടത്തിയ ചോദ്യം ചെയ്യലിൽ മോബിനു പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. (തുടരും)
തയാറാക്കിയത്:
സീമ മോഹൻലാൽ
ഹിമക്കൂടാരത്തിൽ മഞ്ഞുരുകൽ
നമ്മുടെ നാട്ടിൽ കൊടും ചൂട്, ഗൾഫ് അടക്കമുള്ള അറബ് രാജ്യങ്ങളിൽ ഭീതി വിതയ്ക്കുന
കേരള പോലീസിലെ സ്ട്രോംഗ് മാന്‍
ഒക്ടോബര്‍ മാസത്തില്‍ സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന മാസ്റ്റേഴ്സ് വേൾഡ് പവര്‍
ബിസ്കറ്റ് നല്കി ആടുമോഷണം ഒടുവില്‍ നാട്ടുകാരുടെ സിബിഐ ഡയറിക്കുറിപ്പ്
റോഡരികിലെ വിജനമായ പുല്‍പ്രദേശത്ത് മേയാന്‍ വിട്ട ആട്ടിന്കൂട്ടത്തിനടുത്തേക്ക
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
കാഴ്ച്ചകളുടെ കൊട്ടാരം
കാഴ്ച്ചകളുടെ വിരുന്നുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പഴയ കൊച്ചി രാജ്യത്തിന
പഴയങ്ങാടിക്കുണ്ടൊരു പരസ്നേഹ കഥ
പീറ്റർ ഏഴിമല
അധികമാരും അറിയാതെ പോയ പരസ്നേഹത്തിന്റെ ഒരു കഥയുണ്
40,000 കോടിയുടെ അവകാശി ഭിക്ഷയെടുക്കുന്നു!
നാൽപ്പതിനായിരം കോടി രൂപയുടെ അവകാശി നിത്യജീവിതം തള്ളിനീക്കുന്നത് ഭിക്ഷയെടുത
വിദേശപഠനത്തിന് പോകുന്ന വിദ്യാർഥികള്‍ക്ക് അന്താരാഷ്ട്ര സ്റ്റുഡന്റ് ട്രാവൽ ഇന്‍ഷൂറന്‍സ് അനിവാര്യം
വിദേശപഠനമെന്നത് ഇക്കാലത്ത് എല്ലാവര്ക്കും സാധ്യമാകുന്ന ഒന്നായി മാറിക്കഴിഞ്ഞു.
വിരുന്നുസത്കാരത്തിനിടെ കരടി എത്തി, ഭക്ഷണം കഴിച്ചു മടങ്ങി!
മെക്സിക്കോ: ആളുകൾ ഭക്ഷണം കഴിക്കുന്നതിനിടെ മേശയിലേക്ക് ഒരു കരടി ചാടിക്കയറു
മരണത്തിന്റെ പിടിയിൽനിന്ന് തിരിച്ചുപിടിച്ച ജീവിതം
സീമ മോഹന്‍ലാല്‍
2023 ഫെബ്രുവരി 17 വൈകുന്നേരം 7.30. കോട്ടയം നാഗമ്പടം മു
സ്പെയിനിൽ 24,000 വർഷം പഴക്കമുള്ള 100 ഗുഹാചിത്രങ്ങൾ കണ്ടെത്തി
മാഡ്രിഡ്: ആ ചിത്രങ്ങൾ ഗവേഷകർക്കുതന്നെ അദ്ഭുതമായി! 24,000 വർഷം പഴക്കമുള്ള ഗുഹ
Latest News
വഞ്ചിക്കുന്നവരുമായി കൂട്ടുകൂടുന്നത് ശരിയല്ല; ഇപി ജാഗ്രത കാട്ടിയില്ലെന്ന് മുഖ്യമന്ത്രി
ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് ഇ.പി. ജയരാജൻ
ചരിത്രത്തിലെ ഏറ്റവും വലിയ വിജയമുണ്ടാകുമെന്ന് ഹൈബി; 20 സീറ്റും നേടുമെന്ന് സതീശൻ
പലയിടത്തും യന്ത്ര തകരാർ; വോട്ടിംഗ് വൈകുന്നു
രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് 88 മണ്ഡലങ്ങളിൽ
Latest News
വഞ്ചിക്കുന്നവരുമായി കൂട്ടുകൂടുന്നത് ശരിയല്ല; ഇപി ജാഗ്രത കാട്ടിയില്ലെന്ന് മുഖ്യമന്ത്രി
ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് ഇ.പി. ജയരാജൻ
ചരിത്രത്തിലെ ഏറ്റവും വലിയ വിജയമുണ്ടാകുമെന്ന് ഹൈബി; 20 സീറ്റും നേടുമെന്ന് സതീശൻ
പലയിടത്തും യന്ത്ര തകരാർ; വോട്ടിംഗ് വൈകുന്നു
രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് 88 മണ്ഡലങ്ങളിൽ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top