Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
അപകടം അരികിലുണ്ട്!
ജോൺസൺ പൂവന്തുരുത്ത്
എസ്പിഐ കോഡും നന്പരുമൊക്കെയുണ്ടെങ്കിലും ഇതിനു ചേർന്ന രീതിയിലല്ല പ്ലാസ്റ്റിക് ഉത്പന്നങ്ങൾ തയാറാക്കപ്പെടുന്നതെന്നതാണ് യാഥാർഥ്യം. മനുഷ്യൻ ഇവയെ കൈകാര്യം ചെയ്യുന്നതും ഈ തിരിച്ചറിവോടെയല്ല. മനുഷ്യന് ഏറ്റവും ദോഷം ചെയ്യുന്ന പ്ലാസ്റ്റിക് ഇനങ്ങൾ ഉപയോഗിച്ചു മനുഷ്യർ ഏറ്റവുമധികം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കൾ നിർമിക്കപ്പെടുന്നു എന്നതാണ് വിചിത്രം. ഇവ പതിവായി കൈകാര്യം ചെയ്യുകയും ഉപയോഗിക്കുകയും ചെയ്യുന്ന ജനങ്ങൾ സാവധാനം രോഗങ്ങൾക്കും ആരോഗ്യപ്രശ്നങ്ങൾക്കും അടിമകളായി മാറുന്നു.
സയനൈഡ് അടക്കം 67 തരത്തിലുള്ള മാരക രാസവിഷങ്ങളാണ് ശാസ്ത്രം തിരിച്ചറിഞ്ഞിട്ടുള്ളത്. ഇതിൽ 36 എണ്ണം പലതോതിൽ വിവിധ പ്ലാസ്റ്റിക്കുകളിൽ ചേരുവയായുണ്ടെന്ന് ഈ രംഗത്തെ പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. പ്ലാസ്റ്റിക്കിന്റെ അടിസ്ഥാന ഘടകം ‘പോളിമർ റെസിൻ’ ആണ്. ഇതിൽ വിവിധ തരത്തിലുള്ള ചേരുവകൾ (Additives) പല അളവിൽ ഉൾപ്പെടുത്തിയാണ് പ്ലാസ്റ്റിക് രൂപപ്പെടുത്തുന്നത്.
അഡിറ്റീവ്സ് ആയി ചേർക്കുന്നതിൽ ബഹുഭൂരിപക്ഷവും മാരക രാസഘടകങ്ങളാണ്. അഞ്ചു മുതൽ 100 വരെ വ്യത്യസ്ത രാസചേരുവകൾ ചേർത്തു വ്യത്യസ്ത സ്വഭാവവും രൂപവുമുള്ള പ്ലാസ്റ്റിക്കുകൾ നിർമിക്കുന്നു. ഇതിനു പുറമേ വിവിധ നിറങ്ങൾ കിട്ടാനുള്ള ഘടകങ്ങളും ചേർക്കും.
ഇങ്ങനെ ചേർക്കുന്ന രാസചേരുവകൾ ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളാണ് ഇന്നു പ്ലാസ്റ്റിക്കുമായുള്ള സഹവാസത്തിൽ മനുഷ്യൻ നേരിടുന്ന ഏറ്റവും വലിയ ഭീഷണി. ഗ്രന്ഥികളും ഹോർമോണുകളും ചേർന്ന അന്തഃസ്രാവീ വ്യൂഹം (Endocrine system) ആണ് ശരീരപ്രവർത്തനങ്ങളെ വലിയൊരളവിൽ നിയന്ത്രിക്കുന്നത്. ഈ ഗ്രന്ഥികൾക്കു സ്രവങ്ങളെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിക്കാൻ കുഴലുകൾ (Ducts) ഇല്ല. ഇവ പുറപ്പെടുവിക്കുന്ന സ്രവങ്ങൾ രക്തത്തിൽ കലരുകയോ ആമാശയത്തിൽ എത്തുകയോ ആണ് ചെയ്യുന്നത്.
പീയൂഷഗ്രന്ഥി, തൈറോയ്ഡ് ഗ്രന്ഥി, പാരാതൈറോയ്ഡുകൾ, പാൻക്രിയാസിലെ ഐലറ്റ്സ് ഒാഫ് ലാംഗർഹാൻസ്, അധിവൃക്കഗ്രന്ഥികൾ, ലൈംഗിക ഗ്രന്ഥികൾ എന്നിവയാണ് പ്രധാന അന്തഃസ്രാവികൾ. പ്ലാസ്റ്റിക്കിലെ രാസവസ്തുക്കളുടെ ഏറ്റവും കടുത്ത ആക്രമണത്തിന് ഇരയാകുന്നത് ഈ ഗ്രന്ഥികളാണെന്നു നിരവധി പഠനങ്ങൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതി ന്റെ ഫലമായി നമ്മുടെ ശാരീരിക പ്രവർത്തനങ്ങൾ പലതും താളം തെറ്റും.
1. ബിസ്ഫിനോൾ (Bisphenol A -BPA), 2. ആന്റിമണി ട്രൈയോക്സൈഡ് (Antimony trioxide) 3. താലേറ്റ്സ് (Phthalates) തുടങ്ങിയവയൊക്കെ പ്ലാസ്റ്റിക്കിലെ പ്രധാന രാസചേരുവകളാണ്. ഇവയോടു മനുഷ്യശരീരം എങ്ങനെയാണ് പ്രതികരിക്കുന്നതെന്നു നോക്കാം.
1. ബിസ്ഫിനോൾ എ (Bisphenol A -BPA)
മനുഷ്യശരീരത്തിനു ഹാനികരമായ ബിസ്ഫിനോൾ - എ ചേരുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾ ഏതൊക്കെയാണെന്നറിയുന്പോൾ നാം അന്പരന്നുപോകും. മനുഷ്യർ ഏറ്റവും കൂടുതലായി ഉപയോഗിച്ചുവരുന്ന വാട്ടർബോട്ടിൽ, ബേബി ബോട്ടിൽ, ഫുഡ് കാനുകൾ, വാട്ടർ പൈപ്പുകൾ, കോംപാക്ട് ഡിസ്ക്, സുരക്ഷാ ഉപകരണങ്ങൾ, മെഡിക്കൽ ഉപകരണങ്ങൾ, തെർമൽ പേപ്പർ ഉത്പന്നങ്ങൾ (എടിഎം സ്ലിപ് അടക്കമുള്ള), ചില ഡെന്റൽ വസ്തുക്കൾ എന്നിവയിലെല്ലാം ബിസ്ഫിനോൾ-എയുടെ സാന്നിധ്യമുണ്ട്. ഇത്തരം പാത്രങ്ങളിൽനിന്നു ഭക്ഷ്യവിഭവങ്ങളിലേക്ക് ബിസ്ഫിനോൾ കലരാൻ ഇടയുണ്ടെന്നു പഠനങ്ങൾ പറയുന്നു.
എടിഎം സ്ലിപ്പിലും
മാത്രമല്ല, കൂടുതലായി ചൂടായാൽ കുപ്പികളിൽ അടങ്ങിയിട്ടുള്ള ബിസ്ഫിനോൾ-എ ഇളകി പാനീയത്തിൽ കലരാൻ സാധ്യതയുണ്ട്. കുട്ടികൾക്കു ചൂടു പാലും മറ്റും ഇത്തരം ഫീഡിംഗ് ബോട്ടിലുകളിലാണ് പലരും സൂക്ഷിക്കുന്നതെന്നതും ഇതിനോടു ചേർത്തുവായിക്കണം. എടിഎം സ്ലിപ്പുകൾ അടക്കമുള്ള തെർമൽ പേപ്പർ ബില്ലുകളിൽ ചേർന്നിട്ടുള്ള ബിസ്ഫിനോൾ-എ ആരോഗ്യത്തെ ബാധിക്കുന്നുണ്ടോയെന്നറിയാൻ കൂടുതൽ ഗവേഷണം വേണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.
കുഞ്ഞുങ്ങളെയും
2003- 2004ൽ സെന്റേഴ്സ് ഫോർ ഡിസീസ് കണ്ട്രോൾ ആൻഡ് പ്രിവൻഷൻ (CDC) നടത്തിയ നാഷണൽ സർവേയിൽ ആറു വയസിനു മുകളിലുള്ള അമേരിക്കൻ ജനതയിൽ 93 ശതമാനം ആളുകളുടെയും ശരീരത്തിൽ ബിസ്ഫിനോൾ-എയുടെ സാന്നിധ്യം കണ്ടെത്തി. ബിപിഎയുടെ കുറഞ്ഞ സാന്നിധ്യം പോലും ഗർഭസ്ഥ ശിശുക്കളുടെയും കുഞ്ഞുങ്ങളുടെയും വളർച്ചയെ ബാധിച്ചേക്കാം എന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. അമേരിക്കയിലെ നാഷണൽ ടോക്സിക്കോളജി പ്രോഗ്രാം (NTP) സെന്റർ ബിപിഎയെക്കുറിച്ചു മുന്നോട്ടുവയ്ക്കുന്ന പ്രധാന ആശങ്കകൾ ഇങ്ങനെ: ഗർഭസ്ഥ ശിശുക്കളിലെയും നവജാതശിശുക്കളിലെയും കുഞ്ഞുങ്ങളിലെയും തലച്ചോറിന്റെ പ്രവർത്തനം, സ്വഭാവം, പ്രോസ്റ്റേറ്റ് ഗ്രന്ഥി ഇവയെ ദോഷകരമായി ബിപിഎ ബാധിച്ചേക്കാം.
സ്തനഗ്രന്ഥിയുടെ പ്രവർത്തന വൈകല്യം, വളരെ നേരത്തെയുള്ള ആർത്തവം, ശിശുമരണം, ഭാരക്കുറവ് , അമിതവണ്ണം തുടങ്ങി പല പ്രശ്നങ്ങൾക്കും ബിപിഎ കാരണമായേക്കാമെന്ന് സെന്ററിന്റെ പഠനം ആശങ്കപ്പെടുന്നു. ഈസ്ട്രജൻ ഹോർമോണിന്റെ പ്രവർത്തനത്തിൽ താളപ്പിഴ സൃഷ്ടിക്കാനും ഇവയ്ക്കു കഴിയും. യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ( FDA) 2012 മുതൽ ബിസ്ഫിനോൾ-എ ഉപയോഗിക്കുന്നതു നിരോധിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് നിർമാണത്തിൽ വ്യാപകമായി ഉപയോഗിക്കുന്നതു മൂലം ലോകത്തിൽ ഏറ്റവുമധികം ഉത്പാദിപ്പിക്കപ്പെടുന്ന രാസവസ്തുക്കളിൽ ഒന്നാണ് ബിപിഎ.
2015ൽ 40 ലക്ഷം ടണ്‍ ബിസ്ഫിനോൾ പ്ലാസ്റ്റിക്കിനു വേണ്ടി ഉത്പാദിപ്പിക്കപ്പെട്ടെന്നാണ് കണക്ക്. ഇപ്പോൾ അതു പതിന്മടങ്ങ് വർധിച്ചിട്ടുണ്ടാവണം.
2. താലേറ്റ്സ് (Phthalates)
പ്ലാസ്റ്റിക്കിലെ പ്രധാന രാസചേരുവകളിൽ മറ്റൊന്നാണ് താലേറ്റ്സ്. പ്ലാസ്റ്റിക്കിനെ കൂടുതൽ മൃദുവാക്കാനും വഴക്കമുള്ളതാക്കാനുമാണ് ഇവ പ്രധാനമായും ചേർക്കുന്നത്. ഇവയുടെ ആന്റി ഈസ്ട്രജനിക് (ഈസ്ട്രജൻ ഹോർമോണിനെതിരേയുള്ള പ്രവർത്തനം) സ്വഭാവമാണ് ശരീരത്തിന് ഏറ്റവും ഭീഷണി സൃഷ്ടിക്കുന്നത്.
സ്ത്രീകളുടെ പ്രത്യുത്പാദന പ്രക്രിയയിൽ നിർണായക പങ്കുവഹിക്കുന്ന ഹോർമോണ്‍ ആണ് ഈസ്ട്രജൻ. ഗ്രന്ഥികളായ (Endocrine glands) ഓവറി, തൈറോയ്ഡ്, പിറ്റ്യൂട്ടറി തുടങ്ങിയവയെ അസ്വസ്ഥതപ്പെടുത്താൻ താലേറ്റ്സിനു കഴിയും. തൈറോയ്ഡ് ഗ്രന്ഥിയിലുണ്ടാക്കുന്ന പ്രശ്നങ്ങൾ തൈറോക്സിന്റെ ഉത്പാദനത്തെ കുറയ്ക്കും. ഓവറിയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ ഗർഭധാരണത്തെയും പിറ്റ്യൂട്ടറിയിലുണ്ടാകുന്ന പ്രശ്നങ്ങൾ വളർച്ചയെയും ബാധിക്കും.
തൈറോക്സിന്റെ കുറവ് നിരവധിയായ ആരോഗ്യപ്രശ്നങ്ങളിലേക്കായിരിക്കും വ്യക്തികളെ നയിക്കുക. ഇന്നു തൈറോയ്ഡ് പ്രശ്നങ്ങൾ മൂലം ക്ലേശിക്കുന്നവരുടെ എണ്ണം ദിനംപ്രതി പെരുകി വരികയാണ്. പലേടത്തും തൈറോയ്ഡ് ക്ലിനിക്കുകൾതന്നെ തുറന്നിട്ടുണ്ട്. 2014 -16 കാലഘട്ടത്തിൽ ഇന്ത്യയൊട്ടാകെ നടത്തിയ ഒരു സർവേയിൽ പറയുന്നത് ഇന്ത്യൻ ജനതയിൽ 32 ശതമാനം ഏതെങ്കിലുമൊക്കെ തരത്തിലുള്ള തൈറോയ്ഡ് പ്രശ്നങ്ങൾ നേരിടുന്നുവെന്നാണ്. സ്ത്രീകളാണ് തൈറോയ്ഡ് പ്രശ്നങ്ങളുടെ കൂടുതലും ഇരകൾ.
3. ആന്റിമണി ട്രൈയോക്സൈഡ് (Antimony trioxide)
പ്ലാസ്റ്റിക് നിർമാണവേളയിൽ രാസപ്രവർത്തനങ്ങളെ ത്വരിതപ്പെടുത്താൻ ഉൾപ്രേരകമായി (catalyst) ഉപയോഗിക്കുന്ന ചേരുവയാണ് ആന്റിമണി ട്രൈയോക്സൈഡ്. PET, PVC ഇനങ്ങളിൽപ്പെട്ട പ്ലാസ്റ്റിക്കിന്റെ നിർമാണത്തിൽ ഇവയുടെ സജീവസാന്നിധ്യമുണ്ട്.
ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് ബോട്ടിലുകൾ, ട്രേകൾ എന്നിവയിൽ ഇവ ചേരുവയാണ്. ഭക്ഷ്യവിഭവങ്ങളുമായി കൂടുതൽ സമയമുള്ള സന്പർക്കം, ചൂട് എന്നിവ പ്ലാസ്റ്റിക്കിലെ ആന്റിമണി ഘടകങ്ങൾ ഭക്ഷണങ്ങളിൽ കലരാനുള്ള വഴി തുറക്കും.
തിരിച്ചറിഞ്ഞവർ നിരോധിച്ചു
വെള്ളവും ഭക്ഷ്യവിഭവങ്ങളുമായി സന്പർക്കത്തിലാവുന്ന പ്ലാസ്റ്റിക്കുകളിൽ ആന്റിമണി ഘടകങ്ങളുടെ അളവ് അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും നിയമംമൂലം നിയന്ത്രിച്ചിട്ടുണ്ട്. ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ ഇത്തരം പഠനങ്ങളും നിയന്ത്രണങ്ങളുമൊക്കെ ഇനിയും വരേണ്ടിയിരിക്കുന്നു. യുഎസിൽ എലികളിൽ പരീക്ഷിച്ച് ആന്റിമണി സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ പഠനവിധേയമാക്കിയിരുന്നു. ഇവയുടെ പുക ശ്വസിച്ചവയിൽ ശ്വാസകോശ കാൻസർ, ഉള്ളിലേക്ക് കഴിച്ച എലികളിൽ കൊഴുപ്പടിയൽ തുടങ്ങിയവ കണ്ടെത്തി. ആന്റിമണിയുമായി നിരന്തരം സന്പർക്കത്തിലായ മനുഷ്യരിൽ രക്തക്കുഴലുകളിലെ തടസം, ഗർഭകാലത്ത് കിഡ്നിയെയും കരളിനെയും ബാധിക്കുന്ന, രക്തസമ്മർദം കൂടുന്ന ടോക്സെമിയ (Toxemia or Pre eclampsia) തുടങ്ങിയ പ്രശ്നങ്ങൾ കണ്ടെത്തിയിരുന്നു.
പ്ലാസ്റ്റിക്കിലെ മറ്റൊരു അപകടകാരിയായ ചേരുവയാണ് സിഎഫ്സി(Chlorofluorocarbon -CFC). കാർബണ്‍, ക്ലോറിൻ, ഫ്ളൂറൈൻ എന്നിവയുടെ സംയുക്തമാണ് ഈ രാസചേരുവ. പ്ലാസ്റ്റിക് നിർമാണത്തിലും റെഫ്രിജറേറ്ററുകളുടെ നിർമാണത്തിനുമൊക്കെ ഉപയോഗിക്കുന്നു. ഒസോണ്‍ പാളിക്കു സുഷിരം വീഴ്ത്തുന്ന വില്ലനും ഇതു തന്നെയാണ്.
പ്ലാസ്റ്റിക്കിലെ ഏതാനും ചേരുവകളുടെ മാത്രം കഥയല്ല ഇത്. പ്ലാസ്റ്റിക്കിന്റെ രൂപം മാറ്റാനും വഴക്കം വരുത്താനും മൃദുവാക്കാനും നിറം വരുത്താനുമൊക്കെ ചേർക്കുന്ന നിരവധി രാസ ചേരുവകൾ ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ മനുഷ്യശരീരത്തിനു ഹാനികരമാണ്. എന്നിട്ടും യാതൊരു മുൻകരുതലുമില്ലാതെ, നമ്മൾ പ്ലാസ്റ്റിക് ഉത്പന്നങ്ങളെ യഥേഷ്ടം കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്നു. പൊതുവേ അപകടകാരിയായ പ്ലാസ്റ്റിക് നമ്മുടെ അശാസ്ത്രീയമായ ഉപയോഗത്തിലൂടെ കൂടുതൽ അപകടകാരിയായി മാറുന്നത് എങ്ങനെയെന്നു നോക്കാം.
(തുടരും).
ഹിമക്കൂടാരത്തിൽ മഞ്ഞുരുകൽ
നമ്മുടെ നാട്ടിൽ കൊടും ചൂട്, ഗൾഫ് അടക്കമുള്ള അറബ് രാജ്യങ്ങളിൽ ഭീതി വിതയ്ക്കുന
കേരള പോലീസിലെ സ്ട്രോംഗ് മാന്‍
ഒക്ടോബര്‍ മാസത്തില്‍ സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന മാസ്റ്റേഴ്സ് വേൾഡ് പവര്‍
ബിസ്കറ്റ് നല്കി ആടുമോഷണം ഒടുവില്‍ നാട്ടുകാരുടെ സിബിഐ ഡയറിക്കുറിപ്പ്
റോഡരികിലെ വിജനമായ പുല്‍പ്രദേശത്ത് മേയാന്‍ വിട്ട ആട്ടിന്കൂട്ടത്തിനടുത്തേക്ക
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
കാഴ്ച്ചകളുടെ കൊട്ടാരം
കാഴ്ച്ചകളുടെ വിരുന്നുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പഴയ കൊച്ചി രാജ്യത്തിന
പഴയങ്ങാടിക്കുണ്ടൊരു പരസ്നേഹ കഥ
പീറ്റർ ഏഴിമല
അധികമാരും അറിയാതെ പോയ പരസ്നേഹത്തിന്റെ ഒരു കഥയുണ്
40,000 കോടിയുടെ അവകാശി ഭിക്ഷയെടുക്കുന്നു!
നാൽപ്പതിനായിരം കോടി രൂപയുടെ അവകാശി നിത്യജീവിതം തള്ളിനീക്കുന്നത് ഭിക്ഷയെടുത
വിദേശപഠനത്തിന് പോകുന്ന വിദ്യാർഥികള്‍ക്ക് അന്താരാഷ്ട്ര സ്റ്റുഡന്റ് ട്രാവൽ ഇന്‍ഷൂറന്‍സ് അനിവാര്യം
വിദേശപഠനമെന്നത് ഇക്കാലത്ത് എല്ലാവര്ക്കും സാധ്യമാകുന്ന ഒന്നായി മാറിക്കഴിഞ്ഞു.
വിരുന്നുസത്കാരത്തിനിടെ കരടി എത്തി, ഭക്ഷണം കഴിച്ചു മടങ്ങി!
മെക്സിക്കോ: ആളുകൾ ഭക്ഷണം കഴിക്കുന്നതിനിടെ മേശയിലേക്ക് ഒരു കരടി ചാടിക്കയറു
മരണത്തിന്റെ പിടിയിൽനിന്ന് തിരിച്ചുപിടിച്ച ജീവിതം
സീമ മോഹന്‍ലാല്‍
2023 ഫെബ്രുവരി 17 വൈകുന്നേരം 7.30. കോട്ടയം നാഗമ്പടം മു
സ്പെയിനിൽ 24,000 വർഷം പഴക്കമുള്ള 100 ഗുഹാചിത്രങ്ങൾ കണ്ടെത്തി
മാഡ്രിഡ്: ആ ചിത്രങ്ങൾ ഗവേഷകർക്കുതന്നെ അദ്ഭുതമായി! 24,000 വർഷം പഴക്കമുള്ള ഗുഹ
Latest News
ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് ഇ.പി. ജയരാജൻ
ചരിത്രത്തിലെ ഏറ്റവും വലിയ വിജയമുണ്ടാകുമെന്ന് ഹൈബി; 20 സീറ്റും നേടുമെന്ന് സതീശൻ
പലയിടത്തും യന്ത്ര തകരാർ; വോട്ടിംഗ് വൈകുന്നു
രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് 88 മണ്ഡലങ്ങളിൽ
വോട്ടിംഗ് ആരംഭിച്ചു; പല ബൂത്തുകളിലും നീണ്ട നിര
Latest News
ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് ഇ.പി. ജയരാജൻ
ചരിത്രത്തിലെ ഏറ്റവും വലിയ വിജയമുണ്ടാകുമെന്ന് ഹൈബി; 20 സീറ്റും നേടുമെന്ന് സതീശൻ
പലയിടത്തും യന്ത്ര തകരാർ; വോട്ടിംഗ് വൈകുന്നു
രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് 88 മണ്ഡലങ്ങളിൽ
വോട്ടിംഗ് ആരംഭിച്ചു; പല ബൂത്തുകളിലും നീണ്ട നിര
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top