Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
വ്ളോഗറുടെ മരണം ചുരുളഴിയുമോ ?
സ്വന്തം ലേഖകന്‍
പറയാനുള്ളത് മെഹ്നു കേട്ടില്ലല്ലോ... എന്തായിരുന്നു വ്ളോഗര്‍ റിഫയ്ക്ക് ഭര്‍ത്താവിനോട് പറയാനുണ്ടായിരുന്നത്...അതിനുള്ള ഉത്തരമാണ് കേരള പോലീസ് റീ - പോസ്റ്റ്മോര്‍ട്ടത്തിലൂടെ തേടുന്നത്. ഇപ്പോള്‍ ഭര്‍ത്താവിനെ കസ്റ്റഡിയില്‍ എടുക്കാനുള്ള ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുകയാണ് പോലീസ്. ഭര്‍ത്താവ് മെഹ്നാസിനെതിരേ ജാമ്യമില്ലാത്ത വകുപ്പുപ്രകാരമാണ് കേസ്. കേരളം ഏറെ ചര്‍ച്ചചെയ്ത മരണത്തിനുള്ള ഉത്തരം അത് മെഹ്നാസിലൂടെ മാത്രമേ വരൂ എന്ന പ്രതീക്ഷയാണ് പോലീസ് പങ്കുവയ്ക്കുന്നത്.
അതിനുള്ള കാത്തിരിപ്പിലാണ് ബന്ധുക്കളും. ദൂരൂഹത നീക്കണമെന്ന് ബന്ധുക്കളും മാതാപിതാക്കളും നല്കിയ പരാതിയില്‍ പറയുന്നു.മെഹ്നാസിനെതിരേ ഗുരുതരമായ ആരോപണങ്ങളും അവര്‍ ഉന്നയിക്കുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് റീ- പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം പുറത്തെടുത്തപ്പോള്‍ അതു കണ്ടുനില്‍ക്കാനാകാതെ ബന്ധുക്കള്‍ തിരിച്ചുപോയ ചിത്രം മനസിലെ വിങ്ങലാണ്.
കഴുത്തിനേറ്റ് ചതവ് ഉള്‍പ്പെടെ സൂചനകള്‍ പലതാണ് പോസ്റ്റ് മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ പ്രാഥമികമായി പങ്കുവച്ചത്.വിശദമായ റിപ്പോര്‍ട്ട് ഉടന്‍ അന്വേഷണസംഘത്തിന്റെ കൈകളില്‍ എത്തും. തുടര്‍ന്ന് അന്വേഷണം ടോപ് ഗിയറിലാകും.
ദുരൂഹതയുടെ കഥയിങ്ങനെ...
മാര്‍ച്ച് ഒന്നിന് ദുബായിയിലുള്ള പ്രിയമകളുടെ മരണവാര്‍ത്ത അറിഞ്ഞാണ് മാതാപിതാക്കള്‍ ഉറക്കമുണര്‍ന്നത്.ആദ്യം വിശ്വസിക്കാനായില്ല. തൊട്ടുതലേന്ന് വരെ തങ്ങളോട് സന്തോഷവതിയായി ഫോണില്‍ സംസാരിച്ച മകളുടെ വിയോഗം ഞെട്ടലോടെയാണ് നാടറിഞ്ഞത്. ആത്മഹത്യ ചെയ്യില്ലെന്ന ഉത്തമബോധ്യമുണ്ടായിരുന്നു കുടുംബത്തിന്. ദുബായ് ജാഫിലിയയിലെ താമസ സ്ഥലത്താണ് റിഫയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
നാട്ടിലെത്തിച്ച മൃതദേഹം മൂന്നാം തീയതിയാണ് സംസ്കരിച്ചത്.മകളുടെ മരണത്തില്‍ സംശയം ഉന്നയിച്ച് റിഫയുടെ മാതാപിതാക്കള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം നടത്തുന്നത്. ആരോപ ണങ്ങളുടെ അടിസ്ഥാനത്തില്‍ റിഫയുടെ ഭര്‍ത്താവ് മെഹ്നാസിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.താമരശേരി ഡിവൈഎസ്പി കെ.അഷ്റഫിനായിരുന്നു അന്വേഷണ ചുമതല. സംഭവം കഴിഞ്ഞ് രണ്ടുമാസത്തിന് ശേഷമാണ് പോലീസ് അന്വേഷണം തുടങ്ങിയത്.
ദുബായില്‍ നടത്തിയ ഫോറന്‍സിക് പരിശോധന പോസ്റ്റ്മോര്‍ട്ട മാണെന്ന് മെഹ്നാസും സുഹൃത്തുക്കളും തെറ്റിദ്ധരിപ്പിച്ചെന്നാണ് കുടുംബം ആരോപിക്കുന്നത്. ഈ സാഹചര്യത്തിലാണ് മൃതദേഹം പുറത്തെടുത്ത് പരിശോധിച്ചത്.
ദുബായില്‍ വച്ച് റിഫയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തിയെന്നു പറഞ്ഞ് മെഹ്നാസും സുഹൃത്തുക്കളും കബളിപ്പിച്ചതായി റിഫയുടെ പിതാവ് റാഷിദ് നേരത്തെ ആരോപിച്ചിരുന്നു. റിഫയുടെ ഫോണ്‍, വസ്ത്രം, ശമ്പളം, പെട്ടി, ഇതൊന്നും വീട്ടില്‍ ഏല്‍പ്പിക്കാതെ കബറടക്കം കഴിഞ്ഞയുടന്‍ മെഹ്നാസ് കാസര്‍ഗോട്ടേക്ക് പോയതും ദുരൂഹത വര്‍ധിപ്പിച്ചു.
സുഹൃത്തുക്കള്‍ പറയുന്നു...
ഇത്തരമൊരു അന്ത്യമല്ല റിഫയ്ക്ക് ഉണ്ടാകേണ്ടിയിരുന്നത് ദുബായിലെ സുഹൃത്തുക്കളും യുവതിയെ സമൂഹമാധ്യമങ്ങളിലൂടെ പിന്തുടര്ന്നിരുന്നവരും പറയുന്നു. ഭര്‍ത്താവോ, സഹോദരനോ ആവശ്യപ്പെട്ടിരുന്നെങ്കില്‍ ദുബായില്‍ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യുമായിരുന്നുവെന്ന് ദുബായിയിലെ സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നു. സുഹൃത്തുക്കളും ഇതേ അഭിപ്രായമാണ് പങ്കുവയ്ക്കുന്നത്.
മെഹ്നാസിന്റെയും സഹോദരന്റെയും പൂര്‍ണ സമ്മതത്തോടെയായിരുന്നു മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യാതെ ദുബായ് പോലീസ് ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തത്. മരണത്തില്‍ നേരിയ സംശയം പ്രകടിപ്പിച്ചിരുന്നെങ്കില്‍ പോലും പോലീസ് അനന്തര നടപടികളിലേക്കു കടക്കുമായിരുന്നു.
എന്നാല്‍, ഇത്തരമൊരു സാഹചര്യമുണ്ടായാല്‍ മൃതദേഹം നാട്ടിലെത്തിക്കാന്‍ വൈകുമെന്ന കാര്യം മനസിലായതിനാല്‍ മെഹ്നാസും റിഫയുടെ സഹോദരനും മരണത്തില്‍ സംശയമില്ലെന്ന് രേഖാമൂലം അറിയിച്ചതിനാല്‍ സ്വയം ജീവനൊടുക്കിയതാണെന്ന റിപ്പോര്‍ട്ട് തയാറാക്കി മൃതദേഹം വിട്ടുകൊടുക്കുകയയാരുന്നു.
സന്തോഷ ദമ്പതികള്‍ സോഷ്യല്‍ മീഡിയ സ്റ്റാറ്റസില്‍ മാത്രമോ ?
ടിക് ടോക് അടക്കമുള്ള സമൂഹ മാധ്യമങ്ങളില്‍ തിളങ്ങിനിന്നിരുന്ന റിഫ എന്തിനീ കടുംകൈ ചെയ്തു എന്നാണ് യുഎഇയിലെ കൂട്ടുകാര്‍ ചോദിക്കുന്നത്. സ്വയം മരണം വരിച്ചതാണെങ്കില്‍ എന്തിനായിരുന്നു അവളിത് ചെയ്തതെന്നാണ് എല്ലാവരുടെയും ചോദ്യം. കോഴിക്കോട് ബാലുശ്ശേരി കാക്കൂല്‍ സ്വദേശിനിയായ റിഫ മരണത്തിന് ഒന്നര മാസം മുന്‍പാണ് ഭര്‍ത്താവ് നീലേശ്വരം പുതുക്കൈ സ്വദേശി മെഹ്നു എന്ന് വിളിക്കുന്ന മെഹ്നാസി(25)നോടൊപ്പം യുഎഇയിലെത്തിയത്. മകനെ നാട്ടിലെ ബന്ധുക്കളുടെ കൂടെയാണ് നിര്‍ത്തിയിരുന്നത്.
ഇരുവരും ചേര്‍ന്ന് വിഡിയോ, സംഗീത ആല്‍ബ നിര്‍മാണം എന്നിവയുമായി ബന്ധപ്പെട്ട് തിരക്കിലായിരുന്നു. മരണത്തിന് രണ്ട് ദിവസം മുന്‍പ് ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുര്‍ജ് ഖലീഫയില്‍ കയറി ഇരുവരും വീഡിയോ പകര്‍ത്തി പോസ്റ്റ് ചെയ്തിരുന്നു. അത് പിന്നീട് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. അടുത്ത കാലത്ത് ചെയ്ത വിഡിയോകളിലെല്ലാം വളരെ സന്തോഷം പ്രകടിപ്പിക്കുന്ന ദമ്പതികളായിരുന്നു ഇരുവരും.
വിരുന്ന് കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ കണ്ട കാഴ്ച
മരണത്തിന്റെ തലേന്ന് രാത്രി മെഹ്നാസിന് പുറത്ത് ഒരു വിരുന്നുണ്ടായിരുന്നു. എന്നാല്‍, ജോലി കഴിഞ്ഞ് ക്ഷീണിച്ച് വന്നതിനാല്‍ റിഫ പോയിരുന്നില്ല. മെഹ്നാസ് പുലര്‍ച്ചെ ഒന്നോടെ തിരിച്ചുവന്നപ്പോള്‍ റിഫയെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നാണ് പറയുന്നത്. രണ്ടു പേരും ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെടുകയും ഇഷ്ടത്തിലാവുകയും കുടുംബങ്ങളുടെ സമ്മതത്തോടെ വിവാഹം കഴിക്കുകയുമായിരുന്നു.
റിഫയ്ക്ക് യുട്യൂബില്‍ നിന്നു നല്ല വരുമാനമുണ്ടായിരുന്നു. ഫാഷന്‍, റസ്റ്ററന്റുകളിലെ വിഭവങ്ങള്‍ പരിചയപ്പെടുത്തല്‍, യാത്രകള്‍ എന്നിവയായിരുന്നു പ്രധാനമായും വിഡിയോയില്‍ പകര്‍ത്തിയിരുന്നത്. എല്ലാ സമൂഹമാധ്യമങ്ങളിലും അക്കൗണ്ടുള്ള റിഫയ്ക്ക് ലക്ഷക്കണക്കിന് ഫോളോവേഴ്സുമുണ്ട്. മെഹ്നുവിന് സംഗീത ആല്‍ബ നിര്‍മാണവുമുണ്ടായിരുന്നു.
ഫെബ്രുവരി 14ന് വിവാഹവാര്‍ഷികത്തോടനുബന്ധിച്ച് ഇരുവരും ചേര്‍ന്ന് ഹ്രസ്വ ചിത്രം പുറത്തിറക്കുകയും ചെയ്തു. തങ്ങളുടെ സൗന്ദര്യത്തിന്റെ രഹസ്യം ആഴത്തിലുള്ള സ്നേഹമാണെന്ന് രണ്ടുപേരും ഇടയ്ക്കിടെ പറയുമായിരുന്നു.
ഭാര്യ മരിച്ച വിവരം മെഹ്നാസ് സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തതോടെയാണ് വിവരം മറ്റുള്ളവരറിയുന്നത്. ഈ പോസ്റ്റ് മറ്റൊരാള്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട് ഭാര്യയുടെ മരണ വിവരം അറിയിച്ചതിനെതിരെ വ്യാപക വിമര്‍ശനവും നടന്നു. ഇത് പിന്നീട് ഡിലീറ്റ് ചെയ്തു.ഇക്കാര്യങ്ങള്‍ എല്ലാം അന്വേഷണ പരിധിയില്‍ വരും.
സൗദി മരുഭൂമിയിൽ രണ്ടായിരം വർഷം പഴക്കമുള്ള റോമൻ സൈനികത്താവളം!
രണ്ടായിരം വര്‍ഷം പഴക്കമുള്ള റോമന്‍ സൈനികത്താവളം സൗദി അറേബ്യന്‍ മരുഭൂമിയില്‍
നദിക്കു മുകളിലൂടെ സ്ത്രീ നടന്നു..! "നർമദാദേവി' എന്നു ജനങ്ങൾ, സംഭവിച്ചത് എന്ത്?
ഇന്ത്യയിലെ പ്രധാനപ്പെട്ട നദികളിലൊന്നാണ് നർമദ. മധ്യപ്രദേശിലെ മെയ്കല മലയിൽ
മമത പറക്കുന്നു... ഉയരങ്ങളിൽനിന്ന് ഉയരങ്ങളിലേക്ക്...
വിലക്കുകളും നിയന്ത്രണങ്ങളും ഏറെയുണ്ടായിരുന്ന രാജസ്ഥാനിലെ ഒരു ഗ്രാമം. ആ ഗ്രാമ
വിഷപ്പുകയിൽ ശ്വാസംമുട്ടി നഗരം; കൊച്ചിക്ക് സംഭവിച്ചത്...
കൊച്ചി നഗരം കഴിഞ്ഞ 2 ദിനങ്ങളായി വിഷപ്പുകയിൽ മുങ്ങി നിൽക്കുകയാണ്. കൊച്ചി നഗരത്തിൽ നിന്നും വളരെ യേറെ ക
അപൂർവ സുന്ദര സ്വാതി ചിത്രം
തിരുവനന്തപുരത്തെ ശ്രീ സ്വാതി തിരുനാൾ സംഗീതകോളജിൽ കഴിഞ്ഞ ദിവസം പ്രശസ്ത ശിൽപ
ആയിരം സർഗപൗർണമികൾ
""കുംഭമാസത്തിലാകുന്നു നമ്മുടെ ജന്മനക്ഷത്രം അശ്വതി നാ
സ്ത്രീകൾക്കായി പുരുഷ മസാജർമാർ!
നെക്ക് പെയിൻ റിലീഫ് മസാജ്
എറണാകുളം പള്ളിമുക്ക് ജംഗ്ഷനിൽ സിഗ്നൽ കാത്
മറ്റു മാർഗമില്ലാതെ എത്തിപ്പെട്ടവർ...
ഏറെ ദിവസത്തെ കാത്തിരിപ്പിനൊടുവിലാണ് ആ യുവതികൾ സംസാരിക്കാമെന്നു സമ്മതിച്ചത്. ത
സർ പോന്നോളൂ, ഇവിടെ എല്ലാമുണ്ട്...
കുവൈറ്റിൽ ഷിപ്പിംഗ് കന്പനി ഉദ്യോഗസ്ഥനായ മനു അടുത്തിടെ അവധിക്കു നാട്ടിലെത്തിയ
പഞ്ചാബി പെൺകുട്ടി പറഞ്ഞ കാര്യങ്ങൾ
കൊച്ചി നഗരത്തില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന സ്പാകളിലും മസാജിംഗ് സെന്ററ
ജീവിതശൈലീരോഗങ്ങൾ നിയന്ത്രിക്കാം: ഭക്ഷണക്രമത്തിൽ പയറുവർഗങ്ങൾ ഉൾപ്പെടുത്തണം
അധികമായ വിശ്രമമുള്ളവർക്കും മെലിഞ്ഞിരിക്കുന്നവർക്കും അധ്വാനത്തിന് അനുസരിച്ച
അടച്ചിട്ട മുറികളിൽ നടക്കുന്നത്..!
ഭക്ഷണം കഴിക്കാനായി നവ്യയുമായി നിഥിന് നഗരത്തിലൂടെ കറങ്ങി. ഇടപ്പള്ളിയില്നി
കേരളത്തിന്റെ തായ്ലന്ഡ് ആയി കൊച്ചി
കൊച്ചി കേരളത്തിന്റെ തായ്ലന്ഡ് ആയി മാറുകയാണോ? പ്രധാന ജംഗ്ഷനുകളിലും യുവതീ യു
കവിയുടെ കൈ പിടിച്ച്....
ചെന്നൈയിലെ പി.ഭാസ്കരന്റെ വീട്ടിൽ അച്ഛൻ ആഗസ്റ്റിൻ ജോസഫിനൊപ്പം വന്ന് താമസിച്ചി
കാടിന്റെ താളം കാൽപന്ത് കളിയിലേക്ക്...
ഫുട്ബോൾ കളിക്ക് അതിന്റേതായ ഒരു താളമുണ്ട്. കാലുകൊണ്ട് അടിച്ചു തെറിപ്പിക്കുന്നത
സേവനം ഹൃദയവാക്യം...
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കടുത്ത കാല് വേദനയുമായി എത്തിയതാണ്
അമ്മത്തണലിൽ....
""അമ്മയാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വാധീനം. കണ്ണൂരിലെ കക്കാട് എന്ന ഗ്രാ
നിയമപാലകന്റെ കസ്റ്റഡിയിൽ കഥകളും
ഔദ്യോഗിക ജീവിതത്തിന്റെ അകത്തും പുറത്തും ദിനവും കാണുന്ന ജീവിത യാഥാർഥ്യങ്ങളെ ത
വയനാട്ടിൽ വർണോത്സവം
വയനാട്ടിലെ അന്പലവയൽ മേഖല കാർഷിക ഗവേഷണകേന്ദ്രത്തിൽ കേരള കാർഷിക സർലകലാശാല
അതിശയിപ്പിക്കും അഗോഡ കോട്ട
സഞ്ചാരികളുടെ മനംമയക്കുന്ന സ്വപ്നസുന്ദരി....ഗോവ! രാജ്യത്തെ മറ്റു വിനോദസഞ്ചാരക
ഇരട്ടകളെന്നറിയാതെ 30 വര്‍ഷം; ഒടുവില്‍...!
ജനിച്ചുവീണ് വൈകാതെ അനാഥാലയത്തില്‍ ഉപേക്ഷിക്കപ്പെട്ട ഇരട്ടപ്പെണ്‍കുട്ടികള്‍. അ
ദേവസംഗീതം നീയല്ലേ...
വർഷങ്ങൾക്കു മുന്‍പ് തിരുവനന്തപുരത്ത് നടന്ന ഒരു ഗാനസന്ധ്യ. ഉദ്ഘാടകനായി എത്തി
എന്ത് പറയാനാകും വിളിച്ചത്....
"ഗണേശിനും വിശ്വനും പ്രിയപ്പെട്ട കുടുംബാംഗങ്ങൾക്കും സ്നേഹത്തോടെ സതീഷ് ബാബു'
15
പർവതനിരയുടെ പനിനീരിൽ
ഇടുക്കി ജില്ലയുടെ പ്രവേശനകവാടമായ കോതമംഗലത്തിന്റെ മുഖച്ഛായ ഇനി മാറും. കോതമ
ഈ തുള്ളൽ ലഹരിക്കെതിരേ
കൊച്ചി: ജീവിതത്തിന്റെ സുവർണകാലം മദ്യത്തിനും മയക്കുമരുന്നിനുമായി ഹോമിക്കുന
കലിപ്പന്റെ കാന്താരികൾ
അടുത്തിടെയായി സോഷ്യല്‍ മീഡിയയില്‍ വളരെയധികം ചര്‍ച്ചയായ വീഡിയോകളായിരുന്നു
നടുറോഡില്‍ പൊലിഞ്ഞ പോലീസുകാരി
മാവേലിക്കര വള്ളിക്കുന്നത്ത് പോലീസ് സ്റ്റേഷനിലെ സിപിഒ സൗമ്യ പുഷ്കരൻ (31) മൂന്ന് ക
‘ചോദ്യംചെയ്യല്‍ എങ്ങനെ’-ഗൂഗിളിൽ പരതി ഗ്രീഷ്മ
കഷായത്തില്‍ വിഷം ചേര്‍ത്ത് കാമുകൻ ഷാരോണ്‍ രാജിനെ കൊലപ്പെടുത്തിയ ഗ്രീഷ്മ കൊലപാ
"തേപ്പ് ' കിട്ടിയാൽ തട്ടും!
പ്രണയങ്ങൾ വലിയ ദുരന്തങ്ങളായി മാറുന്ന അസാധാരണ കാഴ്ചകളിലൂടെയാണ് വർത്തമാനക
രണ്ടായിരം വർഷം മുന്‍പു മുങ്ങിയ കപ്പൽ കണ്ടെത്തി
സുഖോഷാന് (ക്രൊയേഷ്യ): പുരാതന റോമന്‍ തുറമുഖനഗരമായ ബാര്ബിറിന്റെ ചരിത്രത്ത
Latest News
രാജ്യദ്രോഹക്കുറ്റം ഭേദഗതികളോടെ നിലനിര്‍ത്തണം; കേന്ദ്രത്തിന് ദേശീയ നിയമ കമ്മീഷന്റെ ശിപാര്‍ശ
കൊയിലാണ്ടിയിൽ ഭാര്യയും ഭർത്താവും തൂങ്ങിമരിച്ച നിലയിൽ
തേങ്ങ തലയിൽ വീണ് കാൽവഴുതി; തെങ്ങിൽ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി
ബ്രിജ് ഭൂഷന്റെ ശക്തി പ്രകടന റാലി മാറ്റി
സംസ്ഥാനത്ത് റേഷൻ വിതരണം വീണ്ടും തടസപ്പെട്ടു
Latest News
രാജ്യദ്രോഹക്കുറ്റം ഭേദഗതികളോടെ നിലനിര്‍ത്തണം; കേന്ദ്രത്തിന് ദേശീയ നിയമ കമ്മീഷന്റെ ശിപാര്‍ശ
കൊയിലാണ്ടിയിൽ ഭാര്യയും ഭർത്താവും തൂങ്ങിമരിച്ച നിലയിൽ
തേങ്ങ തലയിൽ വീണ് കാൽവഴുതി; തെങ്ങിൽ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി
ബ്രിജ് ഭൂഷന്റെ ശക്തി പ്രകടന റാലി മാറ്റി
സംസ്ഥാനത്ത് റേഷൻ വിതരണം വീണ്ടും തടസപ്പെട്ടു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top