Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
കനോലി കണ്ണീരണിഞ്ഞാൽ കോഴിക്കോടും ‘മുങ്ങും’
ദശാബ്ദങ്ങളായി ഉള്ളിലൊതുക്കിയിരുന്ന സങ്കടങ്ങളെല്ലാം കണ്ണീരായി നിറഞ്ഞൊഴുകിയപ്പോള്‍ പൈതൃക നഗരത്തിന്റെ മടിത്തട്ടിനു പോലും അവയെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല. തെക്കന്‍ ജില്ലകളില്‍ പമ്പയും ചാലക്കുടി പുഴയുമെല്ലാം നിറഞ്ഞുകവിഞ്ഞ് സംഹാരതാണ്ഡവമായിടപ്പോള് വടക്കന്‍ ജില്ലയായ കോഴിക്കോടിനെ മഹാപ്രളയത്തില്‍ കണ്ണിരണിയിച്ചത് കനോലിയായിരുന്നു. കാളിന്ദിപോലെ കറുത്ത വെള്ളം സിരകളിലേറ്റി ജീവിക്കുന്നതിന്റെ വിഷമങ്ങളെല്ലാം ഒരു നൊമ്പരമായി കനോലി "പറഞ്ഞു' തുടങ്ങിയതോടെ ദിവസങ്ങളോളം കോഴിക്കോട് നഗരം വെള്ളത്തിനടിയിലായി. ഇനി ഒരു "അവസരം' കൂടി ഉണ്ടായാല്‍ കനോലി കോഴിക്കോടിനെ മുക്കും. അതുറപ്പ്...
നഗരത്തിന്റെ കണ്ണായ പ്രദേശങ്ങളെല്ലാം കനോലിയുടെ "കരുത്തറിഞ്ഞു'. എരഞ്ഞിക്കല്‍ മൊകവൂര്‍ ഭാഗവും സരോവരവും കല്ലുത്താന്‍ കടവ് മേഖലയും പുതിയ ബസ്സ്റ്റാന്ഡുമെല്ലാം വെള്ളത്താല്‍ മുങ്ങി. ദിവസങ്ങള്‍ കഴിഞ്ഞാണ് ഈ മേഖലകളിലെല്ലാം വെള്ളം താഴ്ന്നത്. നിറഞ്ഞു കവിഞ്ഞൊഴുകിയ കനാലിന്റെ യഥാര്‍ഥ്യ ചിത്രം പിന്നീടാണ് നഗരവാസികള്‍ അറിഞ്ഞത്. കവിഞ്ഞൊഴുകിയ വെള്ളം വീണ്ടും കനാലിന്റെ കൈക്കുള്ളിലേക്ക് വലിഞ്ഞെങ്കിലും ദുരിതമായി പലയിടത്തും ചെളി നിറഞ്ഞിരിക്കുകയാണ്. കനാല്‍ പേറിക്കൊണ്ടിരിക്കുന്ന മാലിന്യത്തിന്റെ കാഠിന്യമെത്രത്തോളമുണ്ടെന്നതിന്റെ നേര്‍ചിത്രങ്ങളായിരുന്നു വെള്ളപ്പൊക്കത്തിന്റെ ശേഷിപ്പുകള്‍. 170 സംവത്സരങ്ങള്‍ക്കപ്പുറത്ത് മലബാര്‍ കളക്ടറായിരുന്ന കനോലി സായിപ്പാണ് കോഴിക്കോടിന്റെ നഗരഹൃദയത്തിലൂടെ കനോലി കനാല്‍ നിര്‍മിച്ചത്. ജലപാതയ്ക്കായി ആരംഭിച്ച കനാല്‍ ഒന്നര നൂറ്റാണ്ട് പിന്നിടുമ്പോള്‍ നഗരത്തിലെയും പരിസരങ്ങളിലെയും എല്ലാ മാലിന്യങ്ങളും പേറി ഒഴുകുന്ന ഒരു അഴുക്കുചാല്‍ മാത്രമായി മാറിയിരിക്കുകയാണ്.
എരഞ്ഞിക്കലില്‍ നിന്ന് ആരംഭിക്കുന്ന കനാലിലേക്കാണ് നഗരഗ്രാമവ്യത്യാസമില്ലാതെ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യവും പായലും നിറഞ്ഞതോടെ കനാലിന്റെ ഒഴുക്ക് പൂര്‍ണമായും നിലച്ചിരിക്കുകയാണ്. അതിനിടെയാണ് അതിശക്തമായ കാലവര്‍ഷം എത്തിയത്. ഇതോടെ കനാല്‍ നിറഞ്ഞുകവിഞ്ഞൊഴുകാന്‍ തുടങ്ങി. കനാലിലേക്ക് മലിനജലം ഒഴുക്കുന്നതിനായി സ്ഥാപിച്ചിട്ടുള്ളത് 178 മലിനജല കുഴലുകളാണ്. 30 പ്രധാന ഓവുചാലുകളും കനാലിലേക്ക് മലിനജലം ഒഴിക്കിക്കൊണ്ടിരിക്കുകയാണ്. ഓരോ വര്‍ഷവും കനാലിന്റെ ആഴം കുറഞ്ഞുവരുന്നതാണ് ഇപ്പോഴുണ്ടായ വെള്ളപ്പൊക്കത്തിന് കാരണമെന്നാണ് ജില്ലാ ഭരണ കൂടത്തിന്റെ കണ്ടെത്തല്‍. മഴക്കാലത്തുണ്ടാകുന്ന അധികജലം ഉള്‍ക്കൊളളാന്‍ കനാലിന് ശേഷിയില്ലാതായിരിക്കുകയാണ്. ഇപ്പോഴുളള അവസ്ഥ മാറിയില്ലെങ്കില്‍ നഗരം നേരിടേണ്ടത് മറ്റൊരു വിപത്തായിരിക്കുമെന്ന മുന്നറിയിപ്പോടെയുള്ള പ്രവര്‍ത്തനത്തിന് ജില്ലാഭരണകൂടവും തയാറായിക്കഴിഞ്ഞു. ഒറ്റക്കെട്ടോടെ കനോലി കനാലിനെ സംരക്ഷിച്ചു നിര്‍ത്താനുള്ള ദൗത്യവുമായാണ് കോഴിക്കോടുകാര്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത് .
പുനര്‍ജന്മമേകാന്‍ ഓപ്പറേഷന് കനോലി കനാല്‍
ഇന്ത്യയില്‍ത്തന്നെ നഗരമധ്യത്തിലൂടെ ഒഴുകുന്ന കനാലുകളിലൊന്നാണ് കനോലി കനാല്‍ . മറ്റൊന്ന് ഗുജറാത്തിലെ സബര്‍മതിയാണ്. നാഗരികതയുടെ കടന്നുവരവിലൂടെ മാലി
ന്യം നിറഞ്ഞ് പൂര്‍ണമായും അഴുക്കുചാലായി മാറിയ കനോലി കനാലിനെ എന്തുവിലകൊടുത്തും സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്നാണ് മാറി മാറി വരുന്ന സര്‍ക്കാറുകളുടെ പൊതു അഭിപ്രായം. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയ്ക്ക് കനോലി കനാലിന്റെ നവീകരണത്തിനുവേണ്ടി 10 കോടി രൂപയിലേറെ ചെലവഴിച്ചുവെന്നാണ് പറയുന്നത്. പാര്‍ശ്വഭിത്തികള്‍ ചിലയിടത്ത് കെട്ടിയിട്ടുണ്ടെന്നല്ലാതെ ചെലവഴിച്ചുവെന്നു പറയുന്നതിന്റെ 50 ശതമാനംപോലും ഇവിടെ ചെലവഴിക്കപ്പെട്ടിട്ടില്ല. എന്നാല്‍ പുതുതായി ചുമതലയേറ്റ ജില്ലാ കളക്ടര്‍ യു.വി.ജോസ് കനോലി കനാലിന്റെ ശോച്യാവസ്ഥ പരിഹരിക്കാന്‍ കച്ചകെട്ടി രംഗത്തിറിങ്ങിയിരിക്കുകയാണ്. ഇക്കഴിഞ്ഞ വെള്ളപ്പൊക്കത്തിനു ശേഷം കനോലി കനാലിന്റെ പ്രതാപം വീണ്ടെടുക്കുന്നതിനായി ജനകീയ പങ്കാളിത്തത്തോടെ കോഴിക്കോട് കോര്‍പറേഷനും ജില്ലാ ഭരണകൂടവും പുതിയ പദ്ധതിയും നടപ്പാക്കിവരികയാണ്.
ഓപ്പറേഷന് കനോലി കനാല്‍ എന്ന പേരിലാണ് കനോലി കനാലിന്റെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാന്‍ ശ്രമിക്കുന്നത്. നിറവിന്റെ സഹകരണത്തോടെയാണ് ഓപ്പറേഷന് കനോലി കനാല്‍ എന്ന പേരില്‍ ശൂചീകരണയജ്ഞം ആരംഭിച്ചത്. 30 ദിവസത്തിനകം ശൂചീകരണം പൂര്‍ത്തീകരിക്കും വിധത്തിലാണ് ഓപ്പറേഷന് ആരംഭിച്ചത്. 10 ദിവസംകൊണ്ട് കനാലിലെ പ്ലാസ്റ്റിക് മാലിന്യം പൂര്‍ണമായും നീക്കം ചെയ്യും. തുടര്‍ന്ന് കനാല്‍ വീണ്ടും മലിനമാവാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. ഓരോ കിലോമീറ്ററായി തിരിച്ചാണ് ശുചീകരിക്കുന്നത്. ശേഖരിക്കുന്ന മാലിന്യങ്ങള്‍ സരോവരം ഗ്രൗണ്ടില്‍ എത്തിച്ച് ഉണക്കിയ ശേഷം തരംതിരിച്ച് നിറവ് തന്നെ സംസ്കരണത്തിനായി കൊണ്ടുപോവും. കനാല്‍ ആഴംകൂട്ടി സൗന്ദര്യവത്കരണത്തിനായി പ്രത്യേക പദ്ധതി തയാറാക്കിയിട്ടുണ്ട് 14 മീറ്റര്‍ വീതിയില്‍ കനാല്‍ നവീകരിക്കാനാണിപ്പോള് ലക്ഷ്യമിടുന്നത്. കല്ലായി പുഴയില്‍ ചെളി നീക്കി കനാലിന്റെ അഴിമുഖം തുറക്കാനാണ് പദ്ധതി.
പൈതൃകനഗരത്തിന് മാറ്റുകൂട്ടിയ യൗവനം
പൈതൃകനഗരമായ കോഴിക്കോടിന് മാറ്റുകൂട്ടിയ ബാല്യവും യൗവനവുമായിരുന്നു കനോലി കനാലിനുള്ളത്. തോണികളും ചങ്ങാടങ്ങളും ഒഴുകി നടന്ന സമ്പന്നമായ ജലപാതയെന്ന ഭൂതകാലം കനോലികനാലിനുമുണ്ടായിരുന്നു. കനോലി സായ്പ് മലബാറിലെ നദികളെ അന്യോന്യം ബന്ധിപ്പിച്ച ജലഗതാഗതമാര്‍ഗം ആരംഭിക്കാന്‍ ശ്രമിച്ചതോടെയാണ് കനോലികനാല്‍ പിറവിയെടുക്കുന്നത്. 1845ലാണ് കനോലി കനാലിന്റെ രൂപരേഖ മദ്രാസ് ഗവണ്മെന്റിനു കനോലി സമര്‍പ്പിക്കുന്നത്. 1846ല്‍ ഇത് അനുവദിച്ചുകൊണ്ട് ഉത്തരവായി. 1848ല്‍ പണി പൂര്‍ത്തിയാവുകയും ചെയ്തു.
കോഴിക്കോട് മുതല്‍ കൊടുങ്ങല്ലൂര്‍ വരെ ഒരു വിശാല ജല ഗതാഗത മാര്‍ഗം എന്ന ഉദ്ദേശ്യത്തോടെ പുഴകളെയും ജലാശയങ്ങളെയും കനാലുകള്‍ നിര്‍മ്മിച്ചു കൂട്ടിയിണക്കി. കോഴിക്കോട് ജില്ലയില്‍ ഈ കനാല്‍ വടക്ക് കോരപ്പുഴയെയും തെക്ക് കല്ലായിപ്പുഴയെയും ബന്ധിപ്പിക്കുന്നതായിരുന്നു. ആദ്യഘട്ടമെന്ന നിലയില്‍ എലത്തൂര്പുഴയെ കല്ലായി പുഴയോടും കല്ലായി പുഴയെ ബേപ്പൂര്‍ പുഴയോടും ബന്ധിപ്പിച്ചു. പിന്നീട് പൊന്നാനി മുതല്‍ ചാവക്കാട് വരെയുള്ള ജലാശയങ്ങളെ സംയോജിപ്പിക്കുന്ന കനാലുകളും അദ്ദേഹം നിര്‍മിച്ചു. എന്നാല്‍ ഇതിന്റെയൊക്കെ തുടക്കം കല്ലായി പുഴയെ എലത്തൂര്‍ പുഴയുമായി ബന്ധിപ്പിക്കുന്ന കനോലി കനാല്‍ നിര്‍മാണമായിരുന്നു. ഈ കനാലിനെ ആദ്യം അറിയപ്പെട്ടിരുന്നത് എലത്തൂര്‍ കല്ലായികനാല് എന്നായിരുന്നു. സാമൂതിരി രാജാവിന്റെ അകമഴിഞ്ഞ സഹായം ഇക്കാര്യത്തില്‍ കനോലിക്ക് ലഭിച്ചതോടെ കനാല്‍ യാഥാര്‍ത്ഥ്യമാവുകയായിരുന്നു.
വടക്കന്‍ മലബാറിന്റെ പല സ്ഥലത്തുനിന്നും കല്ലായിയിലേ ക്കുള്ള തടിമരങ്ങള്‍ തെരപ്പംകെട്ടി ഇതു വഴിയായിരുന്നു കൊണ്ടുപോയിരുന്നത്.
കൂടാതെ കോഴിക്കോട്ട് അങ്ങാടിയിലേക്കുള്ള കൊപ്ര, ചൂടി എന്നിവയെല്ലാം ഈ പുഴയില്ക്കൂടിയാണ് തോണിയില്‍ കൊണ്ടു പോയിരുന്നതെന്നാണ് പഴമക്കാര്‍ പറയുന്നത്. ഇവയില്‍ നല്ലൊരുഭാഗം പുതിയനിരത്ത് ജെട്ടിയില്‍ നിന്ന് എരഞ്ഞിക്കല്‍ പഴയപാലത്തിന് അടുത്തുണ്ടായിരുന്ന കയറ്റിറക്കുമതിക്ക് നിര്‍മിച്ചിരുന്ന പാതാറില്‍ ഇറക്കി കാളവണ്ടികളില്‍ കയറ്റി കോഴിക്കോട് അങ്ങാടിയില്‍ വില്പ്പനനടത്താറായിരുന്നു ചെയ്തിരുന്നത്. കാരപ്പറമ്പ് വലിയപാലത്തിനടുത്തുള്ള ഇപ്പോഴും അവശേഷിക്കുന്ന കനാലിലേക്കുള്ള സ്റ്റെപ്പുകളുണ്ട്. തോണികളില്നിന്നുള്ള കയറ്റിറക്കുസംവിധാനത്തിന് നിര്‍മിച്ചതായിരുന്നു ഇവ. തോണികള്‍ക്കും, മരംതെരപ്പത്തിനും ചുങ്കം പിരിവും കാരപ്പറമ്പിലുണ്ടായിരുന്നു. പുതിയറപാലം പുതുക്കിപണിയുന്നതോടുകൂടിയാണ് കനോലി കനാലിന്റെ നാശം തുടങ്ങുന്നത്. വലിയ തോണികളും തെരപ്പങ്ങളും സുഗമമായി പോയി ക്കൊണ്ടിരുന്ന പുഴയ്ക്കുകുറുകെ പാലം വന്നതോടുകൂടി കനാലില്ക്കൂടിയുള്ള നീരൊഴുക്കിനുപോലും തടസമായി.
പ്രതീക്ഷകളുമായി ജല ടൂറിസം പദ്ധതി
കോഴിക്കോടിന്റെ ചരിത്രവും സംസ്കാരവും നിലനിര്‍ത്തി പ്രകൃതിക്കിണങ്ങിയ രീതിയിലുള്ള ഏകീകൃത ജലടൂറിസം പദ്ധതിയുടെ ഭാഗമായി കനോലികനാലിനെ ഉള്‍പ്പെടുത്തി രൂപരേഖ തയാറാക്കിയിട്ടുണ്ട് . കോഴിക്കോട് നഗരത്തെ പ്രധാന വിനോദസഞ്ചാരമേഖലയാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്ട്സാണ് ഏകീകൃത ജല ടൂറിസം പദ്ധതി വിഭാവനം ചെയ്തത്. നാലുമാസത്തെ പഠനങ്ങള്‍ക്കു ശേഷമാണ് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കിയിട്ടുള്ളത്. എലത്തൂര്‍ പുഴ, കനോലികനാല്‍ , കല്ലായ് പുഴ, കാലിക്കറ്റ് ബീച്ച് എന്നിങ്ങനെ ജലപാതയിലൂടെ നഗരം ചുറ്റി സഞ്ചരിക്കുന്നതിനുള്ള അര്‍ബൻ വാട്ടര്‍ ലൂപ്പായി കോഴിക്കോട് നഗരത്തെ മാറ്റും വിധത്തിലുള്ള പദ്ധതിയാണ് തയാറാക്കിയിരിക്കുന്നത്.
അതേസമയം ജലടൂറിസം പദ്ധതി പ്രാവര്‍ത്തികമാവണമെങ്കില്‍ ഏറ്റവും പ്രധാനമായി വേണ്ടത് കനോലികനാലിന്റെ വീതി കൂട്ടലാണെന്നാണ് ഐഐഎയുടെ പഠനത്തില്‍ നിന്നും വ്യക്തമായത്. കനാലിന്റെ വീതിയും ആഴവും കൂട്ടുന്നതോടെ ഒഴുക്ക് സുഗമമാവുകയും ചെളിയും മാലിന്യവും കെട്ടിക്കിടക്കുന്നത് ഒഴിവാകുകയും ചെയ്യും. നിലവിലെ റോഡ് അതേ രീതിയില്‍ നിര്‍ത്തി കനാലിന്റെ വീതി കൂട്ടാനുള്ള പദ്ധതിയെ കുറച്ചാണ് ആലോചിക്കുന്നത് . എരഞ്ഞിക്കല്‍ മുതല്‍ കുണ്ടൂപറമ്പ് വരെയുള്ള ഭാഗത്ത് ഒരു മീറ്റര്‍ വീതി കൂട്ടണം. ഇപ്പോള്‍ 18 മീറ്റര്‍ മുതല്‍ 13 മീറ്റര്‍ വരെയാണ് ഈ ഭാഗത്തെ കനാലിന്റെ വീതി. കുണ്ടൂപറമ്പ് -കാരപ്പറമ്പ് വരെയുള്ള ഭാഗത്ത് 11 മീറ്റര്‍ മുതല്‍ 16 മീറ്റര്‍ വരെയാണു കനാലിന്റെ വീതി. ഒരു മീറ്റര്‍ ഈ ഭാഗത്തും വീതി കൂട്ടണം. കാരപ്പറമ്പ് മുതല്‍ എരഞ്ഞിപ്പാലം വരെ എട്ടു മുതല്‍ 13 മീറ്റര്‍ വരെയാണിപ്പോള്‍ കനാലുള്ളത്. ഈ ഭാഗങ്ങളില്‍ മൂന്ന് -നാല് മീറ്റർ വീതി കൂട്ടണം. എരഞ്ഞിപ്പാലം -അരയിടത്തു പാലം ഭാഗത്ത് വീതികൂട്ടേണ്ടതായില്ല. ഇവിടെ 14 മുതല്‍ 27 മീറ്റര്‍ വരെ കനാലിനു വീതിയുണ്ട്. അരയിടത്തുപാലം മുതല്‍ കല്ലായി വരേയും വീതികൂട്ടേണ്ട ആവശ്യമില്ല. 17 മീറ്റര്‍ മുതല്‍ 33 മീറ്റര്‍വരെ ഈ ഭാഗത്ത് വീതിയുണ്ട്. കനോലികനാലിനു അരികിലൂടെയുള്ള റോഡില്‍ നടപ്പാത, വ്യായാമത്തിനും സൈക്കിള്‍ ഓടിക്കാനുമുള്ള പ്രത്യേക ട്രാക്ക്, സൈക്കിള്‍ ട്രാക്ക്, കനാലില്‍ വാട്ടര്‍ സ്പോര്‍ട്സ് തുടങ്ങിയവയും പദ്ധതിയുടെ ഭാഗമായി നടപ്പാക്കും.
കെ. ഷിന്റുലാൽ
വിശപ്പകറ്റി സുഭിക്ഷ അഞ്ചാം വർഷത്തിലേക്ക്
വിശക്കുന്നവർക്ക് ചുരുങ്ങിയ ചിലവിൽ വയറു നിറയെ ഭക്ഷണം നൽകുകയെന്നത് ഒരു പുണ്യ
ചൂടുകാലമാണേ, സൂക്ഷിക്കണേ...
കോഴിക്കോട്: അയ്യോ എന്തൊരു ചൂടാണ്...പുറത്തിറങ്ങാന്‍തന്നെ പേടിയാകുന്നു... ഇങ്ങനെ
പ്രണയത്തിന്റെയും പോരാട്ടത്തിന്റെയും എട്ട് വർഷങ്ങൾ
പതിമൂന്നു വര്‍ഷം മുമ്പ് മട്ടാഞ്ചേരി കൊച്ചങ്ങാടി രക്ഷാ സ്പെഷല്‍ സ്കൂളിലേക്ക് അ
വൈറലായ ആ സൊമാറ്റോക്കാരന്‍
കൊച്ചി: "ദൈവമേ കഴിഞ്ഞോ ഈ പരീക്ഷണങ്ങള്‍... ഇതിനൊരു അവസാനം ഇല്ലേ... ഒന്ന് അവസാനി
വയനാട്ടിൽ വന്യമൃഗങ്ങൾ മാത്രമല്ല അപൂർവ പക്ഷികളുമുണ്ട്...
കല്‍പ്പറ്റ: കേരളത്തിൽ ഒരുപക്ഷേ ഏറ്റവും കൂടുതൽ വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള
പട്ടായയെ വിറപ്പിച്ച് സിംഹക്കുട്ടിയുടെ കാർ യാത്ര; വെട്ടിലായി ഇന്ത്യൻ ഉടമ
പട്ടായ: പട്ടായ നഗരത്തെ അന്പരപ്പിച്ച കാഴ്ചയായിരുന്നു അത്! ലോകത്തെ ആഡംബരക്കാറു
മോദിയുടെ ഗ്രാമത്തില്‍ 3,000 വര്‍ഷം മുൻപേ മനുഷ്യവാസം
അഹമ്മദാബാദ്: ഗുജറാത്തില്‍ മൂവായിരം വര്‍ഷം മുന്‍പുള്ള മനുഷ്യവാസത്തി
30 വർഷം മുന്‍പ് മോഷണം പോയ ബാഗ് തിരികെ കിട്ടി
മോസ്കോ: സാധനങ്ങൾ കവർച്ചചെയ്യപ്പെടുന്നത് ആർക്കായാലും സങ്കടമുണ്ടാക്കുന്ന കാര്‍
ലോട്ടറിയടിച്ചു; വീട്ടമ്മ ബോധംകെട്ടു!
ന്യൂയോര്‍ക്ക്: കോടികൾ ലോട്ടറിയടിച്ചെന്നു കേട്ടാൽ അസാധാരണരീതിയിലായിരിക്കും ആ
"പ്രിയ സാന്താ, അസുഖമായതിനാൽ ഇത്തവണ വരില്ല അല്ലേ...'; ഹൃദയത്തിൽ തൊട്ട് 10 വയസുകാരിയുടെ കത്ത്
ലണ്ടൻ: ക്രിസ്മസിനു സമ്മാനവുമായി സാന്താക്ലോസ് എത്തുമെന്നു കരുതുന്നവരാണു കുട്ടി
‘ബുള്ളറ്റ് ബാബ’യുടെ അനുഗ്രഹം തേടി; എൽഫീൽഡ് ബുള്ളറ്റിനെ പ്രതിഷ്ഠയാക്കി ആരാധന
രാജസ്ഥാനിലെ ഒരു ക്ഷേത്രം ജനശ്രദ്ധയാകർഷിച്ചത് അതിന്റെ വാസ്തുകലയിലോ ഉത്സവാഘോ
ലോകത്ത സുന്ദരന്‍ മരം പ്രായം 800
സോൾ: ദക്ഷിണകൊറിയയിൽ ഒരു മുതുമുത്തശൻ മരമുണ്ട്. 800 വയസാണു പ്രായം. ഏകദേശം 17 മ
ആ മഞ്ഞുമല ഒഴുകുകയാണ്...! ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുമല നീങ്ങുന്നത് ദിവസവും മൂന്നു മൈൽ
ന്യൂയോർക്ക്: 1980 മുതൽ സമുദ്രത്തിൽ നിലയുറപ്പിച്ചിരുന്ന ലോകത്തിലെ ഏറ്റവും വലിയ
ഉത്തരം പറഞ്ഞ് പയ്യൻ നേടിയത് ഒരു കോടി
മുംബൈ: ഇന്ത്യയിലെ ജനപ്രിയ ക്വിസ് ഷോയായ കോന്‍ ബനേഗ ക്രോർപതിയിൽ വിസ്മയിപ്പിക്കു
കൂട്ടക്കുഴിമാടത്തിൽ തലയോട്ടി ഇല്ലാത്ത 43 അസ്ഥികൂടങ്ങൾ! ഞെട്ടിത്തരിച്ച് ഗവേഷകർ
ഹീലോംഗ്ജിയാംഗ്(ചൈന): വടക്ക്-കിഴക്കൻ ചൈനയിൽ 4,100 വർഷം പഴക്കമുള്ള കൂട്ടക്കുഴി
അടുത്തമാസം ലോകത്ത് ദുരന്തങ്ങളുടെ പരന്പര..! ഞെട്ടിക്കുന്ന പ്രവചനവുമായി "ബ്രസീലിന്റെ നോസ്ട്രഡാമസ്'
ബ്രസീലിയ: ബ്രസീലിന്റെ നോസ്ട്രഡാമസ് എന്നറിയപ്പെടുന്ന അതോസ് സലോമെ ലോകശ്രദ്ധ നേ
19.97 രൂപയുടെ സ്റ്റാന്പ് വിറ്റത് 16.65 കോടിക്ക്!
ന്യൂയോർക്ക്: സ്റ്റാമ്പ് ശേഖരണം ഹോബിയാക്കിയവർ ലോകത്ത് ഒരുപാടുണ്ട്. അപൂർവമായ സ
കൈയടി നേടി "ഓട്ടോറിക്ഷാ റേസ്'
കോഹിമ: പതിനായിരക്കണക്കിന് ഓട്ടോറിക്ഷകളും ഓട്ടോ ഡ്രൈവർമാരുമുള്ള രാജ്യമാണ് ഇ
ഏതു പട്ടിക്കും ഒരു ദിവസമുണ്ട്..! തെരുവുനായ നെതർലൻഡ്സിലേക്കു പറക്കും
വാരണാസി: ഏതു പട്ടിക്കും ഒരു ദിവസമുണ്ടെന്നു പറയുന്നതു ചുമ്മാതല്ല. ഉത്തർപ്രദേശ
കാരറ്റ് പാടത്ത് പുരാവസ്തുക്കളുടെ വൻ വിളവെടുപ്പ്
ജനീവ: വടക്കുകിഴക്കൻ സ്വിറ്റ്സർലൻഡിലെ ഗുട്ടിംഗൻ പട്ടണത്തിനു സമീപമുള്ള കാരറ
കരുതിയതുപോലെയല്ല അന്പിളി അമ്മാവന്റെ പ്രായം..!
ഷിക്കാഗോ: ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന്റെ പ്രായത്തിൽ പുതിയ കണ്ടെത്തലുമായി ശാസ്
ഇന്ത്യക്കാരുടെ "ഗാർലിക് നാൻ' അടിപൊളിയെന്നു സായിപ്പ്
ന്യൂയോർക്ക്: ലോകത്തിലെ വിവിധ രുചിക്കൂട്ടുകൾ ആസ്വദിക്കാൻ ആർക്കാണ് ഇഷ്ടമല്ലാത്
ഇനി എഐ കാലം; ബ്രിട്ടനിലെ സ്കൂളിൽ “എഐ ഹെഡ്മാഷ്’
മനുഷ്യജീവിതവുമായി ബന്ധപ്പെട്ട സമസ്തമേഖലകളിലും പുതുവിവ്ലവം സൃഷ്ടിച്ചു മുന്ന
അന്നദാതാവിന്റെ മരണം: കുരങ്ങന്റെ ദുഃഖം കണ്ടവർ കരഞ്ഞുപോയി..!
ലക്നൗ: ഉത്തർപ്രദേശിൽനിന്നുള്ള ഹൃദയസ്പർശിയായ ഒരു വീഡിയോ സമൂഹമാധ്യമങ്ങൾ നി
ഈ മീനിന് വെള്ളം വേണ്ട...!
വെള്ളമില്ലാതെ മത്സ്യത്തിനു ജീവിക്കാൻ കഴിയുമോ..? ഇതിനു മറുപടിയായി ഒരു അദ്ഭുതമ
പൂക്കളിൽ ഇവൻ ഭീമൻ..! നാറ്റം മൂലം അടുത്തു ചെല്ലാൻ വയ്യ
തെക്കുകിഴക്കൻ ഏഷ്യയിലെ വിദൂര മഴക്കാടുകളിൽ മാത്രം കണ്ടുവരുന്ന പുഷ്പമാണ് റഫ്ല
തട്ടുകട വിഭവം ഹിറ്റ്..!
ന്യൂഡൽഹി: രുചികരമായ പാചകക്കൂട്ടുകൾ സോഷ്യൽ മീഡിയകളിൽ പങ്കുവയ്ക്കപ്പെടാറുണ
"എനിക്ക് പഠിക്കാൻ ഇഷ്ടമാണ്...'! 92കാരി യുപി സ്കൂൾ വിദ്യാർഥിനി
ലഖ്നോ: പ്രായം വെറുമൊരു സംഖ്യയാണ് എന്നു തെളിയിക്കുന്ന നിരവധി സംഭവങ്ങൾ സോഷ്യൽ
എയർഹോസ്റ്റസുമാരുടെ ചിരി വെറും ചിരിയല്ല!
വിമാനത്തിനുള്ളിലേക്ക് കയറുന്ന യാത്രക്കാരെ സ്വീകരിക്കുന്നത് തൊഴുകൈയോടെ നിൽക്ക
വിമാനത്തിൽ പട്ടിശല്യം! ദന്പതികൾക്ക് ടിക്കറ്റ് ചാർജ് മടക്കി നൽകി
സിംഗപ്പുർ: പാരീസിൽനിന്നു സിംഗപ്പുർ എയർലൈൻസ് വിമാനത്തിൽ യാത്രചെയ്ത ദന്പതി
"എഐ' ക്രിമിനലുമാകും!
മഡ്രിഡ്: ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സിന്റെ (എഐ) ഉപയോഗം വ്യാപകമാകുന്നതിനിടെ ഇ
ഭർത്താവിന് 42 കോടി ബംപർ, ഭാര്യയ്ക്ക് തണ്ണിമത്തൻ!
കൊളറാഡോ: എഴുപത്തിയേഴുകാരനായ ഭർത്താവ് കുറച്ചു പൂക്കളും ഒരു തണ്ണിമത്തനുമായി
വീണ്ടും മാസ്ക് അണിയും കാലം...
രണ്ട് വര്‍ഷമായി മാറ്റിവച്ച മാസ്ക് ഒരിക്കല്‍കൂടി അണിയേണ്ടിവരുമെന്ന് വിചാരിച
കുടിയന്മാർ മൂക്കുമുട്ടെ തിന്നു; പണം ചോദിച്ചപ്പോൾ ഇടിയോടിടി
നോയിഡ: നോയിഡയിലെ ഒരു ഹോട്ടലിൽനിന്നുള്ള വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. മ
ചിലന്തി കൊണ്ടുവന്ന ഭാഗ്യം..! പ്രതിമാസം 10.37 ലക്ഷം വീതം 30 വർഷം
ലണ്ടന്‍: മൂന്നു പെണ്‍മക്കൾക്കൊപ്പം വർത്തമാനം പറഞ്ഞിരിക്കുന്പോഴാണു വീടിനു മുന്‍
നേപ്പാളില്‍ നിന്നൊരു അനൂപ് മേനോന്
കുറ്റവാളികള്‍ രണ്ടു തരത്തിലുണ്ടെന്ന് പറയാറുണ്ട്. ഒന്ന് എന്തെങ്കിലുമൊരു സാഹചര
ട്രെയിനിൽ ടിക്കറ്റ് എടുത്ത് ആടിന്റെ യാത്ര! ഉടമയ്ക്കു കൈയടി
ഇന്ത്യൻ റെയിൽവേയിൽ കഴിഞ്ഞദിവസമുണ്ടായ രസകരമായ സംഭവം സോഷ്യൽ മീഡിയയിൽ വൈറ
സുന്ദരൻ ഞാനും..! കണ്ണാടി നോക്കുന്ന കുതിര വൈറൽ
ചിന്താശേഷിയുള്ള മൃഗങ്ങൾ ഉണ്ടെങ്കിലും സൗന്ദര്യബോധമുള്ള മൃഗങ്ങളെപ്പറ്റി അധികം
അന്പന്പോ... 39 അടി ഉയരം 82 അടി നീളം!
ലിസ്ബൺ: പോർച്ചുഗലിലെ പോന്പലിൽ ഒരു വീടിന്റെ നിർമാണപ്രവൃത്തികൾക്കായി മുറ്റത്
ഓടുന്ന ട്രെയിനിനടിയില്‍ സാരിയുടുത്ത സ്ത്രീ..!
നിര്‍ത്തിയിട്ട ട്രെയിനിനടിയില്‍ കൂടി ട്രാക്ക് മുറിച്ച് കടക്കാന്‍ ശ്രമിക്കുന്നതി
തക്കാളിയിൽ കുളിച്ച് ചുവന്ന് സ്പെയിൻ; ആഘോഷമാക്കി ലാ ടൊമാറ്റിന ഫെസ്റ്റിവൽ
ഏത് രാജ്യത്തേക്ക് യാത്ര ചെയ്താലും അവിടുത്തെ എല്ലാത്തരം ഉത്സവങ്ങളും ആഘോഷങ്ങളും ന
മലയാളിക്കു പൂവിടാൻ തമിഴ്നാട്ടിൽ ഒരുക്കം
കർക്കടക മാസം കഴിഞ്ഞാൽ ഓണത്തിനുള്ള ഒരുക്കങ്ങളിലേക്ക് മലയാളികൾ കടക്കും. പൂക്
കഷണ്ടി മറച്ചു കല്യാണം കഴിക്കാനെത്തി തല്ലുകൊണ്ടതു മിച്ചം!
പട്ന: കഷണ്ടി വിഗ് വച്ച് മറച്ചു വിവാഹം കഴിക്കാനെത്തിയയാൾ വധുവിന്റെ ബന്ധുക്കളു
അപൂര്‍വ നീരാളിയെ കണ്ടെത്തി!
പടിഞ്ഞാറന്‍ കോസ്റ്റാറിക്കയിലെ ആഴക്കടലിൽ അപൂര്‍വ ഇനത്തില്‍പ്പെട്ട നീരാളിയെ ക
"എഗ് പാനിപ്പൂരി' സൂപ്പർ
ഉത്തരേന്ത്യയിലെ തട്ടുകടകളിലെ മെനുവില്‍ ഒരു പുത്തന്‍ വിഭവം കൂടി എത്തിയിരിക്കു
മരിക്കും മുൻപ് നാൻസി എഴുതി സ്വത്ത് മുഴുവൻ എന്റെ പൂച്ചകൾക്ക്!
വളര്‍ത്തുമൃഗങ്ങളെ ജീവനു തുല്യം സ്നേഹിക്കുന്നവരെക്കുറിച്ചുള്ള കഥകൾ ഒരുപാട് ക
കോടീശ്വരൻ എന്നു പറഞ്ഞിട്ട് എന്താ കാര്യം? 27-ാം തവണയും ലിയാങ് ഷി പരീക്ഷയിൽ തോറ്റു
ബീജിംഗ്: ചൈനീസ് ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഏറ്റവും കഠിനമായ പരീക്ഷയാണ് "ഗാവോ
ലോകത്തില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായമുള്ള പൂച്ച..! റോസി @ 32
ലണ്ടൻ: ലോകത്തിൽ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായമുള്ള പൂച്ചയാണ് റോസി. ജൂൺ ഒന്നി
ഭൂമിക്ക് സന്തോഷിക്കാം! പ്ലാസ്റ്റിക് തിന്നുന്ന ഫംഗസുകളെ കണ്ടെത്തി
പ്ലാസ്റ്റിക് കൊണ്ടു പൊറുതിമുട്ടിയ ഭൂമിക്ക് സന്തോഷവാർത്തയുമായി എത്തിയിരിക്കുക
വിവാഹം ബഹിരാകാശത്ത്, ഒരാൾക്ക് ഒരു കോടി
വിവാഹാഘോഷം വ്യത്യസ്തമാക്കാൻ പലരും പലതും ചെയ്യുന്നുണ്ട്. എന്തൊക്കെ പുതുമ കൊണ്ടു
ശനിയുടെ ഉപഗ്രഹം തേടി നാസയുടെ "പാമ്പ്'
വാഷിംഗ്ടണ്‍ ഡിസി: ശനിയുടെ ഉപഗ്രഹങ്ങളിലൊന്നായ എന്‍സെലാഡസിൽ പര്യവേക്ഷണത്തിന
വരുന്നു "എല്‍ നിനോ'; വര്‍ഷാവസാനം ചൂട് റിക്കാര്‍ഡില്‍ എത്തും
ബ്രസ്സല്‍സ്: 2023-24ല്‍ ലോകത്ത് റിക്കാര്‍ഡ് താപനില രേഖപ്പെടുത്തുമെന്ന് ശാസ്ത്രജ്
ലങ്ക കടന്ന് വാനരപ്പട ചൈനയിലേക്ക്
രാമായണത്തിൽ സീതയെ രക്ഷിക്കാനായി വാനരപ്പട ലങ്കയിലേക്ക് ആണ് കടന്നതെങ്കിൽ ഇപ
ലോകം അവസാനിച്ചാലും ഈ അറയിൽ വാഴാം..!
യുഎസ്: സവിശേഷമായ ഒരു ഭൂഗർഭ അറ നിർമിച്ചിരിക്കുകയാണ് അമേരിക്കക്കാരനായ മുൻ
നമ്പർ പ്ലേറ്റ് ലേലത്തിൽ വിറ്റു, 122 കോടി രൂപ
ദുബായ്: ലോകത്തിലെ ഏറ്റവും ചെലവേറിയ നന്പർ പ്ലേറ്റ് ദുബായിയിൽ! "P 7' എന്ന ഈ നന്പ
ലണ്ടനിലെ ഭിക്ഷാടകർക്ക് ആഡംബര ജീവിതം!
ലണ്ടൻ: ലണ്ടനിലെ ഭിക്ഷാടകരെക്കുറിച്ചറിഞ്ഞാൽ ആരും അതിശയിച്ചുപോകും! നഗരത്തിൽ
ലോകത്തിലെ ഏറ്റവും വലിയ ചുണ്ടുള്ള യുവതിയുടെ ദുഃഖം നിസാരമല്ല
ബള്‍ഗേറിയയിലെ ബര്ഗാസില്നിന്നുള്ള ആന്‍ഡ്രിയ ഇവാനോവ എന്ന 25കാരി പ്രശസ്തയാണ്
ദില്‍ പകടാ ഡല്‍ഹി
ഇന്ത്യയുടെ തലസ്ഥാന നഗരി. അപ്പോ അവിടേക്കുള്ള യാത്ര ആയാലോ. അത് ഒരു അനുഭവംതന്നെ
പാതാളത്തിലേക്കുള്ള പ്രവേശന കവാടം ഇന്ത്യയിൽ?
ആരെയും അത്ഭുതപ്പെടുത്തുന്ന ഒറ്റപ്പെട്ട താഴ് വര
സ്വര്‍ഗവും നരകവും പ
പണം തരുന്ന പുഴുക്കൾ
പുഴുവിനെ വളർത്തി വിറ്റ് കാശുണ്ടാക്കാമോ?. ഉണ്ടാക്കാം എന്ന് തെളിയിച്ചിരിക്കുകയാണ
Latest News
"കരുണാകരന്റെ വീട്ടിൽവരുന്നത് ശത്രുക്കളാണെങ്കിലും മാന്യമായി പെരുമാറും; ആ പേരിൽ പത്തുവോട്ട് കിട്ടുമെന്ന് കരുതേണ്ട'
ബിഹാറിലെ സീറ്റ് തര്‍ക്കം; കേന്ദ്രമന്ത്രി പശുപതി പാരസ് രാജിവച്ചു
കേരളത്തെ സൊമാലിയയോട് ഉപമിച്ച ആളാണ് പ്രധാനമന്ത്രി, മോദി മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ്
പ്രധാനമന്ത്രി പാലക്കാട്ട്; സ്ഥാനാർഥികൾക്കൊപ്പം തുറന്ന വാഹനത്തിൽ റോഡ് ഷോ
എം.എം.മണി നടത്തിയത് നാടന്‍ പ്രയോഗമല്ല, തെറിയഭിഷേകം: ഡീന്‍ കുര്യാക്കോസ്
Latest News
"കരുണാകരന്റെ വീട്ടിൽവരുന്നത് ശത്രുക്കളാണെങ്കിലും മാന്യമായി പെരുമാറും; ആ പേരിൽ പത്തുവോട്ട് കിട്ടുമെന്ന് കരുതേണ്ട'
ബിഹാറിലെ സീറ്റ് തര്‍ക്കം; കേന്ദ്രമന്ത്രി പശുപതി പാരസ് രാജിവച്ചു
കേരളത്തെ സൊമാലിയയോട് ഉപമിച്ച ആളാണ് പ്രധാനമന്ത്രി, മോദി മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ്
പ്രധാനമന്ത്രി പാലക്കാട്ട്; സ്ഥാനാർഥികൾക്കൊപ്പം തുറന്ന വാഹനത്തിൽ റോഡ് ഷോ
എം.എം.മണി നടത്തിയത് നാടന്‍ പ്രയോഗമല്ല, തെറിയഭിഷേകം: ഡീന്‍ കുര്യാക്കോസ്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top