ഈശോ ജനിക്കുമെന്ന മംഗലവാർത്ത മറിയത്തിന് ലഭിക്കുന്നത് എലിസബത്തിന് ആറാംമാസമായിരുന്നപ്പോഴാണ് (ലൂക്ക 1-36). എങ്കിൽ ഈശോ മാതാവിന്റെ ഉദരത്തിൽ ഉരുവാകുന്നത് യോഹന്നാന്റെ മംഗലവാർത്തയ്ക്ക് ആറു മാസങ്ങൾക്കു ശേഷം, മാർച്ച് 24നും ഈശോയുടെ ജനനം പത്താംമാസം ഡിസംബർ 24-നുമാണ് (ലൂക്ക 2-6).
രണ്ടാമത്തെ കാരണം റോമിൽ നിലവിലിരുന്ന സൂര്യദേവന്റെ ആരാധനയാണ്. 274-ൽ റോമാചക്രവർത്തി മാർക്കൂസ് ഔറേലിയസ് സൂര്യദേവനെ റോമിന്റെ ഔദ്യോഗിക ദേവനായി പ്രഖ്യാപിക്കുകയും ഡിസംബർ 24 ഈ ദേവനായി മാറ്റിവയ്ക്കുകയും ചെയ്തു. ക്രിസ്തുമതത്തിന് പിന്നീട് സ്വാതന്ത്ര്യം കിട്ടിയപ്പോൾ ക്രൈസ്തവർ ഡിസംബർ 24 സൂര്യദേവനു പകരം നീതിസൂര്യനായ ഈശോയുടെ ജനനം അനുസ്മരിക്കാനുള്ള ദിവസമായി കാണാൻ തുടങ്ങി.
354-ൽ വിരചിതമായ Depositio Martyrum എന്ന ഗ്രന്ഥപ്രകാരം റോമിൽ ക്രിസ്ത്യാനികൾ ആദ്യമായി ക്രിസ്മസ് ഡിസംബർ 24ന് ആഘോഷിച്ചത് എഡി 300 ലാണ്.
റവ. ഡോ. ജയിംസ് പുലിയുറുന്പിൽ