Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ചെല്ലാനത്തെ മണ്ണുനിറഞ്ഞ വീടുകൾ!
കൊച്ചി: മഹാപ്രളയത്തിൽ രക്ഷാകരങ്ങളുമായി മുൻനിരയിൽ നിന്നവർ.... ആയിരക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിച്ചവർ.... ഒടുവിൽ സംസ്ഥാനം ഒന്നടങ്കം അവരെ വിളിച്ചു കേരളത്തിന്റെ സൈന്യം. എന്നാൽ, ഇന്നോ?. സ്വന്തം പാർപ്പിടവും വസ്തുവകകളും കടലെടുക്കുന്നത് അവർക്കു നിസഹായതയോടെ നോക്കിനിൽക്കേണ്ടി വന്നിരിക്കുന്നു.
കാലവർഷവും കടലും കലിതുള്ളിയതോടെയാണ് എറണാകുളത്തിന്റെ തീരപ്രദേശമായ ചെല്ലാനത്തു നാശനഷ്ടങ്ങളുടെ ആരംഭം. കടലിനോടു ചേർന്നാണ് വീടുകളിലേറെയും. വേളാങ്കണ്ണി തുടങ്ങി ചെല്ലാനം ബസാർ, വാച്ചാക്കൽ, കമ്പനിപ്പടി, ചെറിയ കടവിൽ എന്നീ പ്രദേശങ്ങളെയാണു കടലാക്രമണം രൂക്ഷമായി ബാധിച്ചത്. നൂറുകണക്കിനു വീടുകളാണു പ്രദേശത്തു ഭാഗികമായി തകർന്നത്. പലതും ഇപ്പോഴും വാസയോഗ്യമായിട്ടില്ല. കടലാക്രമണത്തെ ചെറുക്കാൻ കടൽഭിത്തിയും പുലിമുട്ടുകളും ആവശ്യത്തിനില്ലാത്തതു നാശനഷ്ടങ്ങളുടെ വ്യാപ്തി കൂട്ടുകയാണ്. ചെല്ലാനം ബസാർ കടപ്പുറത്തു മാത്രം നൂറ്റമ്പതോളം വീടുകളാണു കടലാക്രമണത്തിൽ തകർന്നത്.
തിര കയറിയ വീട്
ശക്തമായി ഉയർന്നു പൊങ്ങിവരുന്ന തിരമാലകൾക്കൊപ്പം കടൽമണ്ണും വീടിനുള്ളിലേക്ക് അടിച്ചുകയറുന്നു. ഇത്തരത്തിൽ കയറിയ മണ്ണ് നൂറുകണക്കിനു വീടുകളിൽനിന്ന് നീക്കം ചെയ്യുന്ന ജോലികൾ ഇപ്പോഴും നടക്കുന്നു. പ്രദേശവാസികൾ പലരും ബന്ധുവീടുകളിലാണു താമസം. പല വീടുകളുടെയും വരാന്തയ്ക്കൊപ്പമാണ് മണ്ണ് അടിഞ്ഞുകൂടിയിട്ടുള്ളത്. ചുറ്റുമതിലും കിണറുകളും മൂടിപ്പോയ വീടുകൾ വേറെയും. അധികമായി അടിഞ്ഞു കൂടിയ മണ്ണ് ജെസിബി ഉപയോഗിച്ചു നീക്കം ചെയ്യുന്നുണ്ടെങ്കിലും റോഡിൽനിന്ന് ഉള്ളിലേക്കു താമസിക്കുന്നവർ പലരും ദിവസങ്ങളോളം അധ്വാനിച്ചു കോരിക്കളയുകയാണ്. മണ്ണ് നീക്കിയാലും കഴുകിത്തുടച്ചു വൃത്തിയായി ഉണങ്ങി വരണമെങ്കിൽ ഇനിയും ദിവസങ്ങൾ വേണ്ടിവരുമെന്നു വീട്ടുടമകൾ പറയുന്നു.
മനുഷ്യജീവൻ ഒഴിച്ചാൽ 2017ൽ കേരള തീരത്ത് ആഞ്ഞടിച്ച ഓഖിയേക്കാൾ കനത്ത നാശമാണു ചെല്ലാനത്ത് ഇക്കുറി കടലാക്രമണം മൂലം സംഭവിച്ചിട്ടുള്ളതെന്നു ചെല്ലാനം ബസാർ സ്വദേശി രവി പറഞ്ഞു. ഉപ്പുവെള്ളത്തിനൊപ്പം മണ്ണും ചെളിയും നിറഞ്ഞതോടെ ഇലക്ട്രോണിക് സാധനങ്ങൾ പലതും ഉപയോഗശൂന്യമായി. പലരും ഭക്ഷണം പാകം ചെയ്യുന്നതു പോലും വീടിനു വെളിയിലാണ്. പൊട്ടിപൊളിഞ്ഞ ഭിത്തിയും വെള്ളം കയറി നശിച്ച ഗൃഹോപകരണങ്ങളും ഉണങ്ങാത്ത തുണികളുമാണ് ചെല്ലാനം മേഖലയിലെ ഒട്ടുമിക്ക വീടുകളുടെ മുന്നിലെയും ദൃശ്യം. സൈന്യം എന്ന് വിശേഷിപ്പിച്ചു വാനോളം പുകഴ്ത്തിയ പലരും പിന്നീട് ഈ വഴി വന്നിട്ടില്ലെന്നു നാട്ടുകാർ ഒന്നടങ്കം പറയുന്നു. 20 വർഷം മുന്‍പ് സ്ഥാപിച്ച കരിങ്കൽ കൂട്ടങ്ങൾ മാത്രമാണ് ഇപ്പോഴും ചെല്ലാനത്തു കടലാക്രമണം തടയാനുള്ളത്. പല സ്ഥലങ്ങളിലും തിരമാലകൾ അടിച്ചു വലിയ കല്ല് തകർന്ന് ചെറിയ കഷണങ്ങളായി മാറിയിട്ടുണ്ട്.
കടൽഭിത്തി നിർമാണം വൈകുന്നതിലും തുടരെയുണ്ടാകുന്ന നാശനഷ്ടങ്ങളിൽ അധികൃതർ കാര്യമായ ശ്രദ്ധ ചെലുത്താത്തതിലും പ്രതിഷേധിച്ചു നാട്ടുകാരുടെ നേതൃത്വത്തിൽ രൂപംകൊണ്ട സമരസമിതി ഇക്കഴിഞ്ഞ 12ന് ചെല്ലാനം സന്ദർശിക്കാനെത്തിയ കളക്ടറെ തടഞ്ഞു. പ്രദേശത്തെ 300ഓളം വീടുകൾ വെള്ളം കയറി നശിച്ചിട്ടും സംരക്ഷണം ഒരുക്കാൻ അധികാരികൾ തയാറാകാത്തതിനെ തുടർന്നായിരുന്നു ഇത്. നിലവിൽ വേളാങ്കണ്ണി മുതൽ വാച്ചാക്കൽ വരെ 350 ഓളം വീടുകളാണു കടലാക്രമണത്തിൽ ദുരിതമനുഭവിക്കുന്നത്.
താമസിക്കാനാവാതെ
കഴിഞ്ഞ പ്രളയത്തിൽ വീട്ടുമുറ്റത്തെ വെള്ളക്കെട്ടിൽ വീണു മരിച്ച റെക്സന്റെ വീടും പരിസരവും മണ്ണ് നിറഞ്ഞ നിലയിലാണ്. സർവതും വെള്ളം കയറി നശിച്ചതോടെ റെക്സന്റെ ഭാര്യ പ്രഭ മൂന്നു കുട്ടികളെയും കൂട്ടി പള്ളിത്തോടുള്ള സ്വന്തം വീട്ടിലേക്കു താമസം മാറ്റി. വീടും പരിസരവും പഴയപടി ആക്കാൻ വൻ തുക വേണം. വീടുകളുടെ പിൻവശവും അടുക്കളയും നഷ്ടപ്പെട്ടവരാണ് ഏറെയും. കടലിന് എതിർദിശയിലേക്കു തിരിഞ്ഞാണ് വീടുകൾ ഭൂരിഭാഗവും. അതിനിടെ ട്രോളിംഗ് നിരോധനവും തീരദേശത്തെ കടുത്ത ദാരിദ്ര്യത്തിലാക്കി. മത്സ്യത്തൊഴിലാളികൾ പലരും ശുചീകരണ ജോലികളിൽ ഏർപ്പെട്ടിരിക്കുകയാണ്. മഴ മാറി എത്രയും വേഗം കടൽ ശാന്തമായില്ലെങ്കിൽ തീരദേശം മുഴുപ്പട്ടിണിയിലാകുമെന്ന് ഇവർ പറയുന്നു. വായ്പയെടുത്തും അധ്വാനിച്ചു സ്വരുക്കൂട്ടിയതും ചെലവഴിച്ച് പണി തുടങ്ങിയ വീടുകൾ പലതും പാതി വഴിയിൽ നിർമാണം നിലച്ച നിലയിലാണ്. കടലെടുക്കാനാണെങ്കിൽ പിന്നെ എന്തിനാണു പണിയുന്നതെന്നാണ് പലരുടെയും ചോദ്യം.
ദുരിതാശ്വാസ ക്യാന്പ് ബഹിഷ്കരിച്ചു നാട്ടുകാർ
കടലാക്രമണം രൂക്ഷമായതിനെത്തുടർന്നു വീടുകളിൽ വെള്ളം കയറിയതോടെ ചെല്ലാനത്ത് ദുരിതാശ്വാസ ക്യാന്പ് ആരംഭിച്ചെങ്കിലും നാട്ടുകാർ ഒന്നടങ്കം ക്യാന്പ് ബഹിഷ്കരിച്ചു. ഇവിടെ കിടന്നു മരിക്കേണ്ടി വന്നാലും ക്യാന്പുകളിലേക്ക് ഇല്ല എന്നാണ് നാട്ടുകാർ പറയുന്നത്
ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ടവർ സുരക്ഷിതത്വം ഒരുക്കാതായതോടെ ചോര നീരാക്കി പണിത വീടുപോലും പലർക്കും നഷ്ടമായി. കിടപ്പാടം നഷ്ടമായെങ്കിലും ഇനി വിട്ടുവീഴ്ച്ചയ്ക്കില്ലെന്ന് ഉറച്ച തീരുമാനത്തിലാണിവർ. വർഷങ്ങളായി ആവശ്യപ്പെടുന്ന കടൽഭിത്തി നിർമാണം ഇപ്പോഴും എങ്ങുമെത്തിയിട്ടില്ല. 20 വർഷം മുന്‍പ് തീരത്തു നിരത്തിയ കരിങ്കല്ലുകൾ ഒഴിച്ചാൽ പിന്നീടുള്ള വർഷങ്ങളിൽ കാര്യമായ നടപടികളൊന്നും അധികൃതർ കൈക്കൊണ്ടില്ലെന്ന് സമരസമിതി നേതാക്കൾ പറഞ്ഞു. തീരദേശവാസികൾക്കു മതിയായ സംരക്ഷണം ഒരുക്കാതെ പ്രതിഷേധ പരിപാടികളിൽ നിന്നു പിന്നോട്ടില്ലെന്നും ഇവർ ഒറ്റക്കെട്ടായി പറയുന്നു.
തുടരും...
ജെറി എം. തോമസ്
പാമ്പുകളുടെ പ്രിയപ്പെട്ട രക്ഷക; പുലിയാണ് വിദ്യ രാജു
വിദ്യ രാജുവിന്റെ ഫോണിലേക്ക് വാര്‍ത്തയ്ക്കായി വിളിച്ചപ്പോള്‍ ആദ്യം ചോദിച്ചത് "എവ
ഒരു മുയ്യം മോഡൽ കൃഷിക്കഥ
ഇതരസംസ്ഥാനങ്ങളിൽനിന്നു വരുന്ന വിഷം കലർന്ന പച്ചക്കറികൾ തങ്ങളുടെ വീട്ടിലേക്
പരാജയ പരന്പരകളിൽ തളരാതെ; ഒരു കെഎഫ്സി വിജയഗാഥ
ലോകമെന്പാടുമുള്ള ഭക്ഷണപ്രേമികൾക്ക് സുപരിചിതമാണ് കെഎഫ്സി (കെന്റക്കി ഫ്രൈഡ് ച
ഒരു അതികായന്റെ പതനം!
ഒന്നുമില്ലായ്മയിൽനിന്ന് കോടികളുടെ വ്യവസായം പടുത്തുയർത്തിയയാളാണ് ബി.ആർ. ഷെ
പാന്പൻ പാലത്തിനു പുതിയ ഭാവം
പുതിയ രൂപത്തിൽ അണിഞ്ഞൊരുങ്ങി പാമ്പൻ പാലം. കടലിന് മുകളിലൂടെയുള്ള ഇന്ത്യയിലെ
കാലുമാറൽ രാഷ്ട്രീയം അഥവാ; "ആയാറാം ഗയാറാം'
രാഷ്ട്രീയപ്പാർട്ടിക്കാരുടെ കാലുമാറ്റത്തിന് പൊതുവേയുള്ള പരിഹാസച്ചൊല്ലാണ് "ആയ
ഉള്ളു നിറയെ സംഗീതം
ഒന്നാം രാഗം പാടി
ഒന്നിനെ മാത്രം തേടി
വന്നുവല്ലോ ഇന്നലെ നീ
വടക്കുംനാഥ
മഹേഷിന്റെ ‘ഉൾക്കാഴ്ച'
അർപ്പണബോധത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ഉത്തമ മാതൃകയാണ് കോട്ടയം പാലാ
ചരിത്രം ഈ ക്ഷേത്രം
ശ്രീരാമന്റെ ജന്മസ്ഥലമായി കണക്കാക്കുന്ന ഹിന്ദുക്കളുടെ പുണ്യഭൂമിയാണ് അയോധ്യ.
പാർഥസാരഥിയും ഗാനഗന്ധർവനും
വർഷങ്ങൾക്കു മുന്‍പാണ്, അന്ന് ഗുരുവായൂർ ക്ഷേത്രത്തിനു സമീപമുള്ള ചെറിയ പാർഥസാര
ടെക്നോക്രാറ്റില്നിന്ന് കര്ഷകനേതാവിലേക്ക്
പി.കെ. രാംദാസ് എന്ന വന്മരം വീണപ്പോള്‍ ഇനി ആര് എന്ന് ചോദിച്ചതുപോലെയായിരുന്നു അ
മരുന്നുവാഴും മലൈ അഥവാ മരുത്വാമല
ജനങ്ങളാൽ സംരക്ഷിക്കപ്പെടുന്ന ഒരു മലയുണ്ട്, നമ്മുടെ അയൽ നാട്ടിൽ. കന്യാകുമാര
പൂരത്തിന്റെ നാട്ടിൽനിന്ന് ആനവണ്ടിയിൽ ഉല്ലാസയാത്രകൾ
ക്രിസ്മസ് അവധിക്കാലം വരാൻ പോവുകയല്ലേ, ഇത്തവണ എന്താ പരിപാടി, എവിടേക്കാണ് അടി
സിമ്മില്‍ കുടുങ്ങരുത്....! വ്യാജന്മാര് ഇനി റേഞ്ചിന് പുറത്ത്
കോഴിക്കോട്: ഒന്നിലധികം സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവാണ് നമ്മളില്‍ പലരും.
പടക്കങ്ങൾ പൊട്ടാത്ത നാട്
പടക്കം മിക്കവർക്കും ഹരമാണ്. തമിഴ്നാട്ടിലാണെങ്കിൽ അത് വികാരവും. ദീപാവലി ഏറ്റ
പതിനെട്ടുകാരന്റെ കന്പനിക്ക് 100 കോടിയുടെ ആസ്തി
മുംബൈ നിവാസിയായ ഒരു പതിമൂന്നുകാരൻ തുടങ്ങിയ സംരംഭം ഇന്ന് ലോകശ്രദ്ധ ആകർഷിക്കു
വെൽക്കം ടു ശ്രീലങ്ക; ജലപാതകളിലൂടെ ലങ്കയിലെത്താം
കേരളത്തിന്റെ അതിർത്തിക്കപ്പുറത്ത് അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന ശ്രീലങ്ക. ഒരു
അധ്യാപകരുടെ പാട്ട് കൂട്ടുകെട്ട്
കണ്ണൂർ സെന്റ് മൈക്കിൾസ് സ്കൂളിന്റെ സ്റ്റാഫ് റൂമിൽ എന്നും പാട്ടുകൾ തളംകെട്ടി നി
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയെ തോല്പിച്ച സിന്ധ്യ
രണ്ടാം ഭാഗം
ജനസംഘം പിന്നീട് ബിജെപിയായി മാറിയപ്പോൾ പാർട്ടിക്ക് കാര്യ
രാഷ്ട്രീയത്തിൽ വാഴുന്ന ഗ്വാളിയോർ സിന്ധ്യമാർ
സ്വാതന്ത്ര്യാനന്തര കാലഘട്ടം മുതൽ ഇപ്പോഴും ഇന്ത്യൻ രാഷ്ട്രീയരംഗത്ത് ഏറെ സ്വാധീന
സജീവം സജ്ജീവ് ബാലകൃഷ്ണൻ
സീമ മോഹന്‍ലാല്‍
കൊച്ചി: നികുതിക്കണക്കുകളിലെ കൂട്ടലും കിഴിക്കലും പൂ
അപൂർവം ഈ സമരജീവിതം
കർക്കശക്കാരനായ പാർട്ടി നേതാവ് എന്ന നിലയിൽനിന്ന് ജനപ്രിയനായ രാഷ്ട്രീയനേതാ
പൊന്ത കാടുകെട്ടി
കോവിഡ് കാലത്തെ ഒരു നൻപകൽ നേരത്ത് മയക്കം വിട്ട് പുതിയ സ്വപ്നങ്ങളിലേക്ക് ഉണർ
അരിട്ടപ്പട്ടി പഞ്ചായത്ത് പ്രസിഡന്റ്, വയസ് 89
തമിഴ്നാട്ടിലെ അരിട്ടപ്പട്ടി പഞ്ചായത്തിലെ പ്രസിഡന്റായ 89കാരിയായ വീരമ്മാൾ അമ
തെരഞ്ഞെടുപ്പുഗോദയിലെ അതികായ ഗായത്രിദേവി
ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച വനിതയാണ് ഗായത്രീദേവി. ഇന്നത്തെ
മരുഭൂമിയെ പച്ചക്കറികൾ കൊണ്ട് പച്ച പുതപ്പിച്ച്...
നാളികേരത്തിന്റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണുണ്ട്...
എന്ന പാ
വചസിലെ വായനാവസന്തം
രണ്ടാഴ്ച മുമ്പ് തിരുവനന്തപുരം പേരൂര്‍ക്കടയില്‍ ഒരു ഗൃഹപ്രവേശം നടന്നു. "വചസ്'
10 വർഷം 1,500 നാടക വേദികൾ, 20 വർഷം 75 സിനിമകൾ
പാട്യം ശ്രീനി എന്ന ശ്രീനിവാസനും നർത്തകൻ വിനീതിനും ശേഷം കണ്ണൂർ ജില്ലയിൽ നിന്ന്
കണ്ണീർപ്പാടങ്ങൾ വറ്റിച്ച വിപ്ലവകാരി
ഇന്ത്യയിൽ കൃഷിയെന്നത് അമേരിക്കയിലെയും ഓസ്ട്രേലിയയിലെയുംപോലെ കേവലമൊരു ഭക്ഷ്
ഇഡി എന്നാൽ ഇഡിയറ്റ് ഡെവിൾസ് എന്നല്ല നാരായണാ...
പണ്ട് ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന സിനിമ ഇറങ്ങിയതിനു ശേഷം കേരളത്തിലെ കേസായ
ചെറുശേരിയുടെ ചിറക്കൽ
കണ്ണൂരിന്റെ സാംസ്കാരിക പൈതൃകത്തില്‍ ചിറക്കല്‍ എന്നത് വലിയൊരേടാണ്. ഏഷ്യയിലെ
കാനാൻ ദേശക്കാർ നിർമിച്ച കമാനവും പടിപ്പുരയും കണ്ടെത്തി
ഇസ്രയേൽ: വടക്കൻ ഇസ്രയേലിൽ പുരാവസ്തു ഗവേഷകർ അടുത്തിടെ അതിശയകരമായ ഒരു കണ്
നൂറിന്റെ നിറവില്‍ കഥാപ്രസംഗം
സര്വകലകളുടേയും സമന്വയമായ കഥാപ്രസംഗമെന്ന കല നൂറിന്റെ നിറവിൽ. കുമാരനാശാ
അരീക്കൽ വെള്ളച്ചാട്ടത്തിൽ ആർത്തുല്ലസിക്കാം
എറണാകുളം ജില്ലയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് പിറവം പാമ്പാക്കുടയി
കൈക്കരുത്തിൽ ഉയരങ്ങളിലേക്ക്
കൊച്ചി: സ്കൂള്‍ പഠനകാലത്ത് പിറ്റി പിരീഡില്‍ കൂട്ടുകാരെല്ലാം ഓരോ കായികവിനോദങ
സത്യമോ മിഥ്യയോ?
അഗസ്ത്യമലനിരകളിലെ പാറയിടുക്കുകൾക്കിടയിലൂടെയും പുൽമേടുകളിലൂടെയും 'തുമ്പ
കൈയിലല്ല കാര്യം ചങ്കുറപ്പിലാണ്...
അഗസ്ത്യമലയുടെ അടിവാരത്തെ ശ്രീധരൻകാണിക്ക് കൈ കളില്ലെങ്കിലും ചങ്കുറപ്പ് ആവോ
കുഞ്ഞൂഞ്ഞ് അങ്ങനെ ‘കുഞ്ഞ്’ ആയി
ഉമ്മൻ ചാണ്ടിയുടെ പാതിമെയ്യായിനിന്ന് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ അഭിമ
പിന്നിട്ടത് കാല് നൂറ്റാണ്ട്; സിനിമാ വാര്‍ത്തയെഴുത്തിന്റെ അമരക്കാരനായി എ.എസ്. ദിനേശ്
പുതിയ ചിത്രങ്ങള്‍ തിയറ്ററുകളില്‍ എത്തുമ്പോള്‍ മിക്കപ്പോഴും അഭ്രപാളികളില്‍ തെ
എംടിയുടെ കൂടല്ലൂർ; കഥയുടെ ഇതിഹാസത്തിന് നവതി
എം.ടി. വാസുദേവൻ നായർ - മലയാള വായനക്കാരന്റെ നെഞ്ചിടിപ്പായ എംടി യുടെ പേരിനു മു
ജൂലൈയുടെ നഷ്ടം
""ഞാന്‍ എന്റെ പാട്ടുകളൊന്നും ടേപ്പ് റെക്കോര്‍ഡില്‍ ഇട്ടു കേള്‍ക്കാറേയില്ല. കാറില
സജീവ് ഡോക്ടർ കഥയെഴുതുകയാണ്...
തൃശൂർ: പ്രിസ്ക്രിപ്ഷൻ എഴുതുന്ന കൈവിരൽത്തുമ്പിൽ നിന്നും കഥയും കവിതയും മനോഹരമാ
പോലീസ് കര്ഷകന്
നീതി നിര്‍വഹണത്തിനൊപ്പം കൃഷിയില്‍ നൂറുമേനി വിളയിക്കാനും തനിക്ക് കഴിയുമെന്ന്
അമേരിക്കയിൽ വെന്നിക്കൊടി പാറിച്ച് ഐപിഎസ് ദന്പതികൾ
ലോകത്തിലെ ഏറ്റവും കഠിനവും ബുദ്ധിമുട്ടുമുള്ള മത്സര ഇനമായ അമേരിക്കയിലെ അയണ്‍
തൊണ്ണൂറ്റിരണ്ടിലും കവിതയുടെ ബാധയൊഴിയാതെ...
കവി ഭരതന്നൂർ ശിവരാജൻ ഇപ്പോഴും എഴുത്തിന്റെ തിരക്കിലാണ്. പ്രായം തൊണ്ണൂറ്റിരണ്ട
സൂര്യതേജസിന്റെ പ്രഭ
മാവേലിക്കര ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്
സൂര്യചൈതന്യത്തിന്റെ 45 വർഷങ്ങൾ
നടരാജ കൃഷ്ണമൂർത്തി അല്ലെങ്കിൽ എൻ. കൃഷ്ണമൂർത്തി എന്നു പറഞ്ഞാൽ അധികമാരും തിരി
പാണ്ടിപ്പത്ത് സാഹസികരുടെ മലനിരകൾ
പാണ്ടിപ്പത്ത്, സാഹസികര്‍ ഇഷ്ടപ്പെടുന്ന വനം! പ്രകൃതിരമണീയമായ, സഞ്ചാരികള്‍ക്ക
നാലായിരം അമ്മമാരുടെ മെഗാ റന്പാൻ പാട്ട്: ലോകചരിത്രത്തിൽ ഇടംനേടി പാലയൂർ
പാലയൂർ: മാർതോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 19
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായൽക്കാഴ്ചകൾ
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായല്‍ക്കാഴ്ചകളും പ്രകൃതി സൗന്ദര്യവും ആസ്വദിച്
രാഷ്ട്രീയജീവിതത്തിൽ അക്ഷരത്തെറ്റ് ഉണ്ടാക്കാത്ത നേതാവ്
കടുത്ത മുഖഭാവമാണ്, കനത്ത ശബ്ദമാണ്, കർക്കശക്കാരനാണ്, തുറന്നൊരു ചിരി വളരെ അ
വരവൂർ ഗോൾഡ് : മണ്ണിൽ വിളയുന്ന സ്വർണം
വരവൂരിലെ സ്വർണം അഥവാ വരവൂർ ഗോൾഡ് എന്ന് കേട്ടിട്ടുണ്ടോ. സാക്ഷാൽ സ്വർണവുമായി വ
വൈപ്പിനിൽനിന്നു ലഡാക്കിലേക്ക്
അലകടലിന്റെ തീരത്തുനിന്നു കിലോമീറ്ററുകൾ താണ്ടി സമതലങ്ങളും കുന്നും കാടും കട
ചരിത്രത്തിന്റെ ഓർമയായി "കൊതി'ക്കല്ല്
പഴയ നാട്ടുരാജ്യങ്ങളുടെ ഓർമ പേറുന്ന അതിർത്തിക്കല്ലുണ്ട് കാഞ്ഞിരമറ്റത്ത്. കൊച
"വീട്ടിലെ ആശുപത്രി'
ഒരു വീട് സ്വന്തമാക്കുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ, ഒരു വീട് ഒരുപാ
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ സഖാവ്
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ ഉടമയായിരുന്നു അന്തരിച്ച കുഞ്ഞനന്തൻ നായരെന്
നീതികിട്ടാതെ പത്തുവര്‍ഷം; നീറുന്ന ഓര്‍മയായി ജിഷ
നീതി വൈകിപ്പിക്കുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണെന്നു പറയുമ്പോഴും അനിശ്
ഇന്നലെ നീയൊരു സുന്ദര രാഗമായി...
വി.ദക്ഷിണാമൂർത്തി വിടപറഞ്ഞിട്ട് ഒന്‍പതു വർഷം
"ചന്ദ്രികയിലലിയുന്ന
സുകുമാറിന്റെ ഹാസ്യ ‘കഷായം’
ഇക്കഴിഞ്ഞ ജൂലൈ ഒന്‍പത്, അതായത് മിഥുനമാസത്തിലെ ‘ഉത്രം’ നക്ഷത്രം. എറണാകുളത്തെ കാ
ഡോക്ടർമാർ തിരക്കിലാണ്
നീണ്ടു പോകുന്ന ഒപി, എമർജൻസി സർജറികൾ, ലേബർ റൂമിൽ നിന്നുള്ള ഫോൺ കോളുകളും നൈറ
Latest News
ഡല്‍ഹിക്കെതിരെ മികച്ച സ്കോര്‍; രാജസ്ഥാന് കരുത്തായി പരാഗ്
മണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ രാഹുൽ എത്തുന്നില്ല: കെ. സുരേന്ദ്രൻ
ബിജെപിക്ക് ഒരു എംപിയെ നല്കിയാൽ മോദി കേരളത്തിൽ അത്ഭുതം കൊണ്ടുവരും: നിർമല സീതാരാമൻ
മാഹിയിൽ ദുരൂഹസാഹചര്യത്തില്‍ മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു
സിദ്ധാർഥന്റെ മരണം; ഗവർണർ അന്വേഷണ കമ്മീഷനെ നിയമിച്ചു
Latest News
ഡല്‍ഹിക്കെതിരെ മികച്ച സ്കോര്‍; രാജസ്ഥാന് കരുത്തായി പരാഗ്
മണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ രാഹുൽ എത്തുന്നില്ല: കെ. സുരേന്ദ്രൻ
ബിജെപിക്ക് ഒരു എംപിയെ നല്കിയാൽ മോദി കേരളത്തിൽ അത്ഭുതം കൊണ്ടുവരും: നിർമല സീതാരാമൻ
മാഹിയിൽ ദുരൂഹസാഹചര്യത്തില്‍ മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു
സിദ്ധാർഥന്റെ മരണം; ഗവർണർ അന്വേഷണ കമ്മീഷനെ നിയമിച്ചു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top