മൂന്ന് വർഷത്തെ കഠിനപരിശീലനത്തിന് ശേഷമാണ് അജിത വിജയകിരീടം കരസ്ഥമാക്കിയത്. ഹൈദരാബാദിലെ നാഷണൽ പോലീസ് അക്കാഡമിയിൽ സേവനമനുഷ്ഠിക്കവെയാണ് നാലര വർഷം മുൻപ് അജിത അയണ്മെൻ മത്സരത്തെക്കുറിച്ച് മനസിലാക്കുന്നത്.
വഴികാട്ടി ആയത് എൻഡിആർഎഫ് ഡിജിപി അതുൽ കർവാൾ ഹൈദരാബാദിലെ നാഷണൽ പോലീസ് അക്കാഡമിയിലെ ഡയറക്ടറായിരുന്ന അതുൽ കർവാൾ ഗോവ അയണ്മാൻ മത്സരത്തിൽ പങ്കെടുത്തിരുന്നു. അദ്ദേഹം അജിതയ്ക്കും സതീഷിനും മത്സരത്തിന്റെ കാര്യങ്ങൾ വിവരിച്ച് കൊടുക്കുകയും പരിശീലനം നൽകുകയും ചെയ്തുവെന്ന് അജിതാ ബീഗവും സതീഷ് ബിനോയും രാഷ്ട്രദീപികയോട് പറഞ്ഞു.
എവറസ്റ്റ് കൊടുമുടി കയറിയ സാഹസികൻ കൂടിയാണ് അതുൾ കർവാൾ. ഇദ്ദേഹത്തിന്റെ നിർദേശാനുസരണം ഹൈദരാബാദിലെ റിംഗ് റോഡുകളിൽ ശനിയാഴ്ചയും ഞായറാഴ്ചയും അയണ്മാൻ നേടാൻ പരിശീലനം നടത്തിയിരുന്നു.
മനുഷ്യക്കടത്ത് വിഷയത്തിൽ പഠനം നടത്താൻ അമേരിക്കയിലെ വാഷിംഗ്ടണ് നിയമ കോളജിൽ ഇപ്പോൾ പഠനം തുടരുകയാണ് അജിത. അയണ്മെൻ മത്സരത്തിൽ പങ്കെടുക്കാൻ ഏറ്റവും കുടുതൽ പിന്തുണയും പ്രോത്സാഹനവും നൽകിയത് തന്റെ ഭർത്താവായ സതീഷാണെന്ന് അജിത പറഞ്ഞു.
ജീവിതത്തിന് ഒരു ലക്ഷ്യം ഉണ്ടായിരിക്കണം എങ്കിൽ മാത്രമെ വിജയിക്കാൻ കഴിയുകയുള്ളുവെന്നാണ് അജിത വ്യക്തമാക്കുന്നത്. മത്സരത്തിൽ പങ്കെടുക്കുന്ന സമയത്ത് ശരീരത്തിന് നല്ല ക്ഷീണവും വേദനയും ഉണ്ടായിരുന്നു.
തന്റെ മനസിനെക്കൊണ്ട് പറയിപ്പിച്ച് ശരീരത്തിന്റെ വേദനകൾ അകറ്റി വിജയപഥത്തിലെത്താൻ സാധിച്ചുവെന്ന് അജിത പറഞ്ഞു. വളർന്ന് വരുന്ന പുതിയ തലമുറയും ഓരോ ലക്ഷ്യങ്ങൾ മനസിൽ സൂക്ഷിച്ച് കൊണ്ട് കഠിനപരിശ്രമം ചെയ്താൽ അതിൽ ഉറപ്പായും വിജയിക്കാൻ സാധിക്കുമെന്നും അവർ വ്യക്തമാക്കി.
2008 കേരള കേഡറിലെ ഐപിഎസ് ഉദ്യോഗസ്ഥരാണ് ഡിഐജിമാരായ അജിതാബീഗവും സതിഷ് ബിനോയും. കോയന്പത്തൂർ സ്വദേശിയാണ് അജിത. തമിഴ്നാട്ടിലെ മാർത്താണ്ഡം സ്വദേശിയാണ് സതീഷ്. അജിതയുടെ ആദ്യ നിയമനം കാഷ്മീരിലായിരുന്നു. 2009 മുതൽ 2010 വരെ കാഷ്മീരിൽ എഎസ്പിയായി സേവനമനുഷ്ഠിച്ചു. 2012-ൽ കേരളത്തിലെത്തി.
തൃശൂർ ജില്ലാ പോലീസ് മേധാവി, തിരുവനന്തപുരം ഡിസിപി, വയനാട് എസ്പി, പോലീസ് ട്രെയിനിംഗ് കോളജ് പ്രിൻസിപ്പൽ, ക്രൈംബ്രാഞ്ച് എസ്പി. കൊല്ലം സിറ്റി പോലീസ് കമ്മീഷണർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
അമേരിക്കയിലെ പഠനം പൂർത്തിയാക്കി ജൂലൈയിൽ കേരളത്തിൽ അജിത മടങ്ങിയെത്തും. പത്ത് വയസുകാരനായ മകൻ അർഹാൻ, ആറ് വയസുകാരിയായ മകൾ അർഷിത ഉൾപ്പെടെ കുടുംബസമേതമാണ് അജിത ഇപ്പോൾ വാഷിംഗ്ടണിൽ ഉള്ളത്.